truecoppy
MORE
Truecopy Home
Readers
are
Thinkers

Wednesday, 29 March 2023

truecoppy
Truecopy Logo
Readers are Thinkers

Wednesday, 29 March 2023

  • Videos
  • Short Read
  • Long Read
  • Webzine
  • Dialogos
  • Truecast
  • Truetalk
  • Grandma Stories
  • Bibliotheca
  • Bird Songs
  • Bibliotheca Bird Songs Election 2021 Capital Thoughts Dr. Think Day Scholar Earth P.O. Graffiti Science is Truth Sherlock Holmes True Pictures True Reel True Review
Close
Videos
Short Read
Long Read
Webzine
Dialogos
Truecast
Truetalk
Grandma Stories
Bibliotheca
Bird Songs
Election 2021
Capital Thoughts
Dr. Think
Day Scholar
Earth P.O.
Graffiti
Science is Truth
Sherlock Holmes
True Pictures
True Reel
True Review
Image
the-fall-of-democracy
Image
the-fall-of-democracy
https://truecopythink.media/t/the-fall-of-democracy
Nanpakal Nerathu Mayakkam

Film Review

കെ.ജി. ജോർജിന്റെ
നവഭാവുകത്വത്തുടർച്ചയല്ല
ലിജോ

കെ.ജി. ജോർജിന്റെ നവഭാവുകത്വത്തുടർച്ചയല്ല ലിജോ

ലിജോജോസ് പെല്ലിശ്ശേരിയുടെ ചലച്ചിത്ര സിദ്ധാന്തമായി പ്രവർത്തിക്കുന്നത് ഉത്തരാധുനികതയാണെന്ന് പ്രത്യക്ഷമാണ്. 'നൻപകൽ നേരത്ത് 'മയക്ക'ത്തിലും 'ചുരുളി'യിലുമൊക്കെ ഉത്തരാധുനികതയുടെ ഒരു 'ലൂപ്പ്' സൃഷ്ടിക്കുന്നതിൽ സംവിധായകൻ വിജയിക്കുന്നുമുണ്ട്. കെ.ജി.ജോര്‍ജ്ജിനെപ്പോലുള്ള ചലച്ചിത്രകാരന്മാര്‍, മലയാള സിനിമയില്‍ സൃഷ്ടിച്ച നവഭാവുകത്വം പുരോഗതി പ്രാപിക്കുന്നത്, ലിജോ ജോസ് പെല്ലിശ്ശേരിയിലൂടെ ആവില്ലെന്ന് ‘നൻപകൽ നേരത്തെ മയക്ക’ത്തിലൂടെ ഒരിക്കല്‍ കൂടി തെളിയിക്കപ്പെട്ടിരിക്കുന്നു.

21 Jan 2023, 01:33 PM

ഇ.വി. പ്രകാശ്​

ഒരു നാള്‍ അസുഖകരമായ പുലര്‍കാല സ്വപ്നങ്ങളില്‍ നിന്നുണര്‍ന്നപ്പോള്‍ താനൊരു വലിയ പാറ്റയായി രൂപാന്തരപ്പെട്ടിരിക്കുന്ന കാഴ്ചയാണ് ഗ്രെഗര്‍ സാംസ കണ്ടത്- ഫ്രാന്‍സ് കാഫ്കയുടെ  ‘മെറ്റമോര്‍ഫസിസ്' എന്ന നോവല്‍ ആരംഭിക്കുന്നത് മേല്‍പറഞ്ഞ വാചകത്തോടെയാണ്. മനുഷ്യന്റെ ഒറ്റപ്പെടലിനെ അതിതീവ്രമായി അവതരിപ്പിച്ച കൃതിയെ, അസ്തിത്വവാദികള്‍ ഏറെ വിശേഷപ്പെട്ട ഒന്നായി പരിഗണിക്കാറുണ്ട്. 

View Ad

Your browser does not support the video tag.

View Ad

Your browser does not support the video tag.

