പഴയ തട്ടകത്തിലേക്ക്
തിലകൻ വിളിച്ചു,
കൈനകരി തങ്കരാജ് ഓടിയെത്തി...
പഴയ തട്ടകത്തിലേക്ക് തിലകൻ വിളിച്ചു, കൈനകരി തങ്കരാജ് ഓടിയെത്തി...
നടൻ തിലകന് സിനിമയിലും സീരിയലിലും വിലക്കേര്‍പ്പെടുത്തിയപ്പോള്‍ അമ്പലപ്പുഴയില്‍ രൂപീകരിച്ച നാടകസമിതിയാണ് അമ്പലപ്പുഴ അക്ഷര ജ്വാല. ‘ഞാനെന്റെ പഴയ തട്ടകത്തിലേക്ക് പോകും’ എന്ന്തിലകന് പരസ്യമായി പ്രഖ്യാപിച്ചതിന്റെ ഫലമായാണ് ഈ നാടകസമിതി രൂപം കൊണ്ടത്. സമിതിയിലേക്ക് നടീനടന്മാരെ കൊണ്ടുവരുന്നതിനെ കുറിച്ച് ആലോചിച്ചപ്പോള്‍ തിലകന്‍ ചേട്ടന്‍ ആദ്യം പറഞ്ഞ പേര് കൈനകരി തങ്കരാജിന്റെതായിരുന്നു.
4 Apr 2022, 12:43 PM
കൈനകരി തങ്കരാജ് അവസാനമായി നാടകം അഭിനയിക്കുന്നത് അമ്പലപ്പുഴ അക്ഷര ജ്വാലയിലാണ്. നടൻ തിലകന് സിനിമയിലും സീരിയലിലും വിലക്കേര്‍പ്പെടുത്തിയപ്പോള്‍ അമ്പലപ്പുഴയില്‍ രൂപീകരിച്ച നാടകസമിതിയാണ് അമ്പലപ്പുഴ അക്ഷര ജ്വാല. ‘ഞാനെന്റെ പഴയ തട്ടകത്തിലേക്ക് പോകും’ എന്ന്തിലകന് പരസ്യമായി പ്രഖ്യാപിച്ചതിന്റെ ഫലമായാണ് ഈ നാടകസമിതി രൂപം കൊണ്ടത്. സമിതിയിലേക്ക് നടീനടന്മാരെ കൊണ്ടുവരുന്നതിനെ കുറിച്ച് ആലോചിച്ചപ്പോള്‍ തിലകന്‍ ചേട്ടന്‍ ആദ്യം പറഞ്ഞ പേര് കൈനകരി തങ്കരാജിന്റെതായിരുന്നു. അദ്ദേഹം വിളിച്ചുസംസാരിച്ചപ്പോള്‍ തങ്കരാജ് വളരെ സന്തോഷത്തോടെ ആ ക്ഷണം സ്വീകരിക്കുകയും ചെയ്തു. ഇരുവരും മുന്‍പ് ഒന്നിച്ചഭിയിച്ചിട്ടുണ്ട്. അവര്‍ക്കിടയിലേത് ഗുരുശിഷ്യബന്ധമായിരുന്നു.
തിരസ്‌കാരത്തിന്റെ വേദനയിലും വാശിയില്‍ നിന്നും തന്നെയാണ് 13-ാം വയസ്സില്‍ തങ്കരാജ് നാടകാഭിനയം ആരംഭിച്ചത്. അന്ന് സ്‌ക്രീന്‍ ടെസ്റ്റില്‍ പരാജയപ്പെട്ട് സ്‌കൂള്‍ വാര്‍ഷികത്തിന് നാടകം അവതരിപ്പിക്കാന്‍ കഴിയാതെ വന്ന തങ്കരാജ്, ഒഴിവാക്കപ്പെട്ടവരെയെല്ലാം ചേര്‍ത്ത് ഉഷ തിയറ്റേഴ്‌സ് രൂപീകരിച്ചു. സ്‌കൂള്‍ വാര്‍ഷികത്തിന് കളിക്കാന്‍ തീരുമാനിച്ച കാനം ഇ.ജെയുടെ ‘മതിലുകള്‍ ഇടിയുന്നു' എന്ന നാടകം തന്നെ മികവോടെ കൈനകരിയുടെ വിവിധ ഭാഗങ്ങളില്‍ ഉഷ തിയറ്റേഴ്‌സ് സൗജന്യമായി അവതരിപ്പിച്ചു.
കല തൊഴിലാകുമ്പോള്‍ ഉണ്ടാവുന്ന ചൂഷണങ്ങളെ തിരിച്ചറിഞ്ഞ് സംഘടിക്കാനും, നാടകത്തിന്റെ രാഷ്ട്രീയയുക്തിയെ ഉയര്‍ത്തിപ്പിടിക്കാനും അദ്ദേഹത്തിന് എന്നും കഴിഞ്ഞിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണം നാടക കലാകാരുടെ തൊഴില്‍ ഭദ്രത, വേതനം, തുടങ്ങിയ ആവശ്യങ്ങളുമായി വൈക്കം വിശ്വന്‍ പ്രസിഡന്റും തങ്കരാജ് സെക്രട്ടറിയുമായി ഒരു യൂണിയന്‍ ആരംഭിച്ചു. സമിതി ഉടമകള്‍ ഇതിനെതിരെ സംഘടിച്ച് യൂണിയന്‍ ആരംഭിച്ച തങ്കരാജിന് ആറു വര്‍ഷം വിലക്കേര്‍പ്പെടുത്തുകപോലുമുണ്ടായി.
1946 ഒക്ടോബര്‍ 18നാണ് തങ്കരാജിന്റെ ജനനം. അച്ഛന്‍ നാടകനടന്‍ നാരായണ്‍ കുട്ടി, അമ്മ ജാനകിയമ്മ. പ്രേംനസീര്‍ നായകനായ ആനപ്പാച്ചന്‍ ആയിരുന്നു തങ്കരാജിന്റെ ആദ്യ സിനിമ. 35 സിനിമകളില്‍ അഭിനയിച്ചു. പതിനായിരത്തിലേറെ വേദികളില്‍ നാടകങ്ങള്‍ അവതരിപ്പിച്ചു. 10 നാടകങ്ങള്‍ എഴുതുകയും 40 എണ്ണം സംവിധാനം ചെയ്യുകയും ചെയ്തു.

നാടക ജീവിതം ഒരു ഗുരുകുല വിദ്യാഭ്യാസം പോലെയായിരുന്നെന്ന് തങ്കരാജ് പറയാറുണ്ട്. തിലകന്‍ ചേട്ടന്‍ രഞ്ജിത്തിന്റെ ഇന്ത്യന്‍ റുപ്പിയില്‍ അഭിനയിക്കാന്‍ പോകുമ്പോള്‍ ഈ സമിതി നിര്‍ത്തരുതെന്ന് എന്നോടാവശ്യപ്പെട്ടിരുന്നു. തങ്കരാജ് പ്രധാനവേഷം ചെയ്യുന്ന ഉണ്ണിയാര്‍ച്ച ആയിരുന്നു അടുത്ത നാടകം. ആ നാടകം തീര്‍ന്ന് അദ്ദേഹം സ്വന്തമായി ഒരു ട്രൂപ്പ് തുടങ്ങിയെങ്കിലും അത് വിജയമായിരുന്നില്ല. ട്രൂപ്പ് നിര്‍ത്തിയ തങ്കരാജ് പിന്നീട് നാടകം അഭിനയിച്ചിട്ടില്ല.
കഴിവുറ്റ നടനായതിനാല്‍ തന്നെ ഏതുവേഷവും അനായസം കൈകാര്യം ചെയ്യാനുള്ള അദ്ദേഹത്തിന്റെ പാടവം ഒന്നു വേറെ തന്നെയാണ്. കൂടെയുള്ള നടീനടന്മാരെ ഒപ്പം അഭിനയിപ്പിക്കാനും തങ്കരാജ് ശ്രദ്ധിക്കുമായിരുന്നു. മലയാള നാടകവേദിക്ക് ഒരു തീരാനഷ്ടം ആണ് അദ്ദേഹത്തിന്റെ വിയോഗം.
പ്രൊഡ്യൂസർ, അമ്പലപ്പുഴ അക്ഷര ജ്വാല.
ടി.എം. ഹര്‍ഷന്‍
Jun 09, 2022
20 Minutes Watch
മനില സി.മോഹൻ
Jun 02, 2022
33 Minutes Watch
Think
May 27, 2022
2 Minutes Read
Think
May 27, 2022
9 Minutes Read