ചിരിയിൽ ഒളിപ്പിച്ച് ശ്രീലങ്കൻ തമിഴരുടെ രാഷ്ട്രീയം പറയുന്ന ടൂറിസ്റ്റ് ഫാമിലി

ചിരിയാണ് സിനിമയുടെ മീഡിയമെങ്കിലും കഥാപാത്രങ്ങളുടെ നോട്ടങ്ങളിലൂടെയും ചോദ്യങ്ങളിലൂടെയും പോലും ശക്തമായ രാഷ്ട്രീയ പ്രസ്താവന നടത്തുന്നുണ്ട് ടൂറിസ്റ്റ് ഫാമിലി. ഇന്ത്യൻ മണ്ണിലേക്ക് അഭയാർത്ഥികളായി എത്തുന്ന ശ്രീലങ്കൻ തമിഴരുടെ സ്വത്വവും രാഷ്ട്രീയവും അബിഷൻ ജീവിന്തിൻെറ ചിത്രം അടയാളപ്പെടുത്തുന്നു.

മിഴ് കൊമേർഷ്യൽ സിനിമയുടെ സ്ഥിരം ചേരുവകളില്ലാത്ത മനുഷ്യബന്ധങ്ങളും ചേർത്തുപിടിക്കലുകളും ചിരിയും രാഷ്ട്രീയവും അതിജീവനവുമൊക്കെ പറയുന്നൊരു സിനിമ. മനു അശോകന്റെ സംവിധാനത്തിൽ 2021-ൽ പുറത്തിറങ്ങിയ ‘കാണെകാണെ’ എന്ന മലയാളം സിനിമയിൽ ഒരു രംഗമുണ്ട്, പൊട്ടിക്കരഞ്ഞുകൊണ്ടിരിക്കുന്ന സുരാജിന്റെ കഥാപാത്രത്തിന്റെ തോളിൽ ചോദ്യങ്ങളൊന്നുമില്ലാതെ തട്ടികൊടുക്കുന്ന ഒരു അപരിചിതൻ. മനുഷ്യ ബന്ധങ്ങളുടെ ഏറ്റവും മനോഹരമായ സിനിമാറ്റിക് അവതരണമായിരുന്നു അത്. ‘ടൂറിസ്റ്റ് ഫാമിലി’യെന്ന തമിഴ് സിനിമ കണ്ട് തീർത്ത് തിയേറ്റർ വിട്ടപ്പോൾ മനസിലേക്ക് വന്നതും ഇതേ രംഗമായിരുന്നു. പുതുസംവിധായകനെന്ന പകപ്പുകളൊന്നുമില്ലാതെ അബിഷിൻ ജീവിന്ത് എന്ന സംവിധായകൻ ടൂറിസ്റ്റ് ഫാമിലിയെന്ന ചിരിയിൽ പൊതിഞ്ഞ രാഷ്ട്രീയ സിനിമയുമായി വരുമ്പോൾ, തിയേറ്റർ നിറയ്ക്കാനുള്ള സ്റ്റഫ് അതിന്റെ കണ്ടന്റിനുണ്ട്.

