പുലിക്കോടൻ ഒരു ഉലക്കയുടെ പേരാണ്!


സ്കോട്ട്ലൻഡ് യാർഡിൽ പരിശീലനം പൂർത്തിയാക്കിയ ജയറാം പടിക്കൽ കേരളം കണ്ട ഏറ്റവും ബുദ്ധിമാനായ പോലീസ് ഓഫീസറായിരുന്നു എന്നൊക്കെ മുഖ്യധാര പറയും. എന്നാൽ സോമശേഖരന് അങ്ങനെ തോന്നിയിട്ടില്ല. വെറുമൊരു സാഡിസ്റ്റ്. ഏറ്റവും ഭീകരനായ പോലീസുകാരൻ പുലിക്കോടൻ നാരായണൻ എന്നതാണ് മറ്റൊരു കഥ. ജയറാം പടിക്കലിന് പുലിക്കോടനും ഒരു ഉലക്ക മാത്രമായിരുന്നു എന്ന് സോമശേഖരൻ. അടിയന്തരാവസ്ഥയിൽ രാജൻ കൊല്ലപ്പെട്ട കക്കയം കോൺസൻട്രേഷൻ ക്യാമ്പിലെ ഉരുട്ടൽ യാഥാർഥ്യം പറയുകയാണ് കായണ്ണ പൊലീസ് സ്റ്റേഷൻ ആക്രമണത്തിൻ്റെ സൂത്രധാരനും സി.പി.ഐ- എം.എൽ അഖിലേന്ത്യാ നേതാവുമായിരുന്ന എം.എം. സോമശേഖരൻ.


Summary: MM Somasekharan, former CPIM(L) leader on police brutality at the time of Emergency in Kerala. He recalls about Jayaram Padikkal and Pulikkodan Narayanan. Interview by Kamalram Sajeev.


സോമശേഖരൻ

മാർക്സിസ്റ്റ് സൈദ്ധാന്തികനും എഴുത്തുകാരനും. എഴുപതുകളുടെ ഒടുവിൽ സി.പി.ഐ.എം. എൽ സംസ്ഥാന സെക്രട്ടറി. അടിയന്തരാവസ്ഥക്കാലത്ത് നടന്ന കായണ്ണ പൊലീസ് സ്റ്റേഷൻ ആക്രമണക്കേസിലെ ഒന്നാം പ്രതി. പൊലീസുകാർ കൊന്ന പി.രാജനോടൊപ്പം കക്കയം ക്യാമ്പിലും മാലൂർ കുന്നിലും കൊടിയ പീഡനം ഏറ്റുവാങ്ങി. എഴുത്തച്ഛൻ പഠനം, സ്റ്റാലിനും സ്റ്റാലിനിസവും, മാർക്സിലേക്കുള്ള വഴി എന്നിവ പ്രധാന പുസ്തകങ്ങൾ

കമൽറാം സജീവ്

ട്രൂകോപ്പി സി.ഇ.ഒ, മാനേജിംഗ് എഡിറ്റർ.

Comments