സൈബറാക്രമണങ്ങള്‍
മാനസികാരോഗ്യം തന്നെ
തകരാറിലാക്കിയിരുന്നു
സൈബറാക്രമണങ്ങള്‍ മാനസികാരോഗ്യം തന്നെ തകരാറിലാക്കിയിരുന്നു
29 Jan 2022, 05:24 PM
ഒരു ജനാധിപത്യ രാജ്യത്ത് സംവാദങ്ങളുടെ രാഷ്ട്രീയ പ്രാധാന്യമെന്താണ്?
നിങ്ങളുടെ അഭിപ്രായത്തെ മരണം വരെ ഞാന്‍ എതിര്‍ക്കും. പക്ഷേ, അഭിപ്രായം പറയാനുള്ള നിങ്ങളുടെ സ്വാതന്ത്ര്യം സംരക്ഷിക്കാനായി എന്റെ ജീവന്‍ കൊടുക്കാനും ഞാന്‍ തയ്യാറാണ്. ജനാധിപത്യത്തെ പ്രതിഫലിപ്പിക്കുന്ന ഏറ്റവും മികച്ച വാചകങ്ങളിലൊന്നാണിത്. മറ്റുള്ളവരുടെ അഭിപ്രായത്തില്‍ വിയോജിപ്പ് രേഖപ്പെടുത്താനുള്ള അവകാശം എല്ലാര്‍ക്കുമുണ്ട്. എന്നാല്‍ അങ്ങനെ വരുന്ന ഒരു അഭിപ്രായത്തെ കൂട്ടം ചേര്‍ന്ന് ആക്രമിച്ച് എതിര്‍പ്പുകളെ ഇല്ലാതാക്കുന്നത് ജനാധിപത്യ രീതിയല്ല. വിയോജിപ്പുകള്‍ പ്രകടിപ്പിക്കാനുള്ള ഒരാളുടെ അവകാശത്തെ അംഗീകരിക്കണം. ആ വിയോജിപ്പുകളെ ആശയങ്ങള്‍ കൊണ്ടാണ് നേരിടേണ്ടത്, അല്ലാതെ കൂട്ടമായ ആക്രമണം കൊണ്ടല്ല.
മോശമായ ഭാഷ കൊണ്ടും പദപ്രയോഗം കൊണ്ടുമാണ് കൂടുതലാളുകളും വിയോജിപ്പുകളെ കൈകാര്യം ചെയ്യുന്നത്. അവിടെ ആശയങ്ങളില്ല, സംവാദങ്ങള്‍ ഇല്ലേ ഇല്ല. ജനാധിപത്യമെന്നാല്‍ യോജിപ്പുകളും വിയോജിപ്പുകളും ആശയങ്ങളും സംവാദങ്ങളും എല്ലാം ചേരുന്നതാണ്. വിവിധ അഭിപ്രായരൂപീകരണങ്ങള്‍ സംഭവിക്കുമ്പോഴും പല വീക്ഷണകോണുകളിലൂടെയും നമ്മുടെ മുന്നിലുള്ള വിഷയത്തെ ജനാധിപത്യപരമായി സമീപിക്കുമ്പോഴുമാണ് സംവാദം സാദ്ധ്യമാകുന്നത്. മികച്ച സംവാദം വരികയാണെങ്കില്‍ കൂടുതല്‍ പക്വതാപരമായ ഒരു കാഴ്ചപ്പാടിലേക്കായിരിക്കും എത്തിച്ചേരുന്നത്. അതല്ലാതെ വിയോജിപ്പുകളെ ഏതുവിധേനെയും തകര്‍ത്തുകളയുക എന്നാണെങ്കില്‍ അത് ഫാസിസമാണ്.
സംവാദത്തില്‍ ഭാഷയ്ക്ക് എത്രത്തോളം പ്രാധാന്യമുണ്ട്? സംവാദ ഭാഷ മറ്റ് പ്രയോഗഭാഷകളില്‍ നിന്ന് വേറിട്ട് നില്‍ക്കേണ്ടതുണ്ടോ?
സംവാദത്തില്‍ ഭാഷയ്ക്ക് തീര്‍ച്ചയായും പ്രാധാന്യമുണ്ട്. മറ്റുള്ളവരുടെ സ്പേസ് അംഗീകരിച്ചുകൊണ്ടുള്ള ഒരു രീതിയാണെങ്കിലേ ക്രിയാത്മകമായ സംവാദം സാദ്ധ്യമാകുള്ളൂ. ഇവിടെ സംഭവിക്കുന്നത് വിയോജിപ്പുകള്‍ ഉയരുമ്പോള്‍ അവയെ ഏതുവിധേനെയും നേരിടുക എന്നു മാത്രമാണ്. അതിന് ഏറ്റവും എളുപ്പമുള്ള വഴി മോശമായ പദപ്രയോഗങ്ങള്‍ ഉപയോഗിക്കുക എന്നതാണ്. ആശയങ്ങള്‍ കൊണ്ടല്ല, പദപ്രയോഗങ്ങള്‍ കൊണ്ടാണ് എതിര്‍പ്പുകളെ നേരിടുന്നത്. അതോടെ എതിര്‍ശബ്ദങ്ങള്‍ അവസാനിക്കുമെന്ന് മോശപ്പെട്ട പദപ്രയോഗങ്ങള്‍ നടത്തുന്നവര്‍ക്കറിയാം. മുഖമില്ലാത്ത രൂപങ്ങളാണ് കൂടുതലും എന്നതിനാല്‍ തന്നെ ഇപ്പുറത്ത് നില്‍ക്കുന്നയാള്‍ കരുതിയിരിക്കുന്നതിന്റെ, പ്രതീക്ഷിക്കുന്നതിന്റെ അങ്ങേയറ്റം പോകാന്‍ അവര്‍ക്ക് മടി ഉണ്ടാകുകയുമില്ല. സോഷ്യല്‍ മീഡിയ ശ്രദ്ധിച്ചാലറിയാം.

ഏതുവിഷയവുമായി ബന്ധപ്പെട്ട അഭിപ്രായമാണെങ്കിലും അവയെ നേരിടുന്നത് സമാനമായ പൊതുപദപ്രയോഗങ്ങള്‍ കൊണ്ടാണെന്ന്. വര്‍ഗീയ, സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളായിരിക്കും കൂടുതലും. ജാതി, ലിംഗം, ശരീരം എന്നിവയും വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. സംവാദഭാഷ പ്രയോഗഭാഷയില്‍ നിന്നും വേറിട്ട് നില്‍ക്കേണ്ടത് അഭിപ്രായം പറയാനുള്ള മറ്റൊരാളുടെ അവകാശത്തെ അംഗീകരിച്ചുകൊണ്ടാവണം. അതല്ലെങ്കില്‍ അവയെ സംവാദമായി കാണാന്‍ പറ്റില്ല.
സൈബര്‍ സ്പേസ്, സംവാദങ്ങളിലെ ജനാധിപത്യത്തേയും ജനാധിപത്യ ഭാഷയെയും കണ്ടെത്താനും ഉള്‍ക്കൊള്ളാനും അംഗീകരിക്കാനും പക്വമായോ?
സൈബര്‍ സ്പേസ് സംവാദങ്ങളിലെ ജനാധിപത്യത്തേയും ജനാധിപത്യ ഭാഷയെയും കണ്ടെത്താനും ഉള്‍ക്കൊള്ളാനും അംഗീകരിക്കാനും സൈബര്‍ സ്പേസ് പക്വമായിട്ടില്ല. നല്ല സംവാദങ്ങള്‍ തീര്‍ച്ചയായും ഇവിടെ നടക്കുന്നുണ്ട്. എങ്കില്‍പോലും വിവാദവിഷയങ്ങളോ, ചര്‍ച്ചയാകുന്ന വിഷയങ്ങളോ വരുമ്പോള്‍ അസഹിഷ്ണുതയോടെയാണ് കൂടുതലും കൈകാര്യം ചെയ്യപ്പെടുന്നത്.
അവിടെ എതിരഭിപ്രായങ്ങളെ പക്വതയോടെയല്ല സ്വീകരിക്കുന്നതും വിലയിരുത്തുന്നതും. ജനാധിപത്യം പോയിട്ട് സാമാന്യ മര്യാദ പോലും കാണിക്കാറുണ്ട് എന്ന് തോന്നുന്നില്ല. ആളുകള്‍ ആള്‍ക്കൂട്ടമായി മാറുമ്പോള്‍ പക്വത ആവശ്യമായി വരുന്നേ ഇല്ല. വ്യാജ പ്രൊഫൈലുകളിലെ ഐഡന്റിറ്റിയുടെ ഒളിച്ചുവയ്ക്കല്‍ കൂടിയാകുമ്പോള്‍ ധൈര്യം കൂടുന്നു. ഞങ്ങള്‍ ഒരു കൂട്ടമാണ് എന്ന കരുത്തും സൈബര്‍ സ്പേസില്‍ പക്വത ആവശ്യപ്പെടുന്നില്ല.
ഡിജിറ്റല്‍ സ്പേസില്‍ വ്യക്തികള്‍ നേരിടുന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ഡിജിറ്റലല്ലാത്ത സ്പേസില്‍ നേരിടുന്ന ആക്രമണങ്ങളില്‍ നിന്ന് ഏതെങ്കിലും തരത്തില്‍ വ്യത്യസ്തമാണോ?
ഡിജിറ്റല്‍ സ്പേസ് ആക്രമണവും അല്ലാത്തവയും രണ്ടും ആക്രമണങ്ങള്‍ തന്നെയാണ്. അസഹിഷ്ണുതയില്‍ നിന്നു തന്നെയാണ് രണ്ടാക്രമണങ്ങളും പുറപ്പെടുന്നത് എന്നും കാണാം. ഡിജിറ്റല്‍ അല്ലാത്ത സ്പേസില്‍ ശാരീരികമായുള്ള കടന്നുകയറ്റം നടക്കുന്നു, സൈബര്‍ സ്പേസില്‍ ശാരീകമായതിനുപകരം മാനസികമായി തകര്‍ക്കാനായുള്ള പരമാവധി ശ്രമം നടത്തുന്നു. കായികമായി നേരിടണമെന്നാഗ്രഹിക്കുകയും അതിന് കഴിയാത്തതുകൊണ്ട് വ്യക്തിപരമായ അധിക്ഷേപങ്ങള്‍ കൊണ്ട് ഒറ്റപ്പെടുത്താനുമാണ് സൈബര്‍ സ്പേസിലെ ആക്രമണങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് കാണാം. രണ്ടും വ്യത്യസ്തമാണെന്ന് കരുതുന്നില്ല. ആള്‍ക്കൂട്ട ആക്രമണത്തിന്റെ മനശാസ്ത്രം തന്നെയാണ് രണ്ടിടത്തും പ്രതിഫലിക്കുന്നത്. സൈബര്‍ സ്പേസില്‍ അല്ലാത്ത ആക്രമണം ഒന്നുകൂടെ ആപത്ക്കരമാണെന്ന് പറയാമെങ്കിലും സൈബര്‍ സ്പേസും അതിന്റെ തൊട്ടടുത്ത് തന്നെ നിലയുറപ്പിച്ചിട്ടുണ്ട്. നമ്മളാരാണെന്ന് മറച്ചുവച്ച് എന്തും വിളിച്ചുപറയാമെന്നത് അവര്‍ക്ക് നല്‍കുന്ന ധൈര്യം ചെറുതല്ല. നേരിട്ട് ആക്രമിക്കാന്‍ കഴിയാത്തതിന്റെ വിഷമം അവര്‍ ഭാഷാപ്രയോഗങ്ങളിലൂടെ തീര്‍ക്കുന്നുണ്ട്.
വ്യക്തിപരമായി സൈബര്‍ ആക്രമണം നേരിട്ടിട്ടുണ്ടോ? ആ അനുഭവം എന്തായിരുന്നു?
സൈബര്‍ ആക്രമണം എന്ന് പൊതുവേ പറയപ്പെടുന്ന രീതിയില്‍ അല്ലെങ്കിലും ഇതേ പോലെയുള്ള ആക്രമണം നേരിട്ട അനുഭവമുണ്ട്. 2019ല്‍ വീട്ടില്‍ അതിക്രമിച്ച് കയറി എന്നെയും കുട്ടികളെയും അക്രമിച്ച സംഭവത്തില്‍ 600 ഓളം അംഗങ്ങളുള്ള തിരുവനന്തപുരം പ്രസ് ക്‌ളബിന്റെ മെയില്‍ ഗ്രൂപ്പില്‍ നിന്നും കൂട്ടായ ആക്രമണം നേരിടേണ്ടി വന്നിട്ടുണ്ട്.
ഒരു വനിതാമാദ്ധ്യമപ്രവര്‍ത്തകയുടെ മെയിലില്‍ നിന്നു തന്നെ ഇതേ ഗ്രൂപ്പിലേക്ക് വളരെ മോശപ്പെട്ട ഭാഷയില്‍ യാഥാര്‍ത്ഥ്യവിരുദ്ധമായ പരാമാര്‍ശങ്ങള്‍ ഉണ്ടായിരുന്നു. സൈബര്‍ സെല്ലില്‍ അന്നു തന്നെ പരാതി നല്‍കുകയും ചെയ്തിരുന്നു. എന്നെ വ്യക്തിപരമായി യാതൊരു തരത്തിലും അറിയാത്ത ആള്‍ക്കാരായിരുന്നു ഈ ആക്രമണത്തിന് മുന്നില്‍ നിന്നത്. വളരെ നിന്ദ്യമായ ഭാഷയിലായിരുന്നു അന്ന് ആ ഗ്രൂപ്പില്‍ വന്നുകൊണ്ടിരുന്ന തുടര്‍ച്ചയായ മെയിലുകള്‍ എന്നത് ഇപ്പോഴും ഞാന്‍ ഓര്‍ക്കുന്നുണ്ട്. നമുക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ അസ്വസ്ഥതയില്‍ തുടരുമ്പോഴായിരുന്നു ഈ ആക്ഷേപങ്ങളുമെന്നത് അന്ന് മാനസികാരോഗ്യം തന്നെ തകരാറിലാക്കിയിരുന്നു. കൂലി എഴുത്തുകാരാണ് മെയില്‍ തയ്യാറാക്കി തരുന്നതെന്നായിരുന്നു അന്ന് നേരിട്ട മറ്റൊരു ആക്ഷേപം. നമ്മള്‍ അത്രയും കാലം ചെയ്ത തൊഴിലിനെ പോലും അടച്ചാക്ഷേപിക്കുന്ന രീതിയിലായിരുന്നു ഈ പരാമര്‍ശം. ഈ മെയിലുകള്‍ക്ക് മറുപടി നല്‍കി തുടങ്ങിയപ്പോഴാണ് താത്കാലികമായി ആക്രമണം അവസാനിച്ചത്.

മാധ്യമപ്രവര്‍ത്തക
ഡോ. ടി.എസ്. ശ്യാംകുമാര്‍
Jan 22, 2023
2 Minutes Read
പ്രഭാഹരൻ കെ. മൂന്നാർ
Jan 21, 2023
5 Minutes Read
സി.കെ. മുരളീധരന്‍
Jan 19, 2023
29 Minute Watch
അശോകന്‍ ചരുവില്‍
Jan 17, 2023
3 Minute Read
ജോണ്‍ ബ്രിട്ടാസ്
Jan 16, 2023
35 Minutes Watch
സി.കെ. മുരളീധരന്‍
Jan 10, 2023
33 Minutes Watch