‘‘ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നു. പക്ഷേ എന്റെ ദൈവം ഒരു കത്തോലിക്കാ ദൈവമല്ല. കത്തോലിക്കാ ദൈവമില്ല. വെറും ദൈവമേയുള്ളൂ’’- പറയുന്നത് ഫ്രാൻസിസ് പാപ്പാ. കേൾവിക്കാരൻ എവുജേനിയോ സ്കൾഫാരി എന്ന പ്രശസ്തനായ നാസ്തികൻ.
വർഷം 2013.
സംഭവത്തിന്റെ തുടക്കം ജൂൺ 29-നായിരുന്നു. ഫ്രാൻസിസ് പാപ്പ 'ലൂമെൻ ഫിദെയി' എന്ന ചാക്രിക ലേഖനം പ്രകാശനം ചെയ്തു. വിഷയം 'ദൈവവിശ്വാസം’. താമസിച്ചില്ല, ജൂലൈ 7-ന് അതിനെ വിലയിരുത്തി ഇറ്റലിയിലെ പ്രഗത്ഭനായ നാസ്തികൻ എവുജേനിയോ സ്കൾഫാരി തന്റെ പത്രത്തിന്റെ എഡിറ്റ് പേജിൽ ലേഖനമെഴുതി. ലേഖനത്തിന്റെ അവസാനം ജേർണലിസ്റ്റിക്ക് ശൈലിയിൽ പാപ്പായോട് കുറെ ചോദ്യങ്ങളും ചോദിച്ചു. മറുപടി കിട്ടാൻ വേണ്ടിയല്ല, വായനക്കാരെ പ്രചോദിപ്പിക്കാൻ.
സങ്കീർണമായ ആരോഗ്യപ്രശ്നങ്ങൾക്കിടയിലും 88-കാരനായ ആ വന്ദ്യവയോധികൻ പതിവായി ചെയ്തുകൊണ്ടിരുന്ന ദിനചര്യയുണ്ടായിരുന്നു, ഗാസയിലെ വികാരിയച്ചനെ ഫോണിൽ വിളിച്ച് അധിനിവേശത്തിന്റെയും യുദ്ധത്തിന്റെയും ദുരിതമനുഭവിക്കുന്ന പാലസ്തീൻ ജനതയുടെ നൊമ്പരങ്ങളിൽ താൻ അവരുടെ കൂടെയുണ്ടെന്ന് ഓർപ്പിച്ചുകൊണ്ടിരിക്കുക.
എന്നാൽ ഉടനെ വന്നു, ഫ്രാൻസിസ് പാപ്പായുടെ മറുപടി. ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ എഴുതി പാപ്പാ സ്കൾഫാരിക്ക് പോസ്റ്റിൽ അയച്ചുകൊടുത്തു. സ്കൾഫാരി പിറ്റേദിവസത്തെ പത്രത്തിൽ പ്രസിദ്ധീകരിച്ചു. തുടർന്നാണ് ഫ്രാൻസിസ് സ്കൾഫാരിയെ ഫോണെടുത്ത് വിളിക്കുന്നത് - നമുക്കൊന്ന് സംസാരിച്ചാലോ? അതിന്റെ പരിണതഫലമായിട്ടാണ് മുകളിൽ പറഞ്ഞ സംഭാഷണം നടന്നത്.
അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസാണ് ഫ്രാൻസിസ് പാപ്പായെ ഏറ്റവും ഒടുവിൽ കണ്ട രാഷ്ട്രീയ നേതാവ്; മരിക്കുന്നതിന്റെ തലേദിവസം. നിലപാടുകളുടെ വിരുദ്ധ ധ്രുവങ്ങളിൽ നിൽക്കുന്ന അവർ തമ്മിൽ എന്താണ് സംസാരിച്ചതെന്ന് അറിയില്ല. അധികമൊന്നും സംസാരിച്ചിരിക്കാനും വഴിയില്ല. കാരണം, പാപ്പാ അത്രയ്ക്ക് അവശനും രോഗാതുരനുമായിരുന്നല്ലോ.
