‘മീ ടു' പെര്‍ഫെക്റ്റ് പ്രസ്ഥാനമല്ല,
എങ്കിലും അത് ഉച്ചത്തില്‍ തുടരണം-
റിമ കല്ലിങ്കല്‍
‘മീ ടു' പെര്‍ഫെക്റ്റ് പ്രസ്ഥാനമല്ല, എങ്കിലും അത് ഉച്ചത്തില്‍ തുടരണം- റിമ കല്ലിങ്കല്‍
7 Jun 2021, 10:04 AM
തന്റെ ചുറ്റുമുള്ള മനുഷ്യരെ ഉപദ്രവിക്കുകയും ആക്രമിക്കുകയും ആഘാതങ്ങളിലേക്ക് തള്ളിയിടുകയും ചെയ്യുന്ന ഒരു ആര്‍ട്ടിസ്റ്റ്, ധാര്‍മികതയെ കുറിച്ചും ജീവിതത്തിന്റെ സൗന്ദര്യത്തെക്കുറിച്ചുമൊക്കെ എഴുതുകയും വരയ്ക്കുകയും പാടുകയും സംവിധാനം ചെയ്യുകയും അഭിനയിക്കുകയുമൊക്കെ ചെയ്യുന്നത് ആര്‍ട്ടല്ല, അത് നുണയാണെന്ന് നടി റിമ കല്ലിങ്കല്‍. എംപതിയില്ലാത്ത കല കളവു മാത്രമാണെന്നും ട്രൂ കോപ്പി വെബ്‌സീനിലെ ‘രണ്ടു ചോദ്യങ്ങള്‍' എന്ന പംക്തിയിൽ ‘മീ ടൂ'വുമായി ബന്ധപ്പെട്ട ചോദ്യത്തോട് അവര്‍ പ്രതികരിക്കുന്നു.
വൈരമുത്തുവിന് ഒ.എന്‍.വി. പുരസ്‌കാരം നല്‍കിയതുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പാശ്ചാത്തലത്തിലാണ് പ്രതികരണം.
‘‘മീ ടൂ ഒരു പെര്‍ഫെക്റ്റ് പ്രസ്ഥാനമൊന്നുമല്ല, വ്യാജമായ കേസുകള്‍ ഉണ്ടാവുന്നുണ്ട്. പ്രിവിലേജ് കുറഞ്ഞവരുടെ ശബ്ദങ്ങള്‍ മുങ്ങിപ്പോവുന്നുണ്ട്. അത്തരം തിരസ്‌കാരങ്ങള്‍ മാപ്പര്‍ഹിക്കുന്നതല്ലെന്നറിയാം. ഇരയാക്കപ്പെട്ടവര്‍ക്ക് ബഹുമാനവും ആത്മവിശ്വാസവും ഉണ്ടാവുന്ന, തെറ്റു ചെയ്തവര്‍ തിരിച്ചറിവിലേക്ക് നയിക്കപ്പെടുന്ന, ഒരു സംവാദത്തിന് അവസരമൊരുങ്ങേണ്ടതിനു പകരം ഇരയാക്കപ്പെടുന്നവരും ആരോപണമേല്‍ക്കുന്നവരും ഒരുപോലെ മോബ് ലിഞ്ചിങ്ങിന് വിധേയരാവുന്ന തലത്തിലേക്ക് കാര്യങ്ങള്‍ എത്തിപ്പെടുന്നതിനോടും എനിക്ക് വിയോജിപ്പുണ്ട്. പക്ഷേ, കൂടുതല്‍ സ്ത്രീകളെ ഞാന്‍ ശ്രദ്ധിച്ചു കേള്‍ക്കും, ഇത്തരം സംഭാഷണങ്ങള്‍ തുടരും. കാരണം ഈ പ്രസ്ഥാനം അതിനായുള്ളതാണ്. ഒടുവില്‍ സ്ത്രീകള്‍ സ്വന്തം ശബ്ദം കണ്ടെത്തിയതിന്റേയും ആ ശബ്ദം ഉറക്കെ കേള്‍പ്പിക്കാന്‍ തുടങ്ങിയതിന്റേയും ആരംഭം. ഈ ശബ്ദങ്ങള്‍ക്ക് ഇനി കൂടുതല്‍ വ്യക്തത വരും, ഈ ശബ്ദങ്ങള്‍ കൂടുതല്‍ ഉച്ചത്തിലാവും. അത് കൂടുതല്‍ മികച്ചതായി പുറത്ത് കേള്‍ക്കും’’ - റിമ പറയുന്നു.
