പഹൽഗാം ആക്രമണത്തോടെ സൗത്ത് ഏഷ്യയുടെ ജിയോപൊളിറ്റിക്സിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന സമ്മർദ്ദങ്ങൾ കൂടുതൽ പ്രത്യക്ഷമായിരിക്കുകയാണ്. കശ്മീരിൽ ഭീകരവാദത്തെ തീവ്രമായി വീണ്ടും പ്ലാന്റ് ചെയ്യുക വഴി ലോക രാഷ്ട്രങ്ങളുടെ ശ്രദ്ധ തങ്ങളിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള സ്ട്രാറ്റജിയാണ് പാക്കിസ്ഥാൻ നടപ്പിലാക്കുന്നത്. ഡിപ്ലോമസിയിലും ഡിഫൻസിലും മാനുഷിക വശങ്ങളിലും ഇന്ത്യയ്ക്കുമേൽ എന്തെന്തു സമ്മർദ്ദങ്ങളാണ് കശ്മീരിലെ ഭീകരാക്രമണംകൊണ്ട് വന്നിരിക്കുന്നത്? അന്താരാഷ്ട്ര വിദഗ്ധനും ദ ഹിന്ദുവിന്റെ ഡൽഹി റസിഡന്റ് എഡിറ്ററും OPEN EMBRACE: India- US Ties in a Divided World എന്ന പുസ്തകത്തിന്റെ രചയിതാവുമായ വർഗ്ഗീസ് കെ ജോർജുമായി കമൽറാം സജീവ് സംസാരിക്കുന്നു.