‘ബോംബെ ഞങ്ങളുടെ നഗരം’:
ഒരു നാട്ടുപ്രദർശനത്തിന്റെ ഓർമ

കെ.പി.ശശിയും ശരത് ചന്ദ്രനും പാതിയിൽ നിർത്തി മറഞ്ഞുപോയതും ആനന്ദ് പട്‌വർദ്ധനും സീമന്തിനി ദാരോയും തുടരുന്നതുമായ പൊളിറ്റിക്കൽ ഡോക്യുമെന്ററിയുടെ ഒരു കാലഘട്ടത്തെ ഓർമിക്കുകയാണ്, അവയ്ക്കൊപ്പം സഞ്ചരിക്കുന്ന ഇ. ഉണ്ണികൃഷ്ണൻ.


1987-ൽ പയ്യന്നൂരിലെ കോറോത്ത് വെച്ച് ‘വികസനത്തിന്റെ പരിപ്രേക്ഷ്യം’ എന്ന ആശയത്തെ മുൻനിർത്തി ജനകീയ പ്രതിരോധ പ്രവർത്തകരുടെ സംസ്ഥാന കൂടിച്ചേരൽ നടന്നു. അരിയന്നൂരിലും അട്ടപ്പാടിയിലുമൊക്കെ മുമ്പേ നടന്ന കൂട്ടായ്മകളുടെ തുടർച്ചയായാണ് പയ്യന്നൂരിൽ പരിസ്ഥിതി പ്രവർത്തകർ ഒത്തുചേർന്നത്. പയ്യന്നൂരിലെ ജനകീയ ആരോഗ്യ പ്രസ്ഥാനമായ പബ്ലിക് ഹെൽത്ത് ഫോറമാണ് കോറോം കൂടിച്ചേരലിന് ആതിഥ്യമൊരുക്കിയത്.

മഹാപ്രസ്ഥാനങ്ങളുടെ കാലം കഴിഞ്ഞു എന്നും ഇനി ചെറുസംഘങ്ങളുടെ ഉദയമാണെന്നും നമുക്കുചുറ്റും മിന്നാമിന്നികൾ ഉണ്ടെന്നും വ്യാമോഹിക്കുകയും വിശ്വസിക്കുകയും ചെയ്തിരുന്ന ഒരു കാലമായിരുന്നു അത്. വസന്തം ഇടിമുഴക്കിയപ്പോൾ കുരുത്തുവന്ന ആശയക്കരുത്തിൻ്റെ അന്തിമങ്ങൂഴത്തിൽ രൂപപ്പെട്ട ജനകീയ സാംസ്കാരിക വേദി ഒട്ടനവധി സാമൂഹിക- മാനുഷിക പ്രശ്നങ്ങളിൽ ഇടപെട്ട ശേഷം പയ്യന്നൂരിൽ 84- ൽ നടന്ന സമ്മേളനത്തോടുകൂടി ഏറെക്കുറെ ഇല്ലാതായിക്കഴിഞ്ഞിരുന്നു. സാംസ്കാരികവേദി പ്രവർത്തകരുടെ വലിയൊരു ധാര ജനകീയ പ്രതിരോധ പ്രവർത്തകരുടെ കൂട്ടായ്മയുടെ ഭാഗമായി ഇക്കാലത്ത് മാറിയിരുന്നു. ഏഴിമലയിലെ നാവിക പ്രൊജക്ടിൻ്റെ ഭാഗമായി നടന്ന കുടിയൊഴിക്കലിനെതിരെ നടന്ന ചെറുത്തുനില്പുകൾക്ക് നേതൃത്വം നൽകിയിരുന്നത് ഈയൊരു സാമൂഹ്യധാരയായിരുന്നു.

ഒഡേസ വഴിയാണ് ആനന്ദ് പട്‌വർധൻ്റെ സിനിമകളുടെ 16mm പ്രിൻ്റ് 1987- ൽ ആദ്യമായി കണ്ടോത്ത് പയ്യംചാൽ ഗ്രൗണ്ടിൽ കാണിച്ചത്.

പ്രൊഫ. ജോൺസി ജേക്കബിന്റെ ആശയ അടിസ്ഥാനത്തിൽ രൂപപ്പെടുകയും സൂചീമുഖി മാസികയിലൂടെ നവീകരിക്കപ്പെടുകയും ചെയ്ത പ്രകൃതിപഠിതാക്കളുടെ ഒരു സജീവ ധാരയും ചികിത്സാരംഗത്തെ കൊള്ളരുതായ്മകൾക്കെതിരെ പയ്യന്നൂരിലും തൃശൂരിലും രൂപപ്പെട്ട ജനാരോഗ്യ പ്രസ്ഥാനങ്ങളും ഇതിനോട് ചേർന്ന് ഗ്രാസ്റൂട്ട് മൂവ്മെൻറ് എന്നും ജനകീയ പ്രതിരോധ പ്രസ്ഥാനം എന്നും വ്യവഹരിക്കപ്പെട്ട ഒരു ഹരിതകുലം രൂപപ്പെട്ടുവന്നു. സമാനഹൃദയരായ ചെറുപ്പക്കാർ ഒത്തുചേർന്നിടത്തൊക്കെ സംഘമനസ് എന്നോ ഗ്രാമിക എന്നോ നവയാനം എന്നോ ഒക്കെയുള്ള പേരുകളിൽ ചെറു സംഘങ്ങൾ രൂപപ്പെട്ടു വന്നു. പ്രാദേശികമായ പരിസ്ഥിതിക പ്രശ്നങ്ങളും മനുഷ്യാവകാശ പ്രശ്നങ്ങളും ഇവർ ഏറ്റെടുത്തു. ദേശീയവും അന്തർദേശീയവുമായ പ്രശ്നങ്ങളിൽ നിലപാടുകൾ നിലനിർത്തി. പ്രകൃതിയുടെയും മനുഷ്യാവകാശ സാമൂഹിക പ്രസ്ഥാനങ്ങളുടെയും രണ്ട് അന്തർധാരകൾ പരസ്പരം ഇടകലർന്ന്, ഇമ്മിണി വലിയ നദിയായി.

