2024-ലെ ചിന്ത രവീന്ദ്രൻ
അവാർഡ് യോഗേന്ദ്ര യാദവിന്

2024-ലെ ചിന്ത രവീന്ദ്രൻ സ്മാരക പ്രഭാഷണം യോഗേന്ദ്രയാദവ് നടത്തും. 'What does it mean to be Left in today's India എന്നതാണ് വിഷയം.

Think

2024-ലെ ചിന്ത രവീന്ദ്രൻ അവാർഡ് യോഗേന്ദ്ര യാദവിന്. 50,000 രൂപയും മൊമന്റോയും ഫലകവുമടങ്ങുന്ന അവാർഡ് ജൂലൈ 20ന് രാവിലെ പത്തിന് കോഴിക്കോട് കൈരളി തിയേറ്ററിലെ വേധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചിന്ത രവീന്ദ്രൻ അനുസ്മരണത്തിൽ സമ്മാനിക്കും.

2024-ലെ ചിന്ത രവീന്ദ്രൻ സ്മാരക പ്രഭാഷണം യോഗേന്ദ്രയാദവ് നടത്തും. 'What does it mean to be Left in today's India എന്നതാണ് വിഷയം.

ചിന്ത രവീന്ദ്രൻ ഫൗണ്ടേഷൻ ചെയർമാൻ എൻ.എസ്. മാധവൻ അധ്യക്ഷത വഹിക്കും. ഫൗണ്ടേഷൻ സെക്രട്ടറി എൻ.കെ. രവീന്ദ്രൻ, കെ.സി. നാരായണൻ, എം.പി. സുരേന്ദ്രൻ, ചന്ദ്രിക രവീന്ദ്രൻ, സി.ആർ. രാജീവൻ, മുഹമ്മദ് കോയ എന്നിവർ സംസാരിക്കും.

കേരള സാഹിത്യ അക്കാദമി അധ്യക്ഷൻ കെ. സച്ചിദാനന്ദൻ, എം.പി. സുരേന്ദ്രൻ, കെ.സി. നാരായണൻ എന്നിവരടങ്ങിയ പാനലാണ് യോഗേന്ദ്ര യാദവിനെ അവാർഡിന് തെരഞ്ഞെടുത്തത്.

അഞ്ചാമത് ചിന്ത രവീന്ദ്രൻ പുരസ്‌കാരമാണിത്. കെ.പി. കുമാരൻ, പ്രൊഫ. ബി. രാജീവൻ, സുനിൽ പി. ഇളയിടം, പി. സായ്‌നാഥ് എന്നിവർക്കാണ് മുൻ വർഷങ്ങളിൽ അവാർഡ് ലഭിച്ചത്.

Comments