23 Feb 2022, 02:39 PM
ഇന്ത്യയിലെ ഏറ്റവും പിന്നോക്കാവസ്ഥയിലുള്ള ഉത്തരേന്ത്യന്‍ ആദിവാസി ഗ്രാമങ്ങളില്‍ നിന്നടക്കം ജീവിതം തേടി കേരളത്തിലെത്തിയ തൊഴിലാളികള്‍ രണ്ടുമാസത്തോളമായി ജയിലിലാണ്. കിഴക്കമ്പലം സംഘര്‍ഷത്തില്‍ പ്രതികളാക്കപ്പെട്ട കിറ്റെക്സ് കമ്പനിയിലെ 174 തൊഴിലാളികളാണ് ജയിലിലടയ്ക്കപ്പെട്ടിരിക്കുന്നത്. നിസാര കുറ്റങ്ങള്‍ ചുമത്തപ്പെട്ടവര്‍ പോലും ജാമ്യത്തുക നല്‍കാനില്ലാത്തതിനാല്‍ പുറത്തിറങ്ങാനാകാതെ ജയിലില്‍ തന്നെ കഴിയുകയാണ്. 2021 ഡിസംബര്‍ 25-നാണ് എറണാകുളം ജില്ലയിലെ കിഴക്കമ്പലത്തുള്ള കിറ്റെക്സ് ഗാര്‍മെന്റ്സില്‍ സംഘര്‍ഷമുണ്ടായത്. ക്രിസ്മസ് ആഘോഷിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിലേയ്ക്ക് നയിച്ചത്.
20ല്‍ താഴെ തൊഴിലാളികള്‍ മാത്രമാണ് സംഘര്‍ഷത്തിലുണ്ടായിരുന്നത്. എന്നാല്‍ ലേബര്‍ ക്യാമ്പില്‍ ഉറങ്ങിക്കിടന്നവരടക്കം 174 പേരെയാണ് പൊലീസ് കൊണ്ടുപോയത്. ഇതില്‍ 51 പേര്‍ക്കെതിരെയാണ് ഗുരുതര വകുപ്പുകള്‍ ചുമത്തിയിട്ടുള്ളത്. നിസാര വകുപ്പുകള്‍ ചുമത്തപ്പെട്ട 123 പേര്‍ക്കും റിമാന്‍ഡ് കാലാവധി പൂര്‍ത്തിയാക്കിയിട്ടും മോചനം ലഭിക്കുന്നില്ല. പ്രതികളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ കഴിയില്ലെന്നാണ് കിറ്റെക്സ് എം.ഡി. സാബു എം. ജേക്കബ് വ്യക്തമാക്കിയിട്ടുള്ളത്. ജയിലിലായ ചില തൊഴിലാളികളുടെ ബന്ധുക്കള്‍ ഉറ്റവരെ മോചിപ്പിക്കാനായി എറണാകുളത്തെത്തിയിട്ടുണ്ട്.
കെ.വി. ദിവ്യശ്രീ
Aug 03, 2022
10 Minutes Read
ഡോ. എം.കെ. മുനീർ
Aug 01, 2022
30 Minutes Watch
അലി ഹൈദര്‍
Jul 29, 2022
10 Minutes Watch
ദില്‍ഷ ഡി.
Jul 28, 2022
8 Minutes Watch
മനില സി.മോഹൻ
Jul 25, 2022
15 Minutes Watch