truecoppy
MORE
Truecopy Home
Readers
are
Thinkers

Friday, 31 March 2023

truecoppy
Truecopy Logo
Readers are Thinkers

Friday, 31 March 2023

  • Videos
  • Short Read
  • Long Read
  • Webzine
  • Dialogos
  • Truecast
  • Truetalk
  • Grandma Stories
  • Bibliotheca
  • Bird Songs
  • Bibliotheca Bird Songs Election 2021 Capital Thoughts Dr. Think Day Scholar Earth P.O. Graffiti Science is Truth Sherlock Holmes True Pictures True Reel True Review
Close
Videos
Short Read
Long Read
Webzine
Dialogos
Truecast
Truetalk
Grandma Stories
Bibliotheca
Bird Songs
Election 2021
Capital Thoughts
Dr. Think
Day Scholar
Earth P.O.
Graffiti
Science is Truth
Sherlock Holmes
True Pictures
True Reel
True Review
MG

Higher Education

എം ജി യൂണിവേഴ്‌സിറ്റി നടത്തിയത്
നഗ്നമായ നിയമലംഘനം; ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത
ഉദ്യോഗാര്‍ത്ഥി എഴുതുന്നു

എം ജി യൂണിവേഴ്‌സിറ്റി നടത്തിയത് നഗ്നമായ നിയമലംഘനം; ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത ഉദ്യോഗാര്‍ത്ഥി എഴുതുന്നു

എം.ജി. യൂണിവേഴ്‌സിറ്റി ഗാന്ധിയന്‍ സ്റ്റഡീസ് ഡിപ്പാർട്ടുമെന്റിലെ അസിസ്റ്റൻറ് പ്രൊഫസര്‍ നിയമനം ചർച്ച ചെയ്യപ്പെടുന്നതിനിടെ, ഈ തസ്തികയിലേക്കുള്ള വിജ്ഞാപനത്തിന്റെ കാര്യത്തിൽ സംഭവിച്ച ഗുരതരമായ ഒരു അനീതി തുറന്നുകാട്ടുകയാണ്, ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത ഉദ്യോഗാര്‍ത്ഥിയായ ഡോ. ശശികല എ.എസ്.

30 Aug 2022, 05:14 PM

ഡോ. ശശികല എ.എസ്.

എം.ജി. യൂണിവേഴ്‌സിറ്റി ഗാന്ധിയന്‍ സ്റ്റഡീസ് ഡിപ്പാർട്ടുമെന്റിലെ അസിസ്റ്റൻറ് പ്രൊഫസര്‍ നിയമനവും കോടതിവിധിയും ചര്‍ച്ചയായ സമയത്ത് വിധിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ലേഖനങ്ങളും സോഷ്യല്‍ മീഡിയ പോസ്റ്റുകളും വായിച്ചു. ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത ഉദ്യോഗാര്‍ത്ഥി എന്ന നിലയില്‍  സ്വാഭാവികമായി എനിക്കുള്ള അഭിപ്രായം പങ്കുവെക്കട്ടെ. 

View Ad

Your browser does not support the video tag.

View Ad

Your browser does not support the video tag.