കോറോം കൂടിച്ചേരലിൽ നല്ല സിനിമയെക്കുറിച്ച് യാദൃച്ഛികമായി പരാമർശിക്കെ കർണാടകത്തിലെ ധാർവാട് നഗരത്തിൽ ഗിരീഷ് കർണാടിൻ്റെ നേതൃത്വത്തിൽ ആർട്ട് ഫിലിമുകൾ മാത്രം പ്രദർശിപ്പിച്ച് കച്ചവട സിനിമയിലാണ്ടു പോയവരിൽ പുതിയ സംവേദനക്ഷമത സൃഷ്ടിച്ച അനുഭവം ആരോ പറഞ്ഞു കേട്ടു. കോറോത്ത് വെച്ച് സമാനഹൃദയനായ സുകുമാരൻ തായമ്പത്ത് എന്ന നാട്ടുകാരനെ പരിചയപ്പെടാനിടയായി. കച്ചവട സിനിമയുണ്ടാക്കിയ സ്വാധീനത്തെ പതുക്കെയെങ്കിലും മാറ്റിത്തീർക്കാൻ ഗ്രാമീണരെ നല്ല സിനിമ കാണിക്കണമെന്ന് കർണാടകത്തിലെ അനുഭവം കേട്ടറിഞ്ഞ ഞങ്ങൾക്ക് തോന്നി.

പരിസ്ഥിതി- സാംസ്ക്കാരിക രംഗത്ത് ബദൽ രീതിയിൽ പ്രവർത്തിക്കാനും ഒരു ഗ്രാമപത്രം പ്രസിദ്ധീകരിക്കാനുമായി ഞങ്ങൾ താമസസ്ഥലമായ കണ്ടോത്ത് പയ്യഞ്ചാലിൽ നാട്ടുകൂട്ടം എന്ന കൂട്ടായ്മയുണ്ടാക്കി. ജോൺ എബ്രഹാം ഒഡേസയിലൂടെ ‘അമ്മ അറിയാൻ’ സിനിമ ചെയ്ത കാലമായിരുന്നു അത്. അമ്മ അറിയാൻ്റെ കണ്ണൂർ ജില്ലയിലെ ആദ്യപ്രദർശനം നാട്ടുകൂട്ടത്തിൻ്റെ ആഭിമുഖ്യത്തിൽ കണ്ടോത്ത് വെച്ചായിരുന്നു.

ജോൺ എബ്രഹാം ഒഡേസയിലൂടെ ‘അമ്മ അറിയാൻ’ സിനിമ ചെയ്ത കാലമായിരുന്നു അത്. അമ്മ അറിയാൻ്റെ കണ്ണൂർ ജില്ലയിലെ ആദ്യ പ്രദർശനം നാട്ടുകൂട്ടത്തിൻ്റെ ആഭിമുഖ്യത്തിൽ  കണ്ടോത്ത് വെച്ചായിരുന്നു.
ജോൺ എബ്രഹാം ഒഡേസയിലൂടെ ‘അമ്മ അറിയാൻ’ സിനിമ ചെയ്ത കാലമായിരുന്നു അത്. അമ്മ അറിയാൻ്റെ കണ്ണൂർ ജില്ലയിലെ ആദ്യ പ്രദർശനം നാട്ടുകൂട്ടത്തിൻ്റെ ആഭിമുഖ്യത്തിൽ കണ്ടോത്ത് വെച്ചായിരുന്നു.

ഒഡേസ ഫിലിം സൊസൈറ്റി എന്നതിലുപരി ടൂറിങ്ങ് ടാക്കീസ് കൂടിയായിരുന്നു. ഒഡേസയുടെ സത്യനും ശിവദാസനുമൊക്കെ ഫോട്ടോഫോണിൻ്റെ ഒരു പ്രൊജക്ടറും തൂക്കിയെടുത്ത് വേറെയും ചില സിനിമകളുമായി ഊരുചുറ്റിയിരുന്നു അക്കാലത്ത്. ബുദ്ധദേവ്ദാസ് ഗുപ്തയുടെ ‘ഫേര’യൊക്കെ ഒഡേസ വഴി ഞങ്ങൾ പ്രദർശിപ്പിച്ചിരുന്നതോർക്കുന്നു. കുമ്മാട്ടി, ഇനിയും മരിച്ചിട്ടില്ലാത്ത നമ്മൾ, റേയുടെ ചിത്രങ്ങൾ, റഷ്യൻ എംബസിയിൽ നിന്നും പരിസ്ഥിതി സംഘടനയായ സീക്ക് മുഖേന എഴുതിവരുത്തിയ ബാറ്റിൽഷിപ്പ് പോട്ടംകിൻ, കനേഡിയൻ എംബസി തന്ന അണക്കെട്ടുകളെ കുറിച്ചുള്ള ടെമ്പിൾസ് ഓഫ് ടൈം, ബീവേർസ് ഡാം തുടങ്ങിയ പരിസ്ഥിതിചിത്രങ്ങളും കണ്ടോത്തെയും വെള്ളൂരിലെയും ഗ്രാമീണരുടെ മുമ്പിൽ ‘നാട്ടുകൂട്ടം’ കാണിച്ചിട്ടുണ്ട്.

1984- ലാണ് പട്‌വർദ്ധൻ്റെ ബോംബെ ഹമാര ശഹർ (Bombay: Our City -Hamara Sahar) നിർമ്മിക്കപ്പെട്ടത്. ഒഡേസ വഴിയാണ് ആനന്ദ് പട്‌വർധൻ്റെ സിനിമകളുടെ 16mm പ്രിൻ്റ് 1987- ൽ ആദ്യമായി കണ്ടോത്ത് പയ്യംചാൽ ഗ്രൗണ്ടിൽ കാണിച്ചത്. അക്കാലത്തുതന്നെ പബ്ലിക് ഹെൽത്ത് ഫോറത്തിൻ്റെ മുൻകയ്യിൽ ഒരു വി.എച്ച് എസ് പ്രദർശനം പയ്യന്നൂർ ബോയ്സ് ഹൈസ്കൂളിൽ നടത്തിയിരുന്നതായി ജനകീയാരോഗ്യ പ്രവർത്തകനും എഴുത്തുകാരനുമായ കെ. രാമചന്ദ്രൻ ഓർക്കുന്നുണ്ട്.

