18 Mar 2021, 01:09 PM
സംഗീതത്തിന്റെ മുഖ്യധാരയിലേക്ക് പ്രവേശനമില്ലാത്ത പലതരം ശബ്ദങ്ങളുടെ അതിജീവനാനുഭവങ്ങള്‍ സ്വന്തം പാട്ടുജീവിതത്തെ മുന്‍നിര്‍ത്തി പറയുകയാണ് ഗായികയും കമ്പോസറുമായ പുഷ്പവതി.
ചിട്ടയായ രീതിയില്‍ കര്‍ണാടക സംഗീതം അഭ്യസിച്ച്, പാലക്കാട് സംഗീത കോളേജില്‍ നിന്ന് ഗാനപ്രവീണ ഒന്നാം റാങ്കില്‍ പാസായ പുഷ്പവതി, വിദ്യാര്‍ഥിയായിരിക്കുമ്പോഴേ സംഗീതത്തിലെ പ്രതിഭ തെളിയിച്ചിട്ടുണ്ട്. പഠിക്കുമ്പോള്‍ തന്നെ കര്‍ണാടക സംഗീതത്തില്‍ AIR ല്‍ നിന്ന് B ഗ്രേഡ് നേടി. കേന്ദ്ര സര്‍ക്കാറിനു കീഴിലെ സാംസ്‌കാരിക വകുപ്പ് ഏര്‍പ്പെടുത്തിയ ജൂനിയര്‍ സ്‌കോളര്‍ഷിപ്പും നേടി. ട്രാക്ക് പാടി സിനിമാസംഗീതത്തിലേക്കുവന്നു.
പാടിയ പല പാട്ടുകളും ഹിറ്റായിട്ടും പുഷ്പവതി മുഖ്യധാരയുടെ പിന്നാമ്പുറത്തേക്ക് ഒതുക്കപ്പെട്ടു. ‘ആപ്പിള്‍ പാട്ടുകാര്‍' മാത്രമേ സിനിമയിലെ മുഖ്യധാരക്കുവേണ്ടൂ എന്നാണ് ഇതിനെ അവര്‍ വിമര്‍ശിക്കുന്നത്. കമല്‍ സംവിധാനം ചെയ്ത ‘നമ്മള്‍' എന്ന സിനിമയില്‍ മോഹന്‍ സിതാരയുടെ സംഗീതത്തില്‍ പാടിയ ‘കാത്തുകാത്തൊരു മഴയത്ത്' എന്ന പാട്ടിലൂടെയാണ് അവര്‍ പിന്നണി ഗായികയായത്. അതിന്റെ ട്രാക്കാണ് ആദ്യം പാടിയത്. എന്നാല്‍, തന്റെ ശബ്ദം തന്നെയാണ് സിനിമയിലേക്കെടുത്തതെന്ന കാര്യം അവരെ അറിയിച്ചില്ല. ബസില്‍ വച്ചാണ് ആദ്യമായി പാടിയ സ്വന്തം പാട്ട് അവര്‍ കേള്‍ക്കുന്നത്. ആ പാട്ടിന് കിട്ടിയ പ്രതിഫലമാകട്ടെ, ട്രാക്ക് പാടിയതിന് കിട്ടിയ ആയിരം രൂപയും!
2011 ല്‍ സാള്‍ട്ട് ആന്റ് പെപ്പര്‍ എന്ന സിനിമയിലെ ‘ചെമ്പാവ് പുന്നെല്ലിന്‍' എന്ന പാട്ടും ശ്രദ്ധ പിടിച്ചുപറ്റി. എങ്കിലും പാട്ടുകാരിയെ കാണാമറയത്തുതന്നെ നിര്‍ത്തി. പലതരം പ്രിവിലേജുകളാണ് ഇന്നും സംഗീതത്തെ ഭരിക്കുന്നത്. ടി.എം. കൃഷ്ണ നടത്തുന്ന വിപ്ലവകരമായ പരീക്ഷണങ്ങള്‍ക്കുപോലും അദ്ദേഹത്തിന് അനുഭവിക്കാന്‍ കഴിയുന്ന പ്രിവിലേജിന്റെ ആനുകൂല്യമുണ്ടെന്നും അവര്‍ പറയുന്നുണ്ട്.
കേരളത്തിന്റെ പൊതുജീവിതത്തിലും കലയിലും, പ്രത്യേകിച്ച് സംഗീതത്തിലും പ്രത്യക്ഷമായി തന്നെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ജാതിയാണ് തനിക്ക് വിസിബിലിറ്റി നിഷേധിക്കുന്നതിന് പ്രധാന കാരണം എന്ന് പുഷ്പവതി തുറന്നുപറയുന്നു. അതുകൊണ്ടുതന്നെ ജാതിക്കും സവര്‍ണതക്കുമെതിരെ സംഗീതത്തിലൂടെ ഒരു രാഷ്ട്രീയാവിഷ്‌കാരത്തിനുകൂടിയാണ് അവരുടെ ശ്രമം.
പൊയ്കയില്‍ അപ്പച്ചന്റെയും ശ്രീനാരായണഗുരുവിന്റെയും കൃതികളുടെ പുതിയ സംഗീതപ്രയോഗങ്ങളിലൂടെ, അപരമാക്കപ്പെട്ട ശബ്ദങ്ങളെ വീണ്ടെടുക്കുകയാണ്. പാട്ട് വീണ്ടെടുക്കേണ്ട, പാട്ടില്‍ നാം കേള്‍ക്കേണ്ട യഥാര്‍ഥ ശബ്ദങ്ങളെക്കുറിച്ചാണ് ഈ സംഭാഷണം.
നിഖിൽ മുരളി
Mar 23, 2023
55 Minutes watch
സി.എസ്. മീനാക്ഷി
Feb 25, 2023
2 Minutes Read
സി.എസ്. മീനാക്ഷി
Feb 04, 2023
6 Minutes Read