2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിനെ കേരളത്തിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ഒന്നായി കാണാനാകില്ല. കാരണം, ബ്രിട്ടീഷ് അടിമത്വത്തിനുശേഷം ഇന്ത്യ ഇന്ന് അകപ്പെട്ടിരിക്കുന്നത് കോർപറേറ്റ് ഫാഷിസം എന്ന പുതിയ അടിമത്വത്തിലാണ്. അതിൽനിന്നുള്ള മോചനത്തിന് ഇന്ത്യൻ ജനതയെ എത്രമാത്രം സഹായിക്കും ഈ നിയമസഭാ തെരഞ്ഞെടുപ്പുഫലം എന്നു കൂടി വിലയിരുത്തേണ്ടതുണ്ട്. അതല്ലെങ്കിൽ, എൽ.ഡി.എഫ് -യു.ഡി.എഫ് തർക്കത്തിൽ ഈ തെരഞ്ഞെടുപ്പിനെ ഒതുക്കിയിടുകയാകും ഫലം. അതിനേക്കാൾ വളരെ വ്യാപകമായ ഒരർഥം ഈ നിയമസഭാ തെരഞ്ഞെടുപ്പിനുണ്ട്. നരേന്ദ്രമോദിയുടെ ലക്ഷ്യം കോൺഗ്രസ് വിമുക്ത ഇന്ത്യയാണ്. കോൺഗ്രസിനെ തുടച്ചുനീക്കിയാലേ ഒരു ഹിന്ദു രാഷ്ട്രം സ്ഥാപിക്കാൻ കഴിയൂ എന്ന വിശ്വാസം മോദിയ്ക്കുണ്ട്. ആ നിലയ്ക്ക് കോൺഗ്രസ് വിമുക്ത കേരളവും മോദിയുടെ ലക്ഷ്യത്തിന്റെ ഭാഗമായി വരുന്നു. ആ ലക്ഷ്യത്തിന് നാം കൂട്ടുനിന്നുകൂടാ.

ബി. രാജീവൻ
മോദിയുടെ
ആ ലക്ഷ്യത്തിന്
കൂട്ടുനിന്നുകൂടാ…
‘‘പതിനാറാം കേരള നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുകയാണ്. ഇത്തവണ ഏത് മുന്നണി അധികാരത്തിൽ വരണമെന്നാണ് ആഗ്രഹിക്കുന്നത്? ഏത് മുന്നണി അധികാരത്തിൽ വരുമെന്നാണ് കരുതുന്നത്? എന്തുകൊണ്ട്?’’- ട്രൂകോപ്പി വെബ്സീൻ ചോദിച്ച ഈ ചോദ്യത്തിന് ബി. രാജീവൻ നൽകിയ മറുപടി.