അമ്മു ദീപ


മൂന്നു കവിതകൾ

ഒന്ന്

ഉറക്കം / ഉണരൽ

ഉരുക്ക് പോലെ ഭാരമുള്ള ഇരുട്ട് ദേഹത്തമരുന്നു
ഇരുട്ടിനും കോസറിക്കുമിടയിൽ ഞെങ്ങി ഞെരുങ്ങി ഉറങ്ങാൻ കിടക്കുന്നു
പുലർച്ചെ കിഴക്കുനിന്നും വാന്നൊരുത്തൻ ഉരുക്കുപാളി എടുത്തു മാറ്റുന്നു
സ്പ്രിംഗ് വിട്ടതുപോലെ ആകാശത്തേയ്ക്ക് തെറിക്കുന്നു.

രണ്ട്

രക്തദാഹി

പൂക്കളുടെ ചോരയാണോ
സൂര്യന്റെ ഇഷ്ട്ഭോജ്യം?
കണ്ടില്ലേ
പിഴിഞ്ഞ തോർത്തുമുണ്ടുകൾ പോലെ ചെമ്പരത്തിച്ചോട്ടിൽ
മരിച്ചു കിടക്കുന്നപൂവുകൾ!

മൂന്ന്

ഇരുട്ട്, അമ്പിളി

ന്നൊരു മേഘക്കീറുപോലുമില്ലേ
ഈ മിഴാവിന്റെ ഓട്ടയൊന്നടയ്ക്കാൻ?


അമ്മു ദീപ

കവി. കരിങ്കുട്ടി (2019), ഇരിക്കപ്പൊറുതി (2022) എന്നീ കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments