ഇന്ത്യൻ റിപ്പബ്ലിക്കിന് മരണം വിധിക്കുന്ന ഹിന്ദുത്വവാദികൾ

ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാനങ്ങളായ എല്ലാ ആശയങ്ങളുടെയും എതിർദിശയിൽ സഞ്ചരിക്കുന്നവരാണ് ഹിന്ദുത്വവാദികൾ. നമ്മുടെ ഭരണഘടനയ്ക്കും റിപ്പബ്ലിക്കിനും മരണംവിധിച്ച് നടക്കുന്നവരാണ് ഇന്ന് ഇന്ത്യ ഭരിക്കുന്ന ആർ.എസ്​.എസ്​ നയിക്കുന്ന ബി.ജെ.പി സർക്കാരെന്ന കാര്യം ജനാധിപത്യവിശ്വാസികൾ ഗൗരവപൂർവ്വംതന്നെ തിരിച്ചറിയേണ്ടതുണ്ട്.

ന്ത്യൻ റിപ്പബ്ലിക്ക് 74 വർഷങ്ങൾ പിന്നിട്ട് 75–ാം വർഷത്തിലേക്ക് കടക്കുകയാണ്. 1950 ജനുവരി 26–നാണ് ഭരണഘടനയെ അംഗീകരിച്ച് ഇന്ത്യ റിപ്പബ്ലിക്കായത്. ജനാധിപത്യ മതനിരപേക്ഷ ഫെഡറൽ മൂല്യങ്ങളിലധിഷ്ഠിതമായ മഹത്തായ ആശയങ്ങളാണ് ഇന്ത്യൻ ഭരണഘടനയുടെ അടിസ്​ഥാനമായിരിക്കുന്നത്. ഫ്രഞ്ച് വിപ്ലവം മുന്നോട്ടുവെച്ച സ്വാതന്ത്ര്യം സമത്വം സാഹോദര്യം എന്ന മുദ്രാവാക്യത്തിെൻ്റ സോവിയറ്റ് യൂണിയൻ മുന്നോട്ടുവെച്ച ആസൂത്രണത്തിലധിഷ്ഠിതമായ സോഷ്യലിസ്റ്റ് നിർമ്മാണവും അമേരിക്കൻ ഭരണഘടനയുടെ ആമുഖം മുന്നോട്ടുവെച്ച നമ്മൾ ജനങ്ങളെന്ന ആശയവും സ്വീകരിച്ച ഇന്ത്യൻ ഭരണഘടന ഇന്ത്യയുടെ പാരമ്പര്യത്തെയും വൈവിധ്യങ്ങളെയും ഉൾക്കൊള്ളുന്ന ലോകത്തിലെതന്നെ ഏറ്റവും വലിയ ലിഖിത ഭരണഘടനയാണ്.

ഒരാധുനിക ജനാധിപത്യ സോഷ്യലിസ്റ്റ് സമൂഹമായി ഇന്ത്യയെ കെട്ടിപ്പടുക്കുകയെന്നതാണ് ഭരണഘടനയുടെ ലക്ഷ്യമായിരിക്കുന്നത്. എന്നാൽ ഭരണഘടന അംഗീകരിച്ച ചരിത്രസന്ദർഭത്തിൽതന്നെ അതിനെതിരായി മനുവാദമുയർത്തി രംഗത്തുവന്നവരാണ് നിർഭാഗ്യവശാൽ ഇന്ന് നമ്മുടെ രാജ്യം ഭരിക്കുന്നത്. ഭരണഘടനയുടെ സാമൂഹ്യനീതി തത്വങ്ങൾക്കും തുല്യാവകാശങ്ങൾക്കും മതനിരപേക്ഷ ജനാധിപത്യ ഫെഡറൽ മൂല്യങ്ങൾക്കുമെതിരായി പ്രാചീനതയുടെ അധീശത്വമൂല്യങ്ങൾ സ്​ഥാപിക്കണമെന്ന് ശഠിക്കുന്നവരാണ് ഹിന്ദുത്വവാദികൾ. അവർ ഇന്ത്യയെ മതരാഷ്ട്രമാക്കണമെന്ന് വാദിക്കുന്നവരാണ്. രാഷ്ട്രത്തിന് മതവും ദൈവവുമാണ് അടിസ്​ഥാനമായിരിക്കുന്നതെന്ന് വാദിച്ച ഫാസിസ്റ്റ് താത്വികാചാര്യനായ ബ്ലെൻചിലിയുടെ ആശയങ്ങളെ പിൻപറ്റുന്ന സവർക്കറുടെയും ഗോൾവാൾക്കറുടെയും പിൻഗാമികളായ ഹിന്ദുത്വവാദികളാണ് ഇന്ന് രാജ്യം ഭരിക്കുന്നത്. രാഷ്ട്രത്തിെൻ്റ മതമായി ഹിന്ദുമതത്തെയും രാഷ്ട്രത്തിെൻ്റ ദൈവമായി രാമനെയും പ്രതിഷ്ഠിച്ചെടുക്കാനുള്ള വിധ്വംസകമായ കടന്നാക്രമണങ്ങൾ നടന്നുകൊണ്ടിരിക്കുന്ന സന്ദർഭത്തിലാണ് നമ്മൾ നമ്മുടെ റിപ്പബ്ലിക്കിെൻ്റ 75–ാം വാർഷികം ആചരിക്കുന്നത്.

