മതങ്ങള്‍ പെണ്ണുങ്ങളെ ഭയക്കുന്നു,
ഇടതുപക്ഷത്തെയും ഭയക്കുന്നു
മതങ്ങള്‍ പെണ്ണുങ്ങളെ ഭയക്കുന്നു, ഇടതുപക്ഷത്തെയും ഭയക്കുന്നു
പുതിയ കാലത്ത്, മതപഠനത്തിനും പരിശീലത്തിനും പുറത്ത് സ്ത്രീകള്‍ നേടുന്ന വിദ്യാഭ്യാസം, മതത്തിന്റെ യാഥാസ്ഥിതിക ഘടനയെ പലയളവില്‍ പൊളിക്കുന്നതാണ്. വിദ്യാഭ്യാസത്തിലൂടെ സ്ത്രീകള്‍ക്കു കൈവരുന്ന ഈയൊരു സ്വതന്ത്രനില ആണ്‍കോയ്മാ കുടുംബസംവിധാനങ്ങളും മതവും ഒരുപോലെ ഭയപ്പെടുന്നുണ്ട്.
5 Sep 2021, 06:50 PM
മതത്തെ നിഷേധിക്കുന്ന കമ്യൂണിസത്തിനെതിരെ നിലപാടെടുക്കണമെന്ന സമസ്തയുടെ ആഹ്വാനം, കേവലം തെരെഞ്ഞെടുപ്പു രാഷ്ട്രീയത്തെയോ, മുസ്ലിം വിഭാഗത്തിനകത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടി നേടിയെടുക്കുന്ന സ്വാധീനത്തെയോ പരിഗണിച്ചുകൊണ്ടുള്ള നിലപാടു മാത്രമല്ലെന്നും മുസ്ലിംലീഗിന്റെ വനിതാ വിദ്യാര്‍ത്ഥി വിഭാഗമായ ‘ഹരിത' ഉയര്‍ത്തിയ വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തില്‍ നിന്നുകൂടി ഈ കാമ്പയിനിന്റെ രാഷ്ട്രീയത്തെ മനസ്സിലാക്കേണ്ടതുണ്ടെന്നും ഗവേഷകയും എഴുത്തുകാരിയുമായ കെ.എസ്. ഇന്ദുലേഖ. ട്രൂ കോപ്പി വെബ്‌സീന്‍ 41ാം പാക്കറ്റിലാണ് ലേഖനം.
പുതിയ കാലത്ത്, മതപഠനത്തിനും പരിശീലത്തിനും പുറത്ത് സ്ത്രീകള്‍ നേടുന്ന വിദ്യാഭ്യാസം, മതത്തിന്റെ യാഥാസ്ഥിതിക ഘടനയെ പലയളവില്‍ പൊളിക്കുന്നതാണ്. പാരമ്പര്യത്തിനെതിരെ യുക്ത്യധിഷ്ഠിതവും പുരോഗമനപരവുമായ മൂല്യങ്ങളെ പകരം വച്ചു കൊണ്ടാണ്, കുടുംബവും മതവും രൂപപ്പെടുത്തുന്ന മൂല്യവ്യവസ്ഥയെ സ്ത്രീകള്‍ വെല്ലുവിളിക്കുന്നത്. വിദ്യാഭ്യാസത്തിലൂടെ സ്ത്രീകള്‍ക്കു കൈവരുന്ന ഈയൊരു സ്വതന്ത്രനില ആണ്‍കോയ്മാ കുടുംബസംവിധാനങ്ങളും മതവും ഒരുപോലെ ഭയപ്പെടുന്നുണ്ട്.
എം.എസ്.എഫ്. സംസ്ഥാന നേതാക്കളുടെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ എഴുതി തയ്യാറാക്കിയ അഞ്ച് പേജുകളുള്ള പരാതി, യഥാര്‍ത്ഥത്തില്‍ വിദ്യാഭ്യാസം നേടിയ മുസ്ലിം സ്ത്രീയുടെ സ്വത്വപ്രഖ്യാപന രേഖ കൂടിയാണ്. പരാതിയുടെ ഒരു ഭാഗം നോക്കുക: ‘‘ഹരിതയുടെ പ്രവര്‍ത്തകര്‍ വിവാഹം കഴിക്കാന്‍ മടി ഉള്ളവരാണെന്നും വിവാഹം ചെയ്തു കഴിഞ്ഞാല്‍ കുട്ടികള്‍ ഉണ്ടാവാന്‍ സമ്മതിക്കാത്തവരാണെന്നും, ഇത്തരത്തില്‍ ഒരു പ്രത്യേകതരം ഫെമിനിസം പാര്‍ട്ടിയില്‍ വളര്‍ത്തുകയാണ് എന്നും ഞങ്ങളെക്കുറിച്ച് സംസ്ഥാന പ്രസിഡണ്ടും മലപ്പുറം ജില്ലയിലെ ചില പേരറിയാവുന്ന ഭാരവാഹികളും പറഞ്ഞുനടക്കുന്നതായി ഉത്തരവാദിത്തപ്പെട്ട സംസ്ഥാന, ജില്ലാ ഭാരവാഹികളും കേട്ടതായി പറയുന്നു. മറ്റു പലയിടങ്ങളില്‍ നിന്നും ഞങ്ങളുടെ കുടുംബത്തിലുള്ളവര്‍ക്കുവരെ ഞങ്ങളെക്കുറിച്ചു ഇങ്ങനെ കേള്‍ക്കാന്‍ ഇടയായിട്ടുണ്ട് . പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നത് കൊണ്ടു മാത്രം കേള്‍ക്കേണ്ടി വരുന്ന ദുരനുഭവങ്ങളാണിത്.''
അടുത്ത കാലത്തായി, സമസ്തയുടെ നേതൃത്വത്തില്‍ സുന്നി മഹല്ല് ഫെഡറേഷന്‍ പ്രഖ്യാപിച്ച മൂന്നു മാസം നീണ്ടുനില്‍ക്കുന്ന ‘ലൈറ്റ് ഓഫ് മിഹ്റാബ്' എന്ന കാമ്പയിന്‍ നോക്കുക. സമസ്ത നേതാവും ദാറുല് ഹുദ് ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി വൈസ്ചാന്‍സിലറുമായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി സുപ്രഭാതം, ചന്ദ്രിക പത്രങ്ങളില്‍ എഴുതിയ ലേഖനത്തില്‍, സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നത് കുടുംബം, മതം മുതലായ സ്ഥാപനങ്ങളെ സ്ഥിരമായി നിലനിര്‍ത്തുന്നതിനാണെന്ന സൂചനയുണ്ട്.
സമീപകാലത്ത് സ്ഥാപനമതങ്ങളും മതമേലധികാരികളും ഇടതുരാഷ്ട്രീയത്തോടു പുലര്‍ത്തുന്ന വിയോജിപ്പുകളുടെ അടിസ്ഥാനമാകുന്നത് കുടുംബം, സ്ത്രീ വിദ്യാഭ്യാസം, മുതലാളിത്തം, ശാസ്ത്രബോധം, വ്യക്തിചിന്ത, ലിംഗനീതി തുടങ്ങിയ വിഷയങ്ങളില്‍ മാര്‍ക്സിയന്‍ രീതിശാസ്ത്രം മുന്നോട്ടു വയ്ക്കുന്ന പുരോഗമനപരമായ കാഴ്ചപ്പാടുകളാണെന്നു കാണാം.
സ്വതന്ത്രവ്യക്തിയെ / കര്‍തൃത്വമുള്ള സ്ത്രീയെ സ്ഥാപനമതങ്ങള്‍ ഭയക്കുന്നുണ്ട്. ഈ ഭീതിയാണ് യാഥാര്‍ത്ഥത്തില്‍ സ്വതന്ത്ര ലിബറല്‍ ചിന്തകള്‍ക്കും പുരോഗമനമൂല്യങ്ങള്‍ക്കും ഇടതുപക്ഷത്തിനുമെതിരായ കാമ്പയിനുകളായി രൂപമാര്‍ജ്ജിക്കുന്നത്.
മതം ചൂഷണങ്ങള്‍ക്കുള്ള ഉപാധിയായി മാറാതിരിക്കാനുള്ള ജാഗ്രതയാണ് ഇടതുരാഷ്ട്രീയത്തിന്റെ മതവിമര്‍ശനത്തിന് അടിസ്ഥാനം. മരണാനന്തര ജീവിതത്തെക്കുറിച്ചുള്ള മതബോധനങ്ങള്‍ ‘സന്മാര്‍ഗ' ജീവിതത്തിന് മനുഷ്യരെ പ്രേരിപ്പിക്കുന്നുവെന്നാണ് പൗരോഹിത്യം അവകാശപ്പെടുന്നത്. സന്മാര്‍ഗം എന്ന സങ്കല്പനത്തോട് വിമര്‍ശനാത്മകമായിരിക്കുമ്പോള്‍ തന്നെ സത്യം, സ്നേഹം, ദയ, കരുണ, ത്യാഗം, സേവന സന്നദ്ധത തുടങ്ങിയ മാനുഷിക മൂല്യങ്ങളെ മതത്തിന്റെ ധാര്‍മിക പ്രേരണയായി കാണുന്നതിനെ ഇടതുരാഷ്ട്രീയം എതിര്‍ക്കുന്നില്ല. അതേസമയം, മരണാനന്തര ജീവിതത്തെക്കുറിച്ചുള്ള വാഗ്ദാനം ചൂഷണങ്ങളോടു പ്രതികരിക്കുന്നതില്‍ നിന്ന് മനുഷ്യരെ പിന്‍തിരിപ്പിക്കുകയോ ചൂഷണത്തിനുള്ള ഉപാധിയായി മാറ്റിത്തീര്‍ക്കുകയോ ചെയ്യുന്നതിനെ തടസ്സപ്പെടുത്തേണ്ടുന്ന ബാധ്യതയും ഇടതുപക്ഷത്തിനുണ്ട്.
പുതിയകാലത്ത്, സാമ്പത്തിക അസമത്വങ്ങളെ മുന്‍നിര്‍ത്തി മാത്രമല്ല, സാമൂഹ്യബന്ധങ്ങളിലെ മേല്‍ക്കോയ്മകളെ മുന്‍നിര്‍ത്തിയും ഇടതുരാഷ്ട്രീയത്തിന് സ്ഥാപനമതവുമായി വിയോജിക്കേണ്ടതുണ്ട്- ഇന്ദുലേഖ എഴുതുന്നു.
പ്രമോദ് രാമൻ
Feb 01, 2023
2 Minutes Read
Truecopy Webzine
Feb 01, 2023
3 Minutes Read
എം. കുഞ്ഞാമൻ
Jan 26, 2023
10 Minutes Read
കമൽ കെ.എം.
Jan 25, 2023
3 Minutes Read
സൈനുൽ ആബിദ്
Jan 13, 2023
3 Minutes Read