ഇന്ന് ‘മീശ’ എഴുതുകയാണെങ്കിൽ അങ്ങനെ ആയിരിക്കില്ല എഴുതുക

‘‘പട്ടുനൂൽപ്പുഴു എന്നായിരുന്നില്ല പുതിയ നോവലിന് ആദ്യം വിചാരിച്ച ടൈറ്റിൽ. ഒരുമാതിരി ആർക്കും വായിക്കാൻ പറ്റാത്ത ഹാൻഡ് റൈറ്റിംഗ് ആണ് എന്റേത്. നാട്ടിലും അടുത്ത വീട്ടുകാർക്കിടയിലുമൊക്കെ എഴുത്തുകാരൻ എന്ന ലേബൽ ഇല്ലാതെ ജീവിക്കുന്നതുകൊണ്ടുള്ള ഗുണം. ഇ- ബുക് വായിക്കുന്നതാണ് രസകരം, സൗകര്യം. സ്മാരകശിലകൾ നെറ്റ്ഫ്ലിക്സ് സീരീസാക്കുക എളുപ്പമല്ല. പുതിയ കഥാകൃത്തുക്കളിൽ നിന്ന് മലയാളത്തിൽ ഉജ്വല രചനകൾ ഉണ്ടാവുന്നു’’- കാഴ്ചയുടെ ആധിപത്യം നിലനിൽക്കുന്ന പുതിയ കാലത്ത് കഥയെഴുത്തിന്റെ സങ്കീർണതകൾ പങ്കുവെക്കുകയാണ് എസ്. ഹരീഷ്, കമൽറാം സജീവുമായി.

മലയാളത്തിലെ സിനിമാപ്രവർത്തകരുടെ വായന, സിനിമക്കുള്ള കഥയും ചെറുകഥയും തമ്മിലെ വ്യത്യാസം, മലയാളത്തിൽ ആഗോള നിലവാരമുള്ള സീരീസുകൾ വരാത്തതിന്റെ കാരണങ്ങൾ, ‘മീശ’ക്കുശേഷം ഹരീഷിനുണ്ടായ മാറ്റങ്ങൾ. എഴുത്തുകാരൻ മനസ്സ് തുറക്കുന്ന സംഭാഷണം.


Summary: Malayalam writer S Hareesh in conversation with Kamalram Sajeev. Hareesh talks about recent trends in Malayalam literature movies and reading.


എസ്. ഹരീഷ്

നോവലിസ്റ്റ്, ചെറുകഥാകൃത്ത്, തിരക്കഥാകൃത്ത്. മീശ, ആഗസ്ത് 17, പട്ടുനൂൽപ്പുഴു എന്നീ നോവലുകളും അപ്പൻ, ആദം, രസവിദ്യയുടെ ചരിത്രം തുടങ്ങിയ ചെറുകഥാ സമാഹാരങ്ങളും രചിച്ചിട്ടുണ്ട്. ഏദൻ, ജല്ലിക്കട്ട് തുടങ്ങിയ സിനിമകൾ ഹരീഷിൻെറ ചെറുകഥകളെ ആസ്പദമാക്കിയുള്ളതാണ്. ചുരുളി, നൻപകൽ നേരത്ത് മയക്കം എന്നിവ പ്രധാന തിരക്കഥകൾ

കമൽറാം സജീവ്

ട്രൂകോപ്പി സി.ഇ.ഒ, മാനേജിംഗ് എഡിറ്റർ.

Comments