truecoppy
MORE
Truecopy Home
Readers
are
Thinkers

Friday, 31 March 2023

truecoppy
Truecopy Logo
Readers are Thinkers

Friday, 31 March 2023

  • Videos
  • Short Read
  • Long Read
  • Webzine
  • Dialogos
  • Truecast
  • Truetalk
  • Grandma Stories
  • Bibliotheca
  • Bird Songs
  • Bibliotheca Bird Songs Election 2021 Capital Thoughts Dr. Think Day Scholar Earth P.O. Graffiti Science is Truth Sherlock Holmes True Pictures True Reel True Review
Close
Videos
Short Read
Long Read
Webzine
Dialogos
Truecast
Truetalk
Grandma Stories
Bibliotheca
Bird Songs
Election 2021
Capital Thoughts
Dr. Think
Day Scholar
Earth P.O.
Graffiti
Science is Truth
Sherlock Holmes
True Pictures
True Reel
True Review
The Economist Editorial about Trump

US Election

ട്രംപിനെ തോല്‍പ്പിക്കണമെന്ന്
ഇക്കോണമിസ്റ്റ്
എഡിറ്റോറിയല്‍ എഴുതിയത്
എന്തിനായിരിക്കാം?

ട്രംപിനെ തോല്‍പ്പിക്കണമെന്ന് ഇക്കോണമിസ്റ്റ് എഡിറ്റോറിയല്‍ എഴുതിയത് എന്തിനായിരിക്കാം?

അമേരിക്ക പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുകയാണ്. ലോക കാപ്പിറ്റലിസത്തിന്റെ ഉദാത്തമായതും മാതൃകകള്‍ ഇല്ലാത്തതുമായ മുഖപത്രം ദ ഇക്കോണമിസ്റ്റിന്റെ ഏറ്റവും പുതിയ ലക്കം അത്ഥശങ്കക്കിടയില്ലാതെ കവറില്‍ പ്രഖ്യാപിക്കുന്നു: എന്തുകൊണ്ട് ബൈഡന്‍ ആയിരിക്കണം? നമുക്കൊരു വോട്ടുണ്ടെങ്കില്‍ അത് ബൈഡന് ചെയ്യണം എന്ന് സംശയമേതുമില്ലാതെ എഡിറ്റോറിയലില്‍ എഴുതുന്നു. 2016ലെ കാമ്പയിന്‍ കാലഘട്ടം മുതല്‍ ഇക്കോണമിസ്റ്റ് നിരന്തരം ട്രംപിനെ വിമര്‍ശിക്കുന്നു. ക്യാപിറ്റലിസ്റ്റ് മൂല്യങ്ങളോട് എങ്ങനെയാണ് ഇക്കോണമിസ്റ്റ് സ്വയം കലഹിക്കുന്നത്? ഉന്നതമായ മാധ്യമ സംസ്‌കാരത്തിന്റെ ഏതു വായനകളിലാണ് ഇക്കോണമിസ്റ്റിന്റെ നിരന്തര എഡിറ്റോറിയലുകള്‍ പ്രസക്തമാവുന്നത്?

3 Nov 2020, 10:00 AM

കമല്‍റാം സജീവ്

ഇന്ത്യയിലെ  ആദ്യത്തെ ബ്രിട്ടീഷ് വൈസറോയി കാനിങ് പ്രഭു, ശിപ്പായി ലഹള കഴിഞ്ഞ്  സാമ്പത്തിക ക്രമം മെച്ചപ്പെടുത്തിക്കളയാന്‍ കൊണ്ടുവരുന്നത് ജെയിംസ് വില്‍സണെ ആണ്. 1843 ല്‍ ഇക്കോണമിസ്റ്റ് വാരിക സ്ഥാപിച്ച് 16 വര്‍ഷം തുടര്‍ച്ചയായി എഡിറ്ററായിരുന്ന വില്‍സണെ ഇങ്ങോട്ടയക്കുമ്പോള്‍ വിക്ടോറിയ രാഞ്ജിയുടെ ഭാവനകളില്‍ പ്രധാനം ഇന്ത്യക്ക് തനതായ ഒരു ടാക്‌സ് സിസ്റ്റം ഉണ്ടാക്കുക, ഇന്ത്യക്ക് മാത്രമായി ഒരു പേപ്പര്‍ കറന്‍സി അവതരിപ്പിക്കുക എന്നിവയായിരുന്നു. അങ്ങനെ, വില്‍സണ്‍ മറ്റൊരു തുടക്കക്കാരനുമായി.

James-Wilson.jpg
ജെയിംസ് വില്‍സണ്‍

1859 ഫെബ്രുവരി 18 ന് ഇന്ത്യാ കൗണ്‍സിലില്‍ ആദ്യത്തെ ഇന്ത്യന്‍ ബജറ്റ് അവതരിപ്പിച്ചത് ഫിനാന്‍സ് മെമ്പറായ ജെയിംസ് വില്‍സണ്‍ ആയിരുന്നു. ഒരു വര്‍ഷം കൂടിയേ അദ്ദേഹം ജീവിച്ചിരുന്നുള്ളൂ. കൊല്‍ക്കത്തയിലെ മല്ലിക് ബസാറിലാണ് ഇക്കോണമിസ്റ്റിന്റെ സ്ഥാപക എഡിറ്ററുടെ ഖബറിടം.

