സിനിമയിലേക്കുള്ള മാപ്പിളപ്പാട്ടിന്റെ വരവിനെയും അതിനെ ജനകീയ സംഗീതശാഖയാക്കി മാറ്റിയെടുത്ത പി. ഭാസ്കരൻ, കെ. രാഘവൻ, ബാബുരാജ് എന്നിവരുടെ സംഭാവനകളെയും ഓർത്തെടുക്കുന്നു. ലളിതസംഗീതത്തെ ‘ലൈറ്റ്’ ആയി കാണുന്നതിലെ വിവേചനത്തെക്കുറിച്ചും രാഗഭാവങ്ങളിൽ തട്ടിനിൽക്കുന്ന കർണാടക സംഗീതത്തെക്കുറിച്ചും സംസാരിക്കുന്നു വി.ടി. മുരളി, സനിത മനോഹറുമായുള്ള അഭിമുഖത്തിന്റെ മൂന്നാം ഭാഗത്തിൽ.