1. ഈ പോസ്റ്റിലേക്കുള്ള വിജ്ഞാപനമായിരുന്നു ആദ്യം ചര്‍ച്ച ചെയ്യപ്പെടേണ്ടിയിരുന്നത്. യൂണിവേഴ്‌സിറ്റി ബാക്കിയെല്ലാ ഡിപ്പാർട്ടുമെന്റുകളിലേക്കും അടിസ്ഥാന  യോഗ്യതയായി അതാത് വിഷയത്തിലുള്ള പി.ജി/നെറ്റ് നോട്ടിഫിക്കേഷന്‍ വിളിച്ചപ്പോള്‍, ഗാന്ധിയന്‍ സ്റ്റഡീസ് ഡിപ്പാർട്ടുമെന്റിന്റെ  നോട്ടിഫിക്കേഷനില്‍ വന്നത് ഗാന്ധിയന്‍ സ്റ്റഡീസ്/ ഡിവലപ്പ്മെൻറ് സ്റ്റഡീസ്/ഇക്കണോമിക്സ്/പൊളിറ്റിക്കല്‍ സയന്‍സ് / എഡ്യൂക്കേഷന്‍ / ഹിസ്റ്ററി / ഫിലോസഫി / സോഷ്യോളജി / എം.എസ്.ഡബ്ലു എന്നീ സബ്ജക്ടുകളുടെ നീണ്ട നിരയാണ്. (വിജ്ഞാപനത്തില്‍ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് എന്ന വിഷയം പരാമര്‍ശിച്ചിട്ടില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കുക).  ഇതില്‍ പല വിഷയങ്ങള്‍ക്കും പ്രത്യേക ഡിപ്പാർട്ടുമെന്റുകള്‍ എം.ജി യൂണിവേഴ്‌സിറ്റിയില്‍ ഉണ്ടെന്നിരിക്കെ, ആ ഡിപ്പാർട്ടുമെന്റുകളില്‍ പലതിലും ഗാന്ധിയന്‍ സ്റ്റഡീസ് പഠിച്ചവരെ പരിഗണിക്കില്ലെന്നിരിക്കെ, ഇത്തരം നോട്ടിഫിക്കേഷന്‍ ഗാന്ധിയന്‍ സ്റ്റഡീസ്/ ഡവലപ്പ്മെൻറ് സ്റ്റഡീസ് പഠിച്ചവരെ പ്രതിരോധത്തിലാക്കുന്ന ഒന്നായിരുന്നു. ഇന്റര്‍ ഡിസിപ്ലിനറി സ്വഭാവം അവകാശപ്പെട്ടാലും ഡെവലപ്‌മെൻറ് സ്റ്റഡീസില്‍ പി.ജി, പിഎച്ച്.ഡി കഴിഞ്ഞ ഒരുപാട് ഉദ്യോഗാര്‍ത്ഥികള്‍ തോഴിലന്വേഷകരായി ഉള്ള നാടാണ് നമ്മുടേത്.n1

n2

ALSO READ

രേഖാരാജിന് വേണ്ടി സര്‍വകലാശാല പക്ഷപാതം കാണിച്ചോ ? : വസ്തുതകള്‍ ഇതാ

n3
എം.ജി. യൂണിവേഴ്‌സിറ്റി ഗാന്ധിയന്‍ സ്റ്റഡീസ് ഡിപ്പാര്‍ട്‌മെന്റിലെ അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തിലേക്കുള്ള വിജ്ഞാപനം

2. യൂണിവേഴ്സിറ്റിയില്‍ നിന്ന് എനിക്ക് കിട്ടിയ വിവരാവകാശ നിയമപ്രകാരമുള്ള മറുപടി അനുസരിച്ച് ഗാന്ധിയന്‍ സ്റ്റഡീസില്‍ തന്നെ പി.ജി, നെറ്റ് യോഗ്യതയുള്ള നാല് ഉദ്യോഗാര്‍ത്ഥികള്‍ പ്രസ്തുത അഭിമുഖത്തില്‍  പങ്കെടുത്തിരുന്നു. അതിലൊരാള്‍ ഗാന്ധിയന്‍ സ്റ്റഡീസില്‍ തന്നെ ജെ.ആര്‍.എഫും അധ്യാപന പരിചയവുമുള്ള ആളാണ്. മറ്റൊരാള്‍ ഗാന്ധിയന്‍ സ്റ്റഡീസില്‍ എം.എ, നെറ്റ്, പി.എച്ച്.ഡി, പബ്ലിക്കേഷന്‍സ്, അധ്യാപന പരിചയം ഇവയെല്ലാം നേടിയിരുന്നു. മറ്റു രണ്ടുപേരും അടിസ്ഥാന യോഗ്യതകള്‍ എല്ലാം നേടിയവരാണെന്നിരിക്കെ എന്തുകൊണ്ടാണ് ഈ നാലുപേരും റാങ്ക് ലിസ്റ്റില്‍ പോലും ഉള്‍പ്പെടാതിരുന്നത്?