ഇക്കോണമിസ്റ്റിന്റെ എഡിറ്ററായിരിക്കെ, ഇന്ത്യ ഭരിച്ചിരുന്ന ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഫിനാന്‍ഷ്യല്‍ സെക്രട്ടറിയുമായിരുന്നു വില്‍സണ്‍. ഗ്ലോബലൈസേഷന്റെ ആദ്യാവതാരമായ ഫ്രീ ട്രേഡിന്റെ പ്രോദ്ഘാടകരില്‍ പ്രമുഖനായിട്ടാണ് സമ്പദ്ശാസ്ത്ര ചരിത്രം വില്‍സണെ രേഖപ്പെടുത്തുന്നത്. ലിബറലിസത്തിന്റെ അപ്പോസ്തലനായ വില്‍സണ്‍ ഇക്കോണമിസ്റ്റ് തുടങ്ങുന്നതിനുള്ള ന്യായമായി പറഞ്ഞത് "to take part in a severe contest between intelligence, which presses forward, and an unworthy, timid ignorance obstructing our future' എന്നാണ്. വ്യാപാരത്തിന്റെയും കമ്പോളത്തിന്റെയും ഇന്റലിജന്‍സ് നിര്‍ണയിക്കാന്‍ കരുതിക്കൂട്ടി തുടങ്ങിയതാണ് ഇക്കോണമിസ്റ്റ്. ധാന്യങ്ങള്‍ക്ക് താങ്ങുവില നിശ്ചയിച്ച് ഇറക്കുമതി നിരോധിച്ച കോണ്‍ ബില്‍ എന്ന കര്‍ഷക സൗഹൃദ ബില്‍ ബ്രിട്ടന്റെ വിശാലമായ മേര്‍ക്കന്റ്റൈയില്‍ താല്‍പര്യങ്ങള്‍ക്ക് എതിരാണെന്ന് വില്‍സണ്‍ വിശ്വസിച്ചു. ധാന്യങ്ങള്‍ക്കുള്ള ഇറക്കുമതി നികുതി കുത്തനെ ഉയര്‍ത്തുന്നതോടെ ഫ്രീ ട്രേഡ് എന്ന വിശാല ബ്രിട്ടീഷ് സങ്കല്‍പം തകരുമെന്ന് വില്‍സണ്‍ വാദിച്ചു. ഫ്രീ ട്രേഡ് ഫിലോസഫിയുടെ ആഗോള പ്രസരണമായിരുന്നു 177 വര്‍ഷങ്ങള്‍ക്കു മുമ്പ് ഇക്കണോമിസ്റ്റ് സ്ഥാപിക്കുമ്പോള്‍ വില്‍സണ്‍ ഉദ്ദേശിച്ചിരുന്നത്.

അന്നേരം, നാം ഓര്‍ക്കണം, ലോകത്തിന്റെ സാമ്പത്തിക നോട്ടങ്ങളെ തല കുത്തനെ നിര്‍ത്തിയ മഹാഋഷി കാള്‍ മാര്‍ക്‌സ്, ആര്‍ണോള്‍ഡ് റൂജിന്റെ ജര്‍മന്‍ - ഫ്രഞ്ച് ആനല്‍സ് എന്ന ഇടതു വിപ്ലവ പത്രത്തിന്റെ എഡിറ്ററായി പാരീസിലുണ്ട്. വില്‍സണ്‍ ഇംഗ്ലണ്ടില്‍ ഇക്കോണമിസ്റ്റ് തുടങ്ങിയ അതേ വര്‍ഷം പാരീസിലിരുന്ന് മാര്‍ക്‌സ് പറഞ്ഞു: "The glorious robes of liberalism have fallen away, and the most repulsive despotism stands revealed for all the world to see.' ഫ്രീ ട്രേഡിന്റെയും ഇംഗ്ലീഷ് ലിബറലിസത്തിന്റെയും വിമര്‍ശകന്‍ കൂടിയായിരുന്നു മാര്‍ക്‌സ്, അതുകൊണ്ടു തന്നെ ഇക്കോണമിസ്റ്റിന്റെ (വായനക്കാരനും ) വിമര്‍ശകനുമായിരുന്നു. ദ അരിസ്റ്റോക്രസി ഒഫ് ഫിനാന്‍സ് എന്നാണ് ഇക്കോണമിസ്റ്റ് വാരികയെ മാര്‍ക്‌സ് വിശേഷിപ്പിച്ചത്.