ഭരണഘടന നിര്‍മാണസഭയുടെ ആദ്യ സമ്മേളനത്തില്‍ നിന്ന്

1949 നവംബർ 26–ന് ഭരണഘടനാ അസംബ്ലി ഭരണഘടനയ്ക്ക് അന്തിമരൂപം നൽകി അംഗീകാരം നൽകിയതിൽ അത്യന്തം പ്രകോപിതരായവരാണ് ഹിന്ദുമഹാസഭക്കാരും ആർ.എസ്​.എസുകാരും. 1949 ജനുവരി 30-ന് ഓർഗനൈസറിെൻ്റ എഡിറ്റോറിയയിൽ ദി കോൺസ്റ്റിറ്റ്യൂഷൻ എന്ന തലക്കെട്ടിൽ അവരെഴുതിയത് ഈ ഭരണഘടനയെ ഒരിക്കലും അംഗീകരിക്കില്ലെന്നാണ്. മനുവിന്റെ നിയമങ്ങളെ അവലംബമാക്കാത്ത ഒരു ഭരണഘടനയും അംഗീകരിക്കുന്ന പ്രശ്നമില്ലെന്നാണ്. ഭരണഘടനാവഴികളിലൂടെ ഇന്ന് ഇന്ത്യയുടെ ദേശീയാധികാരത്തിലെത്തിയ ബി.ജെ.പി ഇപ്പോഴും അതേ നിലപാടുകളിൽതന്നെയാണ് നിലകൊള്ളുന്നതെന്നതാണ് യാഥാർത്ഥ്യം.

ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാനങ്ങളായ എല്ലാ ആശയങ്ങളുടെയും എതിർദിശയിൽ സഞ്ചരിക്കുന്നവരാണ് ഹിന്ദുത്വവാദികൾ. നമ്മുടെ ഭരണഘടനയ്ക്കും റിപ്പബ്ലിക്കിനും മരണംവിധിച്ച് നടക്കുന്നവരാണ് ഇന്ന് ഇന്ത്യ ഭരിക്കുന്ന ആർ.എസ്​.എസ്​ നയിക്കുന്ന ബി.ജെ.പി സർക്കാരെന്ന കാര്യം ജനാധിപത്യവിശ്വാസികൾ ഗൗരവപൂർവ്വംതന്നെ തിരിച്ചറിയേണ്ടതുണ്ട്.

തങ്ങളുടെ ഹിന്ദുരാഷ്ട്ര അജണ്ടക്കാവശ്യമായ രീതിയിൽ ഭരണഘടനയെതന്നെ പൊളിച്ചെഴുതാനുള്ള നീക്കങ്ങളാണ് സംഘപരിവാർ തങ്ങൾക്ക് ലഭ്യമായ ദേശീയാധികാരം ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്നത്. 1998–ലെ വാജ്പേയ്സർക്കാർ ഇന്ത്യൻ ഭരണഘടനയെ പൊളിച്ചെഴുതാനും തങ്ങളുടെ മതരാഷ്ട്ര അജണ്ട നടപ്പാക്കാനുമായി ഒരു ഭരണഘടനാകമ്മീഷനെതന്നെ നിയമിക്കുകയുണ്ടായി. ഭരണഘടന പൊളിച്ചെഴുതാനുള്ള വാജ്പേയ് സർക്കാരിെൻ്റ നീക്കങ്ങളെ ശാസിച്ചുകൊണ്ട് അന്നത്തെ രാഷ്ട്രപതി കെ.ആർ.നാരായണൻ നടത്തിയിട്ടുള്ള ഇടപെടലുകൾ ഇന്ത്യയുടെ സമകാലീന ചരിത്രത്തിലെ ശ്രദ്ധേയമായ ഏടാണ്.

വി.ഡി. സവര്‍ക്കറും എം.എസ്. ഗോള്‍വാക്കറും ആര്‍.എസ്.എസിന്റെ പരിപാടിയില്‍

2000–ലെ റിപ്പബ്ലിക് ദിനത്തിെൻ്റ സുവർണജൂബിലി സന്ദേശത്തിലാണ് കെ.ആർ.നാരായണൻ ഭരണഘടന പൊളിച്ചെഴുതാനുള്ള സംഘപരിവാർ നീക്കത്തെ ശാസിച്ചത്. ഭരണഘടനയോടൊപ്പം നിലവിൽവന്ന പരിമിതമായ ജനാധിപത്യഅവകാശങ്ങളെയും ദുർബലജനവിഭാഗങ്ങൾക്കനുകൂലമായ സാമൂഹ്യനീതിതത്വങ്ങളെയും എടുത്തുകളയാനുള്ള ഏതു നീക്കവും അപകടകരമാണെന്ന് അദ്ദേഹം പാർലമെൻ്റിെൻ്റ സെൻട്രൽഹാളിൽ നടത്തിയ പ്രസംഗത്തിൽ പറഞ്ഞു. രാജ്യത്തെ പ്രസിഡൻഷ്യൽ സമ്പ്രദായത്തിലേക്ക് പരിവർത്തനപ്പെടുത്താനുള്ള സംഘപരിവാർ അജണ്ടയെ താക്കീത് ചെയ്തുകൊണ്ട് കെ.ആർ.നാരായണൻ പറഞ്ഞത്; ഭരണസ്​ഥിരതയല്ല ജനങ്ങളോടും രാഷ്ട്രത്തോടുമുള്ള ഉത്തരവാദിത്തമാണ് പ്രധാനമെന്നാണ്.

രാജ്യത്തിെൻ്റ വൈവിധ്യവും സാമൂഹ്യവികസനരംഗത്തെ പ്രശ്നങ്ങളും അഭിസംബോധനചെയ്യാനാവശ്യമായ സമീപനമാണിന്ന് ആവശ്യം. അല്ലാതെ രാജ്യത്തിെൻ്റ ബഹുസ്വരതയെയും ഭരണഘടനയുടെ ഫെഡറലിസത്തെയും തൃണവൽഗണിക്കുന്ന പ്രസിഡൻഷ്യൽ ഭരണസംവിധാനമല്ല. അത് ഏകാധിപത്യത്തിലേക്ക് വഴിവെക്കുമെന്നും രാജ്യത്തെ ശിഥിലീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പുനൽകി.

വാജ്പേയിക്ക് നടപ്പിലാക്കാൻ കഴിയാതെപോയ ഭരണഘടനയുടെ പൊളിച്ചെഴുത്തിനാണ് മോഡിയും അമിത്ഷായും കച്ചകെട്ടിയിറങ്ങിയിരിക്കുന്നത്. ഏകരാജ്യ സിദ്ധാന്തവും ഏകനിയമ സിദ്ധാന്തവുമൊക്കെ തട്ടിവിട്ട് അവർ സ്വേച്ഛാധികാരത്തിലേക്ക് രാജ്യത്തെ നയിക്കാനും ഭരണഘടനയെ പൊളിച്ചെഴുതാനുമുള്ള കുഝിതശ്രമങ്ങളിലാണ്. രണ്ടാം മോദിസർക്കാർ അധികാരമേറ്റെടുത്തതോടെ തങ്ങൾക്കനഭിമതരായ ജനസമൂഹങ്ങൾക്കും രാഷ്ട്രീയപ്രസ്​ഥാനങ്ങൾക്കുമെതിരായ കടന്നാക്രമണങ്ങളുടെ ഗതിവേഗം കൂടിയിരിക്കുകയാണ്. വിദ്വേഷരാഷ്ട്രീയത്തിൽ അഭിരമിക്കുന്ന ഹിന്ദുത്വവാദികൾ ഇന്ത്യൻ ഭരണഘടനയെതന്നെ കുഴിച്ചുമൂടാനുള്ള അത്യന്തം പ്രതിഷേധജനകമായ ശ്രമങ്ങളാണ് ആരംഭിച്ചിരിക്കുന്നത്. കാശ്മീരിെൻ്റ പ്രത്യേകപദവി എടുത്തുകളഞ്ഞതും പൗരത്വ നിയമം, മുത്തലാഖ്, എൻ.ഐ.എ–യു.എ.പി.എ നിയമഭേദഗതികൾ ചെയ്തതും ഇന്ത്യൻ ഭരണഘടനയെതന്നെ ലക്ഷ്യംവെച്ചുള്ള ആർ.എസ്​.എസിെൻ്റ രാഷ്ട്രീയഅജണ്ടയുടെ ഭാഗമാണെന്ന കാര്യം ജനാധിപത്യവാദികൾ തിരിച്ചറിയാതെ പോകരുത്.

മുന്‍ രാഷ്ട്രപതി കെ.ആര്‍. നാരായണനും മുന്‍ പ്രധാനമന്ത്രി എ.ബി. വാജ്പേയും

പരമാധികാരം, ഫെഡറലിസം, മതനിരപേക്ഷത, സോഷ്യലിസം തുടങ്ങിയ മൂല്യങ്ങളെയാണ് ഭരണഘടന അതിെൻ്റ അടിസ്ഥാനവും ആദർശലക്ഷ്യങ്ങളുമായി വിഭാവനം ചെയ്തിരിക്കുന്നത്. ലോകത്തിലെ ഏറ്റവും ശകതമായ കൊളോണിയൽ അധീശത്വത്തിനെതിരെ ഒരു നൂറ്റാണ്ടിലേറെ കാലം നീണ്ടുനിന്ന സ്വാതന്ത്ര്യസമരത്തിെൻ്റ മൂല്യങ്ങളെയും ഒരു ആധുനിക രാഷ്ട്രത്തിന് അനുയോജ്യമായ ആശയങ്ങളെയും ഉൾക്കൊണ്ടുകൊണ്ടാണ് ഭരണഘടനാ നിർമ്മാണസഭ ഭരണഘടനയ്ക്ക് രൂപം നൽകിയത്. ചരിത്രത്തിെൻ്റ എല്ലാവിധത്തിലുള്ള സങ്കുചിതമായ ദുർവ്യാഖ്യാനങ്ങളെയും നിരാകരിച്ചുകൊണ്ടാണ് ഇന്ത്യയുടെ പാരമ്പര്യത്തിൽ നിന്നും സംസ്​കാരത്തിൽ നിന്നും ഈർജ്ജം ഉൾക്കൊണ്ടുകൊണ്ട് നമ്മുടെ ദേശീയനേതൃത്വം ഭരണഘടനയുടെ സമത്വാധിഷ്ഠിത സാമൂഹ്യദർശനം രൂപപ്പെടുത്തിയത്.

ഭിന്നമതങ്ങളും ഭാഷകളും ജാതിവംശവിഭാഗങ്ങളും ബഹുസംസ്​കാരങ്ങളും സഹവർത്തിച്ച് നിലകൊള്ളുന്ന ദേശീയതാസങ്കൽപമാണ് ഭരണഘടന മുന്നോട്ടുവെച്ചിരിക്കുന്നത്. അതായത് നനാത്വത്തിൽ ഏകത്വമെന്ന ജനാധിപത്യപരമായ ദേശീയതാസങ്കൽപമാണ് ഭരണഘടന മുന്നോട്ടുവെച്ചിട്ടുള്ളത്. ഭരണഘടനാശിൽപികൾ ലോകചരിത്രഗതികളെയാകെ പഠിക്കുകയും വിവിധ രാജ്യങ്ങളിലെ ലിഖിതവും എഴുതപ്പെടാത്തതുമായ ഭരണഘടനകളെ പരിശോധിക്കുകയും ജനാധിപത്യത്തിെൻ്റ ഭിന്നരൂപങ്ങളെക്കുറിച്ച് ധാരണയുണ്ടാക്കുകയും ചെയ്തുകൊണ്ടാണ് നമ്മുടെ ഭരണഘടനയ്ക്ക് രൂപം നൽകിയത്.

ജനാധിപത്യത്തിെൻ്റയും മതനിരപേക്ഷതയുടെയും മൂല്യങ്ങളിലൂന്നുകയും സാമൂഹ്യനീതി ഉയർത്തിപ്പിടിക്കുകയും ചെയ്യുന്നതാണ് നമ്മുടെ ഭരണഘടന. ജാതി-മത-ലിംഗ ഭേദങ്ങളില്ലാതെ എല്ലാവരെയും തുല്യരായി കാണുന്ന പ്രമാണമാണ് ഭരണഘടനയുടെ മൗലികദർശനം. എല്ലാവർക്കും സംഘടിക്കാനും ഇഷ്ടമുള്ള ആശയങ്ങളിൽ വിശ്വസിക്കാനും ആശയപ്രകാശനം നടത്താനുമുള്ള മൗലികാവകാശങ്ങൾ ഓരോ വ്യകതിക്കും ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്നു.

ലോകത്തിലെ ഏറ്റവും ശകതമായ കൊളോണിയൽ അധീശത്വത്തിനെതിരെ ഒരു നൂറ്റാണ്ടിലേറെ കാലം നീണ്ടുനിന്ന സ്വാതന്ത്ര്യസമരത്തിെൻ്റ മൂല്യങ്ങളെയും ഒരു ആധുനിക രാഷ്ട്രത്തിന് അനുയോജ്യമായ ആശയങ്ങളെയും ഉൾക്കൊണ്ടുകൊണ്ടാണ് ഭരണഘടനാ നിർമ്മാണസഭ ഭരണഘടനയ്ക്ക് രൂപം നൽകിയത്.

സമത്വാശയങ്ങളെയും മതനിരപേക്ഷമൂല്യങ്ങളെയും ജനാധിപത്യത്തെയും എന്നും എതിർത്തുപോന്ന മതരാഷ്ട്രവാദികൾ ഒരുകാലത്തും ഭരണഘടനയെ അംഗീകരിച്ചിരുന്നില്ല. ആർ.എസ്​.എസുകാർ എന്നും ഇന്ത്യൻ ഭരണഘടനയെ ഹിന്ദുവിരുദ്ധ ഭരണഘടനയായിട്ടാണ് കണ്ടത്. തങ്ങളുടെ മതരാഷ്ട്ര അജണ്ടയ്ക്ക് തടസം സൃഷ്ടിക്കുന്ന ഭരണഘടനയെ പൊളിച്ചെഴുതുകയെന്നത് എക്കാലത്തെയും അവരുടെ അജണ്ടയായിരുന്നു. ബാബ്റി മസ്​ജിദ് തകർത്തതിനുശേഷം ചേർന്ന വിശ്വഹിന്ദുപരിഷത്തിെൻ്റ സന്ത്സമിതി (സന്യാസിസഭ) ഇന്ത്യൻ ഭരണഘടന മാറ്റിയെഴുതാനുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കാനായി സ്വാമിമുകതാനന്ദസരസ്വതിയുടെ നേതൃത്വത്തിൽ ഒരു നാലംഗസമിതിയെ നിയോഗിച്ചിരുന്നു. ആ സമിതി സംഘപരിവാറിെൻ്റ ഭരണഘടനാ വിമർശനത്തിെൻ്റ ഒരു കരട് രേഖ തയ്യാറാക്കുകയും ചെയ്തിരുന്നു.

അതിലവർ നടത്തുന്ന ഭരണഘടനാവിമർശനം കൗതുകകരമാണ്; ‘‘ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും സാഹോദര്യവും സമുദായ സൗഹാർദ്ദവും തകർക്കുന്നതിന് ഉത്തരവാദിയാര്? വിശപ്പും ദാരിദ്ര്യവും അഴിമതിയും മതനിഷേധവും വർദ്ധമാനമാകുന്നതിന് ഉത്തരവാദിയാര്? ഇന്നത്തെ ഇന്ത്യൻ ഭരണഘടന.’’ എത്ര ബാലിശവും വസ്​തുതകൾക്ക് നിരക്കാത്തതുമായ ഭരണഘടനാവിമർശനമാണ് ഇവർ മുന്നോട്ടുവെച്ചിരിക്കുന്നത്. ഇന്ത്യയുടെ ഇന്നത്തെ ഭരണഘടനയ്ക്ക് പോരായ്മകൾ ഉണ്ടാകാം. അത് നമ്മുടെ ജനാധിപത്യപ്രക്രിയയുടെ ഭാഗമായി പരിഹരിക്കാവുന്നതാണ്. നമ്മുടെ രാജ്യത്ത് നിലനിൽക്കുന്ന ചൂഷകവർഗബന്ധങ്ങളെ പൊളിച്ചെഴുതാനൊന്നും ഭരണഘടന അനുവദിക്കുന്നില്ലെങ്കിലും ജനാധിപത്യത്തിെൻ്റയും സമത്വത്തിെൻ്റയും സാമൂഹ്യനീതിയുടെയും മതേതരത്വത്തിെൻ്റയും മൂല്യങ്ങളെ ഉൾക്കൊള്ളുന്നതാണ് ഇന്നത്തെ ഭരണഘടനയെന്നകാര്യത്തിൽ പുരോഗമനജനാധിപത്യവാദികൾക്ക് ഒട്ടും സംശയമില്ല.

ഭരണഘടനയുടെ സാമൂഹ്യനീതിയുടെയും മതേതരത്വത്തിെൻ്റയും തുല്യതയുടെയും മൂല്യങ്ങളെതന്നെയാണ് ഹിന്ദുത്വവാദികൾ അങ്ങേയറ്റത്തെ നിഷേധബോധത്തോടെ എതിർത്തുകൊണ്ടിരിക്കുന്നത്. മധ്യകാലിക ബ്രാണമൂല്യങ്ങളെ പുനരാനയിക്കാനാണവർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. വർത്തമാന മനുഷ്യപ്രശ്നങ്ങൾക്കെല്ലാം ഭൂതകാലത്തിലേക്ക് തിരിച്ചുപോയിക്കൊണ്ട് പരിഹാരമുണ്ടാക്കാമെന്ന് വ്യാമോഹിപ്പിക്കുന്ന പ്രത്യയശാസ്​ത്രമാണ് ആർ.എസ്​.എസിേൻ്റത്. മുകതാനന്ദയുടെ ഭരണഘടനാ മാറ്റത്തിനുള്ള നിർദ്ദേശങ്ങൾ ഇന്ത്യൻഭരണഘടനയുടെ ജനവിരുദ്ധതയായി കാണുന്നത് സ്​ത്രീകൾക്കും പിന്നോക്ക ദളിത് ന്യൂനപക്ഷസമൂഹങ്ങൾക്കും ദരിദ്രർക്കും അനുകൂലമായുള്ള വ്യവസ്​ഥകളെയാണ്. ഈ വ്യവസ്​ഥകളെല്ലാം ഹിന്ദുവിരുദ്ധമാണെന്നാണ് അവർ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്.

ബാബ്റിമസ്​ജിദ് തകർത്തതിനുശേഷം ചേർന്ന വിശ്വഹിന്ദുപരിഷത്തിെൻ്റ സന്ത്സമിതി (സന്യാസിസഭ) ഇന്ത്യൻ ഭരണഘടന മാറ്റിയെഴുതാനുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കാനായി സ്വാമിമുകതാനന്ദസരസ്വതിയുടെ നേതൃത്വത്തിൽ ഒരു നാലംഗസമിതിയെ നിയോഗിച്ചിരുന്നു. ആ സമിതി സംഘപരിവാറിെൻ്റ ഭരണഘടനാ വിമർശനത്തിെൻ്റ ഒരു കരട്രേഖ തയ്യാറാക്കുകയും ചെയ്തിരുന്നു.

ഭരണഘടനയുടെ സാമൂഹ്യനീതിതത്വങ്ങളെയും സംവരണാവകാശങ്ങളെയും എടുത്തുകളയണമെന്ന് നിർദ്ദയമായി വാദിക്കുകയാണ് ഹിന്ദുത്വവാദികൾ. ദളിതർക്കും ആദിവാസികൾക്കും പിന്നോക്കവിഭാഗങ്ങൾക്കും സർക്കാർ സർവ്വീസിലോ മറ്റെവിടെയുമോ യാതൊരുവിധ സംവരണവും നൽകാൻ പാടില്ലെന്നാണ് സ്വാമി മുകതാനന്ദസരസ്വതി നിർദ്ദേശിച്ചിരിക്കുന്നത്. സംവരണം വിഭജനവിഘടനവികാരങ്ങളെ പോഷിപ്പിക്കുമെന്നാണല്ലോ ആചാര്യനായ ഗോൾവാൾക്കർ വിചാരധാരയില എഴുതിവെച്ചിട്ടുള്ളത്.

വിശ്വഹിന്ദുപരിഷത്തിെൻ്റ സന്ത്സമിതി മുന്നോട്ടുവെച്ച ഭരണഘടനാ വിമർശനരേഖ ഇന്ത്യൻപതാകയെയും ദേശീയഗാനത്തെയും തള്ളിക്കളയുകയാണ്. സംഘപരിവാറിന്റെ അപരമതവിദ്വേഷവും അസഹിഷ്ണുതയുമാണ് സ്വാമി മുകതാനന്ദ സരസ്വതിയുടെ രേഖയിലുടനീളമുള്ളത്. രേഖ പറയുന്നത്; ‘‘ദേശീയപതാകയായി വിശേഷിപ്പിക്കുന്ന പതാകയിൽ ഒരു അശോകചക്രമുണ്ട് അത് സാമ്രാജ്യത്വഗന്ധം നൽകാനേ ഉപകരിക്കുന്നുള്ളൂ.’’ അശോകചക്രവർത്തിയുടെയും ബുദ്ധദർശനത്തിെൻ്റയും പ്രതീകമായ അശോകചക്രം സ്​നേഹവും സമത്വവും സാഹോദര്യവും മറ്റുമായ ബുദ്ധമൂല്യങ്ങളെയാണ് പ്രതീകവൽക്കരിച്ചിരിക്കുന്നത്. ബുദ്ധെൻ്റ പ്രയുടെയും കരുണയുടെയും ദർശനങ്ങളെ അസഹിഷ്ണുതയോടെ തള്ളിക്കളയുകയും പുച്ഛിക്കുകയുമാണ് സ്വാമി മുകതാനന്ദ സരസ്വതി.

പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും

1993 ജനുവരി 29–െൻ്റ ഫ്രണ്ട്ലൈനിൽ പ്രസിദ്ധീകരിക്കപ്പെട്ട ഒരു അഭിമുഖത്തിൽ സ്വാമി മുകതാനന്ദസരസ്വതി മതകാര്യങ്ങളിൽ ഒരു ഇടപെടലും ഉണ്ടാകാൻ പാടില്ലെന്ന് വാദിച്ചുകൊണ്ടുതന്നെ എല്ലാവർക്കും ബാധകമായ ഏകീകൃത സിവിൽകോഡ് കൊണ്ടുവരണമെന്നാണ്. മനുസ്​മൃതി നിയമമാക്കണമെന്നും പ്രയോഗത്തിൽ കൊണ്ടുവരണമെന്നുമാണ് ഒരു മറയുമില്ലാതെ മുകതാനന്ദ പറയുന്നത്. മനുസ്​മൃതി അടിസ്​ഥാന പ്രമാണമായി അംഗീകരിക്കുന്ന ഹിന്ദുരാഷ്ട്രത്തെ ലക്ഷ്യംവെച്ചാണ് ആർ.എസ്​.എസ്​ ദ്രുതഗതിയിൽ നീങ്ങിക്കൊണ്ടിരിക്കുന്നത്. കാശ്മീരിെൻ്റ പ്രത്യേകപദവി റദ്ദ് ചെയ്തതും പ്രത്യേക വിഭാഗങ്ങളെ ലക്ഷ്യംവെച്ച് പൗരത്വനിയമവും വിവാഹമോചന നിയമവും ഭേദഗതി ചെയ്തതും സംവരണം എടുത്തുകളയാനുള്ള നീക്കമാരംഭിച്ചിരിക്കുന്നതും ഹിന്ദുരാഷ്ട്രഅജണ്ടയുടെ ഭാഗമായിട്ടാണ്. ഇപ്പോഴവർ കേന്ദ്രഭരണാധികാരത്തിെൻ്റ സൗകര്യമുപയോഗിച്ച് തങ്ങളുടെ ഹിന്ദുരാഷ്ട്രഅജണ്ട നടപ്പാക്കുന്നതിന് തടസ്സം നിൽക്കുന്ന ഇന്ത്യൻ ഭരണഘടനയെതന്നെ ഇല്ലാതാക്കാനുള്ള കൗശലപൂർവമായ നീക്കങ്ങളിലാണ്.

Comments