സംഘപരിവാർ കൗശലത്തെ
ലഘൂകരിച്ചുകാണുകയാണ്
മേയർ ബീന ഫിലിപ്പ്
സംഘപരിവാർ കൗശലത്തെ ലഘൂകരിച്ചുകാണുകയാണ് മേയർ ബീന ഫിലിപ്പ്
ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി ബാലഗോകുലം സംഘടിപ്പിച്ച മാതൃ സംരക്ഷണ പരിപാടിയില്‍ പങ്കെടുത്ത കോഴിക്കോട് മേയർ ബീന ഫിലിപ്പ് നടത്തിയ പ്രസംഗവും പിന്നീട് മാധ്യമങ്ങളിലൂടെ നടത്തിയ വിശദീകരണവും ഹിന്ദുത്വ അജണ്ടയുടെ ഭീഷണിയെയും അവരുടെ കൗശലപൂര്‍വ്വമായ ഇടപെടലുകളെയും സംബന്ധിച്ച ലഘൂകരണവും കുറ്റകരമായ ജാഗ്രതക്കുറവുമാണ് കാണിക്കുന്നതെന്ന് സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗവും കേളു ഏട്ടൻ പഠന ഗവേഷണ കേന്ദ്രം ഡയറക്ടറുമായ കെ.ടി. കുഞ്ഞിക്കണ്ണൻ.
8 Aug 2022, 04:02 PM
ബാലഗോകുലം, ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി സംഘടിപ്പിച്ച മാതൃ സംരക്ഷണ പരിപാടിയില്‍ പങ്കെടുത്ത കോഴിക്കോട് മേയർ ബീന ഫിലിപ്പിന്റെ നടപടി സി.പി.എമ്മിന്റെ പ്രഖ്യാപിത നയങ്ങള്‍ക്ക് വിരുദ്ധമാണ്. വളരെ നിര്‍ഭാഗ്യകരവും അപലപനീയവുമായ നടപടിയാണ് മേയറുടെ ഭാഗത്തുനിന്നുണ്ടായത്. രാജ്യമിന്ന് അഭിമുഖീകരിക്കുന്ന ഹിന്ദുത്വ ഭീഷണിയെയും സംഘപരിവാറിന്റെ കൗശലപൂര്‍വ്വമായ നീക്കങ്ങളെയും മനസിലാക്കാനും ജാഗ്രത പുലര്‍ത്താനും മേയര്‍ക്ക് കഴിയാതെ പോയി. അത് രാഷ്ട്രീയ എതിരാളികള്‍ ഇടതുപക്ഷത്തിന്റെ മതനിരപേക്ഷ നിലപാടുകളില്‍ അവിശ്വാസം സൃഷ്ടിക്കാനുള്ള അവസരമാക്കുമെന്നവര് ചിന്തിക്കേണ്ടതായിരുന്നു തനിക്കുണ്ടായ ജാഗ്രതക്കുറവ് മനസ്സിലാക്കി അവരത് ആത്മവിമര്‍ശനപരമായി കാണുകയും തിരുത്തുകയും ചെയ്യുമെന്നാണ് കരുതുന്നത്.
അവിടെ അവര്‍ നടത്തിയ പ്രസംഗവും പിന്നീട് മാധ്യമങ്ങളിലൂടെ നടത്തിയ വിശദീകരണവും ഹിന്ദുത്വ അജണ്ടയുടെ ഭീഷണിയെയും അവരുടെ കൗശലപൂര്‍വ്വമായ ഇടപെടലുകളെയും സംബന്ധിച്ച ലഘൂകരണവും കുറ്റകരമായ ജാഗ്രതക്കുറവുമാണ് കാണിക്കുന്നത്.
കേരളീയ സമൂഹത്തെ കാവിവല്‍ക്കരിക്കാനുള്ള ക്രമബദ്ധമായ ഹിന്ദുത്വ അജണ്ടയുടെ ഭാഗമാണ് ബാലഗോകുലത്തെ മുന്‍നിര്‍ത്തി ആര്. എസ്. എസ് കേരളീയ സമൂഹത്തില്‍ നടത്തിക്കൊണ്ടിരിക്കുന്ന ശോഭായാത്ര ഇടപെടലുകള്‍.
കൃഷ്ണലീലകളുടെയും കൃഷ്ണകഥകളുടെയും കെട്ടിയെഴുന്നേല്പുകളിലൂടെ സൃഷ്ടിക്കുന്ന ഭക്തിസാന്ദ്രമായ പരിസരങ്ങളിലൂടെ സാധാരണ സ്ത്രീകളെയും കുട്ടികളെയും തങ്ങളുടെ ഹിന്ദുത്വ അജണ്ടയിലേക്കടുപ്പിക്കാനാണ് ആര്. എസ്. എസ് ദശകങ്ങളായി ബാലഗോകുലം വഴി ശ്രമിക്കുന്നത്.
വളരെ നിഷ്ക്കളങ്കമോ സാധാരണമോ ആയ കൃഷ്ണഭക്തിയല്ല ആര്. എസ്. എസ് ബാലഗോകുലം വഴി കുഞ്ഞുമനസുകളിലേക്ക് കടത്തിവിടുന്നത്, മറിച്ച്, ദലിതരെയും സ്ത്രീകളെയും നീച ജന്മങ്ങളായും മുസ്ലിംകളെ പരമശത്രുക്കളുമായും കാണുന്ന വിദ്വേഷ സംസ്ക്കാരമാണ്. ഹിന്ദുത്വത്തിന്റെ കൗടില്യങ്ങളെ തിരിച്ചറിയാതെ ഇന്ന് സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും ജനാധിപത്യസംസ്കാരത്തെ സംരക്ഷിക്കാനാവില്ല.
ബാലഗോകുലം ഘോഷയാത്രകളിലൂടെ ഹിന്ദുത്വത്തിന് പൊതുസമ്മതിയും സ്വീകാര്യതയും ഉണ്ടാക്കുകയാണ് ആര്. എസ്.എസ് ലക്ഷ്യം. ഹിന്ദുത്വത്തെ പൊതുബോധത്തിന്റെ ഭാഗമാക്കി തങ്ങളുടെ വര്‍ഗീയ അജണ്ടക്ക് സമ്മതിനിര്മിക്കാനുള്ള കൗശലപൂര്‍വ്വമായ ആസൂത്രണമാണ് ബാലഗോകുലം പരിപാടികള്‍. ഇത് തിരിച്ചറിഞ്ഞുകൊണ്ടാണ് സി. പി.എം പലയിടങ്ങളിലും പ്രതിരോധപരമായ ഇടപെടലുകള്‍ക്ക് ശ്രമിച്ചിട്ടുള്ളത്. അത്തരം ഇടപെടലുകളിലൂടെ ശോഭയാത്രകളിലുള്ള കുട്ടികളുടെയും സ്ത്രീകളുടെയും പങ്കാളിത്തം കുറക്കാനും സംഘപരിവാര്‍ അജണ്ട തുറന്നുകാണിക്കാനും കഴിഞ്ഞിട്ടുമുണ്ട്.
ഫാസിസ്റ്റുകളുടെ രാഷ്ടീയതന്ത്രമാണ് കുഞ്ഞുങ്ങളെ പിടികൂടുകയെന്നതും മനുഷ്യത്വരഹിതമായ തങ്ങളുടെ മതരാഷ്ട്ര അജണ്ടക്ക് ബഹു പിന്തുണയുണ്ടാക്കാനായി വിശ്വാസത്തെയും മിത്തുകളെയും ഉപയോഗിച്ചുള്ള കാര്‍ണിവലുകള്‍ സംഘടിപ്പിക്കുകയെന്നത്. ദിമിത്രോവ് പറഞ്ഞതുപോലെ കമ്യൂണിസ്റ്റുകാർ ഭയപ്പെടേണ്ടത് ഫാസിസത്തിന്റെ കോൺസൻട്രേഷൻ ക്യാമ്പുകളെയല്ല, അതാർജ്ജിക്കുന്ന ബഹുജന പിന്തുണയെയും അതിനായി അവർ ആസൂത്രണം ചെയ്യുന്ന ആഘോഷപൂർണ്ണമായ അഷ്ടമിരോഹിണിനാളുകളിൽ ഒളിപ്പിച്ചു വെച്ചിരിക്കുന്ന, ജനങ്ങളെ തങ്ങളിലേക്കടുപ്പിക്കുന്ന, ഭക്തിമാസ്മരികത വിതക്കുന്ന പുരാണകഥകളുടെയും മിത്തുകളുടെയും ഇന്ദ്രജാലപരമായ വിന്യാസങ്ങളെയുമാണ്.
സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം. കേളു ഏട്ടൻ പഠന ഗവേഷണ കേന്ദ്രത്തിന്റെ ഡയറക്ടര്‍.
പ്രമോദ് പുഴങ്കര
Jan 26, 2023
9 Minutes Read
കെ.ടി. കുഞ്ഞിക്കണ്ണൻ
Jan 25, 2023
6 Minutes Read
എ. എ. റഹീം
Jan 24, 2023
3 Minutes Read
കെ.പി. നൗഷാദ് അലി
Jan 10, 2023
7 Minutes Read
കെ.ടി. കുഞ്ഞിക്കണ്ണൻ
Jan 07, 2023
6 Minutes Read
ജോണ്‍ ബ്രിട്ടാസ്
Jan 05, 2023
2 Minutes Read