The Economistരണ്ടു വര്‍ഷം മുമ്പ് 175-ാം ജന്മദിനപ്പതിപ്പ് ഇറക്കുമ്പോള്‍ ഇക്കോണമിസ്റ്റ്, സ്ഥാപക എഡിറ്ററെ ഇടക്കിടെ ഉദ്ധരിക്കുന്നുണ്ടായിരുന്നു. ആധുനിക ലോകത്തെ നിര്‍മിച്ചത് ലിബറലിസമാണ്, എന്നിട്ടിപ്പോള്‍ ആധുനിക ലോകം ലിബറലിസത്തിനെതിരെ തിരിയുന്നു, ഈ മാറ്റത്തില്‍ ഇക്കോണമിസ്റ്റിന് വല്ലാത്ത സങ്കടമുണ്ടെന്നു തന്നെ 2018 സെപ്തംബര്‍ 15നിറങ്ങിയ ലക്കത്തില്‍ എഡിറ്റോറിയല്‍വന്നു. ഞങ്ങളുടെ സ്ഥാപകര്‍ ദാരിദ്യത്തിന്റെയും കഷ്ടപ്പാടുകളുടേയും1840 കളുമായി ഇന്നത്തെ ജീവിതത്തെ താരതമ്യം ചെയ്യുമ്പോള്‍ അല്‍ഭുതപ്പെടും. മനുഷ്യരുടെ ആഗോള പ്രതീക്ഷിത ജീവിതദൈര്‍ഘ്യം 30 വയസില്‍ താഴെ ആയിരുന്നതില്‍ നിന്ന് 175 വര്‍ഷം കൊണ്ട് 70 ന് മുകളില്‍ എത്തിയിരിക്കുന്നു. ഫാസിസവും കമ്യൂണിസവും ഓട്ടാര്‍ക്കിയും 19 ഉം 20 ഉം നൂറ്റാണ്ടുകള്‍ കൊണ്ട് പരാജയപ്പെട്ടപ്പോള്‍ ലിബറല്‍ സമൂഹങ്ങള്‍ അഭിവൃദ്ധിപ്പെട്ടു കൊണ്ടേയിരിക്കുന്നു. ആദ്യം ഫ്രീ ട്രേഡും പിന്നീട് ഗ്ലോബലൈസേഷനും ആഗോള മനുഷ്യരെ പട്ടിണിയില്‍ നിന്ന് കരകയറ്റി എന്നാണ് ഇക്കോണമിസ്റ്റ് വിശ്വസിക്കുന്നത്. Globalization has lifted hundreds of millions of people in emerging markets out of poverty.

ലോകയുദ്ധങ്ങള്‍ക്കു ശേഷം ലിബറല്‍ സ്ഥാപനങ്ങള്‍ വഴി രൂപപ്പെട്ട ഭരണകൂടങ്ങള്‍ അവയെ അവഗണിക്കുന്നു എന്നു മാത്രമല്ല, ഡൊണാള്‍ഡ്ട്രംപിന്റെ കാലമായതോടെ അക്രമിക്കുകയും ചെയ്യുന്നു എന്ന് ഇക്കോണമിസ്റ്റ് പരിഭവിക്കുകയും ചെയ്യുന്നുണ്ട്.

എന്തുകൊണ്ട് ബൈഡന്‍?

If we had a vote, it would go to Joe.

ഒരു ഒളിമറയുമില്ലാതെയാണ് ആഗോള കാപ്പിറ്റലിസത്തിന്റെയും ലിബറലിസത്തിന്റെയും മുഖപത്രമായ ദ ഇക്കോണമിസ്റ്റ് ജോ ബൈഡനു വേണ്ടി വോട്ടഭ്യര്‍ത്ഥിച്ചിരിക്കുന്നത്. ഈയാഴ്ചയിലെ വാരികയിലെ ലീഡറില്‍ ഡൊണാള്‍ഡ് ട്രംപിന്റെ ഒന്നാമൂഴത്തെ വിനാശകരം എന്നാണ് ഇക്കോണമിസ്റ്റിന്റെ വിധി, രണ്ടാമതും വന്നാല്‍ നികൃഷ്ടമായ സഹജവാസനകള്‍ ട്രംപ് തുടരുമെന്ന മുന്നറിയിപ്പും എഡിറ്റോറിയല്‍ തരുന്നു. അമേരിക്കയുടെ അകത്തും പുറത്തുമുള്ള നയപരാജയങ്ങള്‍ക്ക് ട്രംപിന്റെ കഴിവുകേടുകള്‍ അക്കമിട്ടു പറഞ്ഞ് ഇക്കോണമിസ്റ്റ് തുടരുന്നു: Our bigger dispute with Mr Trump is over something more fundamental. In the past four years he has repeatedly desecrated the values, principles and practices that made America a haven for its own people and a beacon to the world.The Economist

ആദ്യ വരവില്‍ തനിക്കു വോട്ടു ചെയ്യാതിരുന്ന അമേരിക്കയിലെ ഭൂരിപക്ഷം വരുന്ന ജനങ്ങളെ പ്രതിനിധീകരിക്കാന്‍ ഒരിക്കല്‍ പോലും ട്രംപ് ശ്രമിച്ചില്ല. സത്യത്തോടുള്ള പുച്ഛവും അവജ്ഞയുമാണ് അതിലേറെ അപകടകരം: Nothing Mr Trump says can be believed. ജോര്‍ജ് ഫ്‌ലോയിഡിന്റെ കൊലപാതകത്തിനു ശേഷം അമേരിക്കയിലുടനീളം നടന്ന സമാധാന പ്രക്ഷോഭങ്ങളെ orgy of  looting എന്നും left - wing violence എന്നും അധിക്ഷേപിച്ച് വംശീയ അസ്വസ്ഥത പെരുപ്പിക്കാനാണ് പ്രസിഡന്റ് ശ്രമിച്ചത്. സ്വന്തം രാഷ്ട്രത്തെ ഒന്നിച്ചു കൊണ്ടുപോകാനുള്ള ഒരവസരവും ട്രംപ് ഉപയോഗപ്പെടുത്തിയില്ല. അമേരിക്കയുടെ കോവിഡ് കാലമാണ് ഏറ്റവും ഭയാനകം. സയന്‍സിനോടും മാസ്‌കിനോടും പ്രസിഡന്റ് കൊഞ്ഞനം കാട്ടി (അക്കാഡമിക് സയന്‍സ് ജേര്‍ണല്‍ ആയ നേച്ചറും പോപ്പുലര്‍ സയന്‍സ് മാഗസിന്‍ ആയ സയന്റിഫിക് അമേരിക്കനും ബൈഡനു  പരസ്യ പിന്തുണ നല്‍കിയിട്ടുണ്ട്). ലോകത്തിലെ തന്നെ മികച്ച സയന്റിസ്റ്റുകള്‍ അധികവുമുള്ളത് അമേരിക്കയിലാണ്. എന്നാല്‍ കോവിഡ് മരണനിരക്കില്‍ മുന്നില്‍ നില്‍ക്കുന്ന രാഷ്ട്രങ്ങളിലൊന്നും അമേരിക്ക തന്നെ. 2016 ല്‍ ആരെയാണ് തങ്ങള്‍ തെരഞ്ഞെടുക്കാന്‍ പോകുന്നതെന്ന് വോട്ടര്‍മാര്‍ക്ക് അറിയില്ലായിരുന്നു. ഇപ്പോള്‍ അവര്‍ക്ക് ട്രംപിനെ മനസിലായിക്കഴിഞ്ഞു. Four more years of a historically bad president like Mr Trump would deepen all these harms- and more.