പത്തൊമ്പതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലങ്ങളിലുമായാണ് സിലോൺ തമിഴുകൾ എന്ന് ഇന്ത്യക്കാർ വിളിക്കുന്ന ശ്രീലങ്കൻ തമിഴ് വംശശജർ ഇന്ത്യയിലേക്ക് കുടിയേറ്റം നടത്തിതുടങ്ങുന്നത്. ശ്രീലങ്കൻ ആഭ്യന്തരയുദ്ധവും അതിനെ തുടർന്നുവന്ന കെടുതികളുമാണ് ഇവരെ ഇന്ത്യയിലേക്കുള്ള കുടിയേറ്റത്തിനായി പ്രേരിപ്പിച്ചത്. സ്വാതന്ത്ര്യാനന്തരം, തമിഴ് വംശജരായിരുന്ന ശ്രീലങ്കക്കാർ തങ്ങളുടെ രാജ്യത്തിനകത്തുതന്നെ വംശീയമായി ഒറ്റപ്പെടുകയും സിംഹള വംശജരിൽ നിന്നും വിവേചനം അനുഭവിക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് 7 ലക്ഷത്തിലധികം മനുഷ്യർ രാജ്യമില്ലാത്തവരായി തീർന്നു. ഈ ആഭ്യന്തരകലാപത്തിന്റെ കാലത്താണ് ശ്രീലങ്കൻ സർക്കാർ അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രിയുമായി ചേർന്ന് ഒരു കരാറിൽ ഒപ്പുവെക്കുന്നത്. തുടർന്നുള്ള 30 വർഷത്തിനിടയിൽ, തുടർച്ചയായ ശ്രീലങ്കൻ സർക്കാരുകൾ 300,000-ത്തിലധികം തമിഴ് വംശജരെ ഇന്ത്യയിലേക്ക് കുടിയൊഴിപ്പിച്ചു. ഈ അഭയാർഥി ഒഴുക്ക് 1980-കളിൽ നാല് ഘട്ടങ്ങളിലായാണ് സംഭവിച്ചത്.

രാമേശ്വരത്ത് കപ്പലിറങ്ങുന്ന കുടുംബം പിന്നീട് ചെന്നൈയിലെത്തുന്നതും. പുതിയ നാട്ടിൽ പുതിയ ജീവിതം കെട്ടിപ്പടുക്കാൻ ശ്രമിക്കുന്നതുമൊക്കെ എൻഗേജിങ്ങായി തന്നെ സിനിമ കൈകാര്യം ചെയ്യുന്നുണ്ട്.
രാമേശ്വരത്ത് കപ്പലിറങ്ങുന്ന കുടുംബം പിന്നീട് ചെന്നൈയിലെത്തുന്നതും. പുതിയ നാട്ടിൽ പുതിയ ജീവിതം കെട്ടിപ്പടുക്കാൻ ശ്രമിക്കുന്നതുമൊക്കെ എൻഗേജിങ്ങായി തന്നെ സിനിമ കൈകാര്യം ചെയ്യുന്നുണ്ട്.

1983 ജൂലൈ 24 ന് ബ്ലാക്ക് ജൂലൈയ്ക്ക് ശേഷം, 1987 ജൂലൈ 29 മുതൽ ഇന്തോ-ശ്രീലങ്ക കരാർ വരെ, 134,053 ശ്രീലങ്കൻ തമിഴർ ഇന്ത്യയിൽ എത്തി. 1987-ലെ ഇന്തോ- ശ്രീലങ്കൻ കരാറിന് ശേഷം രണ്ട് വർഷക്കാലം 25,585 അഭയാർഥികളെ ഇന്ത്യ തിരിച്ച് ശ്രീലങ്കയിലേക്ക് അയച്ചു. എന്നാൽ 1989-ലെ ഈഴം യുദ്ധത്തെ തുടർന്ന് ഇന്ത്യയിലേക്ക് വീണ്ടും അഭയാർഥി പ്രവാഹമുണ്ടായി. പിന്നീട് 1991-ലെ രാജീവ് ഗാന്ധി വധത്തെ തുടർന്ന് അഭയാർഥി പ്രവാഹം ഇന്ത്യ തടഞ്ഞു. എന്നാൽ 2002-ൽ രണ്ടാം ഈഴം യുദ്ധത്തിന്റെ കാലത്തും നിരവധിപേർ ഇന്ത്യയിലേക്ക് കുടിയേറി. 2002-ലെ വെടിനിർത്തൽ കരാറോടെ അഭയാർഥി പ്രവാഹം നിലച്ചുവെങ്കിലും ഇന്ത്യയിലേക്കുള്ള നിയമവിരുദ്ധ കുടിയേറ്റങ്ങൾ നിർബാധം തുടർന്നുകൊണ്ടിരിക്കുകയാണ്. കൊടിയ പട്ടിണിയും ദാരിദ്ര്യവും നിരന്തര ആഭ്യന്തര കലാപങ്ങളുമാണ് ഈ മനുഷ്യരെ രാജ്യം വിടാൻ പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഈ കുടിയേറ്റങ്ങളുടെയും കുടിയേറ്റ ജീവിതങ്ങളെയും സിനിമ ഓർമപ്പെടുത്തുണ്ട്.

കടുത്ത വിലക്കയറ്റത്തെ തുടർന്ന് ശ്രീലങ്കയിൽ നിന്നും നിയമവിരുദ്ധമായി കടൽമാർഗം രാമേശ്വരത്ത് വന്ന് കപ്പലിറങ്ങുന്ന ധർമദാസന്റെ നാലംഗ കുടുബത്തിൽ നിന്നുമാണ് ടൂറിസ്റ്റ് ഫാമിലി ആരംഭിക്കുന്നത്. പട്ടിണിയുടെയും വിലക്കയറ്റത്തിന്റെയും ദുരിതകാലത്തെ അതിജീവിക്കുന്നതിനുവേണ്ടിയാണ് പിറന്നനാടും മണ്ണും വിട്ട് കുടുംബവുമായി ധർമദാസൻ ഇന്ത്യൻ മണ്ണിലേക്ക് വരുന്നത്. പിറന്നനാട് വിട്ടുപോന്നതിന്റെ വേദന ഇന്ത്യയിലെ ജീവിതം സുഖകരമാകുമ്പോഴും അവരിൽ തികട്ടി വരുന്നത് കാണാം. അഭയാർഥികളായി മറ്റൊരു നാട്ടിലെത്തുന്ന മനുഷ്യർ നേരിടേണ്ടി വരുന്ന ഭാഷാപരവും സാംസ്‌കാരികവും വൈകാരികവുമായ പ്രതിസന്ധി സിനിമയിലുടനീളം അവതരിപ്പിക്കപ്പെടുന്നുണ്ട്. ചിരിയാണ് സിനിമയുടെ മീഡിയമെങ്കിലും ഒറ്റവാക്കിലൂടെയും മൗനങ്ങളിലൂടെയും ശക്തമായ രാഷ്ട്രീയ പ്രസ്താവന നടത്തുന്നുണ്ട് ഓരോ ഘട്ടത്തിലും ടൂറിസ്റ്റ് ഫാമിലി. അതിൽ ദ്രാവിഡ രാഷ്ട്രീയം വരെയുണ്ട്.

കടുത്ത വിലക്കയറ്റത്തെ തുടർന്ന് ശ്രീലങ്കയിൽ നിന്നും നിയമവിരുദ്ധമായി കടൽമാർഗം രാമേശ്വരത്ത് വന്ന് കപ്പലിറങ്ങുന്ന ധർമദാസന്റെ നാലംഗ കുടുബത്തിൽ നിന്നുമാണ് ടൂറിസ്റ്റ് ഫാമിലിയെന്ന സിനിമ ആരംഭിക്കുന്നത്.
കടുത്ത വിലക്കയറ്റത്തെ തുടർന്ന് ശ്രീലങ്കയിൽ നിന്നും നിയമവിരുദ്ധമായി കടൽമാർഗം രാമേശ്വരത്ത് വന്ന് കപ്പലിറങ്ങുന്ന ധർമദാസന്റെ നാലംഗ കുടുബത്തിൽ നിന്നുമാണ് ടൂറിസ്റ്റ് ഫാമിലിയെന്ന സിനിമ ആരംഭിക്കുന്നത്.

രാമേശ്വരത്ത് കപ്പലിറങ്ങുന്ന കുടുംബം പിന്നീട് ചെന്നൈയിലെത്തുന്നതും പുതിയ നാട്ടിൽ പുതിയ ജീവിതം കെട്ടിപ്പടുക്കാൻ ശ്രമിക്കുന്നതുമൊക്കെ എൻഗേജിങ്ങായി തന്നെ സിനിമ കൈകാര്യം ചെയ്യുന്നുണ്ട്. തമിഴാണ് സിനിമയിലെ പ്രധാന വിഷയം. ശ്രീലങ്കൻ തമിഴും, ഇന്ത്യൻ തമിഴും തമ്മിലുള്ള വ്യത്യാസങ്ങളും അത് പ്രയോഗിക്കുന്ന രീതിയുമൊക്കെ സിനിമ കൃത്യമായി തന്നെ വേർതിരിച്ച് അവതരിപ്പിക്കുണ്ട്. തമിഴ് സിനിമയിൽ മുമ്പും ഇത്തരത്തിൽ ശ്രീലങ്കൻ തമിഴ് ഉപയോഗിച്ച് കണ്ടിട്ടുണ്ട്. ഏറ്റവും ഒടുവിൽ അത് ഉപയോഗിച്ചത് കാർത്തിക് സുബ്ബരാജിന്റെ ‘ജഗമെ തന്തിരം’ എന്ന സിനിമയിലായിരുന്നു. എന്നാൽ ആ സിനിമയിലാകട്ടെ ഭാഷാ പ്രയോഗം അത്ര കൺവീൻസിങ്ങായിരുന്നില്ല.

പിറന്നനാട് ഉപേക്ഷിച്ച് പോരുന്ന മനുഷ്യർക്ക് തങ്ങളുടെ അത്രയും കാലത്തെ ജീവിതംകൂടിയാണ് ഉപേക്ഷിക്കേണ്ടിവരുന്നതെന്ന് സിനിമ പറഞ്ഞുവെക്കുന്നുണ്ട്. രാജ്യാതിർത്തി വിട്ടുവരുന്ന കുടുംബത്തിൽ ഏറ്റവുമധികം പ്രതിസന്ധിയിലാകുന്നത് ധർമദാസന്റെ രണ്ട് മക്കളാണ്. തന്റെ ബിരുദ സർട്ടിഫിക്കറ്റിന് ഒരുവിലയുമില്ലാത്ത നാട്ടിലേക്ക് ഒളിച്ചോടേണ്ടി വന്ന ഗതികേടിനെ ധർമദാസന്റെ മൂത്ത മകൻ നിതുഷൻ കണ്ണീരോടെ പഴിക്കുന്നുണ്ട്. ഇത്തരമൊരു പറിച്ചുനടൽ ഏറ്റവുമധികം ബാധിച്ചതും നിതുഷനെന്ന കഥാപാത്രത്തെ തന്നെയാണെന്ന് സിനിമ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്. ‘ആവേശം’ എന്ന മലയാള സിനിമയിൽ ബിബി എന്ന കഥാപാത്രത്തിലൂടെ ജനപ്രിയനായി മാറിയ മിഥുനാണ് നിതുഷനായെത്തുന്നത്. ഗംഭീരപ്രകടനമാണ് ആ കഥാപാത്രത്തിലൂടെ മിഥുൻ കാഴ്ചവെക്കുന്നത്.

ആവേശം എന്ന മലയാള സിനിമയിൽ ബിബി എന്ന കഥാപാത്രത്തിലൂടെ ജനപ്രിയനായി മാറിയ മിഥുനാണ് നിതുഷനായെത്തുന്നത്. ഗംഭീരപ്രകടനമാണ് ആ കഥാപാത്രത്തിലൂടെ അയാൾ കാഴ്ചവെക്കുന്നതും.
ആവേശം എന്ന മലയാള സിനിമയിൽ ബിബി എന്ന കഥാപാത്രത്തിലൂടെ ജനപ്രിയനായി മാറിയ മിഥുനാണ് നിതുഷനായെത്തുന്നത്. ഗംഭീരപ്രകടനമാണ് ആ കഥാപാത്രത്തിലൂടെ അയാൾ കാഴ്ചവെക്കുന്നതും.

വ്യാജരേഖകളിലൂടെ പുതിയ മനുഷ്യരായി മാറി തങ്ങളുടെ സ്വത്വത്തെ തന്നെ മറച്ചുവെക്കേണ്ടി വരുന്ന ഈ മനുഷ്യർക്കൊപ്പം, വന്നുചേരുന്ന നാട്ടിലെ മനുഷ്യരും നിൽക്കുന്നതായാണ് സിനിമ കാണിക്കുന്നത്. മനുഷ്യബന്ധങ്ങളിലെ കെട്ടുറപ്പിന്റെ അടിസ്ഥാനം പരസ്പര വിശ്വാസമാണെന്നും മനുഷ്യർ പരസ്പരം സ്‌നേഹിക്കുന്നതും ചേർത്തുപിടിക്കുന്നതും തുറന്നുപറച്ചിലുകൾ നടത്തുന്നതും അലിഖിതമായ ഇത്തരമൊരു ഉറപ്പിന്റെ പുറത്ത് മാത്രമാണെന്നും പലയിടങ്ങളിലായി സിനിമ പറയാതെ പറയുന്നുണ്ട്.

സിമ്രാൻ എന്ന താരം തന്റെയുള്ളിലെ അഭിനേതാവിനെ വീണ്ടും പുറത്തേക്കടുത്ത സിനിമകൂടിയാണ് ടൂറിസ്റ്റ് ഫാമിലി.
സിമ്രാൻ എന്ന താരം തന്റെയുള്ളിലെ അഭിനേതാവിനെ വീണ്ടും പുറത്തേക്കടുത്ത സിനിമകൂടിയാണ് ടൂറിസ്റ്റ് ഫാമിലി.

വൺലൈനറിലൂടെ രാഷ്ട്രീയം പറയുക എന്നതാണ് ടൂറിസ്റ്റ് ഫാമിലിയുടെ ഫോർമുല. അത് എല്ലാ ഘട്ടങ്ങളിലും വിജയിക്കുന്നുമുണ്ട്. ഹിന്ദി അടിച്ചേൽപ്പിക്കലിനെതിരെ എക്കാലത്തും തമിഴ്നാട്ടിൽ മുഴങ്ങിക്കേട്ട രാഷ്ട്രീയ പ്രതിരോധങ്ങൾ ഇവിടെയും ആവർത്തിക്കപ്പെടുന്നു. ഞങ്ങൾ സംസാരിക്കുന്ന തമിഴാണോ അതോ തമിഴാണോ നിങ്ങളുടെ പ്രശ്നമെന്ന് ഉത്തരേന്ത്യക്കാരനായ പൊലീസ് ഉദ്യോഗസ്ഥനോട് സിനിമയിലെ ഒരു പ്രധാന കഥാപാത്രം ചോദിക്കുന്നുണ്ട്. തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനടക്കം ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന കേന്ദ്രസർക്കാർ നയത്തോട് രാഷ്ട്രീയമായി തന്നെ വിയോജിച്ച് നിൽക്കുന്ന ഈ ഘട്ടത്തിൽ തന്നെ ഇത്തരമൊരു സംഭാഷണം സിനിമയിൽ കൂട്ടിച്ചേർത്തത് രാഷ്ട്രീയ പ്രഖ്യാപനം തന്നെയാണ്.

ധർമദാസന്റെ ഇളയ മകനായെത്തുന്ന കമലേഷ് അവതരിപ്പിച്ച മുള്ളിയെന്ന കഥാപാത്രമാണ് സിനിമയുടെ ഒഴുക്കിനെ ഏറ്റവും സഖമമാക്കുന്നത്.
ധർമദാസന്റെ ഇളയ മകനായെത്തുന്ന കമലേഷ് അവതരിപ്പിച്ച മുള്ളിയെന്ന കഥാപാത്രമാണ് സിനിമയുടെ ഒഴുക്കിനെ ഏറ്റവും സഖമമാക്കുന്നത്.

അഭിനേതാക്കളുടെ ഗംഭീര പ്രകടനമാണ് ‘ടൂറിസ്റ്റ് ഫാമിലി’യെ ഒരു സിനിമയെന്ന നിലയിൽ കൂടുതൽ ഉയർത്തുന്നത്. ധർമദാസന്റെ ഇളയ മകനായെത്തുന്ന കമലേഷ് അവതരിപ്പിച്ച മുള്ളിയെന്ന കഥാപാത്രമാണ് സിനിമയുടെ ഒഴുക്കിനെ ഏറ്റവും രസകരമാക്കുന്നത്. തുടക്കം മുതൽ ഒടുക്കം വരെ കൗണ്ടർ ഡയലോഗുകളും, നിഷ്‌കളങ്കമായ അവതരണവും കൊണ്ട് സിനിമ തന്റേതാക്കി മാറ്റുന്നുണ്ട് കമലേഷ്. സമൂഹമാധ്യമങ്ങളിൽ ഇതിനോടകം തന്നെ പ്രചരിപ്പിക്കപ്പെടുന്ന കമലേഷിന്റെ രംഗങ്ങൾ കണ്ടാണ് പലരും സിനിമ കാണാൻ തിയേറ്ററുകളിലേക്കെത്തുന്നത്. ധർമദാസനെന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ശശികുമാറാണ്. ഭാര്യയും മക്കളുമടങ്ങുന്ന ഒരു കുടുംബത്തിന്റെ മൊത്തം ബാധ്യതകളും ഒറ്റക്ക് തോളിലേറ്റേണ്ടി വരുന്ന ഒരു മനുഷ്യനെ നമുക്ക് അയാളിൽ പ്രകടമായി തന്നെ കാണാം. ഒതുക്കത്തോടെ ആ കഥാപാത്രത്തെ ശശികുമാർ ഗംഭീരമാക്കിയിട്ടുണ്ട്.

ധർമദാസനെന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ശശികുമാറാണ്. ഭാര്യയും മക്കളുമടങ്ങുന്ന ഒരു കുടുംബത്തിന്റെ മൊത്തം ബാധ്യതകളും ഒറ്റക്ക് തോളിലേറ്റേണ്ടി വരുന്ന ഒരു മനുഷ്യനം നമുക്ക് അയാളിൽ പ്രകടമായി തന്നെ കാണാം.
ധർമദാസനെന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ശശികുമാറാണ്. ഭാര്യയും മക്കളുമടങ്ങുന്ന ഒരു കുടുംബത്തിന്റെ മൊത്തം ബാധ്യതകളും ഒറ്റക്ക് തോളിലേറ്റേണ്ടി വരുന്ന ഒരു മനുഷ്യനം നമുക്ക് അയാളിൽ പ്രകടമായി തന്നെ കാണാം.

തൊണ്ണൂറുകളുടെ പകുതി മുതൽ രണ്ടായിരത്തിന്റെ തുടക്കകാലം വരെ തമിഴ് സിനിമയെ ഇളക്കിമറിച്ച വിജയ്- സിമ്രാൻ താരജോഡിയും സിനിമയിലെ അവരുടെ പ്രണയവും അവരുടെ വിരഹവും ആഘോഷിച്ച ഒരു തലമുറയുണ്ട് ഇവിടെ. ആ തലമുറയിലെ ആരാധകർക്ക് കയ്യടിക്കാനുള്ള വക സിനിമയൊരുക്കുന്നുണ്ട്. സിമ്രാൻ എന്ന താരം തന്റെയുള്ളിലെ അഭിനേത്രിയെ വീണ്ടും തേച്ച്മിനുക്കി പുറത്തേക്കെടുത്ത സിനിമകൂടിയാണ് ടൂറിസ്റ്റ് ഫാമിലി. അവർ തമിഴ് സിനിമയിലെ തന്റെ ഏറ്റവും ഹിറ്റായ ഗാനത്തിന് വീണ്ടും ചുവടുവെക്കുമ്പോൾ തിയേറ്ററിലെത്തുന്ന പ്രേക്ഷകന് അഡ്രിനാലിൻ റഷ് ഉണ്ടാകുന്നുണ്ട്. അത് താനടങ്ങുന്ന തലമുറയ്ക്ക് സംവിധായകൻ നൽകുന്ന ട്രിബ്യൂട്ട് കൂടിയാണ്.

Comments