1984- ലാണ് പട്‌വർദ്ധൻ്റെ  ബോംബെ ഹമാര ശഹർ (Bombay: Our City -Hamara Sahar) നിർമ്മിക്കപ്പെട്ടത്. ഒഡേസ വഴിയാണ് ആനന്ദ് പട്‌വർധൻ്റെ സിനിമകളുടെ 16mm പ്രിൻ്റ് 1987- ൽ ആദ്യമായി കണ്ടോത്ത് പയ്യംചാൽ ഗ്രൗണ്ടിൽ കാണിച്ചത്.
1984- ലാണ് പട്‌വർദ്ധൻ്റെ ബോംബെ ഹമാര ശഹർ (Bombay: Our City -Hamara Sahar) നിർമ്മിക്കപ്പെട്ടത്. ഒഡേസ വഴിയാണ് ആനന്ദ് പട്‌വർധൻ്റെ സിനിമകളുടെ 16mm പ്രിൻ്റ് 1987- ൽ ആദ്യമായി കണ്ടോത്ത് പയ്യംചാൽ ഗ്രൗണ്ടിൽ കാണിച്ചത്.

1980- കളുടെ രണ്ടാം പകുതി ഫിലിം സൊസൈറ്റികളുടെ മങ്ങൂഴകാലവും വീഡിയോ നിർമിതികളുടെ ഉദയപർവവും ആയിരുന്നു. വീഡിയോ എന്ന ഓഡിയോ- വിഷ്വൽ മാധ്യമത്തിനും മുമ്പ് ശാസ്ത്ര വികസന കമ്യൂണിക്കേഷൻ രംഗത്ത് അധികമാരും ശ്രദ്ധിക്കാത്ത ഒരു പ്രക്ഷേപണരൂപം ഇടപെടുന്നുണ്ട്. ‘ഓറൽ വിഷ്വൽ’ എന്നു വിളിക്കാവുന്നതും ഇന്നത്തെ പവർപോയൻ്റ് പ്രസൻ്റേഷൻ്റെ പൂർവഗാമിയുമായ സ്ലൈഡ് പ്രദർശനമാണത്. കളർ ട്രാൻസ്പെരൻസികൾ എന്ന പോസിറ്റിവ് ഫിലിമുകൾ ഉപയോഗിച്ചുള്ള ഒറ്റയൊറ്റ ചിത്രങ്ങളുടെ തുടർക്കണിയെ വൈകാരികാംശത്തോടെയുള്ള അവതരണത്തിലൂടെ ആശയവിനിമയോപാധയാക്കി മാറ്റലായിരുന്നു അത്. ഒരുതരം പരിസ്ഥിതി പ്രേഷിതപ്രവർത്തനം. ജോൺസി ജേക്കബ്, കെ.എഫ്.ആർ.ഐ.യിലെ ഡോ. ഈസ, ഡോ. എസ്. ശങ്കർ, യൂണിവേഴ്സിറ്റി കോളേജിലെ ഇ. കുഞ്ഞികൃഷ്ണൻ, സീക്കിലെ ടി. പി. പദ്മനാഭൻ, തിരുവനന്തപുരത്തെ ഡോ. എസ്. സതീഷ് ചന്ദ്രൻ, സാരംഗ് ഗോപാലകൃഷ്ണൻ തുടങ്ങി ആക്ടിവിസ്റ്റ് മുഖമുള്ള ജനകീയ ശാസ്ത്രജ്ഞന്മാരും പരിസ്ഥിതി പ്രവർത്തകരും പ്രകൃതിയേയും ജൈവവൈവിധ്യത്തെയും പറ്റിയുള്ള പൊതുബോധവൽക്കരണത്തിന് സ്ലൈഡുകൾ നന്നായി ഉപയോഗപ്പെടുത്തി. ഭോപ്പാൽ ദുരന്തപശ്ചാത്തലത്തിൽ പരിഷത്ത് നടത്തിയ യൂണിയൻ കാർബൈഡ് ബഹിഷ്ക്കരണ ക്യാമ്പയിനിലും സ്ലൈഡുകൾ പ്രയോജനപ്പെടുത്തിയിരുന്നു.

പറയാനുള്ള കാര്യങ്ങൾ അടുക്കോടെ ഓർമിപ്പിക്കാനാണ് പവർ പോയിൻ്റ് പ്രസൻ്റേഷൻ പ്രയോജനപ്പെടുകയെങ്കിൽ ഒന്നും എഴുതി വെക്കാത്ത സ്ലൈഡുകളുടെ ചിത്രബിംബങ്ങൾ പരിധിയില്ലാത്ത സംസാരസൂചനകൾ നല്കാൻ അവതാരകന് അവസരം നൽകി. സാമൂഹ്യവനവത്കരണത്തിൻ്റെ ദൂഷ്യങ്ങൾ ഓരോന്നായി കണ്ടു തുടങ്ങിയ കേരളത്തിൻ്റെ പാരിസ്ഥിതികപ്രശ്ന ഗൗരവം വ്യക്തമാക്കുന്ന ഒരു ഡോക്യുമെൻ്റേഷൻ സി. ശരത് ചന്ദ്രനും എ.മോഹൻകുമാറും ചേർന്ന് 1987 കാലത്ത് തയ്യാറാക്കുകയും മോഹൻകുമാർ നിരവധി സ്ലൈഡ് ടോക്കുകൾ ഇതു വെച്ച് നടത്തുകയും ചെയ്തിട്ടുണ്ട്. പരിസ്ഥിതി പ്രവർത്തകരുടെ അട്ടപ്പാടിയിലെ കൂടിച്ചേരലിൻ്റെ തുടർച്ച എന്ന നിലയിലാണ് ഈ ജനകീയ ബോധവത്കരണ പരിപാടി നടന്നത്.

ഈയൊരു ദൃശ്യസംസ്ക്കാരകാലത്താണ് വി. എച്ച്.എസ് എന്ന ദൃശ്യമാധ്യമം കേരളത്തിൽ വ്യാപകമാകുകയും വി സി ആറും കാസറ്റുകളും വാടകയ്ക്ക് കൊടുക്കുകയും കല്യാണച്ചടങ്ങുകൾ പകർത്തിക്കൊടുക്കുകയും ചെയ്യുന്ന പുതിയ വ്യവസായ സംരംഭങ്ങൾ സാധാരണമായി തുടങ്ങുകയും ചെയ്തത്.

1985 ജനുവരി ഒന്നിന് തിരുവനന്തപുരം ദൂരദർശനിൽ ഭൗമ പ്രക്ഷേണമാരംഭിച്ചു. ഒരു സർക്കാർ സ്ഥാപനത്തിൻ്റെ ഔദ്യോഗികമായ നിബന്ധനകൾക്കുള്ളിലും ചാലിയാറിലെ മലിനീകരണത്തെപ്പറ്റി 1988- ൽ ബൈജു ചന്ദ്രൻ ചെയ്ത ഡോക്യുമെന്ററി പോലെ ചിലത് ആരംഭകാലത്ത് തിരുവനന്തപുരം ദൂരദർശനിൽ നിന്നുണ്ടായി. ഇക്കാലത്തു തന്നെ ഇരവികുളത്തെ വരയാടുകളും സൈലൻ്റ് വാലി മഴക്കാടുകളും ദൂരദർശനിലെ ജി. സാജൻ്റെ ചില ഡോക്യുമെൻ്ററികൾക്ക് വിഷമായിട്ടുണ്ട്.