തെരഞ്ഞെടുപ്പിനോടു ചേര്‍ന്ന ലക്കത്തില്‍ പ്രസിഡന്റിന്റെ നാലു വര്‍ഷത്തെ പെര്‍ഫോമന്‍സ് അളക്കുന്ന ട്രംപ് ഓഡിറ്റ് രണ്ടു നീണ്ട വിശകലനങ്ങളായും ചേര്‍ത്തിരിക്കുന്നു. 177 വര്‍ഷം പഴക്കമുള്ള നിലപാടുതറ സുന്ദരമായ ഈ ക്യാപ്പിറ്റലിസ്റ്റ് മുഖപത്രം ഇന്നും ഉപേക്ഷിച്ചിട്ടില്ലെന്ന് സാമ്പത്തിക-രാഷ്ട്രീയ-സാംസ്‌കാരിക അളവുകോലുകള്‍ വെച്ചുള്ള ഓഡിറ്റിംഗില്‍ വ്യക്തമാണ്. കാപിറ്റലിസത്തിനകത്തു തന്നെ രണ്ടു നൂറ്റാണ്ടായി നില നില്‍ക്കുന്ന ഒരു പോരില്‍ ജെയിംസ് വില്‍സണ്‍ നിലയെടുത്തത് ഫ്രീ ട്രേഡിന്റെ ഭാഗത്തായിരുന്നു. ഫ്രീ ട്രേഡും പ്രൊട്ടക്ഷനിസവും തമ്മില്‍ ഇന്നും നിലയ്ക്കാത്ത സംഘര്‍ഷത്തില്‍ ഇക്കോണമിസ്റ്റ് വാരിക ട്രംപിന്റെ പ്രൊട്ടക്ഷനിസ്റ്റ് നിലപാടുകള്‍ക്കെതിരെ തുടക്കം മുതല്‍ രൂക്ഷമായ നിലപാടാണ് എടുത്തിരുന്നത്. 2016ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ തന്നെ അമേരിക്ക അതുവരെ സ്വീകരിച്ചു പോന്ന തുറന്ന അന്താരാഷ്ട്ര വ്യാപാര നയങ്ങളെ ട്രംപ് തള്ളിപ്പറഞ്ഞിരുന്നു. മൂന്നു തലമുറയെങ്കിലുമായി അമേരിക്ക വ്യാപാര രംഗത്തും അന്താരാഷ്ട്ര ബന്ധങ്ങളിലും പുലര്‍ത്തുന്ന ഉദാര നയങ്ങളെയാണ് ദേശീയ വാദത്തിന്റെയും പ്രൊട്ടക്ഷനിസത്തിന്റെയും ഇടുങ്ങിയ ചിന്താപദ്ധതികള്‍ കൊണ്ട് ട്രംപ് റദ്ദാക്കിയത്.

സാമ്പത്തിക വിദഗ്ധരില്‍ പലരും 1930 ല്‍ പ്രസിഡന്റ് ഹെര്‍ബര്‍ട്ട് ഹൂ വര്‍ ഉണ്ടാക്കിയ അതേ പ്രതിസന്ധി ട്രംപ് യുഗത്തിലും പ്രവചിച്ചു. ഹാലി-സ്മൂററ് താരിഫ് എന്ന പേരില്‍ 20000 ഇറക്കുമതി ഇനങ്ങള്‍ക്ക് കനത്ത താരിഫ് ഏര്‍പ്പെടുത്തുന്നതായിരുന്നു പ്രസിഡന്റ് ഹൂവറിന്റെ നടപടി. ഇത്തരം പ്രൊട്ടക്ഷനിസ്റ്റ് തീരുമാനങ്ങള്‍ ഗ്രേറ്റ് ഡിപ്രഷന്‍ എന്നറിയപ്പെടുന്ന, അമേരിക്കന്‍ സമ്പദ് മേഖല എക്കാലത്തും അനുഭവിച്ച ദുരന്തകാലത്തിന് ആഴം കൂട്ടി. പട്ടിണിയും തൊഴിലില്ലായ്മയും പെരുകി. 1932ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കനായ ഹൂവര്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥിയായ ഫ്രാങ്ക്‌ലിന്‍ റൂസ്വെല്‍ററിനോടു തോറ്റതിനു പ്രധാന കാരണമായി സാമ്പത്തികചരിത്രം രേഖപ്പെടുത്തിയിട്ടുള്ളത് അമേരിക്കന്‍ സമ്പദ് വ്യവസ്ഥയെ തകര്‍ത്തു കളഞ്ഞ ഹാലി - സ്മൂററ് താരിഫ് ആണ്.