‘‘മീ ടൂ പ്രസ്ഥാനത്തിന്റെ നിര്‍ണായക സന്ധിയില്‍ നില്‍ക്കുമ്പോള്‍ സ്ത്രീകളുടെ ശബ്ദങ്ങളെ വലിച്ച് താഴെയിട്ടവരോട്, ആണുങ്ങളോട് എനിക്ക് ചിലത് ചോദിക്കാനുണ്ട്. എവിടെ നിന്നാണ് നിങ്ങള്‍ക്കീ രോഷം വരുന്നത്? ഒടുക്കം നിങ്ങള്‍ ചോദ്യം ചെയ്യപ്പെടുന്നു എന്നതുകൊണ്ടാണോ? നിങ്ങളുടെ പരമാധികാരങ്ങള്‍ എടുത്തു മാറ്റപ്പെടുന്നതുകൊണ്ടോ? അതോ ഒരിക്കല്‍ നിങ്ങള്‍ തെറ്റായിരുന്നു എന്ന് നിങ്ങളോട് തന്നെ പറയുന്നതു കൊണ്ടോ? 'എന്തുകൊണ്ടാണ് ഇപ്പോള്‍ പറയുന്നത്?', 'തെളിവെവിടെ?' എന്നീ ചോദ്യങ്ങള്‍ ചോദിക്കുന്നതിനിടയ്ക്ക് സ്വയം ഈ ചോദ്യം ചോദിക്കുന്നത് നന്നായിരിയ്ക്കും. എവിടെ നിന്നാണ് നിങ്ങളുടെ ഈ രോഷം മുളയ്ക്കുന്നത്?’’- റിമ പറയുന്നു.
ട്രൂകോപ്പി വെബ്സീന്‍ പാക്കറ്റ് 28-ല്‍ സൗജന്യമായി വായിക്കാം...
ടി.എം. ഹര്‍ഷന്‍
Jun 09, 2022
20 Minutes Watch
മനില സി.മോഹൻ
Jun 02, 2022
33 Minutes Watch
Think
May 27, 2022
2 Minutes Read
Think
May 27, 2022
9 Minutes Read
ടി എൻ മധു
8 Jun 2021, 10:24 PM
ഏതൊരു മനുഷ്യനും അപ്പോഴത്തെ മാനസിക അവസ്ഥയിൽ ചെയ്യുന്ന ശരികൾ പിന്നീട് അയാൾക്ക് ചെയ്തത് തെറ്റായിരുന്നു എന്ന് തോന്നിയേക്കാം അതുകൊണ്ട് തെറ്റിനെതിരെ അപ്പോൾത്തന്നെ പ്രതികരിക്കാൻ ശ്രമിക്കാം വർഷങ്ങൾ കഴിഞ്ഞുള്ള പ്രതികരണത്തിന് വിശ്വാസ്യത കുറയും ചിലർ ദുരുപയോഗം ചെയ്യുകയും ചെയ്യും വാർത്തമാനകാലത്തിൽ മാത്രമാണ് ജീവിതം അതാണ് ശരി. പുരസ്‌കാരം വ്യക്തിത്വത്തിനാണോ ? അയാളിലെ കവിക്കാണോ അയാളിലെ മൃഗത്തിനാണോ എന്നുള്ളതും ചിന്തിക്കേണ്ടതാണ് എല്ലാ മനുഷ്യരിലും എല്ലാ ഭാവങ്ങളും ഉണ്ട് പാവം ചെയ്യാത്തവർ കല്ലെറിയട്ടെ എന്ന് യേശുക്രിസ്തു പറഞ്ഞത് അതുകൊണ്ടായിരിക്കും.