സുധാംശു

കവിതകൾ

അലഞ്ഞ വിശപ്പുകൾ

ന്തി പിണങ്ങിയ
കവല.
രാത്രി
ഒരു കടലാസ്
വിരിയിട്ടു.

കളഞ്ഞുപോയ
പകലുകളെ
കൂട്ടിക്കെട്ടി
സ്വപ്നങ്ങൾ
വണ്ടിയിറങ്ങി.

കെട്ട ഇരുട്ടിൽ
വീടില്ലാ-
വിശപ്പുകൾ
കുത്തിയിരിക്കും.

ജ്വലിച്ചുയരും
നാളെ
തലയില്ലാത്തവർ
സ്വന്തം
തെരുവിനെ
തിരഞ്ഞിറങ്ങും.

വഴി

പി.എം. താജും
മുഹമ്മദ് ബഷീർ റോഡും
രണ്ട് വഴികളാണവർ.

എന്നാലെപ്പോഴും
മധുരം മണക്കും
തെരുവിൽ കൂട്ടിമുട്ടും.

കഥകൾ പറയാതെ
നാടകമാടാതെ
തിക്കിത്തിരക്കും.

ഗതിമുട്ടും മനുഷ്യർ
വഴികൾ ചോദിച്ചലയും.

പുറത്താക്കപ്പെട്ടവർ

വെട്ടിമാറ്റിയ വാക്കുകൾ
കൂട്ടത്തോടെ
രാജ്യത്തിൽനിന്നും
പുറത്തായി

കുത്തും കോമയും
വള്ളിയും പുള്ളിയും
ഭാഷയിലെ
രാജാക്കന്മാർ.

ഇനി; വെടിവെച്ചുകൊല്ലാൻ
ഒരു കവിത വേണം.

നാടുകടത്തപ്പെട്ട വാക്കുകൾ
ആരുമില്ലാത്ത കാട്ടിൽ
രഹസ്യമായി മുളപൊട്ടി.

ഒടുക്കം

ടലെടുക്കാത്ത
ഒരു കവിയും
ഭൂഖണ്ഡത്തിൽ
ഉണ്ടായിട്ടില്ല.

ആർത്തലച്ച
തിരകൾ
ഒരു വരിയും
നനച്ചിട്ടില്ല.

ഉപ്പു പുതച്ച
അവന്റെ നാവ്
ഭീമാകാരമായ
തിമിംഗലങ്ങളെ
കവിതകളിൽ
വലിച്ചിടും.

അന്ന്; കടൽ
കവികളെക്കൊണ്ട്
നിറയും.

Comments