ഓറൽ വിഷ്വൽ കാലത്തിൽ നിന്ന് പാരിസ്ഥിതിക കേരളത്തെ ഓഡിയോ വിഷ്യൽ കാലത്തിലേക്ക് പരിവർത്തനപ്പെടുത്തിയതിൽ ശരത്ചന്ദ്രൻ്റെ ക്യാമറയുണ്ടായിരുന്നു.

പ്രക്ഷേപണക്ഷമമായ റസലൂഷന് യു - മാറ്റിക് ഫോർമറ്റായിരുന്നു ആദ്യകാലത്ത് ദൂരദർശനിലടക്കം ഉപയോഗിച്ചിരുന്നത്. കൂടുതൽ മെച്ചപ്പെട്ട സോണിയുടെ ബീറ്റ ക്യാമറകൾ തൊണ്ണൂറുകളുടെ ആദ്യ പകുതിയോടെ ദൂരദർശൻ, സി ഡിറ്റ് തുടങ്ങിയ അപൂർവം പ്രൊഡക്ഷൻ സ്ഥാപനങ്ങൾ ഉപയോഗിച്ചുതുടങ്ങി. 1991- ൽ സീഡിറ്റിനു വേണ്ടി കെ. മോഹൻകുമാർ സംവിധാനം ചെയ്ത കുട്ടനാടിനെക്കുറിച്ചുള്ള ജലപ്പരപ്പിൻ്റെ വിലാപമാണ് മലയാളത്തിലെ അന്താരാഷ്ട്ര ശ്രദ്ധ നേടിയ ആദ്യത്തെ പരിസ്ഥിതി വീഡിയോ ഡോക്യുമെൻ്ററി. അതിൻ്റെ മിക്കഭാഗവും എസ്.വി.എച്ച്.എസ് ഫോർമാറ്റിൽ ചിത്രീകരിക്കുകയും ബീറ്റയിലേക്ക് മാറ്റുകയും ചെയ്തതാണ്.

1976- ൽ ജപ്പാനിലെ ജെ. വി. സി കമ്പനിയാണ് വീഡിയോ ഹോം സിസ്റ്റം എന്ന വീഡിയോ കാസറ്റ് റിക്കാർഡിങ് രീതി ആവിഷ്ക്കരിച്ചത്.

മലയാള ദൃശ്യമാധ്യമരംഗമെന്നത് തിരുവനന്തപുരം ദൂരദർശൻ കേന്ദ്രത്തിൻ്റെ മലയാളം പരിപാടികളിൽ മാത്രമൊതുങ്ങിപ്പോയ അക്കാലത്ത് ഛായാഗ്രഹണരംഗത്ത് ഒരു ജനകീയ ഉപകരണമായി കടന്ന് വന്ന വി.എച്ച് എസ് / സൂപ്പർ വി.എച്ച് എസ് ക്യാമറകൾ ജനകീയമായ ചില സർഗാത്മക സൃഷ്ടികൾക്ക് വഴിവെച്ചു.

ഓറൽ വിഷ്വൽ കാലത്തിൽ നിന്ന് പാരിസ്ഥിതിക കേരളത്തെ ഓഡിയോ വിഷ്യൽ കാലത്തിലേക്ക് പരിവർത്തനപ്പെടുത്തിയതിൽ ശരത്ചന്ദ്രൻ്റെ ക്യാമറയുണ്ടായിരുന്നു. 1987- ൽ നടന്ന സേവ് വെസ്റ്റേൺ ഘട്ട്സ് മാർച്ചിന്റെ യാത്രാദൃശ്യങ്ങൾ ചേർത്തുണ്ടാക്കിയ ഡോക്യുമെന്ററിയും പൂയംകുട്ടി പദ്ധതി വിവാദം കത്തിനിന്ന കാലത്ത് KFRI- യിലെ ശാസ്ത്രജ്ഞന്മാർ പദ്ധതിയുടെ ദൂഷ്യഫലങ്ങൾ, പ്രത്യേകിച്ച് അതുണ്ടാക്കുന്ന ജൈവനാശം സൂചിപ്പിച്ച് സമർപ്പിച്ച പഠനറിപോർട്ടിലെ വിവരങ്ങൾ കൂടി ഉൾപ്പെടുത്തി 1988- ൽ വി.എച്ച് എസ് കാസറ്റിൽ ശരത് പകർത്തിയ നോ ടു ഡാം പൂയംകുട്ടിയും ‘എല്ലാം അവസാനിക്കുന്നതിന് മുമ്പ്’ എന്ന പേരിൽ ഡോക്യു- ഫിക്ഷൻ സ്വഭാവത്തോടെ നിർമിച്ച മറ്റൊരു വീഡിയോയും ശരത്തിന്റെ ആദ്യകാല സൃഷ്ടിയാണ്.

കെ കെ ചന്ദ്രന്റെ ‘സൈലൻറ് വാലി’ അരവിന്ദൻ്റെ ‘ദി ബ്രൗൺ ലാൻഡ്സ്കേപ്പ്’ തുടങ്ങി പി ആർ ഡിയുടെയും ചലച്ചിത്ര വികസന കോർപ്പറേഷന്റെയും ഒക്കെ സഹായത്തോടെ നിർമിച്ച ഏതാനും സെല്ലുലോയ്ഡ് നിർമ്മിതികൾ മാത്രമാണ് അക്കാലത്ത് പരിസ്ഥിതി ബന്ധമുള്ള ഡോക്യുമെൻ്ററികളായി മലയാളത്തിലുണ്ടായിരുന്നത്. ഫിലിമിൽ നിന്ന് അനലോഗ് വീഡിയോയിലേക്ക് ദൃശ്യാന്തരീക്ഷം പരിവർത്തനപ്പെട്ടുകൊണ്ടിരുന്ന ഒരു കാലത്താണ് ശരച്ചന്ദ്രൻ തന്റെ വീഡിയോ ക്യാമറയുമായി പ്രകൃതിയിലേക്ക് ഇറങ്ങുന്നത്. ഇതേസമയം ദൽഹിയും ബാംഗ്ളൂരും കേന്ദ്രീകരിച്ച് കെ.പി. ശശിയും സുഹൃത്തുക്കളും ആൽക്കോം, മീഡിയാ കലക്ടീവ് തുടങ്ങിയ കൂട്ടായ്മകളിലൂടെ കേരളത്തിലെ പരിസ്ഥിതി -വികസന പ്രശ്നങ്ങളിൽ ആക്ടിവിസ്റ്റ് കാഴ്ചപ്പാടോടെ ഇടപെടുന്നുണ്ടായിരുന്നു.

