ആ കാലത്തെ കാമുകന്മാർ കരയുന്നവരായിരുന്നു. കരയാൻ പിറന്ന ഏകാന്ത കാമുകരെന്നും അവരെ പറയാം. ഉദയഭാനു, ബ്രഹ്മാനന്ദൻ, കോഴിക്കോട് അബ്ദുൽ ഖാദർ, വി.ടി. മുരളി... ഈ ശബ്ദങ്ങളൊക്കെ കരയുന്ന പുരുഷന്റെ പാട്ടുശബ്ദങ്ങളാണ്. മലയാളത്തിന്റെ ജനകീയ സംഗീതത്തെയും കുറിച്ചുള്ള സംഭാഷണത്തിന്റെ രണ്ടാം ഭാഗം. ഗായകൻ ഭാനുപ്രകാശ്, എഴുത്തുകാരൻ രാജേന്ദ്രൻ എടത്തുംകര എന്നിവരുമായി സനിത മനോഹർ സംസാരിക്കുന്നു.