The Economist

സമാനമായ സ്ഥിതിവിശേഷമാണ് ഇക്കോണമിസ്റ്റ് ഓഡിറ്റില്‍ എടുത്തു പറയുന്നത്: America hardly feels great again.... Hunger and poverty have risen; the memories of a turbulent summer of protests and racial unrest are still raw. വ്യാപാര രംഗത്ത് നോര്‍ത്ത് അമേരിക്കന്‍ ഫ്രീ ട്രേഡ് അഗ്രീമെന്റ് ട്രംപ് മാറ്റിയെഴുതി. ട്രാന്‍സ് പസഫിക് പാര്‍ട്ണര്‍ഷിപ്പ് റദ്ദാക്കി. അലൂമിനിയത്തിനും ഉരുക്കിനും കനത്ത താരിഫ് ഏര്‍പ്പെടുത്തി. ചൈനയുമായി വ്യാപാരയുദ്ധം തുടങ്ങി വെച്ചു. കനത്ത തൊഴില്‍ നഷ്ടവും ട്രേഡ് ഡെഫിസിറ്റുമായിരുന്നു ഈ സാമ്പത്തിക നടപടികളുടെ ഫലം. മഹാമാരി നിയന്ത്രിക്കുന്നതില്‍ വന്ന വീഴ്ച, സോഷ്യല്‍ സെക്യൂരിറ്റിയിലും മെഡികെയറിലും കാണിച്ച അനാസ്ഥ, പ്രായമായവര്‍ക്കുള്ളആരോഗ്യ ഇന്‍ഷൂറന്‍സിലും പെന്‍ഷനിലും പുലര്‍ത്തിയ മാന്യമല്ലാത്ത ഇടപെടലുകള്‍, ജുഡീഷ്യറിയിലെ കൈകടത്തല്‍, ആഭ്യന്തര പരിസ്ഥിതി രംഗത്ത് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന തീരുമാനങ്ങള്‍, കടുത്ത മെക്‌സിക്കന്‍ വിരോധം, അധികാരത്തിലെത്തി തുടക്കത്തില്‍ തന്നെ നടത്തിയ total and complete shutdown of Muslims entering the United States എന്ന പ്രസ്താവന, അമേരിക്കന്‍ സിറ്റികളില്‍ കൂടിക്കൂടി വരുന്ന ക്രിമിനല്‍ സാന്നിധ്യം, ക്രമസമാധാന തകര്‍ച്ച എന്നിങ്ങനെ ഭരണതലത്തിലെ ഓരോ വീഴ്ചയും ഇക്കോണമിസ്റ്റ് പ്രസിഡന്റിനെതിരായി ഓഡിറ്റ് ചെയ്യുന്നു. "ഞങ്ങളുടെ ഇലക്ഷന്‍ മോഡല്‍ പ്രകാരം ഇക്കോണമിസ്റ്റ് പ്രസിലേക്കു പോകുമ്പോള്‍ ട്രംപ് ജയിക്കാനുള്ള സാധ്യത 5 ശതമാനത്തില്‍ കുറവ് മാത്രമേയുള്ളൂ', ഓഡിറ്റ് പറയുന്നു.  എഡിറ്റോറിയലില്‍ എന്നപോലെ ഓഡിറ്റിലും ട്രംപിന്റെ സത്യത്തോടുള്ള പ്രതിപത്തിയെ പ്രത്യേകം പ്രശംസിക്കുന്നുണ്ട്:   "the President tells outright lies with remarkable frequency ' 

ഓഡിറ്റിന്റെ രണ്ടാം ഭാഗത്ത് അന്താരാഷ്ട്ര രംഗത്ത് ട്രംപ് നല്‍കിയ സംഭാവനകള്‍ അമേരിക്കകത്ത് ഉണ്ടാക്കിയ അമ്പരപ്പിനേക്കാളും അങ്കലാപ്പിനേക്കാളും ഒട്ടും ചെറുതല്ല എന്നു സ്ഥാപിക്കുന്നു. ചൈനയും റഷ്യയും തമ്മില്‍ അമേരിക്ക ഉണ്ടാക്കിയെടുത്ത ശത്രുത യു.എന്‍. സെക്യൂരിറ്റി കൗണ്‍സിലിനെ നിര്‍വീര്യമാക്കിയതായുള്ളതാണ് ഇക്കോണമിസ്റ്റിന്റെ ആരോപണങ്ങളില്‍ പ്രധാനം. അന്താരാഷ്ട്ര രംഗത്ത് ട്രംപിന്റെ അമേരിക്ക വരുത്തിയ ഡാമേജുകള്‍ക്ക് വാരികയുടെ ഓഡിറ്റില്‍ പരിഹാരമുണ്ട്: Some things can be put back quickly if, as seems likely, Mr Biden wins the election.

ട്രംപ് ഒരു ബോംബാണ്, ഡൈനാമിറ്റുമാണ്!

