വയറ്റാട്ടി അല്ലെങ്കിൽ പേറെടുക്കുന്നവർ- ഒരു കാലത്ത് എല്ലാ ഗ്രാമങ്ങളിലും ഇങ്ങനെയൊരു കൂട്ടരുണ്ടായിരുന്നു. വീടുകളിലെത്തി പ്രസവമെടുക്കുന്നവരെന്ന് അവരെ ചുരുക്കിപ്പറയാം. അവരുടെ ‘മോഡേൺ’ ടീമാണ് ഇപ്പോൾ അക്യുപക്ചറെന്നും മറ്റും പേരിട്ട് വീടുകളിലെ പ്രസവം ആഘോഷിക്കുന്നത്. വീടുകളിൽ പ്രസവിക്കാൻ കാമ്പയിൻ നടത്തുന്ന വാട്‌സാപ് ഗ്രൂപ്പുകൾ, വീടുകളിൽ പ്രസവിച്ചവർക്ക് ആദരം, അവാർഡ് ദാനം- പൊതുജനാരോഗ്യമേഖലയിൽ ഏറെ മുന്നേറിയ കേരളത്തിലാണ് ഈ അന്ധവിശ്വാസം ഒരു മറയുമില്ലാതെ അരങ്ങേറുന്നത്. മതവിശ്വാസത്തിന്റെ അകമ്പടിയിൽ ഒരു മരണം കൂടി നടന്നതോടെ ഇതൊരു കുറ്റകൃത്യമാകുകയും അതിന് സാമൂഹികമായ മാനം കൂടി കൈവരികയുമാണ്.