എസ്. ഹരീഷ് തിരക്കഥയെഴുതി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത  ‘നന്‍പകല്‍ നേരത്ത് മയക്കം' എന്ന സിനിമ, മെറ്റമോര്‍ഫസിസിന്റെ മറ്റൊരു രൂപാന്തരമാണ്. ജയിംസ്, സുന്ദര്‍ ആയതാണോ? സുന്ദര്‍, ജയിംസ് ആയതാണോ? എന്ന സന്ദേഹം സിനിമ അവസാനിച്ചാലും പ്രേക്ഷകരില്‍ അവശേഷിക്കും. ‘മയക്ക'ത്തില്‍ എടുത്തു പറയേണ്ടത് മമ്മൂട്ടിയുടെ അഭിനയവും തേനി ഈശ്വറിന്റെ  ഛായാഗ്രഹണവുമാണ്. എഴുപതാം വയസ്സിലും തികഞ്ഞ സ്വാഭാവികതയോടെ മമ്മൂട്ടി കഥാപാത്രത്തെ ഉള്‍ക്കൊണ്ടിരിക്കുന്നു. അപ്പോഴും ക്ലോസപ്പ് ഷോട്ടുകളുടെ അഭാവം, സൂക്ഷ്മാഭിനയം പ്രേക്ഷകരിലെത്തുന്നതിന് തടസ്സമാകുന്നുണ്ട്. സ്റ്റാറ്റിക് ഷോട്ടുകള്‍ കൊണ്ട്, സിനിമയുടെ ‘ആമവേഗത'യ്ക്കിണങ്ങും വിധമാണ് തേനി ഈശ്വര്‍ ക്യാമറ ചലിപ്പിച്ചിരിക്കുന്നത്.

Nanpakal-Nerathu-Mayakkam

സിനിമയിലെ പോസ്​റ്റുമോഡേണിസം

സാര്‍ത്രിന്റെ അസ്തിത്വവാദ ദര്‍ശനം രൂപപ്പെട്ടത്, രണ്ടാം ലോകയുദ്ധത്തോടെ മാനവവാദികള്‍ക്കിടയില്‍ സൃഷ്ടിക്കപ്പെട്ട ജീവിതനൈരാശ്യത്തില്‍ നിന്നാണ്. രോഗം,യുദ്ധം, മരണം തുടങ്ങിയ ദുരിതങ്ങളാണ് മനുഷ്യജീവിതത്തിന്റെ ആകത്തുകയെന്ന് അവര്‍ വിശ്വസിച്ചു. സാമൂഹ്യ വികാസ പ്രക്രിയയുടെ നിയമങ്ങള്‍ മനസ്സിലാക്കി, ശരിയായ ജീവിതാവബോധം സൃഷ്ടിക്കുന്നതില്‍ അസ്തിത്വവാദികള്‍ പരാജയപ്പെട്ടു. മുതലാളിത്തം ഒരു വ്യവസ്ഥയെന്ന നിലയില്‍ അതിന്റെ പാരമ്യഘട്ടത്തിലെത്തിയെന്ന സത്യം മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ട സാര്‍ത്രും കൂട്ടരും ലോകമെമ്പാടും കാണുന്ന ദുരിതങ്ങള്‍ മനുഷ്യജീവിതത്തില്‍ അനിവാര്യമാണെന്ന് വിശ്വസിച്ചാണ് പ്രമാണങ്ങള്‍ ചമച്ചത്.

ALSO READ

മമ്മൂട്ടിയുടെ ഏകാംഗ നാടകം, ഗംഭീര സിനിമ; Nanpakal Nerathu Mayakkam Review

ജന്മിത്വത്തിനെതിരായ പോരാട്ട നാളുകളില്‍ സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച മുതലാളിത്തം, അധികാരത്തിലെത്തിയതോടെ അതിന്റെ ചൂഷണവാഴ്ച ആരംഭിച്ചു. ശാസ്ത്രത്തിന്റെ കൊടിക്കൂറ ഉയര്‍ത്തിപ്പിടിച്ചവര്‍, അന്ധവിശ്വാസത്തിന്റെ പതാക വാഹകരായി. മതേതര നിലപാടുകള്‍ കൈക്കൊണ്ടവര്‍, തങ്ങളുടെ താല്‍പ്പര്യ സംരക്ഷണാര്‍ത്ഥം മതത്തെ ഉപയോഗപ്പെടുത്തി. ഒന്നും രണ്ടും യുദ്ധങ്ങള്‍, കമ്പോളത്തിനു വേണ്ടി മുതലാളിത്ത സാമ്രാജ്യത്വ ശക്തികള്‍ നടത്തിയതായിരുന്നു. ഇതു മനസ്സിലാക്കി, കൂടുതലുയര്‍ന്ന സാമൂഹ്യ മുന്നേറ്റം വളര്‍ത്തിയെടുക്കുന്നതിനു പകരം ഉണ്‍മയും ഇല്ലായ്മയും ( Being and Nothingness) എന്ന പ്രമേയത്തിന്‍മേല്‍ നിരാശയുടെ ഒരു ദര്‍ശനം കെട്ടിപ്പടുക്കുവാനാണ് സാര്‍ത്ര് ശ്രമിച്ചത്. 

സാര്‍ത്രിന്റെ അസ്തിത്വവാദ ദര്‍ശനത്തില്‍ ആകൃഷ്ടരായി ലോകത്തെമ്പാടുമുള്ള കലാകാരന്മാര്‍ നിരവധി കലാരൂപങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. കുറച്ചാളുകളില്‍, ചിന്താക്കുഴപ്പം സൃഷ്ടിക്കുന്നതിനപ്പുറം പുരോഗമനകരമായ യാതൊന്നും അത്തരം കലകള്‍ ഉല്‍പ്പാദിപ്പിച്ചില്ല. 

തൊണ്ണൂറുകളില്‍, സോവിയറ്റ് യൂണിയന്റെയും സോഷ്യലിസ്റ്റ് ചേരിയുടേയും തകര്‍ച്ചയോടെ, അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ നേതൃത്വത്തില്‍ ഏകലോകം അടിച്ചേല്‍പ്പിക്കപ്പെട്ടു. ആഗോളവല്‍ക്കരണത്തിന്റെ സാംസ്‌കാരിക രംഗത്തെ സിദ്ധാന്തമായാണ് ഉത്തരാധുനികത രൂപപ്പെട്ടത്. സത്യമെന്നത്, ഓരോരുത്തര്‍ക്കും ഓരോ വിധത്തിലാണ് എന്ന കാഴ്ചപ്പാട് ലോകത്തെമ്പാടും പ്രചരിപ്പിക്കപ്പെട്ടു. ഒരു നിശ്ചിത സമയത്ത്, നിശ്ചിതസ്ഥലത്ത് പദാര്‍ത്ഥത്തെ സംബന്ധിക്കുന്ന സത്യമെന്നത് ഏകമാണ് എന്ന ശാസ്ത്രീയ കാഴ്ചപ്പാടിനെ ഉത്തരാധുനികത കുഴിച്ചുമൂടി. കലാസൃഷ്ടികള്‍ക്ക് തലയും വാലും ഉണ്ടാവേണ്ടതില്ലെന്നും അവര്‍ സിദ്ധാന്തിച്ചു. കഴിഞ്ഞ ഏതാനും ദശകങ്ങളായി ചലച്ചിത്ര രംഗത്ത്, പോസ്റ്റ് മോഡേണ്‍ കാഴ്ചപ്പാടുകള്‍ക്ക് വലിയ സ്വീകാര്യത ഉണ്ടായിട്ടുണ്ട്. 

mammootty

കെ.ജി. ജോർജും ലിജോയും

ഇരകൾ, ആദാമിന്റെ വാരിയെല്ല്, പഞ്ചവടിപ്പാലം, യവനിക തുടങ്ങിയ ചലച്ചിത്രങ്ങളിലൂടെ കെ.ജി. ജോർജ്ജ്, വ്യക്തിയും സമൂഹവും തമ്മിലുള്ള വൈരുദ്ധ്യത്തെ തീവ്രമായി ആവിഷ്കരിച്ചു. വ്യവസ്ഥിതിയുടെ ഇരകളായിത്തീരുന്ന മനുഷ്യരുടെ ആത്മസംഘർഷങ്ങളിലൂടെ പ്രകാശിതമാകുന്ന ദർശനമായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയം. ചിന്താക്കുഴപ്പം സൃഷ്ടിക്കുകയല്ല, നമ്മൾ ജീവിക്കുന്ന സമൂഹത്തിന്റെ ആന്തരിക പ്രശ്നങ്ങളിലേയ്ക്ക് വിരൽചൂണ്ടുകയായിരുന്നു കെ.ജി. ജോർജ്ജ്  ചെയ്തത്. എന്നാൽ, ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചലച്ചിത്രങ്ങൾ ഉപരിപ്ലവമായ സംഘർഷങ്ങളിലാണ് ശ്രദ്ധയൂന്നുന്നത്. ദർശനമാവട്ടെ, ഉത്തരാധുനികവും. 

lijo
ലിജോജോസ് പെല്ലിശ്ശേരിയും മമ്മൂട്ടിയും

ലിജോജോസ് പെല്ലിശ്ശേരിയുടെ ചലച്ചിത്ര സിദ്ധാന്തമായി പ്രവര്‍ത്തിക്കുന്നത് ഉത്തരാധുനികതയാണെന്ന് പ്രത്യക്ഷമാണ്.  ‘നന്‍പകല്‍ നേരത്ത് മയക്ക'ത്തിലും  ‘ചുരുളി'യിലുമൊക്കെ ഉത്തരാധുനികതയുടെ ഒരു  ‘ലൂപ്പ്' സൃഷ്ടിക്കുന്നതില്‍ സംവിധായകന്‍ വിജയിക്കുന്നുമുണ്ട്.  കെ.ജി.ജോര്‍ജ്ജിനെപ്പോലുള്ള ചലച്ചിത്രകാരന്മാര്‍, മലയാള സിനിമയില്‍ സൃഷ്ടിച്ച നവഭാവുകത്വം പുരോഗതി പ്രാപിക്കുന്നത്, ലിജോ ജോസ് പെല്ലിശ്ശേരിയിലൂടെ ആവില്ലെന്ന് ഒരിക്കല്‍ കൂടി തെളിയിക്കപ്പെട്ടിരിക്കുന്നു. 

Remote video URL
  • Tags
  • #Nanpakal Nerathu Mayakkam
  • #Mammootty
  • #Lijo Jose Pellissery
  • #K.G. George
  • #CINEMA
  • # Malayalam film
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
manoj k u

Interview

മനോജ് കെ.യു.

ജോലി ഉപേക്ഷിച്ചു, സിനിമാനടനാകാന്‍ സ്വയം നല്‍കിയ ഡെഡ്‌ലൈന്‍ 5 വര്‍ഷം

Mar 28, 2023

53 Minutes Watch

innocent, lalitha

Memoir

വിപിന്‍ മോഹന്‍

കെ.പി.എ.സി. ലളിത, ഇന്നസെന്റ്; അഭിനയത്തില്‍ പരസ്പരം മത്സരിച്ചു വിജയിച്ച ജോഡി

Mar 28, 2023

3 Minutes Read

innocent a

Memoir

ബി. സേതുരാജ്​

ഇന്നസെന്റ്‌​: പാർലമെന്റിലെ ജനപ്രിയ നടൻ

Mar 27, 2023

4 Minutes Read

 Indrajith-as-Comrad-Santo-Gopalan-in-Thuramukham.jpg

Film Review

ഷാഫി പൂവ്വത്തിങ്കൽ

ഇന്ദുചൂഡനും മന്നാടിയാരും സൃഷ്​ടിച്ച വ്യാജ ചരിത്രത്തെ അപനിർമിക്കുന്ന ‘തുറമുഖം’

Mar 14, 2023

3 Minutes Read

thuramukham

Film Review

ഇ.വി. പ്രകാശ്​

തൊഴിലവകാശങ്ങൾ ഇല്ലാതാക്കപ്പെടുന്ന ഇക്കാലത്ത്​ ‘തുറമുഖം’ ഒരു ചരിത്രക്കാഴ്​ച മാത്രമല്ല

Mar 13, 2023

6 Minutes Read

Thuramukham-Nivin-Pauly

Film Review

മുഹമ്മദ് ജദീര്‍

ചാപ്പ എറിഞ്ഞ് തന്നവരില്‍ നിന്ന് തൊഴില്‍ പിടിച്ചെടുത്ത കഥ; Thuramukham Review

Mar 10, 2023

4 minutes Read

Mammootty

Film Studies

രാംനാഥ്​ വി.ആർ.

ജെയിംസും സുന്ദരവും രവിയും ഒന്നിച്ചെത്തിയ നന്‍പകല്‍ നേരം

Mar 10, 2023

10 Minutes Read

 Pranayavilasam.jpg

Film Review

റിന്റുജ ജോണ്‍

പല പ്രണയങ്ങളിലേയ്ക്ക് ഒരു വിലാസം

Mar 05, 2023

3 Minutes Read

Next Article

സന്യാസിമാരുടെ ധർമ സെൻസർബോർഡിന്​ ദേവതമാരെ ലഹരിമുക്തരാക്കാനാകുമോ?

About Us   Privacy Policy   Grievance Redressal   Terms of Use

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster