truecoppy
MORE
Truecopy Home
Readers
are
Thinkers

Saturday, 28 January 2023

truecoppy
Truecopy Logo
Readers are Thinkers

Saturday, 28 January 2023

  • Videos
  • Short Read
  • Long Read
  • Webzine
  • Dialogos
  • Truecast
  • Truetalk
  • Grandma Stories
  • Bibliotheca
  • Bird Songs
  • Bibliotheca Bird Songs Election 2021 Capital Thoughts Dr. Think Day Scholar Earth P.O. Graffiti Science is Truth Sherlock Holmes True Pictures True Reel True Review
Close
Videos
Short Read
Long Read
Webzine
Dialogos
Truecast
Truetalk
Grandma Stories
Bibliotheca
Bird Songs
Election 2021
Capital Thoughts
Dr. Think
Day Scholar
Earth P.O.
Graffiti
Science is Truth
Sherlock Holmes
True Pictures
True Reel
True Review
Image
opener
Image
opener
https://truecopythink.media/taxonomy/term/5797
Sabarimala Temple

Cultural Studies

Photo: Sabarimala.kerala.gov.in

ശബരിമലയിലെ ബ്രാഹ്മണ സംവരണം:
കോടതിവിധികൊണ്ടുമാത്രം
മറികടക്കാനാകാത്ത പ്രശ്നം

ശബരിമലയിലെ ബ്രാഹ്മണ സംവരണം: കോടതിവിധികൊണ്ടുമാത്രം മറികടക്കാനാകാത്ത പ്രശ്നം

ശബരിമല മേല്‍ശാന്തി നിയമനത്തെ സംബന്ധിച്ച തര്‍ക്കവിതര്‍ക്കങ്ങള്‍ കേരള സമൂഹം ആര്‍ജിച്ചതായി കരുതപ്പെടുന്ന നവോത്ഥാന മൂല്യങ്ങളെ തന്നെയാണ് വീണ്ടും വീണ്ടും ചോദ്യം ചെയ്യുന്നത്. കീഴാളരും പിന്നാക്കക്കാരുമായ മനുഷ്യരുടെ ആത്മാഭിമാനത്തെയാണ് മേല്‍ശാന്തി നിയമനത്തിലെ ബ്രാഹ്മണര്‍ക്ക്  മാത്രമായ സംവരണം ചോദ്യം ചെയ്യുന്നത്. 

4 Dec 2022, 11:08 AM

ഡോ. ടി.എസ്. ശ്യാംകുമാര്‍

ശബരിമല മേല്‍ശാന്തി നിയമനം സംബന്ധിച്ച വിഷയത്തില്‍ ഹൈക്കോടതി ശനിയാഴ്ച പ്രത്യേക സിറ്റിംഗ് നടത്തി. സിറ്റിങ് യുട്യൂബ് വഴി തത്സമയം സംപ്രേഷണം നടത്തുകയും ചെയ്തു. അന്തിമവാദത്തിന് 17ന് വീണ്ടും പരിഗണിക്കാൻ ഹർജി മാറ്റിയിരിക്കുകയാണ്.

ശബരിമല- മാളികപ്പുറ ക്ഷേത്രങ്ങളിലെ മേൽശാന്തി നിയമനത്തിന് മലയാള ബ്രാഹ്മണർ മാത്രം അപേക്ഷിച്ചാൽ മതിയെന്ന വ്യവസ്ഥ തൊട്ടുകൂടായ്മയാണ് എന്നും ഭരണഘടന ഉറപ്പുനൽകുന്ന തുല്യാവകാശത്തിന് എതിരാണ് എന്നുമാണ് ഹർജിക്കാരുടെ വാദം. എന്നാൽ, പതിറ്റാണ്ടുകളായി തുടരുന്ന രീതി മാറ്റാനാകില്ലെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ്. മേൽശാന്തി നിയമനത്തിന് അപേക്ഷിച്ച ടി.എൽ. സജിത്ത്, പി.ആർ. വിജീഷ്, സി.വി. വിഷ്ണുനാരായണൻ എന്നിവരാണ് ഹർജിക്കാർ. മലയാള ബ്രാഹ്മണർ എന്നതല്ലാത്ത എല്ലാ യോഗ്യതയും ഉണ്ട് എന്ന് ചൂണ്ടിക്കാട്ടിയാണ് ഇവർ കോടതിയെ സമീപിച്ചത്.

View Ad

Your browser does not support the video tag.

View Ad

Your browser does not support the video tag.

പുരാതന കാലം മുതൽ മലയാള ബ്രാഹ്മണരെയാണ് മേൽശാന്തിമാരായി നിയമിക്കുന്നത് എന്നതിന് രേഖകളുണ്ടോ എന്ന് കോടതി ചോദിച്ചു. എന്നാൽ, ഇക്കാര്യം തെറ്റാണെങ്കിൽ തെളിയിക്കേണ്ടത് ഹർജിക്കാരാണ് എന്നായിരുന്നു ദേവസ്വംബോർഡിന്റെ മറുപടി.

ഈ വിഷയത്തിൽ വിധി എന്തുതന്നെയായാലും നമ്മുടെ സമൂഹത്തെ ബാധിച്ചിരിക്കുന്ന ആഴമേറിയ പ്രശ്‌നങ്ങളിലേക്കാണ് വിരല്‍ചൂണ്ടുന്നത്. കേവലം ദേവസ്വം ബോര്‍ഡിനെ പഴിചാരി ഒഴിഞ്ഞുമാറാവുന്നതിനപ്പുറം സമൂഹത്തെ കാര്‍ന്നുതിന്നുന്ന ഗൗരവതരമായ അടരുകളെയാണ് ഇത് തുറന്ന് കാട്ടുന്നത്. 

Sabarimala Temple Thathwmasi
 Photo: Wikimedia Commons

താന്ത്രികവിദ്യ അഭ്യസിച്ച ഹിന്ദുമത വിശ്വാസികളെ തുല്യരായി പരിഗണിക്കാതെ ശബരിമല മേല്‍ശാന്തി നിയമനം ബ്രാഹ്മണര്‍ക്ക് മാത്രമായി ‘സംവരണം' ചെയ്യുന്നത് വലിയൊരു അനീതിയും അസമത്വവുമാണെന്ന് പൊതുവെ തിരിച്ചറിയുന്നില്ല. ശബരിമലയില്‍ പതിനെട്ടു പടികളും കടന്നു ചെല്ലുമ്പോള്‍ കാണുന്ന ‘തത്വമസി' എന്ന ഉപനിഷദ് വചനം ദര്‍ശനത്തിനെത്തുന്ന ഏവരിലും തുല്യതയാണ് അടയാളപ്പെടുത്തുന്നത്. എന്നാല്‍ മേല്‍ശാന്തി നിയമനം മലയാള ബ്രാഹ്മണര്‍ക്ക് മാത്രമാണന്ന് വരുന്നതോടെ ഈ തത്വമസിയില്‍ കീഴാളരും  പിന്നാക്കക്കാരും ഉള്‍പ്പെടുന്നില്ല എന്നാണ് പരസ്യമായി പ്രഖ്യാപിക്കുന്നത്. ഇതാകട്ടെ വ്യക്തമായ അയിത്താചരണമാണ്. ഭരണഘടന നിയമം മൂലം നിരോധിച്ച അയിത്ത വ്യവസ്ഥയാണ് ശബരിമലയില്‍ മലയാള ബ്രാഹ്മണര്‍ മാത്രം മേല്‍ശാന്തിയായി നിയമിതരായാല്‍ മതി എന്ന അനുഷ്ഠാന ദുര്‍വാശിക്കുപിന്നിലുള്ളത്. 

ALSO READ

ബ്രാഹ്മണ ദുഃഖമല്ല ഇന്ത്യൻ ദുഃഖം, വ്യാജം പാടുന്ന നാമസങ്കീർത്തനങ്ങൾ

ഹിന്ദുരാഷ്ട്ര സങ്കല്പത്തില്‍ ബ്രാഹ്മണരുള്‍പ്പെടുന്ന സവര്‍ണരാണ് അധികാരശക്തികളെന്നതിന്റെ സൂചന മാത്രമാണ് മേല്‍ശാന്തി നിയമനത്തിലെ പ്രത്യേക നമ്പൂതിരി സംവരണം. മറ്റിതര കീഴാള- പിന്നാക്ക ശാന്തിക്കാര്‍ ശബരിമല മേല്‍ശാന്തി നിയമനത്തിന് അര്‍ഹരല്ലാത്ത ഹീന മനുഷ്യരാണെന്ന ചാതുര്‍വര്‍ണ്യ തന്ത്രമാണ് ഇന്നും പുലരുന്നത്. ഉന്നതാധികാര സ്ഥാനങ്ങളിലെല്ലാം തുടരുന്ന ത്രൈവര്‍ണികാധിപത്യത്തെയാണ് ഇത് വെളിവാക്കുന്നത്. നിലവില്‍ 90 ശതമാനം തസ്തികകളും സവര്‍ണ കുത്തകയായി തുടരുന്ന ദേവസ്വം സ്ഥാപനങ്ങള്‍ കേരളീയ സമൂഹത്തില്‍ അധീശത്വം വഹിക്കുന്ന സവര്‍ണാധിപത്യത്തിന്റെ ഒരു പരിച്ഛേദം മാത്രമാണ്. ഇതിന്റെ മറ്റൊരു ചിത്രമാണ് എയ്ഡഡ് സ്ഥാപനങ്ങളില്‍ തുടരുന്ന സവര്‍ണാധികാര കുത്തക. ഇത്തരം സ്ഥാപനങ്ങളില്‍ ഭൂരിഭാഗം അധ്യാപക  അനധ്യാപക തസ്തികകളും സവര്‍ണ മുന്നാക്ക ജാതിവിഭാഗങ്ങളാണ് കൈയടക്കി വച്ചിരിക്കുന്നത് എന്ന് ലഭ്യമായ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. ഒ. പി. രവീന്ദ്രന്റെയും വിനില്‍ പോളിന്റെയും മറ്റും പഠനങ്ങള്‍ ഈ രംഗത്ത് തുടരുന്ന ഭീകരമായ പുറന്തള്ളല്‍ പ്രക്രിയ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

Dr. Mohan Gopal
 ഡോ. മോഹന്‍ ഗോപാല്‍ /Photo: glctvpmlaw.blogspot.com

നിയമാധ്യാപകനും ഭരണഘടനാ വിദഗ്ദനുമായ ഡോ. മോഹന്‍ ഗോപാല്‍ ചൂണ്ടിക്കാട്ടിയതുപോലെ, എല്ലാ രംഗങ്ങളിലും പ്രാതിനിധ്യത്തിനായുള്ള പോരാട്ടം ഉയര്‍ന്നുവരേണ്ടതായിട്ടുണ്ട്. ശബരിമല മേല്‍ശാന്തി നിയമനത്തിലും കേവലം ബ്രാഹ്മണ കുത്തകയാവാതെ യോഗ്യരായ എല്ലാ ജാതികളിലും ഉള്‍പ്പെട്ട ഹിന്ദുമത വിശ്വാസികളെയും  പരിഗണിക്കേണ്ടതായുണ്ട്. ഈശ്വരനെ പൂജിക്കാന്‍ ഒരു പ്രത്യേക വിഭാഗത്തിനുമാത്രമേ അനുവാദമുള്ളൂ എന്ന സിദ്ധാന്തം എത്രമേല്‍ അനീതി നിറഞ്ഞതാണെന്ന് പറയേണ്ടതില്ല. കീഴാളരും പിന്നാക്കക്കാരുമായ മനുഷ്യരുടെ ആത്മാഭിമാനത്തെയാണ് മേല്‍ശാന്തി നിയമനത്തിലെ ബ്രാഹ്മണര്‍ക്ക്  മാത്രമായ  സംവരണം ചോദ്യം ചെയ്യുന്നത്. 

താന്ത്രികവിദ്യയുടെ ചരിത്രത്തിലൂടെ കടന്നുപോയാലും ബ്രാഹ്മണര്‍ക്ക് ഇത്തരമൊരു സവിശേഷാധികാരം ഉന്നയിക്കുവാന്‍ സാധ്യമല്ല. മേല്‍ശാന്തി നിയമനത്തില്‍ പ്രസ്താവിക്കുന്ന മലയാള ബ്രാഹ്മണര്‍ എന്ന സവിശേഷ പദവി തന്നെ ആ അര്‍ത്ഥത്തില്‍ ചോദ്യം ചെയ്യേണ്ടതാണ്. കേരളത്തിലെ ബ്രാഹ്മണര്‍ രചിച്ച തന്ത്രഗ്രന്ഥങ്ങളിലൊന്നും മലയാള ബ്രാഹ്മണര്‍ എന്ന വിശേഷ വര്‍ഗത്തെ കാണാനില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. പ്രതിമാപൂജകള്‍ ബ്രാഹ്മണര്‍ ചെയ്യാന്‍ പാടില്ല എന്ന മനുസ്മൃതിയുടെ നിയമം ഉല്ലംഘിച്ചാണ് യഥാര്‍ത്ഥത്തില്‍ ബ്രാഹ്മണര്‍ ബിംബ പൂജകള്‍ അനുഷ്ഠിക്കുന്നതും. 

സമൂഹത്തെ ബാധിച്ച ആഴമേറിയ ബ്രാഹ്മണ്യ ഉന്മുഖതയെ കോടതി വിധികളിലൂടെ മാത്രം മറികടക്കാനാകില്ല. സമൂഹത്തില്‍ വ്യാപകമായിത്തീരേണ്ട ആധുനിക മൂല്യങ്ങളുടെയും നീതിവിചാരങ്ങളുടെയും ആവശ്യകതയിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നത്. സാമൂഹ്യ പരിഷ്‌കരണം കോടതി വിധികളിലൂടെ മാത്രം ഇറങ്ങിവരേണ്ട ഒന്നല്ലെന്നും ജനത ഒന്നാകെ അത്തരമൊരു ബോധ്യത്തിലേക്ക് പരിവര്‍ത്തിക്കപ്പെടേണ്ടതുണ്ടെന്നും തിരിച്ചറിയേണ്ടതുണ്ട്.

ALSO READ

സ്വന്തം വീട്ടുജോലിക്ക് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജീവനക്കാരെ നിയോഗിച്ച് ഡയറക്ടര്‍, പരാതിയുമായി ജീവനക്കാര്‍

ശബരിമല മേല്‍ശാന്തി നിയമനത്തെ സംബന്ധിച്ച തര്‍ക്കവിതര്‍ക്കങ്ങള്‍ കേരള സമൂഹം ആര്‍ജിച്ചതായി ഗണിക്കപ്പെടുന്ന നവോത്ഥാന മൂല്യങ്ങളെ തന്നെയാണ് വീണ്ടും വീണ്ടും ചോദ്യം ചെയ്യുന്നത്. ബ്രാഹ്മണ്യം പിടിമുറുക്കിയ സാംസ്‌കാരിക വ്യവസ്ഥയുടെ വിമോചനത്തിലൂടെ മാത്രമേ ശബരിമല മേല്‍ശാന്തി നിയമനം മാത്രമല്ല, എല്ലാ അധികാരസ്ഥാനങ്ങളും പ്രാതിനിധ്യ ജനായത്ത വ്യവസ്ഥക്കനുസൃതമായി തുല്യമായി വിതരണം ചെയ്യപ്പെടേണ്ടതാണെന്ന സാമൂഹ്യ നീതി വിചാരങ്ങളിലേക്ക്  ‘മലയാളികള്‍ക്ക് ' ഉയരാന്‍ കഴിയൂ.

  • Tags
  • #Brahmanism
  • #Sabarimala
  • #Dr.T.S. Shyamkumar
  • #Dr.Mohan Gopal
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
kaali

Cultural Studies

ഡോ. ടി.എസ്. ശ്യാംകുമാര്‍

സന്യാസിമാരുടെ ധർമ സെൻസർബോർഡിന് ദേവതമാരെ ലഹരിമുക്തരാക്കാനാകുമോ?

Jan 22, 2023

2 Minutes Read

shyamkumar

Cultural Studies

ഡോ. ടി.എസ്. ശ്യാംകുമാര്‍

പാചക ബ്രാഹ്‌മണ്യ വാദികളുടെ തല തിരിഞ്ഞ ചരിത്ര വായന

Jan 09, 2023

5 Minutes Read

PATHAAN

Cultural Studies

ഡോ. ടി.എസ്. ശ്യാംകുമാര്‍

രതിയുടെയും കാമത്തിന്റെയും ഇന്ത്യ

Dec 16, 2022

10 Minutes Read

YAGAM

Cultural Studies

ഡോ. ടി.എസ്. ശ്യാംകുമാര്‍

ബ്രാഹ്മണ ദുഃഖമല്ല ഇന്ത്യൻ ദുഃഖം, വ്യാജം പാടുന്ന നാമസങ്കീർത്തനങ്ങൾ

Nov 19, 2022

5 Minutes Read

Temple

Society

ഷഫീഖ് താമരശ്ശേരി

കാല്‍കഴുകിച്ചൂട്ടിന് കോടതി അനുമതി, പ്രത്യാഘാതമുണ്ടാക്കുന്ന വിധി

Mar 31, 2022

4 Minutes Read

bindu

Crime against women

മുഹമ്മദ് ഫാസില്‍

എനിക്കെതിരായ ആക്രമണത്തിന് സ്റ്റേറ്റിന്റെ പിന്തുണയുണ്ട്, പൊലീസ് നൽകുന്ന ആത്മവിശ്വാസവുമുണ്ട്- ബിന്ദു അമ്മിണി

Jan 06, 2022

3 minutes read

bindu

Crime against women

ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്

ബിന്ദു അമ്മിണിയെ മർദ്ദിച്ച തെമ്മാടിയും കണ്ടു നിൽക്കുന്ന ജനവും

Jan 06, 2022

3 minutes read

amal-c-rajan-on-sabarimala-avarna-melsanthi

Caste Politics

Truecopy Webzine

അവര്‍ണ മേല്‍ശാന്തിക്ക് ശബരിമലയില്‍ പടി കൊട്ടിയടക്കുമ്പോള്‍, ചരിത്രം ഓര്‍മിപ്പിക്കുന്നത്...

Aug 02, 2021

2 Minutes Read

Next Article

ഈ ലോകകപ്പിലെ ‘ജയൻറ് കില്ലേഴ്സ്’, അട്ടിമറിയുടെ കാരണങ്ങൾ

About Us   Privacy Policy   Grievance Redressal   Terms of Use

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster