ആർട്ടിസ്റ്റും ക്യൂറേറ്ററുമായ റിയാസ് കോമുവിന്റെ കലാ പ്രവർത്തനങ്ങളിലൂടെയും രാഷ്ട്രീയ വിശ്വാസങ്ങളിലൂടെയും സഞ്ചരിച്ച് സമകാലിക ഇന്ത്യയിൽ കല എങ്ങനെയാണ് സാമൂഹികചിന്തയുടെ ജനാധിപത്യ പരിസരങ്ങളിൽ ഇടപെടുന്നത് എന്ന് അന്വേഷിക്കുകയാണ് ദീർഘമായ ഈ സംഭാഷണങ്ങൾ. 1992 ൽ മുബൈയിൽ, റിയാസ് കലാപഠനത്തിനെത്തുമ്പോൾ ഇന്ത്യ ബാബറി മസ്ജിദ് തകർക്കപ്പെടുന്നതിലൂടെ ഹിംസാത്മകതയുടെ പുതിയൊരു രാഷ്ട്രീയ മാതൃകയിലേക്ക് മാറുകയായിരുന്നു. ഒരുഭാഗത്ത് ചുവന്ന മാരുതിയിൽ സഞ്ചരിക്കുന്ന സച്ചിൻ ടെണ്ടുൽക്കർ എന്ന പുതിയ താരത്തിന്റെ ഉദയം, മറുഭാഗത്ത് നിറയെ ബാൽ താക്കറെയുടെ കട്ടൗട്ടുകൾ. റിയാസ് കോമുവിന്റെ കലാവീക്ഷണങ്ങളെ അക്കാലത്തെ രാഷ്ട്രീയ അന്തരീക്ഷം എങ്ങനെയാണ് സ്വാധീനിച്ചത് ? റിയാസ് കോമുവും കമൽറാം സജീവും നടത്തുന്ന അഞ്ച് ഭാഗങ്ങളുള്ള സംഭാഷണത്തിന്റെ ആദ്യ എപ്പിസോഡ്.