ALSO READ

നീതി വൈകും തോറും അത് അനീതിയാവും, മറക്കരുത്

മറ്റു പല സബ്ജക്ടുകളും പഠിച്ച, പിഎച്ച്.ഡി രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ പോലും റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നു എന്നോര്‍ക്കുമ്പോഴാണ് ഈ അനീതിക്കുപിന്നില്‍ കേസുമായി കോടതിയെ ആരും സമീപിക്കരുത് എന്ന ദുരുദ്ദേശ്യം കൂടി യൂണിവേഴ്സിറ്റിക്കുണ്ടായിരുന്നു  എന്ന് വെളിവാകുന്നത്. റാങ്ക് ലിസ്റ്റിലുള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ സമര്‍പ്പിക്കുന്ന കേസുകള്‍ക്കാണ് കോടതി സാധുത കൊടുക്കുന്നത് എന്നതുകൂടി ചേര്‍ത്തുവായിക്കുമ്പോള്‍ ഇതു വ്യക്തമാകും.

RTI

RTI

ALSO READ

'പൊലീസ് ചോദിച്ചു, പെണ്ണുങ്ങളുടെ എന്ത് അവയവമാണ് നിങ്ങള്‍ക്കുള്ളത്?' ആക്രമിക്കപ്പെടുന്ന ട്രാന്‍സ്ജെന്‍ഡര്‍മാര്‍

RTI
ആര്‍.ടി.ഐ പ്രകാരം എം.ജി യൂണിവേഴ്സിറ്റിയില്‍ നിന്നും ലഭ്യമായ വിവരങ്ങള്‍

3. യൂണിവേഴ്‌സിറ്റി കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം പ്രകാരം അപ്ലിക്കേഷന്‍ അയക്കേണ്ട അവസാന തീയ്യതിക്കുശേഷമുള്ള പബ്ലിക്കേഷന്‍സ് കൂടി പരിഗണിക്കുക എന്ന നയമാണ് അവര്‍ സ്വീകരിച്ചത്. നിയമനം ലഭിച്ച ഉദ്യോഗാര്‍ഥി അങ്ങനെ മാര്‍ക്ക് നേടിയിട്ടുമുണ്ട് എന്ന് കോടതി ഉത്തരവ് കാണിക്കുന്നു. എന്നാല്‍ ഞാനടങ്ങുന്ന മറ്റ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഈ അവസരം യൂണിവേഴ്‌സിറ്റി നിഷേധിച്ചത് എന്തിനാണ്?

ALSO READ

വ്യക്തികളോട് പോരാടുന്നതില്‍ എനിക്ക് താല്‍പര്യമില്ല

4. എനിക്ക് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ലഭിച്ച ആര്‍.ടി.ഐ പ്രകാരം,  നിയമനം നേടിയ ഉദ്യോഗാര്‍ത്ഥി പിഎച്ച്.ഡി നേടിയിരിക്കുന്നത് ഇന്റര്‍നാഷണല്‍ റിലേഷന്‍സിലാണ്. പ്രസ്തുത നോട്ടിഫിക്കേഷനില്‍ ഇല്ലാതിരുന്ന ഒരു സബ്‌ജെക്ടിലുള്ള പിഎച്ച്.ഡി ഗ്രേസ് മാര്‍ക്കിന് അവര്‍ക്ക് അര്‍ഹതയുണ്ടോ? (യൂണിവേഴ്‌സിറ്റി രേഖകള്‍ പ്രകാരം മനസിലാവുന്നത് എം.എ പൊളിറ്റിക്കല്‍ സയന്‍സിന് എം.എ ഇന്റര്‍നാഷണല്‍ റിലേഷന്‍സുമായി തുല്യത ഇല്ലെന്നതാണ്.)