കെ കെ ചന്ദ്രന്റെ ‘സൈലൻറ് വാലി’ അരവിന്ദൻ്റെ ‘ദി ബ്രൗൺ ലാൻഡ്സ്കേപ്പ്’ തുടങ്ങി പി ആർ ഡിയുടെയും ചലച്ചിത്ര വികസന കോർപ്പറേഷന്റെയും ഒക്കെ സഹായത്തോടെ നിർമിച്ച ഏതാനും സെല്ലുലോയ്ഡ് നിർമ്മിതികൾ മാത്രമാണ്  അക്കാലത്ത് പരിസ്ഥിതി ബന്ധമുള്ള ഡോക്യുമെൻ്ററികളായി മലയാളത്തിലുണ്ടായിരുന്നത്.
കെ കെ ചന്ദ്രന്റെ ‘സൈലൻറ് വാലി’ അരവിന്ദൻ്റെ ‘ദി ബ്രൗൺ ലാൻഡ്സ്കേപ്പ്’ തുടങ്ങി പി ആർ ഡിയുടെയും ചലച്ചിത്ര വികസന കോർപ്പറേഷന്റെയും ഒക്കെ സഹായത്തോടെ നിർമിച്ച ഏതാനും സെല്ലുലോയ്ഡ് നിർമ്മിതികൾ മാത്രമാണ് അക്കാലത്ത് പരിസ്ഥിതി ബന്ധമുള്ള ഡോക്യുമെൻ്ററികളായി മലയാളത്തിലുണ്ടായിരുന്നത്.

1982 മുതൽ മാധ്യമരംഗത്ത് സജീവമായ ശശി 1985- ൽ മത്‌സ്യത്തൊഴിലാളി സമരത്തെ മുൻനിർത്തി ‘ചരിത്രം നിർമിക്കുന്നവരും ആശാന്തമായ അറബിക്കടലും’ എന്ന ഡോക്യുമെന്ററിയും 86-ൽ കരിമണൽ ഖനന പ്രദേശത്തെ ബാക്ക്ഗ്രൗണ്ട് റേഡിയേഷനെക്കുറിച്ച് ‘ലിവിങ് ഇൻ ഫിയറും’ 87- ൽ ചികിത്സാരംഗത്തെ അനാശാസ്യ പ്രവണതകളെക്കറിച്ച് ഇൻ ദി നെയിം ഓഫ് മെഡിസിൻ എന്ന ചിത്രവും തയ്യാറാക്കുന്നുണ്ട്. 1987-ൽ കെ.പി. ശശിയുടെയും ബാബുരാജിൻ്റെയും മുൻകയ്യിൽ തയ്യാറാക്കിയ വീഡിയോചിത്രങ്ങൾ പയ്യന്നൂർ, കരിവെള്ളൂർ, വെള്ളൂർ പ്രദേശങ്ങളിൽ പല ഗ്രാമമൂലകളിലായി ടെലിവിഷനും വീഡിയോ പ്ലെയറും ഉപയോഗിച്ച് മീഡിയ കലക്ടീവ്, ആർട്ടർനേറ്റീവ് കമ്യൂണിക്കേഷൻ എന്നീ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ പയ്യന്നൂർ പബ്ലിക് ഹെൽത്ത് ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ കാണിച്ചിരുന്നു.

തൊണ്ണൂറുകളിൽ ടെലിവിഷൻ പ്രക്ഷേപണ രംഗത്ത് സ്വകാര്യസ്ഥാപനങ്ങൾ കടന്നുവരികയും ദൂരദർശൻ തന്നെ പരിസ്ഥിതിസംബന്ധിയായ ധാരാളം ഡോക്യുമെൻ്റ്റികൾ പ്രക്ഷേപണം ചെയ്യുകയും ചെയ്യുന്നുണ്ട്. ശാസ്ത്ര വികസന വിവരവിനിമയത്തിൽ പ്രത്യേകം പരിശീലനം നേടിയവരുടെ ക്രിയാത്മക ഇടപെടലുകൾ തൊണ്ണൂറുകൾക്കു ശേഷമുള്ള ഡോക്യുമെൻ്ററി രംഗത്തിന് എല്ലുറപ്പ് നൽകി. 1995- ൽ ദൂരദർശനിൽ പ്രക്ഷേപണം ചെയ്ത കെ. സതീഷിൻ്റെ കേരള ഡയറിയാണ് ആനുകാലിക പരിസ്ഥിതി പ്രശ്നങ്ങളെ മുൻനിർത്തി നിർമിക്കപ്പെട്ട ആദ്യത്തെ വാർത്താധിഷ്ഠിത പരമ്പര. തിരുവനന്തപുരത്തെ പാർവതി പുത്തനാറിൻ്റെ മരണവും ശബരിമലയുടെ നാശവും പെരിയാർ മലിനീകരണവുമൊക്കെ ജനകീയ ശാസ്ത്രപ്രസ്ഥാനങ്ങളിലെ പ്രവർത്തനാനുഭവങ്ങൾക്കു ശേഷം ശാസ്ത്ര വിവരവിനിമയത്തിൽ അഹമ്മദബാദിൽ നിന്നും പരിശീലനം ലഭിച്ച സതീഷിൻ്റെ ഡോക്യുമെൻ്ററികൾക്ക് വിഷയമായി.

1995- ലാണ് ആനന്ദ് പട്‌വർദ്ധനെ ആദ്യമായി നേരിൽ കണ്ടത് എന്നാണോർമ. ഒരുപക്ഷെ അതിനുമുമ്പുതന്നെ കേരളത്തിലെ ഏതെങ്കിലും പരിസ്ഥിതി സമരഭൂമിയിൽ അദ്ദേഹത്തെ കണ്ടിരിക്കാൻ സാധ്യതയുമുണ്ട്.

1994- ൽ വി.എച്ച് എസ്. ഫോർമറ്റിൽ മാടായിപ്പാറ സമരത്തെക്കുറിച്ച് ഈ ലേഖകൻ ഒരു ഡോക്യുമെൻ്ററി ചെയ്യുന്നുണ്ട്. എൻവയോൺമെൻ്റൽ ആക്ടിവിസത്തിന് ഏറ്റവും ഫലപ്രദമായ മാർഗം ഇനിയുള്ള കാലം എഴുത്തിനേക്കാൾ വീഡിയോ സിനിമകളായിരിക്കും എന്ന തിരിച്ചറിവ് പരിസ്ഥിതിരംഗത്ത് എഴുത്തിലൂടെയും സമരമുഖങ്ങളിൽ അണിചേർന്നും ആവും വിധം ഇടപെട്ടിരുന്ന എന്നെപ്പോലെയുള്ള കുറേപേർക്ക് ബോധ്യപ്പെടുത്തിക്കൊടുത്തത് 80 കൾ മുതൽ നേരിന്നുനേരെ ക്യാമറ തിരിച്ച ആനന്ദ് പട്‌വർദ്ധനും ശരത്ചന്ദ്രനും കെ.പി. ശശിയുമാണ്.

മൂന്നരപ്പതിറ്റാണ്ടു മുമ്പ് പയ്യഞ്ചാൽ ഗ്രൗണ്ടിൽ ബോംബെ ഹമാരാ ശഹർ കാണിച്ച ഓർമയുടെ നേർത്ത നൂലുകൾ ഇതെഴുതുമ്പോൾ ബലപ്പെട്ടുവരുന്നുണ്ട്. 1985- ലെ ഏറ്റവും നല്ല ഡോക്യുമെൻ്റിക്കുള്ള ദേശീയ അവാർഡ് നേടിയ സിനിമയുടെ സംവിധായകൻ എന്ന നിലയിൽ പട്‌വർദ്ധനെ കേട്ടറിവുണ്ട്. നാട്ടുകൂട്ടത്തിൻ്റെ ആഭിമുഖ്യത്തിൽ രവീന്ദ്രൻ്റെ ഇനിയും മരിച്ചിട്ടില്ലാത്ത നമ്മൾ പോലുള്ള ആർട്ട് ഫിലിമുകൾ കാണിച്ചിട്ടുണ്ടെങ്കിലും ഒരു മണിക്കൂറിലേറെ ദൈർഘ്യമുള്ള ഒരു ഡോക്യുമെൻ്ററിയുടെ പ്രദർശനം ആദ്യമാണ്. കാഴ്ചക്കാരിൽ ചിലരെങ്കിലും ബോംബെയിൽ തൊഴിൽ തേടിപ്പോയ അനുഭവമുള്ളവരാണ്. മിക്കവരുടെയും ബന്ധുക്കൾ ബോംബെയിലുണ്ട്. അതുകൊണ്ടുതന്നെ ബോംബെ അവരുടെ കൂടി പട്ടണമാണ്. ആളുകൾ ഒരു കഥാചിത്രം കാണും വിധം തന്നെ സിനിമ കണ്ടു.

സാധാരണ മനുഷ്യരുടെ കിടപ്പിടം നഷ്ടപ്പെടുത്തി ബോംബെ മുൻസിപ്പൽ അധികൃതർ നടത്തുന്ന ചേരിനിർമാർജന പരിപാടിയുടെ പശ്ചാത്തലത്തിൽ തയ്യാറാക്കിയ യഥാതഥ ചിത്രീകരണമാണ് പട്‌വർദ്ധന്റെ ഡോക്യുമെൻ്ററി.
പണമുള്ളവർ അനധികൃതമായി പടുത്തുയർത്തുന്ന കൂറ്റൻ പ്രാകാരങ്ങൾക്കു മുമ്പിൽ നിയമങ്ങൾ വഴിമാറുന്നതും വിയർപ്പൊഴുക്കി അവയെല്ലാം പണിതുയർത്തിയവർ പാർപ്പിടമില്ലാതെ അലയുന്നതും പട്‌വർദ്ധൻ ചിത്രീകരിക്കുന്നുണ്ട്. ഇല്ലായ്മകൾക്കിടയിലും പരസ്പര സ്നേഹത്തിലും വിശ്വാസത്തിലുമാണവർ ജീവിക്കുന്നത്. പട്ടിണിയിലും ആപത്തിലും ഹിന്ദുവെന്നോ മുസ്‍ലിമെന്നോ ഭേദമില്ലാതെ അയൽക്കാർ അന്യോന്യം താങ്ങും തണലുമാകുന്നതെങ്ങനെയെന്നത് ബുൾഡോസറുകൾക്കിടയിൽ കിടപ്പിടം നഷ്‌ടപ്പെട്ട ഒരു സ്ത്രീ തന്നെ ചിത്രാരംഭത്തിൽ പറയുന്നുണ്ട്. പാട്ടിലൂടെയും നാടകത്തിലൂടെയും നഗരത്തിൻ്റെ യാഥാർത്ഥ്യങ്ങൾ ബോധ്യപ്പെടുത്തുന്നുണ്ട്. ചതുപ്പുകൾക്കുമേൽ നാലുകാലിൽ പൊക്കിവെച്ച പ്ലാസ്റ്റിക് കൂടാരം ജലസമാധി പൂകുമ്പോൾ തീവണ്ടിയാപ്പീസുകളിൽ അഭയം തേടേണ്ടി വരുന്നവരുടെ പരിദേവനങ്ങൾ കേൾപ്പിക്കുന്നുണ്ട്. ചേരിയിലെ കക്കൂസുകളുടെ സ്ഥിതി ലളിതമായ ഒരു കോറിയോഗ്രാഫിയിലൂടെ, എടുത്ത് പൊക്കി അടച്ചുവെക്കേണ്ടുന്ന തകരവാതിലായി മാറുന്ന മനുഷ്യൻ്റെ ചിത്രീകരണത്തിലൂടെ ഇതിൽ ഒരു നാടകസംഘം അവതരിപ്പിക്കുന്നുണ്ട്. കാര്യം സാധിക്കാൻ നിൽക്കുന്ന വയറിളക്കക്കാരനെ കടപ്പുറത്തേക്കോ റെയിൽപ്പാളത്തിലേക്കോ ഓടിപ്പോകാൻ പ്രേരിപ്പിക്കുന്ന നാടക ഭാഗം കാണികളെ ചിരിപ്പിക്കുന്നുണ്ട്. തീരെ ചിരിവരാത്ത ആ അനുഭവം നിത്യജീവിതത്തിൻ്റെ ഭാഗമായി മാറിയവരാണവരെന്നതാണ് അതിന്റെ വിരോധാഭാസം.

ഒരു സമരത്തിന്റെ നാൾവഴികൾ രേഖപ്പെടുത്താൻ എപ്പോഴും ലഭ്യമായ ഒരു ചിത്രീകരണ ഉപകരണം കയ്യിലുണ്ടായിരിക്കുക എന്നത് പ്രധാനമാണ്. നർമദ ഡയറി കാലത്ത് ആനന്ദ് പട്‌വർദ്ധൻ അക്ഷരാർത്ഥത്തിൽ കയ്യിൽ ക്യാമറയേന്തിയ പോരാളിയായി.

ശുദ്ധജലത്തിൻ്റെ ആവശ്യകതയെയും ആരോഗ്യകരമായ പരിതസ്ഥിതിയെയും കുറിച്ചുള്ള പാഠം വായിക്കുന്ന കുട്ടിയിൽ നിന്നും തുടങ്ങുന്ന ഒരു ദൃശ്യം അതിൻ്റെ നേർവൈപരീത്യങ്ങളിലേക്ക് കൊണ്ടുപോകുന്നുണ്ട്. മുനിസിപ്പാലിറ്റിയിൽ തോട്ടിപ്പണി ലഭിച്ചതിലൂടെ താൻ ‘സമ്പന്നനായി’ എന്നു കരുതുന്ന ഒരു പാവം തൊഴിലാളി, അധികൃതർ ഏല്പിക്കുന്ന വീടുകൾ പൊളിച്ചുനീക്കുന്ന പണി കൂടി ചെയ്യാൻ നിർബന്ധിതനാകുന്നതിലെ തന്റെ സങ്കടം പറയുന്നുണ്ട് ഒരിടത്ത്. അധികൃതർ പൊളിക്കുകയും എല്ലാം നഷ്ടപ്പെട്ടവർ ജീവിതത്തെ വീണ്ടും ഏച്ചുകൂട്ടാൻ ശ്രമിക്കുകയും ചെയ്യുന്ന ഒരു ദൃശ്യരാശിയിൽ വെച്ച് ഒരു സ്ത്രീ പറയുന്നുണ്ട്, എല്ലാവരും ഓടിപ്പോകുന്ന ഭീരുത്വത്തെക്കുറിച്ച്. താൻ ഒറ്റയ്ക്ക് ചെറുത്തു നിന്നതിനെക്കുറിച്ച്, ഒറ്റയ്ക്ക് നിന്ന് കാര്യമില്ലെന്ന ബോധ്യത്തെക്കുറിച്ച്...

1995- ലാണ് ആനന്ദ് പട്‌വർദ്ധനെ ആദ്യമായി നേരിൽ കണ്ടത് എന്നാണോർമ. ഒരുപക്ഷെ അതിനുമുമ്പുതന്നെ കേരളത്തിലെ ഏതെങ്കിലും പരിസ്ഥിതി സമരഭൂമിയിൽ അദ്ദേഹത്തെ കണ്ടിരിക്കാൻ സാധ്യതയുമുണ്ട്. 1995 സെപ്തംബർ 8 മുതൽ 14 വരെ സി.ഡിറ്റിൻ്റെ മുൻകയ്യിൽ ശാസ്ത്രത്തെയും വികസനത്തെയും മുൻനിർത്തി ഒരു ഇൻ്റർനാഷനൽ വീഡിയോ ഫെസ്റ്റിവൽ തിരുവനന്തപുരത്ത് നടന്നിരുന്നു. പി.കെ. നായർ ഫെസ്റ്റിവൽ ഡയറക്ടറായും ബീനാ പോൾ ഡപ്യൂട്ടി ഡയറക്ടറായും പ്രവർത്തിച്ച ആ വീഡിയോമേള സർക്കാർ തലത്തിൽ നടന്ന ആദ്യത്തെ വീഡിയോ ചലച്ചിത്രോത്സവമായിരുന്നു. പട്‌വർദ്ധൻ സീമന്തിനി ദാരോയുമായി ചേർന്ന് നിർമിച്ച ‘നർമദാ ഡയറി’ ഈ ഫെസ്റ്റിവലിൽ മത്സരവിഭാഗത്തിലുണ്ടായിരുന്നു. അന്ന് ഒരു ഹൈബാൻ്റ് വീഡിയോ എയ്റ്റ് ക്യാമറയുമായി അയാൾ അവിടെയെങ്ങും നിറഞ്ഞ് സഞ്ചരിച്ച് ദൃശ്യങ്ങൾ പകർത്തിയിരുന്നത് ആരാധനയോടെ കണ്ടുനിന്നത് ഓർക്കുന്നു.

നാടെങ്ങും ഗുരുതരമായ  പരിസ്ഥിതിപ്രശ്നങ്ങൾ ഉണ്ടാവുകയും അവ ചിത്രീകരിച്ച് പേരെടുക്കുകയും ഉടൻ അടുത്ത വിഷയം തേടിപ്പോവുകയും ചെയ്യുന്ന പ്രഫഷനലിസം അന്യമായവരാണ് ആനന്ദ് പട്‌വർദ്ധനും കെ.പി. ശശിയും  ശരച്ചന്ദ്രനുമൊക്കെ. Photo/ Muhammed Aslam
നാടെങ്ങും ഗുരുതരമായ പരിസ്ഥിതിപ്രശ്നങ്ങൾ ഉണ്ടാവുകയും അവ ചിത്രീകരിച്ച് പേരെടുക്കുകയും ഉടൻ അടുത്ത വിഷയം തേടിപ്പോവുകയും ചെയ്യുന്ന പ്രഫഷനലിസം അന്യമായവരാണ് ആനന്ദ് പട്‌വർദ്ധനും കെ.പി. ശശിയും ശരച്ചന്ദ്രനുമൊക്കെ. Photo/ Muhammed Aslam

പട്‌വർദ്ധന്റെ ആദ്യ സിനിമ 16 mm സിനിമാ ഫോർ മറ്റിലായിരുന്നെങ്കിൽ 1995- ൽ നർമദ ചെയ്യുന്നത് ഹൈ എയ്റ്റ് ഫോർമറ്റിലാണ്. സൂപ്പർ വി.എച്ച് എസിനേക്കാൾ റസലൂഷനുള്ള സോണിയുടെ ഈ ഹൈ ബാൻ്റ് ക്യാം കോർഡർ ഭാരക്കുറവു കൊണ്ടുതന്നെ കൈകാര്യം ചെയ്യാൻ സൗകര്യപ്രദമാണ്. ഒരു ഡോക്യുമെന്ററി സിനിമ സാങ്കേതികത്തികവിനേക്കാൾ ചിത്രീകരണത്തിലെ സത്യസന്ധതയാണ് ആവശ്യപ്പെടുന്നത്. ഒരു സമരത്തിന്റെ നാൾവഴികൾ രേഖപ്പെടുത്താൻ എപ്പോഴും ലഭ്യമായ ഒരു ചിത്രീകരണ ഉപകരണം കയ്യിലുണ്ടായിരിക്കുക എന്നത് പ്രധാനമാണ്. നർമദ ഡയറി കാലത്ത് ആനന്ദ് പട്‌വർദ്ധൻ അക്ഷരാർത്ഥത്തിൽ കയ്യിൽ ക്യാമറയേന്തിയ പോരാളിയായി. 1985 മുതൽ നർമദാ ബചാവോ ആന്തോളന്റെ ഭാഗമായ ജനകീയ ചെറുത്തുനില്പുകൾ നടക്കുന്നുണ്ട്. ‘ടിസ്സി’ലെ ദൃശ്യ ശ്രാവ്യ വിഭാഗത്തിൽ മൂന്നു വർഷം പ്രവർത്തിച്ചശേഷം നർമദാ സമരത്തിന്റെ ഭാഗമായി മാറിയ സീമന്തിനിയുമായി ചേർന്ന് 90 മുതൽ നാലു വർഷം സമരദൃശ്യങ്ങൾ പകർത്തിയാണ് പട്‌വർദ്ധൻ നർമദാ ഡയറി തയ്യാറാക്കിയത്. മതത്തെയും സമൂഹത്തെയും കുറിച്ച് രാം കേ നാമിലും ഫാദർ സൺ ആന്റ് ഹോളിവാറിലും കൈകൊണ്ട നിലപാടുകളുടെ തുടർച്ചയാണ് നർമദാ ഡയറിയിൽ കണ്ടത്. റീസൺസിലൂടെയും വസുധൈവ കുടുംബത്തിലൂടെയും ഇന്നും തുടരുന്നത്.

നിലനില്പിനായി പൊരുതി നില്ക്കുന്നവർക്കൊപ്പം ചേർന്നുനടന്ന് അതിന്റെ രേഖപ്പെടുത്തൽ സാധ്യമാക്കുകയാണ് ആക്ടിവിസ്റ്റ് ഫിലിം മേക്കർ എന്ന നിലയിൽ അര നൂറ്റാണ്ടുകാലമായി ആനന്ദ് പട്‌വർദ്ധൻ ചെയ്തുവരുന്നത്.

ഞങ്ങളുടെ ശബ്ദവും ദൃശ്യവും നിങ്ങൾ പകർത്തിക്കൊണ്ടു പോയിട്ട് ഞങ്ങൾക്കെന്താണ് കാര്യം എന്ന് ബോംബെ ഔവർ സിറ്റിയിലെ വീട് നഷ്ടപ്പെട്ട ഒരു സ്ത്രീ പട്‌വർദ്ധനോട് ചോദിക്കുന്നുണ്ട്. നാടെങ്ങും ഗുരുതരമായ പരിസ്ഥിതിപ്രശ്നങ്ങൾ ഉണ്ടാവുകയും അവ ചിത്രീകരിച്ച് പേരെടുക്കുകയും ഉടൻ അടുത്ത വിഷയം തേടിപ്പോവുകയും ചെയ്യുന്ന പ്രഫഷനലിസം അന്യമായവരാണ് ആനന്ദ് പട്‌വർദ്ധനും കെ.പി. ശശിയും ശരച്ചന്ദ്രനുമൊക്കെ. നിലനില്പിനായി പൊരുതി നില്ക്കുന്നവർക്കൊപ്പം ചേർന്നുനടന്ന് അതിന്റെ രേഖപ്പെടുത്തൽ സാധ്യമാക്കുകയാണ് ആക്ടിവിസ്റ്റ് ഫിലിം മേക്കർ എന്ന നിലയിൽ അര നൂറ്റാണ്ടുകാലമായി ആനന്ദ് പട്‌വർദ്ധൻ ചെയ്തുവരുന്നത്.

അനലോഗിൽ നിന്ന് ഡിജിറ്റലിന്റെ അപാരമായ ആകാശത്തിലേക്ക് മാധ്യമസാധ്യതകൾ തുറന്നു കിട്ടിയിരിക്കുന്ന ഈ വർത്തമാനകാലത്ത്, പുതുകാല മാധ്യമ പ്രവർത്തകർ അരികുവത്കരിക്കപ്പെട്ടവരും ആശയറ്റവരുമായ സാധാരണ മനുഷ്യർക്കൊപ്പം നിന്ന്, ഒരു മൊബൈൽ ഫോൺ എങ്കിലും സ്വന്തം മുഖം പകർത്താനല്ലാതെ അവരുടെ പ്രശ്നങ്ങൾക്കുനേരെ നീട്ടിപ്പിടിക്കുന്നെങ്കിൽ, ശരത്തും കെ.പി. ശശിയും പാതിയിൽ നിർത്തി മറഞ്ഞുപോയതും ആനന്ദ് പട്‌വർദ്ധനും സീമന്തിനി ദാരോയും ഒക്കെ ഇപ്പോഴും തുടരുന്നതുമായ ശരിയുടേതായ ആ മാധ്യമ പ്രവർത്തനപാതയിൽ നടക്കുന്നുവെന്ന് അവർക്ക് അവരവരെയെങ്കിലും ബോധ്യപ്പെടുത്താനാകും.


Summary: Memory of a local exhibition, E Unnikrishnan writes about Anand Patwardhan's documentary Bombay Our City and political documentaries.


ഇ. ഉണ്ണികൃഷ്ണൻ

അധ്യാപകൻ, പരിസ്ഥിതി പ്രവർത്തകൻ, എഴുത്തുകാരൻ. ഉത്തരകേരളത്തിലെ വിശുദ്ധവനങ്ങൾ, കേരളത്തിലെ നാട്ടുവൈദ്യം എന്നിവ കൃതികൾ

Comments