അബുദാബിയിലുള്ളപ്പോഴും ഗുരുവായൂർ അമ്പലനടയിലേക്ക് തിരിച്ചുവരണമെന്നാഗ്രഹിച്ച പി.ടി

‘‘ഗൾഫിൽ പണമുണ്ടാക്കാൻ പോയ പി.ടി. കുഞ്ഞുമുഹമ്മദിന് പടം നിർമിക്കാൻ മാത്രമേ കേരളം അംഗീകാരം നൽകിയിട്ടുള്ളൂ, അല്ലാതെ സിനിമ സംവിധാനം ചെയ്യാൻ പി.ടി. കുഞ്ഞുമുഹമ്മദ് ആരാണ്? കേരളീയ സമൂഹത്തിൽനിന്നുണ്ടായ ഈ ചോദ്യം ഞാൻ മനസ്സിലാക്കിയില്ല. ഈയൊരു ചോദ്യം ബെന്യാമിനോടും ടി.വി. കൊച്ചുബാവയോടുമുണ്ട്, എന്നാൽ ആനന്ദിനോടില്ല. ഗൾഫിൽ പോയവരോടാണ് ഇത്തരം വിവേചനം’’- പി.ടി. കുഞ്ഞുമുഹമ്മദുമായി കമൽറാം സജീവ് സംസാരിക്കുന്നു. ഗുരുവായൂരിന്റെ സാംസ്കാരികാന്തരീക്ഷം നൽകുന്ന ഊർജം, മുസ്‍ലിം വീടുകളിലെ സുലഭമായ സംഗീതാനുഭവങ്ങൾ, ഗൾഫിൽ പണി തേടി പോയ അനുഭവം, പണമില്ലാത്ത സിനിമാജീവിതത്തിന്റെ തുടക്കം, നടനും നിർമാതാവും സംവിധായകനുമായി മാറിയ സിനിമാ ജീവിതം തുടങ്ങിയവയാണ് അഭിമുഖത്തിന്റെ ഈ രണ്ടാം ഭാഗത്ത്.


പി.ടി. കുഞ്ഞുമുഹമ്മദ്

സിനിമാ സംവിധായകൻ, നിർമാതാവ്, രാഷ്ട്രീയപ്രവർത്തകൻ. മഗ്രിബ്, ഗർഷോം, പരദേശി, വീരപുത്രൻ, വിശ്വാസപൂർവം മൻസൂർ എന്നീ സിനിമകൾ സംവിധാനം ചെയ്തു. ഗുരുവായൂർ നിയമസഭാ മണ്ഡലത്തിൽ സി.പി.എം സ്വതന്ത്ര എം.എൽ.എയായിരുന്നു.

കമൽറാം സജീവ്

ട്രൂകോപ്പി സി.ഇ.ഒ, മാനേജിംഗ് എഡിറ്റർ.

Comments