ആർഷ കബനി

കൂട്ട്

ടയ്ക്ക് ഒറ്റക്കാണെന്ന് പറയുന്നു.
ചിലപ്പോൾ ആരെയെങ്കിലും പറഞ്ഞയക്കുന്നു.
ഒറ്റയ്ക്ക് പുഴയിൽ കുളിക്കാൻ പോകുന്നത് കണ്ടു.
ഒറ്റയ്ക്ക് നടക്കാൻ പോകുന്നത് കണ്ടു.
വരുന്നവരൊക്കെ ഇതുതന്നെ പറയുന്നു.
വരൂ മുടി മെടഞ്ഞുതരാം.
വരൂ ആകാശക്കണ്ണികളുള്ള കുളത്തിൽ കാലിട്ടിരിക്കാം.
വരൂ പ്രിയപ്പെട്ട പുളിയില മീനട ഉണ്ടാക്കിതരാം-
ഇങ്ങനൊക്കെ പറയുന്നതെന്തിനാ?

മരിച്ചുപോയ ഒരാളുടെ ഏകാന്തതയെ
ഇല്ലാതാക്കേണ്ടതെങ്ങനെയെന്ന്
എനിക്കൊരു പിടിയുമില്ല.

മുത്തശ്ശിയായിട്ടല്ല കൂട്ടുകാരിയായിതന്നെ കാണാം.
മുതർന്ന ഒരാളായിട്ടല്ല,
കൂടെ കളിക്കണ അയിലോക്കത്തെ കുട്ടിയായിതന്നെ കാണാം.
വൈകുന്നേരങ്ങളിൽ പാടത്ത് കുത്തിയിരിക്കാം.
കിളികളുടെ തൂവൽ പുസ്തകങ്ങളിൽ പെറുക്കിവെക്കാം.

എങ്കിലും മരിച്ചുപോയ ഒരാളുടെ ഏകാന്തതയെ -
ഇങ്ങനൊക്കെ ഇല്ലാതാക്കാൻ കഴിയുമോയെന്ന്
എനിക്കൊരു പിടിയുമില്ല.


Summary: മരിച്ചുപോയ ഒരാളുടെ ഏകാന്തതയെ ഇല്ലാതാക്കേണ്ടതെങ്ങനെയെന്ന് എനിക്കൊരു പിടിയുമില്ല - poetry by Arsha Kabani


ആർഷ കബനി

കവി, മാധ്യമ പ്രവർത്തക.

Comments