ട്രംപ് അധികാരത്തില്‍ വന്നതിനു ശേഷമുള്ള വാരികയുടെ ലക്കങ്ങളിലെല്ലാം പ്രത്യക്ഷത്തില്‍ തന്നെ തങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന സാമ്പത്തിക സംസ്‌കാരത്തിന്റെ കടുത്ത ശത്രുവായിത്തന്നെയാണ് ഇക്കോണമിസ്റ്റ്, ഡൊണാള്‍ഡ് ട്രംപിനെ കണ്ടതെന്ന് കാണാം. ഫ്രീ ട്രേഡിനു വേണ്ടി ക്യാപിറ്റലിസ്റ്റ് കൂടാരത്തില്‍ തന്നെയുള്ള ഒരു തിരുത്തല്‍ ശക്തിയായി നിഴലുപോലെ ഇക്കോണമിസ്റ്റ് ട്രംപിനെ പിന്തുടരുന്നുണ്ട് എന്നു കാണുമ്പോള്‍ ആ തിരുത്തലിന്റെ പരിണാമഗുപ്തിയായിത്തന്നെ കൊടുക്കൂ, ബൈഡന് ഒരു വോട്ട് എന്ന എഡിറ്റോറിയലിനെ മനസ്സിലാക്കേണ്ടി വരും.

cover-23.jpg

പ്രസിഡന്റിന്റെ ഒന്നാം വാര്‍ഷികത്തിന് Endangered എന്ന ശീര്‍ഷകത്തില്‍ എഴുതിയ ലീഡര്‍ ട്രംപിനെ കണക്കറ്റ് ശകാരിച്ചു. "അമേരിക്ക ഫസ്റ്റ്' എന്ന മുദ്രാവാക്യത്തിലൂടെ അമേരിക്കയുടെ ശക്തി കുറയ്ക്കുക മാത്രമല്ല ട്രംപ് ചെയ്യുന്നതെന്നും ലോകത്തെ പൊതുവേ ദുര്‍ബലപ്പെടുത്തുകയാണെന്നും എഡിറ്റോറിയല്‍ വിമര്‍ശിച്ചു.

American influence has dwindled under Donald Trump. It will not be simple to restore. ട്രംപ് എന്ന ആഗോള വിപത്തിനെ സ്ഥാനപ്പെടുത്തുന്നതായിരുന്നു ഒന്നാം വാര്‍ഷികത്തിന് വാരികയുടെ വിലയിരുത്തല്‍. 2018 മാര്‍ച്ച് പത്തിന് ഇക്കോണമിസ്റ്റിന്റെ കവര്‍, വേള്‍ഡ് ട്രേഡ് തകര്‍ക്കുന്ന ഡൈനാമിറ്റായി അമേരിക്കന്‍ പ്രസിഡന്റിനെ ചിത്രീകരിക്കുന്നതായിരുന്നു. ലീഡര്‍ തുടങ്ങിയതിങ്ങനെ: Donald Trump is hardly the first American president to slap unilateral tariffs on imports. രണ്ടാം ലോക യുദ്ധത്തിന്റെ അവസാനം ഫ്രീ ട്രേഡിനു വേണ്ടിയുണ്ടായ തീരുമാനങ്ങളെല്ലാം താരിഫുകള്‍ വര്‍ധിപ്പിച്ച് ട്രംപ് നടത്തുന്ന അഭ്യാസങ്ങള്‍ വഴി വലിയ അപകടത്തില്‍ പെട്ടിരിക്കുന്നതായി ഇക്കോണമിസ്റ്റ് ഓര്‍മിപ്പിച്ചു. റിപ്പബ്ലിക്കന്‍ ആനയുടെ ട്രംപിലേക്കുള്ള പരിണാമമായിരുന്നു 2018 ഏപ്രില്‍ 21 ന്റെ കവര്‍. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ തന്നോടുള്ള ലോയല്‍റ്റി ഉള്ളവരുടെ മാത്രം പാര്‍ട്ടിയാക്കി ട്രംപ് മാറ്റുന്നതായി എഡിറ്റോറിയല്‍ പരിഹസിച്ചു. "But responsibility also falls to Republicans who know  that MrTrump is bad for America  and the world.' പ്രസിഡന്റിനോടുള്ള നിലപാട് ഇക്കോണമിസ്‌റ്റ് കൂടുതല്‍ കടുപ്പിച്ചു കൊണ്ടേയിരുന്നു.

cover-2.jpg

2018 ജൂണ്‍ 9ന് ട്രംപ് വീണ്ടും കവറായി. ഉത്തര കൊറിയയുമായി ഒരു ഡീല്‍ ഉണ്ടാക്കിയാലും ട്രംപിന്റെ ഫോറിന്‍ പോളിസി അമേരിക്കയ്ക്കും ലോകത്തിനും ഹാനികരമായിരിക്കുമെന്ന് America's foreign policy എന്ന കവറിലെ Demolition man എന്ന എഡിറ്റോറിയലില്‍ ഇക്കോണമിസ്റ്റ് ചൂണ്ടിക്കാട്ടി."Mr Trump prefers totally back on the old idea that  might is right. His impulses may begin  to impose a new geo politics, but they will not serve America or the world for long.' 

നിയമത്തിനും അതീതനാണോ ട്രംപ് എന്ന ചോദ്യവുമായാണ് ഓഗസ്റ്റ് 25 ന് വാരിക പുറത്തിറങ്ങിയത്. പ്രസിഡന്റിന്റെ കാമ്പയിന്‍ മാനേജരും (പോള്‍ മാനഫോര്‍ട്ട് ) മുന്‍ അഭിഭാഷകനും ( മൈക്കല്‍ കൊഹന്‍ ) ടാക്‌സ് തട്ടിപ്പിനും തെരഞ്ഞെടുപ്പ് കാമ്പയിന്‍ ഫൈനാന്‍സ് നിയമങ്ങള്‍ ലംഘിച്ചതിലും കുറ്റക്കാരാണെന്നു കണ്ടെത്തിയപ്പോഴാണ് ഇക്കോണമിസ്റ്റ് രോഷം കൊണ്ടത്: But it is a shameful one for the Republican Party, whose members remain more dedicated to minimising Mr Trump's malfeasance than to the ideal that nobody, not even the president, is above the law. ഇങ്ങനെയാണ് അന്നത്തെ എഡിറ്റോറിയല്‍ അവസാനിച്ചത്.

The Economist

അമേരിക്കയും ചൈനയും തമ്മില്‍ നാള്‍ക്കുനാള്‍ വളരുന്ന ശത്രുതയെ എങ്ങനെ മാനേജ് ചെയ്യാം എന്നതായിരുന്നു 2019 മെയ് 18ന് ഇക്കോണമിസ്റ്റ് എഴുതിയ ലീഡര്‍: Mr Trump sneers the global good, and his base is tired of America  acting as the world's policeman. ഒരു മാസത്തിനു ശേഷം ട്രമ്പൊരു ബോംബായിട്ടാണ് വാരികയുടെ കവറില്‍ വരുന്നത്. അധികാരം ഉറപ്പിക്കാന്‍ പുതിയ സാമ്പത്തിക അക്ഷൗഹിണിയുമായിട്ടാണ് അമേരിക്ക വരുന്നത് അത് പ്രതിലോമകരവും അപകടകരവുമാണ്. പ്രസിഡന്റിന്റെ പുതിയ സാമ്പത്തിക നയങ്ങളെയും വ്യാപാര ഉടമ്പടികളെയും വിമര്‍ശിച്ചു കൊണ്ട് ഇക്കോണമിസ്റ്റ് ഇങ്ങനെയെഴുതി: "Nobody takes America for granted anymore. Enemies and friends know that it is prepared to unlean economic arsenal to protect its national interest. 2019 ഒക്ടോബര്‍ 19 ന് ഇക്കോണമിസ്റ്റ് കവറില്‍ ചോദിച്ചു :Who can trust Trump's America ? സിറിയന്‍ യുദ്ധത്തില്‍ സഖ്യകക്ഷികള്‍ക്കൊപ്പം നിന്ന കുര്‍ദുകളെ വഞ്ചിച്ച അമേരിക്കന്‍ നിലപാടായിരുന്നു ഇത്തവണ ആക്രമണ വിധേയമായത്."The pithiest summary of Donald Trump's foreign policy comes from the president himself ' 

The Economist

ഇവിടെ ക്യാപിറ്റലിസ്റ്റ് ജേണലിസത്തിന്റെ അതിസൂക്ഷ്മമായ പ്രൊഫഷണലിസത്തിന്റെ ഒന്നു രണ്ടു മാനങ്ങള്‍ നമുക്ക് വായിച്ചെടുക്കാം. ഇക്കോണമിസ്റ്റിന്റെ പൊളിറ്റിക്കല്‍ ഫിലോസഫി ഒരിക്കലും അതിന്റെ പാരമ്പര്യത്തില്‍ അടയിരിക്കുന്നില്ല. ഇറക്കുമതി താരിഫുകള്‍ ഇല്ലാത്ത കൂടുതല്‍ നല്ലതായ ഒരു പ്രോമിസിനു വേണ്ടിയാണ് അവരുടെ ജേണലിസം നിരന്തരം വാദിക്കുന്നത്. ഭീരുത്വം നിറഞ്ഞ മൂഢതയെ (timid ignorance) LGBTQ, ആഗോള താപനം, സ്ത്രീ അവകാശങ്ങള്‍, ഹൈപ്പര്‍ ക്യാപിറ്റലിസം തുടങ്ങി, തുടക്കക്കാരനായ ജെയിംസ് വില്‍സണ് ഒരിക്കലും നേരിടേണ്ടി വന്നിട്ടില്ലാത്ത സാമൂഹിക അവസ്ഥകളെ പുതിയ ചിന്താടൂളുകള്‍ ഉപയോഗിച്ച് ലിബറലിസത്തിന്റെ വലിയ സ്‌ക്രീനിലേക്ക് പതിപ്പിക്കാന്‍ ഇക്കോണമിസ്റ്റ് നിരന്തരം പുതുക്കിക്കൊണ്ടിരിക്കുന്നു.  തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ വ്യക്തിയെ ഓടിച്ചിട്ട് പിടിച്ച് ടെലിവിഷന്‍ സ്‌ക്രീനില്‍ ഫ്രൈ ചെയ്യുന്നത് കാണാനിരിക്കുന്നതും, ആ പൊരിച്ച കോഴിയുടെ മണം നിരന്തരം ആസ്വദിക്കുന്നതും ആയ ഇന്ത്യന്‍ വോയറിസത്തില്‍ നിന്നും ജേണലിസം എന്ന മഹാപ്രസ്ഥാനം വേറിട്ടു നില്‍ക്കുന്നതെങ്ങനെയെന്നും കാണാം.

ലിബറലിസത്തിന്റെ മൂല്യങ്ങള്‍ സംരക്ഷിക്കാനുള്ള നിരന്തര ജാഗ്രതയില്‍ പ്രൊട്ടക്ഷനിസ്റ്റായ ഡൊണാള്‍ഡ് ട്രംപിന്റെ മൂല്യബോധത്തെയാണ് ഇക്കോണമിസ്റ്റ് എഡിറ്റോറിയലുകളിലൂടെ നിരന്തരം എതിരിടുന്നത്. അതുകൊണ്ടാണ് ബൈഡനു വേണ്ടിയുള്ള സുതാര്യമായ ആഹ്വാനത്തിന് നമ്മള്‍ നിരന്തരം കാണുന്ന, പരിചയപ്പെട്ടു പോരുന്ന മാധ്യമ പ്രവര്‍ത്തനത്തിന്റെ ചുവയും ചായ് വും അശേഷമില്ലാത്തത്.

  • Tags
  • #The Economist
  • #Donald Trump
  • #Joe Biden
  • # US Election 2020
  • #Kamalram Sajeev
  • #James Wilson
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.

Lakshmi Vallikkatil

17 Nov 2020, 01:07 AM

Greater

പി.എസ്. റഫീഖ്

12 Nov 2020, 12:26 PM

a different analysis...now all america raise its middle finger infront of that idiot..thanks for this...

joshy george

9 Nov 2020, 12:59 PM

good

യാക്കൂബ്

7 Nov 2020, 07:04 PM

നന്ദി.കമൽറാം തികച്ചും പുതിയ കാര്യങ്ങൾ

പി ജെ ജെ ആന്റണി

7 Nov 2020, 07:59 AM

അമേരിക്കൻ തിരഞ്ഞെടുപ്പിനെയും ലിബറൽ ലെഫ്റ്റിന്റെ സാമ്പത്തിക സമീപനങ്ങളെയും പുതിയൊരു കാഴ്ചപ്പാടിലൂടെ വിശകലനം ചെയ്യുന്ന കാമ്പും കഴമ്പുമുള്ള ലേഖനം . നന്ദി സന്തോഷം

Rasheed Arakkal

4 Nov 2020, 05:15 PM

Article is opening a serious thinking process, but can’t agree to all Congrats Sajeev

ഡോ.പി.ഹരികുമാർ

3 Nov 2020, 02:08 PM

നന്ന്!

Stan

3 Nov 2020, 01:09 PM

Liberalism, globalism,and multicultarism are cancer to society. You can check what happens now in france and UK. The whole europe is fucked. Trump is the only one who stands between america and the globalists. The america is now enjoying the highest gdp rate ever, in the middle of the pandemic!! Nobody mentions this. The only communication the president have with the people is through social media. Else we wouldnt be hearing this. Black unemployement was at an all time low until covid, he Made peace with n.korea, stopped iran from smuggling arms to venezuela, killed their top commander. Destroyed isis, killed al bagdadi, recognized jerusalem as the capital city of Israel etc.. where are all the positive news about this guy? Peaceful protest my ass. here are mass protest happening in poland nobody killed anybody or looted anything. You can see antifa and BLM looting shops and destroying business on YT. Stop watching CNN and look what this guy has achieved in 3 years. I shall reply once trump wins in a landslide.

Abdul Nassar Palliyal

3 Nov 2020, 12:16 PM

It's a terrific analysis and makes one wish to see that kind of journalism in India too., But am sure that none of our Malayalee editors won't read this.

ethiran

Interview

എതിരൻ കതിരവൻ

പാലാ ടു ഷിക്കാഗോ; ശാസ്ത്രം, വിശ്വാസം, കഞ്ചാവ്

Jan 21, 2023

60 Minutes Watch

dileep premachandran

Think Football

ദിലീപ്​ പ്രേമചന്ദ്രൻ

ഫ്രാന്‍സ് കഴിവ് മുഴുവന്‍ പുറത്തെടുത്താല്‍ അര്‍ജന്റീന കുടുങ്ങും

Dec 15, 2022

18 Minutes Watch

kamalram sajeev

Think Football

ദിലീപ്​ പ്രേമചന്ദ്രൻ

ഇനി അർജന്റീനയോ ബ്രസീലോ? ഒന്നാം റൗണ്ടിന്റെ സമഗ്ര വിശകലനം

Dec 03, 2022

35 Minutes Watch

webzine packet 100

Truecopy Webzine

കമല്‍റാം സജീവ്

പാരമ്പര്യ ഭാരമില്ലാതെ, നൂറും കടന്ന് ട്രൂകോപ്പി വെബ്സീന്‍

Oct 25, 2022

6 Minutes Read

Ayman al-Zawahiri

International Politics

മുസാഫിര്‍

സവാഹിരി വധം ദുർബലമാക്കുമോ ഭീകരതയുടെ കണ്ണികളെ?

Aug 03, 2022

6 Minutes Read

shafeek

Announcement

Think

ഷഫീഖ് താമരശ്ശേരി ട്രൂകോപ്പി പ്രിൻസിപ്പൽ കറസ്പോണ്ടന്റായി ചുമതലയേറ്റു

Mar 14, 2022

1 Minute Read

maradona

Sports

കമല്‍റാം സജീവ്

ഗലിയാനോയുടെയും കുസ്തൂറിക്കയുടെയും മറഡോണ

Nov 25, 2021

7 Minutes Read

Zacharia

Interview

Truecopy Webzine

കേരളത്തില്‍ ക്രിസ്ത്യന്‍- മുസ്ലിം സംഘര്‍ഷം  സൃഷ്ടിക്കാന്‍ ഭീകരാക്രമണതുല്യമായ ശ്രമം- സക്കറിയ

Jun 14, 2021

4 Minutes Read

Next Article

സര്‍ക്കാര്‍ സര്‍വ്വീസില്‍ നിലവില്‍ എത്ര മുന്നാക്കക്കാരുണ്ട്?

About Us   Privacy Policy   Grievance Redressal   Terms of Use

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster