ഇലക്ഷൻ ഏപ്രിൽ 19 മുതൽ, കേരളത്തിൽ ഏപ്രിൽ 26-ന്, ഫലം ജൂൺ നാലിന്

Think

18ാം ലോക്‌സഭാ തെരഞ്ഞെടുപ്പുതീയതി കേന്ദ്ര തെരഞ്ഞെടുപ്പു കമീഷൻ പ്രഖ്യാപിച്ചു. ഇന്നുമുതല്‍ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവില്‍വന്നു.

  • വോട്ടെടുപ്പ് ഏഴു ഘട്ടങ്ങളിൽ.
    ആദ്യഘട്ടം ഏപ്രില്‍ 19.

  • വോട്ടെണ്ണല്‍ ജൂണ്‍ 4.

  • കേരളത്തില്‍ ഒറ്റ ഘട്ടം, ഏപ്രില്‍ 26.

  • മാര്‍ച്ച് 28-ന് വിജ്ഞാപം പുറത്തിറങ്ങും.

  • വോട്ട് ഫ്രം ഹോം നടപ്പിലാക്കും. 85 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും 40 ശതമാനത്തിലധികം ശാരീരിക വെല്ലുവിളിയുള്ളവര്‍ക്കുമാണ് വീടുകളില്‍ വോട്ട് ചെയ്യാൻ സൗകര്യം.

  • പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം ഏപ്രില്‍ 4.

  • പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി ഏപ്രില്‍ 8.

  • രണ്ടാംഘട്ടത്തിലാണ് കേരളത്തില്‍ വോട്ടിങ്.

  • ആകെ 96.8 കോടി വോട്ടര്‍മാർ. 49.7 കോടി പുരുഷന്മാർ, 47.1 കോടി സ്ത്രീകൾ, 48,000 ട്രാന്‍സ്‌ജെന്‍ഡര്‍.

  • 12 സംസംസ്ഥാനങ്ങളില്‍ സ്ത്രീ വോട്ടര്‍മാര്‍ പുരുഷ വോട്ടര്‍മാരേക്കാള്‍ കൂടുതല്‍.

  • 1.8 കോടി കന്നി വോട്ടര്‍മാര്‍.

  • കന്നിവോട്ടര്‍മാരില്‍ 85 ലക്ഷം പെണ്‍കുട്ടികള്‍

  • 19.74 കോടി യുവാക്കളാണ് വോട്ടർ പട്ടികയിൽ.

  • 10.5 ലക്ഷം പോളിങ് ബൂത്തുകളുണ്ടാകും

  • 555 ലക്ഷം വോട്ടിങ് മെഷീനുകള്‍ സജ്ജമാക്കി

  • 2100 തെരഞ്ഞെടുപ്പ് നിരീക്ഷകരെ നിയോഗിച്ചു

  • ഒന്നരക്കോടി പോളിങ് ഉദ്യോഗസ്ഥരെയും അഞ്ച് ലക്ഷം പോളിങ് ബൂത്തുകളില്‍ കുടിവെള്ളവും ശൗചാലയവും വീല്‍ ചെയറും ഉറപ്പാക്കും.

കനത്ത സുരക്ഷ

സ്ഥാനാര്‍ഥികളുടെ വിവരങ്ങള്‍ കെ.വൈ.സി ആപ്ലിക്കേഷനില്‍ ലഭ്യമാകും.

സ്ഥാനാര്‍ഥി ഏതെങ്കിലും ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് ഈ ആപ്പിലൂടെ സമ്മതിദായകര്‍ക്ക് അറിയാന്‍ സാധിക്കും.

പോളിങ് ബൂത്തുകളില്‍ കര്‍ശന സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി കേന്ദ്രസേനയെ നിയോഗിക്കും.

എല്ലാ ജില്ലകളിലും 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും.

അതിര്‍ഥികളില്‍ ഡ്രോണ്‍ നിരീക്ഷണം ഉറപ്പുവരുത്തും.

പ്രശ്‌നബാധിത, പ്രശ്‌ന സാധ്യത ബുത്തുകളില്‍ വെബ് കാസ്റ്റിങ് സൗകര്യം.

തെരഞ്ഞടുപ്പ് കമീഷന്റെ കര്‍ശന നിര്‍ദേശങ്ങള്‍

പണം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ തടയും.

ഓണ്‍ലൈന്‍ പണമിടപാടുകളും മറ്റ് സാമൂഹ്യ മാധ്യമങ്ങളും നിരീക്ഷിക്കും.

വ്യാജ വര്‍ത്തകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.

വിദ്വേഷ പ്രസംഗത്തിന് വിലക്ക്.

വിമാനത്താവളങ്ങളില്‍ കര്‍ശന പരിശോധന ഉറപ്പുവരുത്തും.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കുട്ടികളെ ഉപയോഗിക്കുന്നതിന് വിലക്ക്.

താരപ്രചാരകര്‍ പരിധിവിടരുത്.

തെരഞ്ഞെടുപ്പ് ചട്ടലംഘനം ആവര്‍ത്തിച്ചാല്‍ കര്‍ശന നടപടിയുണ്ടാകും.

ചട്ടലംഘനം ആവര്‍ത്തിച്ചാല്‍ ശിക്ഷ കേവലം താക്കീതിലൊതുങ്ങില്ല.

സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യക്തിഹത്യ നടത്തരുത്.

റീപോളിങ് സാധ്യതകള്‍ പരമാവധി ഒഴിവാക്കണം.

ആന്ധ്ര, ഒഡീഷ നിയമസഭാ തെരഞ്ഞെടുപ്പ്

ആന്ധ്രയില്‍ മെയ് 13ന് നിയമസഭാ തെരഞ്ഞെടുപ്പ്, സിക്കിമില്‍ ഏപ്രില്‍ 19ന്.
ഒഡീഷയില്‍ രണ്ട് ഘട്ടങ്ങളിലായി നിയമസഭ തെരഞ്ഞെടുപ്പ്.
26 നിയമസഭാ സീറ്റുകളില്‍ ഉപതെരഞ്ഞെടുപ്പ്.

Comments