ആടിയാടി അവളെൻ്റെ
ആശമൂത്ത കവിളത്ത്
ആവിയായി വന്നുമുത്തി
ആടുംമയിലായി കൂട്ടുപോയി
ഏടത്തിൻ്റെ വീട്ടിൽപോയി
മൂത്ത ചക്ക മൂക്കുചെത്താം
മേടമാസം വന്നുപെട്ടാൽ
വേഷംവേറെ തുന്നിവെക്കാം
നീളമുള്ള തോട്ടി കണ്ടാൽ
താഴെ പോരും വെള്ളവാവ്.
വെള്ളിമൂങ്ങ മിന്നിതെന്നി
പൊന്തക്കാട്ടിൽ ഒച്ചവെച്ചു.
ചെല്ലം ചെല്ലം ചേമ്പുരുക്കി
കാടക്കോഴി നൂണ്ടുക്കേറി
പെറ്റക്കോഴി കൊക്കി കൊക്കി
കോടമഞ്ഞിൽ വെള്ളി പൂശി.
എൻ്റെ പ്രാവും വന്നതില്ല
മേലെ ചെരുവില് കണ്ടതില്ല
കട്ട കട്ടൊലിച്ച തേൻ നിറങ്ങൾ
വണ്ണക്കരടിക്കോർമ്മയില്ല.
എന്തു ചന്തം നീലവാനം
പച്ചമധുര കാടുപോലെ
മുങ്ങിപ്പോട്ടെ തുള്ളും പക്ഷി
കല്ലു കണ്ടാൽ മാറ്റിടുമോ
ഒന്നുമൊന്നും കൂട്ടിരുന്നാൽ
കൂടും കൂട്ടിൽ മൊട്ട കണ്ടാൽ
കോലുപോലെ ഓടിയെത്തും
നാടൻക്കോഴി കൊക്കോ കോ
കൊക്കര കൊക്കര കൊക്കരക്കോ കോ.