Court
ഗാന്ധിയന്‍ സ്റ്റഡീസ് ഡിപ്പാർട്ടുമെന്റിലെ അസിസ്റ്റൻറ് പ്രൊഫസര്‍ നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഡോ. ശശികല നൽകിയ പരാതിയിലുള്ള ഹൈകോടതി സിംഗിൾ ബഞ്ച് വിധിയുടെ പകർപ്പ്. ഇൻറർവ്യൂവിൽ പങ്കെടുത്ത ഡോ. ശശികലയെ, ഇൻറർവ്യൂവിൽ പങ്കെടുക്കാത്ത ഉദ്യോഗാർഥി എന്ന് കോടതിവിധിയിൽ തെറ്റായി വിശേഷിപ്പിച്ചിരിക്കുന്നു.
 

 

5. ആര്‍.ടി.ഐ രേഖകള്‍ പ്രകാരം നിയമനം ലഭിച്ച രണ്ടാമത് ഉദ്യോഗാര്‍ഥിയുടെ പോസ്റ്റ് ഗ്രാജ്യുവേഷന്‍ ഇന്റര്‍നാഷണല്‍ റിലേഷന്‍സിലാണ്. അത് പ്രസ്തുത ഡിഗ്രി വിജ്ഞാപനത്തില്‍ ഇല്ലാതിരുന്ന വിഷയമാണ്. ഈ വ്യക്തി യുജിസി- നെറ്റ് യോഗ്യത നേടിയിട്ടില്ല. ഈ വ്യക്തിയുടെ പിഎച്ച്.ഡി, സെന്റര്‍ ഫോര്‍ ലിംഗസ്റ്റിക്‌സിൽ (സ്കൂള്‍ ഓഫ് ലാംഗ്വേജ്) നിന്നാണ്. ഇദ്ദേഹത്തിന് യൂണിവേഴ്‌സിറ്റി തുല്യതാ സര്‍ട്ടിഫിക്കറ്റ് കൊടുത്തിട്ടുണ്ടോ? ഇല്ലെങ്കില്‍ ഇദ്ദേഹത്തിന് യു.ജി.സി നിയമപ്രകാരം ഇതേ ഡിപ്പാർട്ടുമെന്റില്‍ പഠിപ്പിക്കാനുള്ള ഏതു യോഗ്യതയാണ് സെലക്ഷന്‍ കമ്മിറ്റി കണ്ടത്?

ALSO READ

എഫ്.ബിയിൽ എഴുതിയതുകൊണ്ടോ അത് പുസ്തകമാക്കിയതുകൊണ്ടോ മലയാള സാഹിത്യം മരിക്കില്ല തമ്പ്രാക്കൻമാരേ...

6. യൂണിവേഴ്‌സിറ്റി രേഖകള്‍ പ്രകാരം പ്രസ്തുത ഇന്റര്‍വ്യൂവില്‍ തെരഞ്ഞെടുക്കപ്പെട്ട മൂന്നാമത്തെ ഉദ്യോഗാര്‍ഥി ബിരുദാനന്തര ബിരുദം നേടിയിരിക്കുന്നത് ഫോറിന്‍ ട്രേഡിലാണ്. വിജ്ഞാപനത്തില്‍ എവിടെയാണ് അങ്ങനെയൊരു സബ്ജക്ട്? അദ്ദേഹത്തിന്റെ നെറ്റ് കോമേഴ്സിലാണ്. ഇത് സോഷ്യല്‍ സയന്‍സ് പരിധിയില്‍ വരുന്നതാണോ എന്ന് സെലക്ഷന്‍ കമ്മിറ്റി/യൂണിവേഴ്സിറ്റി  വ്യക്തമാക്കണം. 