മരണത്തിന് രണ്ടാഴ്ച മുമ്പുവരെ അദ്ദേഹം ആശുപത്രിയിലായിരുന്നു, നീണ്ട 38 ദിവസങ്ങൾ. സങ്കീർണമായ ആരോഗ്യപ്രശ്നങ്ങൾക്കിടയിലും 88-കാരനായ വന്ദ്യ വയോധികൻ പതിവായി ചെയ്തു കൊണ്ടിരുന്ന ഒരു ദിനചര്യയുണ്ടായിരുന്നു, ഗാസയിലെ വികാരിയച്ചനെ ഫോണിൽ വിളിച്ച് അധിനിവേശത്തിന്റെയും യുദ്ധത്തിന്റെയും ദുരിതമനുഭവിക്കുന്ന പാലസ്തീൻ ജനതയുടെ നൊമ്പരങ്ങളിൽ താൻ അവരുടെ കൂടെയുണ്ടെന്ന് ഓർപ്പിച്ചുകൊണ്ടിരിക്കുക.

2015 സെപ്റ്റംബർ 24.
ചരിത്രത്തിലാദ്യമായി ഒരു മാർപാപ്പ അമേരിക്കൻ കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു.
ഫ്രാൻസീസ് പറഞ്ഞു തുടങ്ങി: "ഒരു കുടിയേറ്റക്കാരന്റെ മകനായിട്ടാണ് ഞാൻ നിങ്ങളോട് സംസാരിക്കുന്നത്. അതേപോലെ, നിങ്ങളിൽ മഹാഭൂരിപക്ഷവും കുടിയേറ്റക്കാരുടെ മക്കൾ തന്നെയാണല്ലോ. എന്നാൽ ദാരുണമായത്, നമുക്ക് മുമ്പ് നൂറ്റാണ്ടുകളായി ഇവിടെ ജീവിച്ചിരുന്നവരുടെ അവകാശങ്ങൾ പലപ്പോഴും ആദരിക്കപ്പെട്ടിട്ടില്ലെന്നതാണ്".
അഞ്ച് മാസങ്ങൾക്കുശേഷം 2016 ഫെബ്രുവരി 18-ന് മെക്സിക്കോയിൽ നിന്നുള്ള മടക്കയാത്രയിൽ വിമാനത്തിൽ വച്ചുള്ള പത്രസമ്മേളനത്തിൽ പാപ്പാ പറഞ്ഞു: "മതിലുകൾ പണിയാൻ ആലോചിക്കുന്നവൻ ക്രിസ്ത്യാനിയല്ല. മറിച്ച്, പാലങ്ങൾ പണിയുകയാണ് ക്രിസ്‌തീയം’’. അഭയാർത്ഥികളെ തടയാൻ മെക്സിക്കൻ അതിർത്തിയിൽ മതിൽ പണിയുമെന്നുള്ള പ്രസിഡൻഷ്യൽ സ്ഥാനാർഥിയായ ഡോണൾഡ് ട്രംപിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എന്നാൽ, ട്രംപ് 2017-ലും പിന്നീട് 2025-ലും അമേരിക്കൻ പ്രസിഡന്റായിയെന്നത് ചരിത്രം.
2016 ഏപ്രിൽ 16.
യൂറോപ്പിൽ അഭയാർത്ഥി പ്രശ്‍നം കത്തിനിൽക്കുന്നു. ഫ്രാൻസിസ് പാപ്പാ ഗ്രീസ് സന്ദർശിക്കുകയായിരുന്നു. ലെസ്ബോസിലെ മോറിയ അഭയാർത്ഥി ക്യാമ്പ്. നിരനിരയായി നിന്ന അഭയാർഥികളുടെ ഇടയിലൂടെ പാപ്പാ സാവധാനം നടന്നുനീങ്ങി, അവരെ ആശ്വസിപ്പിച്ചും അനുഗ്രഹിച്ചും കൊണ്ട്.
വലിയ ഒരു ടെന്റിനുള്ളിലേക്ക് അദ്ദേഹം കടന്നു. ശിരോവസ്ത്രം ധരിച്ച ഒരു യുവതി അവളുടെ കൈക്കുഞ്ഞിനെയും നീട്ടി നിന്നു, പാപ്പയുടെ ആശീർവാദത്തിനായി. തൊട്ടു പിന്നാലെ മെലിഞ്ഞ് വെളുത്തൊരു കുട്ടി അവൻ ക്രയോണിൽ വരച്ച ഒരു ചിത്രം അദ്ദേഹത്തിന് സമ്മാനിച്ചു. അടുത്തുനിന്ന ഒരു വൃദ്ധൻ പാപ്പയുടെ കൈപിടിച്ച് സ്വന്തം ശിരസ്സിൽ വച്ചിട്ട് ആശീർവദിക്കണമെന്ന് നിർബന്ധിച്ചു.
'നാമെല്ലാം സഹോദരർ' എന്ന ചാക്രികലേഖനത്തിൽ പാപ്പാ എഴുതി: "കുടിയേറ്റക്കാർ മുനുഷ്യരല്ലെന്ന് നമ്മൾ ആരും തന്നെ പച്ചയ്ക്ക് പറയില്ല. എന്നാൽ, പ്രയോഗത്തിൽ കാര്യങ്ങൾ വ്യത്യസ്തമാണ്.
റോമിലേക്കുള്ള മടക്കയാത്രയിൽ പാപ്പാ മൂന്ന് കുടുംബങ്ങളെ, മൊത്തം പന്ത്രണ്ട് പേരെ, തന്റെ വിമാനത്തിൽ കയറ്റി റോമിലേക്ക് കുട്ടിക്കൊണ്ടുപോന്നു. മൂന്ന് കുടുംബങ്ങളും മുസ്ലിങ്ങളായിരുന്നുവെന്നത് സഭയ്ക്കകത്ത് വലിയ എതിർപ്പിനും വിമർശനത്തിനും ഇടയാക്കി. പക്ഷേ, ഫ്രാൻസിസ് പാപ്പായുടെ മനസ്സിൽ അന്ത്യവിധിയിലെ യേശുവിന്റെ ചോദ്യമായിരിക്കണം മുഴങ്ങിക്കൊണ്ടിരുന്നത്: ‘ഞാൻ പരദേശിയായിരുന്നു. നീ എന്നെ സ്വീകരിച്ചുവോ?’ (മത്തായി 25:35).
'നാമെല്ലാം സഹോദരർ' എന്ന ചാക്രികലേഖനത്തിൽ പാപ്പാ എഴുതി: "കുടിയേറ്റക്കാർ മുനുഷ്യരല്ലെന്ന് നമ്മൾ ആരും തന്നെ പച്ചയ്ക്ക് പറയില്ല. എന്നാൽ, പ്രയോഗത്തിൽ കാര്യങ്ങൾ വ്യത്യസ്തമാണ്. നമ്മുടെ തീരുമാനങ്ങളിലൂടെയും സമീപനങ്ങളിലൂടെയും നമ്മൾ അവരെ പ്രാധാന്യത്തിലും യോഗ്യതയിലും കുറഞ്ഞ മനുഷ്യരായി പലപ്പോഴും കരുതുന്നു. ഈ കാഴ്ചപ്പാടും പ്രവർത്തനവും ക്രൈസ്തവർക്ക് ഒരിക്കലും അംഗീകരിക്കാവുന്നതല്ല... ഒരുവന്റെ ജാതി മതം ദേശം മുതലായ പരിഗണനകൾ അവന്റെ അന്യാധീനപ്പെടുത്താനാകാത്ത മനുഷ്യമഹത്വത്തെയും സഹോദരസ്നേഹത്തിന്റെ പരമോന്നത നിയമത്തെയും കീഴ്പ്പെടുത്തരുത്" (നമ്പർ 39).

2013 ജൂലൈ 28.
ലോകയുവജന സമ്മേളനം കഴിഞ്ഞ് ബ്രസീലിൽ നിന്നുള്ള മടക്കയാത്രയിൽ വിമാനത്തിൽ വച്ച് നടത്തിയ പത്രസമ്മേളനത്തിൽ പാപ്പാ പ്രസ്താവിച്ചു - "സ്വവർഗാനുരാഗിയെ വിധിക്കാൻ ഞാനാരാണ്?"
2016 ജൂലൈയിൽ പുറത്തിറങ്ങിയ ഫ്രാൻസിസ് പാപ്പയുടെ പുസ്തകമായിരുന്നു, 'ദൈവത്തിന്റെ പേരാണ് കരുണ’. അന്ത്രേയാ തൊർണീയേല്ലി പാപ്പയുമായി നടത്തിയ അഭിമുഖങ്ങളാണ് ഉള്ളടക്കം. സ്വവർഗാനുരാഗികളെക്കുറിച്ചുള്ള തന്റെ പഴയ പ്രസ്താവനയെ പാപ്പാ ഇതിൽ വിശദീകരിക്കുന്നുണ്ട്. അദ്ദേഹം പറയുന്നു: "അന്നത്തെ സാഹചര്യത്തിൽ ഞാനത് പറഞ്ഞത് തന്നെയാണ് - ഒരാൾ സ്വവർഗാനുരാഗിയായിരിക്കുകയും കർത്താവിനെ അന്വേഷിക്കുകയും ചെയ്താൽ അവനെ വിധിക്കാൻഞാനാരാണ്? വ്യക്തികളെ അവരുടെ ലൈംഗികചായ്‌വുകളുടെ അടിസ്ഥാനത്തിൽ മാത്രം നിർവചിക്കരുത്. തമ്പുരാൻ തന്റെ എല്ലാ സൃഷ്ടികളെയും സ്‌നേഹിക്കുന്നുവെന്ന കാര്യം നമുക്ക് മറക്കാതിരിക്കാം... എല്ലാത്തിനും ഉപരിയായി ഒന്നാം സ്ഥാനത്തു നിൽക്കേണ്ടത് മനുഷ്യവ്യക്തിയാണ് - വ്യക്തിയെന്ന നിലയിലുള്ള അവന്റെ മഹത്വത്തിലും സമ്പൂർണ്ണതയിലും തന്നെ ഓരോ വ്യക്തിയെയും നമ്മൾ കാണണം’’.
2020 സെപ്റ്റംബർ 2.
സെന്റ് പീറ്റേഴ്‌സ് സ്വകയറിലെ പൊതു സന്ദർശനസമയത്ത് ഫ്രാൻസിസ് പാപ്പ ഒരു കഥ പറഞ്ഞു. - ബാബേൽ ഗോപുരത്തെ ചുറ്റിപ്പറ്റി യഹൂദ റബ്ബിമാരുടെയിടയിൽ പ്രചരിച്ച കഥയാണിത്. ഗോപുരം പണി പുരോഗമിക്കുന്നതിന്റെയിടയിൽ ഒരു ദിവസം ഗോപുരം പണിക്ക് ഉപയോഗിക്കുന്ന ഒരു കല്ല് താഴെ വീണ് ഉടഞ്ഞുപോയി. പെട്ടെന്ന് ഗോപുരം പണി സ്തംഭിച്ചു; എല്ലാവരും നിശ്ശബ്ദരായി. കല്ല് പൊട്ടിച്ചതിന്റെ ഉത്തരവാദി ആരെന്നായി അന്വേഷണം. അവസാനം ആളെ കണ്ടെത്തി, വിചാരണ ചെയ്തത്, ശിക്ഷ വിധിച്ച് അയാളെ തൂക്കിക്കൊന്നു.
ഒരു കുട്ടി ലൈംഗികമായി ദുരുപയോഗിക്കപ്പെടുമ്പോൾ എന്റെ ഹൃദയം തകരാറുണ്ടോ? ബാല്യം നഷ്ടപ്പെടുത്തി ബാലവേലയിൽ ജീവിതം തള്ളിനീക്കുന്ന കുഞ്ഞുങ്ങളെ കാണുമ്പോൾ എന്റെ മനസ്സ് ഭാരപ്പെടാറുണ്ടോ? ഇത്തരം സാഹചര്യങ്ങളിലൊക്കെ എനിക്ക് കരച്ചിൽ വരുന്നില്ലെങ്കിൽ അതിനർത്ഥം ഞാനൊരു നല്ല ക്രിസ്ത്യാനിയല്ലെന്നാണ്’’
പിറ്റേദിവസം ഗോപുരത്തിന്റെ മുകളിൽ നിന്ന് ഒരു പണിക്കാരൻ താഴെ വീണ് മരിച്ചു. ഇത്തവണ ഒന്നും സംഭവിക്കാത്ത മട്ടിൽ എല്ലാവരും അവരവരുടെ പണി തുടർന്നു- കഥ പറഞ്ഞ് അവസാനിപ്പിച്ചിട്ട് ഫ്രാൻസീസ് പാപ്പാ ചോദിച്ചു: ‘‘ഏതാണ് വലുത്? ഒരു മനുഷ്യജീവനോ, അതോ അഴകാർന്ന ഒരു കല്ലോ?" അദ്ദേഹം കൂട്ടിച്ചേർത്തു, "മുതലാളിത്വത്തിന്റെ പ്രധാന പ്രശ്‍നം അതിന്റെ പ്രാധാന്യക്രമം തെറ്റിപ്പോകുന്നതാണ്’’.

2015 ജനുവരി.
കാരുണ്യവർഷത്തിന്റെ നടുവിലായിരുന്നു പാപ്പ ഫിലിപ്പൈൻസിലക്ക് പോയത്. അവിടെ മനിലയിലെ കത്തോലിക്കാ സർവ്വകലാശാല ഹാളിൽ വച്ച് ഗ്ലൈസൽ പലോമർ എന്ന അനാഥപെൺകുട്ടി ഫ്രാൻസിസ് പാപ്പയോട് ചോദിച്ചു: "നിഷ്ക്കളങ്കരായ പിഞ്ചുകുഞ്ഞുങ്ങളെ ദൈവം സഹനത്തിലേക്ക് തള്ളിവിടുന്നത് എന്തുകൊണ്ടാണ്?"
ചോദ്യം കേട്ട് പാപ്പായും ശ്രോതാക്കളും അമ്പരന്ന് നിന്നപ്പോൾ അവൾ തുടർന്നു: "മാതാപിതാക്കളാൽ ഉപേക്ഷിക്കപ്പെടുന്ന പിഞ്ചുകുഞ്ഞുങ്ങൾ അനേകരുണ്ട്. മയക്കുമരുന്നിനും ലൈംഗിക ദുരുപയോഗത്തിൽ അടിപ്പെടുന്നവരും അനേകരാണ്. ഇതിലൊക്കെ പെട്ടുപോകുന്ന കുട്ടികൾ നിഷ്ക്കളങ്കരാണുതാനും. എന്നിട്ടും കുഞ്ഞുങ്ങൾക്കിത് സംഭവിക്കാൻ തമ്പുരാൻ എന്തേ അനുവദിക്കുന്നു?"
പറഞ്ഞുതീരുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു.
ഹാളിൽ നിശ്ശബ്ദത തളം കെട്ടിയപ്പോൾ ഫ്രാൻ സിസ് പാപ്പ പതിയെ നടന്ന് ഗ്ലൈസലിന്റെ അടുത്തെത്തി. അവളെ നെഞ്ചോടുചേർത്ത് അദ്ദേഹം ശ്രോതാക്കളോട് പറഞ്ഞു:
"ഒരു ഉത്തരവുമില്ലാത്ത ചോദ്യമാണ് ഗ്ലൈസൽ ചോദിച്ചത്. വാക്കുകളിലൂടെയല്ല, കണ്ണീരിലൂടെയാണ് അവൾ നമ്മളോടീ ചോദ്യം ചോദിച്ചിരിക്കുന്നത്. ഹൃദയം കൊണ്ട് ഈ ചോദ്യം ആവർത്തിക്കാനും, കരയാനും സാധിക്കുമ്പോൾ മാത്രമേ നമുക്ക് ഇവളുടെ ചോദ്യം മനസ്സിലാവുള്ളൂ."

ഇത്രയും പറഞ്ഞിട്ട് അദ്ദേഹം ക്രിസ്തുവിലേക്ക് തിരിഞ്ഞു.
"ക്രിസ്തു പലപ്രാവശ്യം കരഞ്ഞിട്ടുണ്ട്. കൂട്ടുകാരൻ ലാസർ മരിച്ചപ്പോൾ യേശു കരഞ്ഞു. ജായ്‌റോസിന്റെ കൊച്ചുമകൾ മരിച്ചപ്പോഴും അവന് കരച്ചിലടക്കാനായില്ല. മകന്റെ ശവമഞ്ചത്തിന് പിറകെ നടക്കുന്ന നായിമിലെ വിധവയുടെ സങ്കടം കണ്ടപ്പോഴും യേശുവിന്റ കണ്ണുനിറഞ്ഞു. അപ്പത്തിനും ആശ്വാസത്തിനും വേണ്ടി അലയുന്ന ജനക്കൂട്ടത്തെ കണ്ടപ്പോഴും അവൻ സങ്കടപ്പെട്ടു. വേദനിക്കുന്നവരോടൊപ്പം കരയുമ്പോഴാണ് നാം അവരെ മനസ്സിലാക്കുന്നത്. അപ്പോഴാണ് നാം അവരെ സ്നേഹിക്കാൻ തുടങ്ങുന്നത്’’.
എന്നിട്ടദ്ദേഹം തന്റെ ശ്രോതാക്കളോട് നിർദ്ദേശിച്ചു: "നിങ്ങൾ സ്വയം ചോദിക്കേണ്ട ഒരു ചോദ്യമുണ്ട്: കരയാൻ എനിക്കറിയാമോ? പട്ടിണിമൂലം വിശക്കുന്ന കുഞ്ഞിനെ കാണുമ്പോൾ എനിക്ക് കരയാനാവുന്നുണ്ടോ? അനാഥയായി തെരുവിൽ അലയുന്ന ബാലികയെ കാണുമ്പോൾ എന്റെ കണ്ണ് നിറയുന്നുണ്ടോ? ഒരു കുട്ടി ലൈംഗികമായി ദുരുപയോഗിക്കപ്പെടുമ്പോൾ എന്റെ ഹൃദയം തകരാറുണ്ടോ? ബാല്യം നഷ്ടപ്പെടുത്തി ബാലവേലയിൽ ജീവിതം തള്ളിനീക്കുന്ന കുഞ്ഞുങ്ങളെ കാണുമ്പോൾ എന്റെ മനസ്സ് ഭാരപ്പെടാറുണ്ടോ? ഇത്തരം സാഹചര്യങ്ങളിലൊക്കെ എനിക്ക് കരച്ചിൽ വരുന്നില്ലെങ്കിൽ അതിനർത്ഥം ഞാനൊരു നല്ല ക്രിസ്ത്യാനിയല്ലെന്നാണ്’’.
ജീവിതത്തിന്റെ സായാഹ്നത്തിൽ കൂട്ടുകാരന്റെ ജീവിതപങ്കാളിക്ക് ആകസ്മികമായി മാരകരോഗം പിടിപെട്ടു. അത് അയാളെ ആകെ ഉലച്ചുകളഞ്ഞു. ഇപ്പോൾ അയാളുടെ പ്രഭാതങ്ങൾ ആരംഭിക്കുന്നത് ദൈവസ്തവത്തോടെയാണ്: "നാഥാ, ഒരു ദിവസം കൂടി ഇവളുള്ള ഭൂമിയിൽ ജീവിക്കാൻ അവസരം തന്നതിന്, നിനക്ക് നന്ദി"
ഫ്രാൻസിസ് കടന്നുപോകുമ്പോൾ, സമാനമായ ഒരു മൗനപ്രാർത്ഥനയായിരിക്കും മനുഷ്യമനസ്സുകളിൽ: "നാഥാ, ജഗദീശ്വരാ, നിനക്ക് എന്റെ ഹൃദയത്തിന്റെ നന്ദി. ഫ്രാൻസിസെന്ന പാപ്പയുടെ കാലത്ത് ജീവിക്കാനുള്ള ഭാഗ്യം തന്നതിന്. ക്രിസ്തീയതയുടെ യഥാർത്ഥ അർത്ഥം എന്താണെന്ന് ഇദ്ദേഹത്തിലൂടെ വെളിവാക്കി തന്നതിന്. പോരാ, മാനവികതയുടെ സർവ്വസാഹോദര്യത്തിന് ഇനിയുമിവിടെ സാംഗത്യമുണ്ടെന്ന് കാട്ടിത്തന്നതിന്. വൈരത്തിനും യുദ്ധത്തിനും മേലെ സംഭാഷണത്തിനും വിട്ടുവീഴ്ചയ്ക്കും കരുണയ്ക്കും ജയിക്കാനാവുമെന്ന പ്രത്യാശ മാനവകുലത്തിൽ കെടാതെ നിലനിർത്തിയതിന്’’.