ചരിത്രരചനയിൽ എം.ജി.എസ് തുറന്നിട്ട ജാലകങ്ങൾ

“എം.ജി.എസിന്റെ എഴുത്തിന്റെയും ഗവേഷണത്തിന്റെയും ചരിത്രകാരൻ എന്ന നിലനിൽപ്പിന്റെയും 'ട്രജക്ടറി' പരിശോധിച്ചാൽ ക്ലാസിക്കലും ആധുനികവും ആധുനികാനന്തരവുമായ ചരിത്രരചനാ സമ്പ്രദായങ്ങളിലൂടെ കടന്നുപോകാനും' അവയുടെയെല്ലാം അവധൂതസ്ഥാനം നേടാനും അദ്ദേഹത്തിന് കഴിഞ്ഞു എന്ന വിസ്മയത്തിലാണ് നാം എത്തിച്ചേരുക,” പി.പി. ഷാനവാസ് എഴുതുന്നു.

പൊന്നാനി സാഹിത്യക്കളരിയിൽ നിന്ന് രചനാശാസ്ത്രം പഠിച്ച ഡോ. എം.ജി.എസ് നാരായണൻ, സാമൂഹ്യ ഗവേഷണത്തിലേക്കും ചരിത്രമെഴുത്തിലേക്കും കടന്ന കഥയും അതിന്റെ ഭാവപരിണാമങ്ങളും ഏറെ കൗതുകങ്ങൾക്കും ചിന്തയ്ക്കും വകയുള്ളതാണ്. കേരളത്തിൽ ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെയും കെ. ദാമോദരന്റെയും പാർട്ടി ചായ്‌വുള്ള ചരിത്രമെഴുത്തിന് ശേഷം, ചരിത്രാഖ്യാനത്തിന് ശാസ്ത്രീയതയും രീതിശാസ്ത്രവും സമ്മാനിച്ച ഖ്യാതി എം.ജി.എസിന് അവകാശപ്പെട്ടതാണ്. ഔദ്യോഗിക മാർക്സിസത്തോടും മാർക്സിസ്റ്റ് പാർട്ടിയോടും തനിക്കുള്ള കലഹങ്ങൾ എന്തായിരുന്നാലും, തന്റെ ചരിത്രരചനാ രീതിശാസ്ത്രം ‘ചരിത്രപരമായ ഭൗതികവാദ’മാണെന്നും, അതിന്റെ അടിത്തറ ‘വൈരുദ്ധ്യാത്മിക തത്വചിന്ത’യാണെന്നും തുറന്നു സമ്മതിക്കുന്നതിന് അദ്ദേഹത്തിന് മടിയൊന്നുമുണ്ടായിരുന്നില്ല. എല്ലാ 'ഒറിജിനൽ' ആയ അന്വേഷണങ്ങളോടും സ്വതന്ത്രമായ ചിന്തകളോടും സ്റ്റാലിനിസ്റ്റ് പ്രേതബാധയുള്ള മാർക്സിസ്റ്റ് രാഷ്ട്രീയക്കാർ കാണിച്ച അവഗണനയും തീർപ്പാക്കലും, മലയാളത്തിൽ എം.ജി.എസിനും നേരിടേണ്ടി വന്നു. കേസരി ബാലകൃഷ്ണപിള്ളയെ ഒരു ബൂർഷ്വാ പണ്ഡിതനും നാരായണഗുരുവിനെ ഒരു വെറും ബൂർഷ്വാ നവോത്ഥാന നായകനുമായി ലേബൽ ചെയ്ത കേരളീയ മാർക്സിസ്റ്റുകൾക്ക് എം.ജി.എസിനോടും ആ തൊട്ടുകൂടായ്മയും തീണ്ടലുമുണ്ടായിരുന്നു. എന്നാൽ തന്റെ ഗവേഷണ ഊർജ്ജത്തിന്റെയും സാഹിതീയമായ അറിവിന്റെയും നിറവിൽ, ഒന്നിനും കീഴടങ്ങാതെ, ചരിത്രരചനയുടെയും ഗവേഷണത്തിന്റെയും സ്വന്തം വഴിയിൽ മുന്നോട്ടുപോയി, അത്തരം അവമതിപ്പുകളെയും 'സഭാപീഡനങ്ങളെയും' അതിജീവിച്ചുകൊണ്ട്, തലയുയർത്തി നിൽക്കുന്ന ഒരു ധിഷണാസ്വരൂപമാകാൻ എം.ജി.എസിനു കഴിഞ്ഞു.


കേരളം പോലെ ‘കമ്യൂണിസ്റ്റ് സഭാവിശ്വാസത്തിന്’ മേൽക്കൈയുള്ള, ഒരു ‘കത്തോലിക്കാ മാർക്സിസ്റ്റ് ക്ലർജി’യുടെ നിലപാടുകളിലെ പിന്തിരിപ്പൻ നിലപാടും കാർക്കശ്യവും എംജിഎസ്സിനെപ്പോലെ ഒരു ചരിത്രകാരനെയും ‘മതനിന്ദക’നാക്കി മാർക്സിസ്റ്റ് വിരുദ്ധ ചേരിയിൽ കൊണ്ടു തള്ളിയതിൽ, കേരളത്തെ കമ്യൂണിസ്റ്റ് വൈറ്റ് കോളർ ഉദ്യോഗസ്ഥ സംഘടനകൾ വഹിച്ച പങ്ക് ചെറുതല്ല.

അതേസമയം, തന്റെ തന്നെ ‘പിതൃക്കളോടുള്ള’ കോപവും വാശിയും മൂലം, ‘ചരിത്രപരമായ ചില വിഡ്ഢിത്തങ്ങളും’ അദ്ദേഹത്തിനു സംഭവിച്ചു. തന്റെ മാർക്സിസ്റ്റ് ധിഷണയെ സംഘപരിവാരത്തിന്റെ പോപ്പുലിസ്റ്റ് രാഷ്ട്രീയത്തിന് പണയം വെയ്ക്കുന്ന തരത്തിൽ, തന്നെ സ്വയം അവമതിക്കുന്ന നിലയിലുള്ള ചില തീരുമാനങ്ങൾ കൈക്കൊള്ളുന്നതിലേക്കു നയിച്ചത് ഈ "വാശി" മൂത്തായിരിക്കണം. എന്നാൽ, സംഘപരിവാറിന്റെ രാഷ്ട്രീയ നയങ്ങളിൽ നിന്ന് മാറി നിൽക്കാനും അതിന്റെ ഫാസിസ്റ്റ് പ്രവണതകളിൽ നിന്ന് അകലം പാലിക്കാനും തന്റെ ജനതയോടും ചരിത്രത്തോടുമുള്ള പ്രതിബദ്ധതയെ ഉയർത്തിപ്പിടിക്കാനും പിൽക്കാല ജീവിതം അദ്ദേഹത്തിന് അവസരം നൽകി. ഇങ്ങനെ ചരിത്രത്തിന്റെ ഗതിവിഗതികൾ പോലെ തന്നെ, വൈരുദ്ധ്യങ്ങളിൽ ആടിയുലഞ്ഞ ധിഷണയായിരുന്നു അദ്ദേഹത്തിന്റേത്. കേരളം പോലെ ‘കമ്യൂണിസ്റ്റ് സഭാവിശ്വാസത്തിന്’ മേൽക്കൈയുള്ള, ഒരു ‘കത്തോലിക്കാ മാർക്സിസ്റ്റ് ക്ലർജി’യുടെ നിലപാടുകളിലെ പിന്തിരിപ്പൻ നിലപാടും കാർക്കശ്യവും എംജിഎസ്സിനെപ്പോലെ ഒരു ചരിത്രകാരനെയും ‘മതനിന്ദക’നാക്കി മാർക്സിസ്റ്റ് വിരുദ്ധ ചേരിയിൽ കൊണ്ടു തള്ളിയതിൽ, കേരളത്തെ കമ്യൂണിസ്റ്റ് വൈറ്റ് കോളർ ഉദ്യോഗസ്ഥ സംഘടനകൾ വഹിച്ച പങ്ക് ചെറുതല്ല. അതേസമയം, കേരളത്തിലെ പിൽക്കാല അക്കാദമിക മാർക്സിസ്റ്റ് ചരിത്രകാരരുടെയെല്ലാം ഗുരുഭൂതസ്ഥാനം എം.ജി.എസ് നേടിയെടുക്കുകയും ചെയ്തു. കേശവൻ വെളുത്താട്ട്, രാജൻ ഗുരുക്കൾ, രാഘവ വാര്യർ, പി.ജെ ചെറിയാൻ തുടങ്ങിയ ചരിത്രകാരന്മാരെയും ആർക്കിയോളജിസ്റ്റുകളെയും വാ ർത്തെടുക്കുന്നതിൽ എം.ജി.എസ് വഹിച്ച പങ്ക്, അവർ ഓരോരുത്തരും സ്മരിക്കുകയും കൃതജ്ഞാപൂർവ്വം രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ഇന്ത്യൻ ചരിത്രരചനയുടെയും ഗവേഷണത്തിന്റെയും എല്ലാ ഗതിവിഗതികളുടെയും സാക്ഷിയും പങ്കാളിയും പിതൃസ്ഥാനീയനുമാകാൻ എം.ജി.എസിനു കഴിഞ്ഞു എന്ന വലിയ സത്യം നാം ഓർക്കാതെ പോകുന്നത് അദ്ദേഹം നമ്മുടെ ഇടയിൽ വെറും കോഴിക്കോട്ടുകാരനായി കഴിഞ്ഞു എന്നതിനാലാവണം.
ഇന്ത്യൻ ചരിത്രരചനയുടെയും ഗവേഷണത്തിന്റെയും എല്ലാ ഗതിവിഗതികളുടെയും സാക്ഷിയും പങ്കാളിയും പിതൃസ്ഥാനീയനുമാകാൻ എം.ജി.എസിനു കഴിഞ്ഞു എന്ന വലിയ സത്യം നാം ഓർക്കാതെ പോകുന്നത് അദ്ദേഹം നമ്മുടെ ഇടയിൽ വെറും കോഴിക്കോട്ടുകാരനായി കഴിഞ്ഞു എന്നതിനാലാവണം.

ഇന്ത്യൻ ചരിത്രരചനയുടെയും ഗവേഷണത്തിന്റെയും എല്ലാ ഗതിവിഗതികളുടെയും സാക്ഷിയും പങ്കാളിയും പിതൃസ്ഥാനീയനുമാകാൻ എം.ജി.എസിനു കഴിഞ്ഞു എന്ന വലിയ സത്യം നാം ഓർക്കാതെ പോകുന്നത് അദ്ദേഹം നമ്മുടെ ഇടയിൽ വെറും കോഴിക്കോട്ടുകാരനായി കഴിഞ്ഞു എന്നതിനാലാവണം. എം.ജി.എസിന്റെ എഴുത്തിന്റെയും ഗവേഷണത്തിന്റെയും ചരിത്രകാരൻ എന്ന നിലനിൽപ്പിന്റെയും 'ട്രജക്ടറി' പരിശോധിച്ചാൽ ക്ലാസിക്കലും ആധുനികവും ആധുനികാനന്തരവുമായ ചരിത്രരചനാ സമ്പ്രദായങ്ങളിലൂടെ കടന്നുപോകാനും' അവയുടെയെല്ലാം അവധൂതസ്ഥാനം നേടാനും എം.ജി.എസിന് കഴിഞ്ഞു എന്ന വിസ്മയത്തിലാണ് നാം എത്തിച്ചേരുക. അത് തീർത്തും വിവാദരഹിതമായിരുന്നിട്ടുമില്ല. സങ്കീർണമായ ഒരു ധൈഷണിക ജീവിതമാണ് എം.ജി.എസ് നയിച്ചിരുന്നത് എന്നു കാണാം. സത്യത്തിൽ ഉറച്ചുനിൽക്കാനുള്ള ഒരു ധിഷണാശാലിയുടെ നിരന്തരമായ 'ആന്തരിക പ്രക്ഷോഭങ്ങളിൽ' പലപ്പോഴും ആടിയുലഞ്ഞ ഒരാളായിരുന്നു അദ്ദേഹം. ഇറ്റാലിയൻ ചിന്തകൻ അന്റോണിയോ ഗ്രാംഷി ചൂണ്ടിക്കാണിക്കുന്നതുപോലെ, ‘കോൺട്രാഡിക്ടറി കോൺഷ്യസ്നസ്’ എന്ന ധൈഷണികാവസ്ഥയും, കാലഗതിയിൽ മാറ്റങ്ങൾ സംഭവിക്കുമ്പോൾ ബുദ്ധിജീവികളിൽ സംഭവിക്കുന്ന ‘ട്രാൻസ്ഫോമിസം’ എന്ന രോഗബാധയും എം.ജി.എസിന്റെ ധിഷണയ്ക്കും സംഭവിച്ചിരുന്നു. ചരിത്രം എല്ലായ്പ്പോഴും വർത്തമാനവും രാഷ്ട്രീയാധികാരവും തമ്മിലുള്ള ചാർച്ചകളിൽ രൂപംകൊള്ളുന്ന ഒരു ആഖ്യാനശാസ്ത്രമാണ് എന്ന തിരിച്ചറിവിൽ നോക്കുമ്പോൾ ധൈഷണികർക്ക് സംഭവിക്കുന്ന ഈ ആന്ധ്യങ്ങളും രാസപരിണാമങ്ങളും എം.ജി.എസിൽ മാത്രമല്ല, നമ്മുടെ കാലത്തെ എല്ലാ ബുദ്ധിജീവികൾക്കും സംഭവിക്കുന്ന ഒന്നു തന്നെയാണെന്നു കാണാം.

മലയാളത്തിന്റെ ആധുനിക കവിതയുടെ തല തൊട്ടപ്പന്മാരിൽ ഒരാളായ ഇടശ്ശേരി ഗോവിന്ദൻ നായരുടെ കവിതാ സമാഹാരത്തിന് ആമുഖമെഴുതിക്കൊണ്ടാണ് എം.ജി.എസ് എഴുത്തിന്റെയും ക്രിയാത്മകതയുടെയും ലോകത്തേക്കു കടന്നുവന്നത്. 1960-കളിൽ കുലശേഖര സാമ്രാജ്യത്തിന്റെ രാഷ്ട്രീയ സാമൂഹ്യ പരിതസ്ഥിതികൾ വിശകലനം ചെയ്താണ് ചരിത്ര ഗവേഷണത്തിലേക്കുള്ള പ്രവേശം. അദ്ദേഹത്തിന്റെ ഗവേഷണത്തെ പ്രസിദ്ധ ചരിത്രകാരൻ എ.എൽ റൗസ്, ‘ചരിത്രത്തിന്റെ ഓപ്പൺ എയർ അപ്രോച്ച്’ എന്നാണ് വിശേഷിപ്പിച്ചത്. ചേര രാജാക്കന്മാരെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പഠനത്തെ എ.എൽ ബാഷാമ് പോലുള്ള ചരിത്രകാരന്മാർ ഏറെ പ്രശംസിക്കുകയുമുണ്ടായി.

ഗവേഷണത്തിനുള്ള യു.ജി.സി ഗ്രാൻഡ് ലഭിക്കുമ്പോൾ തനിക്ക് ശരിയായ ഒരു ഗൈഡ് ഉണ്ടായിരുന്നില്ല എന്ന കാര്യം എം.ജി.എസ് ഓർക്കുന്നുണ്ട്. ചോള- പാണ്ഡ്യ രാജാധിപത്യങ്ങളെക്കുറിച്ച് പഠിച്ച നീലകണ്ഠ ശാസ്ത്രികൾ ആയിരുന്നു മുന്നിലുള്ള ഒരു മാതൃക.


കവിയും സാഹിത്യ നിരൂപകനുമായി തുടങ്ങിയ എം.ജി.എസ്, ചരിത്ര ഗവേഷണത്തിലേക്കു തിരിയാൻ പ്രേരണയായത് ശാസ്ത്ര പഠനത്തിലുണ്ടായ ഭയം മൂലമാണെന്ന് അദ്ദേഹം ഏറ്റു പറയുന്നുണ്ട്. ശാസ്ത്ര ലാബിലെ അസ്ഥികൂടവും ബയോളജി ലാബിലെ തവളയുടെ ഡിസെക്ഷനിലും നിന്ന് രക്ഷപ്പെടാനാണ് താൻ ചരിത്രപഠനം തെരഞ്ഞെടുത്തത് എന്നദ്ദേഹം പറയുന്നു. മലബാർ ക്രിസ്ത്യൻ കോളേജിലെ ചരിത്രാധ്യാപകനും ‘കോഴിക്കോട്ടെ സാമൂതിരിമാർ’ എന്ന ചരിത്രപുസ്തകം എഴുതിയ ഗ്രന്ഥകാരനുമായ കെ.വി കൃഷ്ണയ്യരായിരുന്നു എം.ജി.എസിന്റെ പ്രേരണകളിൽ ഒന്ന്. സാമൂതിരി കൊട്ടാരവുമായി അടുത്ത ബന്ധമുണ്ടായിരുന്ന അയ്യർക്ക് അല്പം ‘ഹിന്ദുത്വ രാഷ്ട്രീയവും’ കൈമുതലായുണ്ടായിരുന്നു. സാമൂതിരി കൊട്ടാരരേഖകൾ അടുത്ത് പരിശോധിക്കാനുള്ള 'അന്തർബന്ധം' ഉണ്ടായിരുന്നതിലാവണം സാമൂതിരിമാരെക്കുറിച്ച് അത്തരമൊരു ചരിത്രരചന സാധ്യമായത്. അദ്ദേഹത്തിന്റെ ശിഷ്യൻ എന്ന നിലയിൽ എംജിഎസിനും കൊട്ടാരം രേഖകളിൽ പരതാൻ സ്വാതന്ത്ര്യം ലഭിച്ചിരുന്നു. 'പെരുമാക്കന്മാരുടെ ചരിത്രം' പറയുന്ന ഡോക്ടറൽ തിസീസ് സാധ്യമായതിന്റെ തുടക്കം ഇങ്ങനെയാണെന്നു കാണാം. കൃഷ്ണയ്യരുടെ അധ്യാപന രീതികൾ എം.ജി.എസിനെ സ്വാധീനിച്ചിരുന്നു. ഉദാഹരണമായി, മാമാങ്കത്തെ കുറിച്ചുള്ള ക്ലാസുകളെടുക്കുമ്പോൾ, തിരുന്നാവായയിൽ വിദ്യാർത്ഥികളുമൊത്ത് സന്ദർശിക്കുന്ന രീതിയിലുള്ള സമീപനങ്ങൾ, ഫീൽഡ് സർവ്വേകൾ കാര്യക്ഷമമായി നിർവഹിക്കുന്ന പരിശീലനക്കളരിയായി മാറി. മദ്രാസ് ക്രിസ്ത്യൻ കോളേജിൽ ബിരുദാനന്തര ബിരുദത്തിന് ചേർന്നപ്പോൾ അവിടെയുണ്ടായിരുന്ന പ്രസിദ്ധ ചരിത്രകാരൻ ഡോ. ചന്ദ്രൻ ദേവനേശനുമായും ഹേബർ ഹാളുമായുമുള്ള നീണ്ട ചർച്ചകൾ എം.ജി.എസിലെ ചരിത്ര ഗവേഷകനെ നിർമ്മിക്കുന്നതിൽ പങ്കുവഹിച്ചു.

മലബാർ ക്രിസ്ത്യൻ കോളേജിലെ ചരിത്രാധ്യാപകനും ‘കോഴിക്കോട്ടെ സാമൂതിരിമാർ’ എന്ന ചരിത്രപുസ്തകം എഴുതിയ ഗ്രന്ഥകാരനുമായ കെ.വി കൃഷ്ണയ്യരായിരുന്നു എം.ജി.എസിന്റെ പ്രേരണകളിൽ ഒന്ന്.
മലബാർ ക്രിസ്ത്യൻ കോളേജിലെ ചരിത്രാധ്യാപകനും ‘കോഴിക്കോട്ടെ സാമൂതിരിമാർ’ എന്ന ചരിത്രപുസ്തകം എഴുതിയ ഗ്രന്ഥകാരനുമായ കെ.വി കൃഷ്ണയ്യരായിരുന്നു എം.ജി.എസിന്റെ പ്രേരണകളിൽ ഒന്ന്.

ഇടശ്ശേരിയുടെയും വള്ളത്തോളിന്റെയും കുമാരനാശാന്റെയും കാവ്യലോകത്തെ നിരൂപണം ചെയ്തിട്ടുണ്ടായിരുന്ന എം.ജി.എസ്, ചരിത്രവും സാഹിത്യാഖ്യാനവും തമ്മിലുള്ള ബന്ധത്തിന്റെ 'ഉത്തരാധുനിക ആശയങ്ങൾ' തുടക്കം മുതലേ സ്വായത്തമായിരുന്നു എന്നു കാണാം. റായ്മണ്ട് വില്യംസിന്റെയും ഗ്രീൻബ്ലാറ്റിന്റെയും 'സാംസ്കാരിക ഭൗതികവാദത്തിന്റെയും' 'നവചരിത്രവാദത്തിന്റെയും' ആശയങ്ങൾ സ്വകീയമായ നിലയിൽ എം.ജി.എസിൽ കുടിയേറിയുന്നു എന്നർത്ഥം. 'പൊന്നാനി സാഹിത്യ കളരി'യിൽ നിന്ന്, ചരിത്രാഖ്യാനത്തിന്റെ തട്ടകങ്ങളിലേക്കുള്ള സ്വാഭാവികമായ ജീവിതയാത്ര ഇത്തരത്തിൽ സാഹിത്യരചനയും ചരിത്രാഖ്യാനവും രണ്ടായി കാണേണ്ട ആശയങ്ങളല്ല എന്ന, 'ഉത്തരാധുനിക നിലപാടി'ലേക്ക് അദ്ദേഹത്തെ എത്തിച്ചിരിക്കണം. സാഹിത്യവും കലവും സംസ്കാരവും ചരിത്രവും തമ്മിലുള്ള വ്യത്യാസങ്ങൾ നാം അധ്യാപനത്തിനുള്ള സൗകര്യത്തിനുണ്ടാക്കിയതാണ് എന്ന് ചരിത്രകാരൻ കേശവൻ വെളുത്താട്ടുമായുള്ള അഭിമുഖത്തിൽ എംജിഎസ് പറയുന്നുണ്ട്. എന്നാൽ ‘ചരിത്രം സാഹിത്യമല്ലാതെ മറ്റൊന്നുമല്ല’ എന്ന ഹയ്‌ദൻ വൈറ്റിന്റെ നിലപാടിനോട് പൂർണമായും എംജിഎസ് യോജിക്കുന്നില്ല. രണ്ടിനും സ്വതന്ത്രമായ നിലനിൽപ്പും സ്വച്ഛന്ദതയും ഫങ്ഷണാലിറ്റിയുമുണ്ട് എന്നുതന്നെ അദ്ദേഹം വിശ്വസിച്ചു. ആദ്യകാല ചരിത്രം സാഹിത്യ ഉറവിടങ്ങളിൽ നിന്നും യാത്രാ രേഖകളിൽ നിന്നുമാണ് വസ്തുതകൾ ശേഖരിച്ചത്. വിദേശികളായ യാത്രികരുടെയും എഴുത്തുകാരുടെയും നിരീക്ഷണങ്ങളിൽ നിന്നുള്ള ഇന്ത്യാ ചരിത്രങ്ങൾ. പുരാവസ്തു ശാസ്ത്രമാണ് (Archeology) ചരിത്രത്തിന് പുതിയ ജീവിതം നൽകിയത് എന്ന് എംജിഎസ് പറയുന്നു. പുരാവസ്തു ഉറവിടങ്ങളാണ് ചരിത്രത്തിന് സാഹിത്യത്തിൽ നിന്ന് വ്യതിരിക്തമായ അസ്തിത്വം പകർന്നത്. വട്ടെഴുത്തും കോലെഴുത്തും പൗരാണിക തമിഴും സംസ്കൃതവും പഠിച്ചുകൊണ്ട് പുരാവസ്തു രേഖകൾ ഡെസിഫർ ചെയ്യാനുള്ള പരിശീലനം നേടിക്കൊണ്ടാണ് തന്നിലെ സാഹിത്യകാരനിൽ നിന്ന് ചരിത്രകാരനെ എം.ജി.എസ് വേർതിരിച്ചെടുത്തത്. അങ്ങിനെ പിൽക്കാലത്തെ പുരാവസ്തു വിജ്ഞാനീയത്തിന്റെ മുൻപാട്ടുകാരനാകാനും ഒരു ചരിത്ര ശാസ്ത്രത്തെ സാഹിത്യത്തിൽ നിന്ന് വ്യത്യസ്തമായി കണ്ടെത്താനും അദ്ദേഹത്തിനു കഴിഞ്ഞു.

ഗവേഷണത്തിനുള്ള യു.ജി.സി ഗ്രാൻഡ് ലഭിക്കുമ്പോൾ തനിക്ക് ശരിയായ ഒരു ഗൈഡ് ഉണ്ടായിരുന്നില്ല എന്ന കാര്യം എം.ജി.എസ് ഓർക്കുന്നുണ്ട്. ചോള- പാണ്ഡ്യ രാജാധിപത്യങ്ങളെക്കുറിച്ച് പഠിച്ച നീലകണ്ഠ ശാസ്ത്രികൾ ആയിരുന്നു മുന്നിലുള്ള ഒരു മാതൃക. അദ്ദേഹം ഒഴിച്ചിട്ട ചേരരാജാക്കന്മാരെക്കുറിച്ചുള്ള പഠനം എം.ജി.എസ് ഏറ്റെടുത്തു. ഈ പഠനത്തെക്കുറിച്ച് ‘പത്ത് പിഎച്ച്ഡി തിസീസിന് തുല്യം’ എന്ന് ബാഷാമ് പരാമർശിച്ചത് ഗവേഷണം ഉത്സാഹത്തോടെ മുന്നോട്ടു കൊണ്ടുപോകാനും വിപുലീകരിക്കാനും അദ്ദേഹത്തിന് പ്രചോദനം നൽകുന്നതായിരുന്നു.

താൻ ഗൈഡ് ആയി സ്വീകരിച്ചിരുന്ന പ്രൊഫ. വി നാരായണപിള്ളയുടെ അടുത്ത് താൻ ശേഖരിച്ച രേഖകളുമായി എത്തിയപ്പോൾ തനിക്ക് ഇത്തരം കാര്യങ്ങളിൽ ഉപദേശങ്ങൾ നൽകാൻ മുൻപരിചയമില്ല എന്നും താങ്കൾ ഇളംകുളം കുഞ്ഞൻപിള്ളയെ സമീപിക്കുക എന്നും അദ്ദേഹം നിർദ്ദേശിക്കുകയുണ്ടായി.
കുഞ്ഞൻപിള്ള രചിച്ച ചരിത്രകൃതികളിൽ പല അഭിപ്രായവ്യത്യാസവും എം.ജി.എസിനുണ്ടായിരുന്നു. അക്കാര്യം കുഞ്ഞൻപിള്ളയെ അറിയിച്ചപ്പോൾ, 'സ്വന്തം ചിന്തകളും നിരീക്ഷണങ്ങളും നയിക്കുന്ന വഴിയെ പോകാൻ' അദ്ദേഹം ഉപദേശിക്കുകയായിരുന്നു. സ്വന്തം ചിന്തയെ പിന്തുടരാനുള്ള അദ്ദേഹത്തിന്റെ ആഹ്വാനം, യു.ജി.സി ഗ്രാൻഡ് ലഭിച്ച ഗവേഷണം മുന്നോട്ടു കൊണ്ടുപോകാൻ പ്രചോദനമായി. 150-ഓളം ചോള ഇൻസ്ക്രിപ്ഷനുകൾ ശേഖരിച്ചുകൊണ്ട് മുന്നോട്ടുപോയ ആ പഠനത്തിന്മേലാണ് ബാഷാമ് പ്രശംസ ചെരിഞ്ഞത്.

കുഞ്ഞൻപിള്ള രചിച്ച ചരിത്രകൃതികളിൽ പല അഭിപ്രായവ്യത്യാസവും എം.ജി.എസിനുണ്ടായിരുന്നു.
കുഞ്ഞൻപിള്ള രചിച്ച ചരിത്രകൃതികളിൽ പല അഭിപ്രായവ്യത്യാസവും എം.ജി.എസിനുണ്ടായിരുന്നു.

ഡി.ഡി കൊസാംബിയും ആർ.എസ് ശർമയും ഇന്ത്യാ ചരിത്രരചനയിൽ സ്വീകരിച്ച ‘ചരിത്രപരമായ ഭൗതികവാദത്തിന്റെ’ രീതിശാസ്ത്രം തന്നെയാണ് തന്റെയും ഗവേഷണത്തിന്റെ അടിത്തറയാക്കിയത് എന്ന് എം.ജി.എസ് തുറന്നു പറയുന്നു. എന്നാൽ, അവർ പ്രയോഗിച്ച പല പരികല്പനകളും അപ്പടി ഉപയോഗിക്കുന്നതിന് പകരം കൂടുതൽ വിവൃതവും വികസ്വരവുമായ രീതികളാണ് അദ്ദേഹം മുന്നോട്ടു വെച്ചത്. മാർക്സിസ്റ്റ് ചരിത്രരചന അതിന്റെ ഇടുങ്ങിയ ‘സ്റ്റേജ് തിയറി’യിൽ ഉഴറിയപ്പോൾ, അതിൽ കാറ്റും വെളിച്ചവും കടത്തി വികസ്വരമാക്കാനുള്ള പ്രയത്നങ്ങളാണ് എം.ജി.എസിന്റെ ഭാഗത്തുനിന്നുണ്ടായത്. അതാകട്ടെ, മാർക്സിസ്റ്റ് രാഷ്ട്രീയക്കാരുടെ ചരിത്രരചനാ സംരംഭങ്ങളുമായി പലനിലയിൽ ഇടഞ്ഞു നിൽക്കുന്നതായിരുന്നു.
ഭക്തിപ്രസ്ഥാനത്തെക്കുറിച്ചുള്ള എം.ജി.എസിന്റെ രചനകളും നിലവിലുള്ള വാർപ്പുമാതൃകകളെ ചോദ്യം ചെയ്യുന്നതായിരുന്നു കാന്തല്ലൂർ ശാല, കേറ്റ്ൽ റെയ്ഡ് (Cattle raid), കാർഷിക സെറ്റിൽമെന്റ്, വാരിയർ ഗ്രൂപ്പുകൾ തുടങ്ങിയ മേഖലയിൽ നടത്തിയ പഠനങ്ങൾ, ആന്ത്രപ്പോളജിയെ ചരിത്രരചനാ ശാസ്ത്രത്തിൽ ഉപയോഗിക്കുന്ന സംരംഭങ്ങളായിരുന്നുവെന്ന് കേശവൻ വെളുത്താട്ട് പറയുന്നു.

സാഹിത്യത്തെയും പുരാവസ്തു ശാസ്ത്രത്തെയും നരവംശശാസ്ത്രത്തെയും ചരിത്രരചനയുടെ രീതിശാസ്ത്രത്തിൽ ഉപയോഗിക്കുവാൻ എം.ജി.എസ് കാണിച്ച ധീരത, മാർക്സിയൻ രീതിശാസ്ത്രത്തിലുള്ള ചരിത്രരചനയെ സമ്പുഷ്ടമാക്കുന്നതായിരുന്നു. മാർക്സ് ‘ചരിത്രത്തിന്റെ ഭൂഖണ്ഡത്തെ ശാസ്ത്രത്തിന്റെ മണ്ഡലത്തിലേക്ക് കൊണ്ടുവന്നു’ എന്ന് ഫ്രഞ്ച് ചിന്തകൻ അൽത്യൂസെ പറയുന്നുണ്ട്. ചരിത്രരചനാ ശാസ്ത്രത്തിൽ ഉദ്പാദനോപാധികളുടെയും സാങ്കേതിക വിദ്യയുടെയും പ്രാധാന്യം മുന്നോട്ടുവെച്ച മാർക്സിസം, പിൽക്കാലത്ത് ലോക ചരിത്രരചനയെയാകെ സ്വാധീനിക്കുകയുണ്ടായി. അതേസമയം ചരിത്രവും അതിന്റെ രചനാശാസ്ത്രവും പിൽക്കാലത്ത് പലനിലയിൽ മുന്നോട്ടു പോയിട്ടുണ്ട്. നരവംശശാസ്ത്രത്തിന്റെയും ഭാഷാശാസ്ത്രത്തിന്റെയും പുരാവസ്തു ശാസ്ത്രത്തിന്റെയും സംഭാവനകളിൽ അത് കൂടുതൽ വിപുലമായിട്ടുണ്ട്. എന്നാൽ കേരളത്തിന്റെ രാഷ്ട്രീയ യുക്തികൾ മാർക്സിസത്തിന്റെ ലേബലുകളിൽ അറിയപ്പെടുമ്പോഴും, മാർക്സും ഗ്രാംഷിയും അൽത്യുസെയും വില്യംസും വികസിപ്പിച്ച ചരിത്ര രീതിശാസ്ത്രത്തിലും സാമൂഹ്യ ശാസ്ത്ര പഠനത്തിലുമുള്ള സംഭാവനകളെ ഉൾക്കൊള്ളാനുള്ള ശേഷി അവർക്കില്ലാതെ പോയത്, മാർക്സിസത്തിന്റെ ചരിത്രത്തിൽ ആവർത്തിക്കുന്ന ഒരു വൈപരീത്യമാണ്. എം.ജി.എസിനെപ്പോലുള്ള ഒരു ചരിത്രകാരനും സൈദ്ധാന്തികനും വഴിവിട്ട മാർഗങ്ങൾ തേടി, അതിജീവനം തേടേണ്ടി വന്ന ഗതികേടുകൾ, 'വൾഗർ മാർക്സിസ'ത്തിന്റെ കേരളീയ പരിതസ്ഥിതി കൊണ്ടെത്തിച്ചതാണ് എന്ന തിരിച്ചറിവ് നമുക്ക് ഇനിയെങ്കിലും ഉണ്ടായിത്തീരേണ്ടതാണ്.

Comments