ഇതില്‍ നിന്ന് ഒരു കാര്യം വ്യക്തമാണ്, വളരെ നഗ്‌നമായ നിയമലംഘനമാണ് യൂണിവേഴ്സിറ്റിയും സെലക്ഷന്‍ കമ്മിറ്റിയും പ്രസ്തുത നിയമനങ്ങളില്‍ നടത്തിയിരിക്കുന്നത്.  ഇതുവഴി തോല്‍പ്പിക്കപ്പെട്ടത്  ഗാന്ധിയന്‍ സ്റ്റഡീസ് വിദ്യാര്‍ത്ഥികള്‍  തന്നെയാണ്, ഗാന്ധി ഉയര്‍ത്തിപ്പിടിച്ച സത്യം  തന്നെയാണ്.

ഡോ. ശശികല എ.എസ്.  

വിശാഖപട്ടണത്തെ ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്റ് മാനേജ്മെന്‍റ്റില്‍ സ്കൂള്‍ ഓഫ് ഹ്യൂമാനിറ്റീസ് ആന്റ് സോഷ്യല്‍ സയന്‍സ് വിഭാഗത്തിന്റെ മേധാവി, അസിസ്റ്റന്റ് പ്രൊഫസര്‍

  • Tags
  • #Education
  • #Higher Education
  • #M.G University
  • #Rekha Raj
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
School

Education

അശ്വതി റിബേക്ക അശോക്

സ്കൂളുകളിലെ തദ്ദേശ സ്ഥാപന ഇടപെടൽ: ചില പാഠങ്ങൾ കൂടി

Mar 26, 2023

5 Minutes Read

kerala-university

Higher Education

ജെ. വിഷ്ണുനാഥ്

കേരള യൂണിവേഴ്സിറ്റിയിലെ ദുരിത ഗവേഷണം, വിദ്യാർഥി തുറന്നെഴുതുന്നു

Mar 20, 2023

5 Minutes Read

 Kerala-PSC.jpg

Education

പി. പ്രേമചന്ദ്രന്‍

മലയാളത്തിനായി രണ്ട് ഉത്തരവുകൾ, അതിനുപുറകിലെ വലിയ സമരങ്ങളുടെ അനുഭവം

Mar 03, 2023

10 Minutes Read

kaipa mangaam

Education

അഡ്വ. കെ.പി. രവിപ്രകാശ്

സർക്കാറേ, നയത്തിന് വിരുദ്ധമായി ഒരു സ്കൂൾ, മാനേജർ പൂട്ടുകയാണ്...

Mar 03, 2023

5 Minutes Read

Saeed Mirsa - KR Narayanan Institute

Higher Education

ഷാജു വി. ജോസഫ്

പട്ടിക വിഭാഗ വിദ്യാർഥികളുടെ ഗ്രാന്റ്: പുതിയ ചെയർമാന്റെ ഇടപെടൽ ആവശ്യമായ ഒരു അടിയന്തര വിഷയം

Feb 25, 2023

5 Minutes Read

saeed mirza

Higher Education

സല്‍വ ഷെറിന്‍

കുട്ടികളോട് സംസാരിക്കുമെന്ന് പറയുന്ന ചെയര്‍മാന്‍ പ്രതീക്ഷയാണ്‌

Feb 24, 2023

3 Minutes Read

first

Education

ഡോ. പി.വി. പുരുഷോത്തമൻ

ആറാം വയസ്സില്‍ ഒന്നില്‍ തുടങ്ങേണ്ടതല്ല പഠനം

Feb 23, 2023

8 minutes read

kr naryanan film institute

Casteism

Think

കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്: ആരോപണങ്ങള്‍ ശരിവെച്ച് കമ്മീഷന്‍

Feb 20, 2023

19 Minutes Read

Next Article

ആധാര്‍- വോട്ടര്‍ പട്ടിക ബാന്ധവം ആപത്ത്

About Us   Privacy Policy   Grievance Redressal   Terms of Use

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster