വേടന്റെ അറസ്റ്റ്,
Moral panic,
അമേരിക്കയിലെ
War on Drugs…

കഞ്ചാവ് കൈവശം വെച്ചതിന്റെ പേരിൽ റാപ്പർ വേടനെ അറസ്റ്റ് ചെയ്തത് അമേരിക്കയിലെ വാർ ഓൺ ഡ്രഗിന്റെ ചരിത്രപശ്ചാത്തലത്തിൽ വായിക്കപ്പെടേണ്ടതുണ്ട്. കേരളത്തിൽ വർദ്ധിച്ചുവരുന്ന മയക്കുമരുന്ന് വ്യാപനത്തിന്റെ ഭീഷണിയെ അതർഹിക്കുന്ന ഗൗരവത്തിൽ സമീപിക്കേണ്ടതുണ്ടെന്ന ഉത്തമ ബോധ്യത്തോടെ തന്നെ, ഇതിൻ്റെ പിന്നിൽ ഒളിഞ്ഞിരിക്കുന്ന അജണ്ടകളും പഠനവിധേയമാക്കേണ്ടതുണ്ട്- രാജേഷ് ദർശക് എഴുതുന്നു.

മേരിക്കയിലെ നിയമ പ്രൊഫസറും സിവിൽ റൈറ്റ്സ് പ്രവർത്തകയുമായ മിഷേൽ അലക്സാണ്ടറിൻ്റെ The New Jim Crow എന്ന പുസ്തകം ആരംഭിക്കുന്നത് ജാർവിയസ് കോട്ടൺ (Jarvious Cotton) എന്ന കറുത്ത വർഗക്കാരനായ യുവാവിനെക്കുറിച്ച് പറഞ്ഞു കൊണ്ടാണ്.

ജാർവിയസ് കോട്ടണ് വോട്ട് ചെയ്യാൻ കഴിയില്ല. അദ്ദേഹത്തിന്റെ അച്ഛനും, മുത്തശ്ശനും, മുതുമുത്തശ്ശനും, മുതുമുതുമുത്തശ്ശൻ മാരുമുൾപ്പടെ ആർക്കും ഒരു അമേരിക്കൻ പൗരനെന്ന നിലയിലുള്ള ഈ പ്രാഥമിക അവകാശമുണ്ടായിരുന്നില്ല. കോട്ടന്റെ മുതുമുതുമുത്തശ്ശൻ അടിമയായിരുന്നതിനാലാണ് വോട്ട് ചെയ്യാൻ കഴിയാഞ്ഞത്. മുതുമുത്തശ്ശനാവട്ടെ വോട്ട് ചെയ്യാൻ ശ്രമിച്ചതിന്റെ പേരിൽ കൂ ക്ലക്സ് ക്ലാൻ (Klu Klux Klan) തല്ലിക്കൊന്നു. മുത്തച്ഛൻ വോട്ട് ചെയ്യുന്ന കാലമായപ്പോൾ അപ്പോഴും നിലനിന്ന ക്ലാൻ ഭീഷണിയിലൂടെ തടയപ്പെട്ടു. അച്ഛന്റെ കാലഘട്ടത്തിൽ പോൾ ടാക്സു എന്ന പണം അടക്കേണ്ടതുകൊണ്ടും സാക്ഷരതാ പരീക്ഷകളിൽ വിജയിക്കാത്തതു കൊണ്ടും ചെയ്യാൻ പറ്റിയില്ല. എന്നാൽ ഇന്ന്, ജാർവിയസ് കോട്ടണാവട്ടെ വോട്ട് ചെയ്യാൻ കഴിയാത്തത്, അദ്ദേഹത്തെയും അമേരിക്കയിലെ അനേകം കറുത്ത പുരുഷന്മാരെയും പോലെ, ‘ഫെലൺ’ (കുറ്റവാളി) എന്ന് വിളിച്ച് ശിക്ഷിക്കപ്പെട്ടതിനാലും ഇപ്പോൾ പാരോളിലായിരിക്കുന്നതിനാലുമാണ്.

അമേരിക്കയിലെ വാർ ഓൺ ഡ്രഗ് (War on Drugs) നിയമങ്ങളുടെയും വാറോൺ ടെററിന്റെയും (War on terror) പശ്ചാത്തലത്തിൽ മനുഷ്യാവകാശങ്ങൾ നിഷേധിക്കപ്പെടുന്ന കറുത്ത വർഗ്ഗക്കാരുടെയും ലാറ്റിനോകളുടെയും നവ വർണവിവേചനത്തെ (Apartheid) ക്കുറിച്ചാണ് ഈ പുസ്തകം പറയുന്നത്.

ഹൈബ്രിഡ് കഞ്ചാവ് കൈവശം വെച്ചതിന്റെ പേരിൽ റാപ്പർ വേടനെ അറസ്റ്റ് ചെയ്തത് അമേരിക്കയിലെ വാർ ഓൺ ഡ്രഗിൻ്റെ ചരിത്രപശ്ചാത്തലത്തിൽ വായിക്കപ്പെടേണ്ടതുണ്ട്. കേരളത്തിൽ വർദ്ധിച്ചു വരുന്ന മയക്കുമരുന്ന് വ്യാപനത്തിൻ്റെ ഭീഷണിയെ അതർഹിക്കുന്ന ഗൗരവത്തിൽ സമീപിക്കേണ്ടതുണ്ടെന്ന ഉത്തമ ബോധ്യത്തോടെ തന്നെ ഇതിൻ്റെ പിന്നിൽ ഒളിഞ്ഞിരിക്കുന്ന അജണ്ടകളും പഠനവിധേയമാക്കേണ്ടതുണ്ട്.

അമേരിക്കയിലെ നിയമ പ്രൊഫസറും സിവിൽ റൈറ്റ്സ് പ്രവർത്തകയുമായ മിഷേൽ അലക്സാണ്ടറിൻ്റെ The New Jim Crow എന്ന പുസ്തകം ആരംഭിക്കുന്നത് ജാർവിയസ് കോട്ടൺ (Jarvious Cotton) എന്ന കറുത്ത വർഗക്കാരനായ യുവാവിനെക്കുറിച്ച് പറഞ്ഞു കൊണ്ടാണ്.
മേരിക്കയിലെ നിയമ പ്രൊഫസറും സിവിൽ റൈറ്റ്സ് പ്രവർത്തകയുമായ മിഷേൽ അലക്സാണ്ടറിൻ്റെ The New Jim Crow എന്ന പുസ്തകം ആരംഭിക്കുന്നത് ജാർവിയസ് കോട്ടൺ (Jarvious Cotton) എന്ന കറുത്ത വർഗക്കാരനായ യുവാവിനെക്കുറിച്ച് പറഞ്ഞു കൊണ്ടാണ്.

War on Drugs

1971- ൽ അമേരിക്കൻ പ്രസിഡന്റായിരുന്ന റിച്ചാർഡ് നിക്സൻ ആണ് മയക്കു മരുന്നിനെതിരെയുള്ള യുദ്ധത്തിനു തുടക്കമിടുന്നത്. മെക്സിക്കോ, കൊളംബിയ, പെറു, മൊറൊക്കോ, തുടങ്ങിയ രാജ്യങ്ങളാണ് ലഹരിയുടെ പ്രധാന ഉൽപാദക കേന്ദ്രങ്ങൾ. അന്നും ഇന്നും ഇവയുടെ പ്രധാനപ്പെട്ട ഉപഭോക്തൃരാജ്യമായി അമേരിക്ക മാറി. ഈ രാജ്യങ്ങളിൽ നിന്നുള്ള ലഹരിയുടെ ഒഴുക്ക് തടയുകയായിരുന്നു വാർ ഓൺ ഡ്രഗ്സിൻ്റെ ദൗത്യം.

തുടർന്ന്, 1986-ൽ റീഗൻ ഭരണകാലത്ത് പുറത്തിറക്കിയ ‘Narcotics and National Security’ രേഖ പ്രകാരം മയക്കുമരുന്ന് കച്ചവടം ഇനി യു.എസിന്റെ ദേശീയ സുരക്ഷക്ക് ഭീഷണിയാണെന്ന് പ്രഖ്യാപിച്ചു. പുതിയ കടുത്ത ഒട്ടേറെ നിയമങ്ങൾ നിർമ്മിച്ചു, നിയന്ത്രണങ്ങൾ നടപ്പാക്കി. എന്നാൽ മയക്കുമരുന്നിനെതിരെയുള്ള ഈ യുദ്ധം അമ്പേ പരാജയപ്പെടുകയും അമേരിക്കൻ ചരിത്രം കണ്ട ഒട്ടേറെ മനുഷ്യാവകാശ ലംഘനങ്ങൾക്ക് കാരണമാവുകയും ചെയ്തു.

ഡ്രഗ്‌ വാറിന്റെ പേരിൽ ആഭ്യന്തര സൈനീകരണം ശക്തമാക്കി. 1990-കളിൽ അമേരിക്കയിലെ പല പോലീസ് യൂണിറ്റുകളും നിരവധി സൈനിക ഉപകരണങ്ങൾ പെന്റഗണിൽ നിന്ന് വാങ്ങിത്തുടങ്ങി: ഹെലികോപ്റ്ററുകൾ, M-16 തോക്കുകൾ, ഗ്രനേഡ് ലാഞ്ചറുകൾ, ബുള്ളറ്റ്‌ പ്രൂഫ് ഹെൽമെറ്റുകൾ, നൈറ്റ്‌വിഷൻ ഗോഗിളുകൾ, ടാങ്കുകൾ, തുടങ്ങി 2000 ത്തിനു ശേഷം ഡ്രോണുകളും ഈ യുദ്ധനിരയിൽ അണി ചേർന്നു.

നഗരത്തിലെ ദരിദ്രരും അതിജീവനത്തിനായി പോരാടുന്നവരും ഉൾപ്പെടുന്ന ജനവിഭാഗങ്ങളെ നിയന്ത്രിക്കാനും ഒറ്റപ്പെടുത്താനും അവരെയും അവരുടെ അധിവാസ മേഖലകളെയും നിയന്ത്രിക്കുകയും ചെയ്ത്, നവ ഫാഷിസ്റ്റ് കാലത്തെ അമേരിക്കൻ കൊൺസെൻട്രേഷൻ ക്യാമ്പുകളാക്കി മാറ്റുകയാണ് ഡ്രഗ് വാറിന്റെ പരിണത ഫലം.

ഓരോ വലിയ നഗരത്തിലും “Special Weapons and Tactics” (SWAT) എന്ന പേരിൽ പ്രത്യേക സായുധസംഘങ്ങൾ രൂപീകരിക്കപ്പെട്ടു- ആദ്യം ഇത് ഡ്രഗ് വാറിനു വേണ്ടിയായിരുന്നു. പിന്നീട് ‘വാർ ഓൺ ടെറർ’ കൂടി വന്നതോടെ ആഭ്യന്തര സൈനികരണത്തിൻ്റെ രൂപം മാറി. 1972-ൽ ആയിരം റെയ്ഡുകൾ മാത്രമുണ്ടായിരുന്ന സ്ഥാനത്ത് 1980-കളോടെ 3,000, 1996-ൽ 30,000 എന്നിങ്ങനെ 9/11-ന് തൊട്ടുമുന്പ് 40,000 വരെആയി.

‘കമ്മ്യൂണിറ്റി പോലീസ്’ എന്നതിന് പകരം ‘മിലിട്ടറി പോലീസ്’ രൂപാന്തരപ്പെട്ടു. ഈയടുത്തിറങ്ങിയ അഡോളസെൻസ് എന്ന സീരിസിൽ കുറ്റവാളിയായ കുട്ടിയുടെ വീടിൻ്റെ വാതിൽ തകർത്തു കൊണ്ടു പ്രവേശിക്കുന്ന പോലീസിൻ്റെ ദൃശ്യം ഓർക്കുക. ഫലത്തിൽ നഗരം യുദ്ധഭൂമികളായി മാറുന്നു. അജ്ഞാത സന്ദേശങ്ങളുടെ സത്യാവസ്ഥ പോലും തിരയാതെ നടക്കുന്ന SWAT റെയ്ഡുകൾ, (പലതും പൊതുവെ അർദ്ധരാത്രിയിലാണ് നടക്കുന്നത് )- വീടുകളിലേക്ക് ഗ്രനേഡുകൾ എറിഞ്ഞും വെടിയുതിർത്തും കുട്ടികളെ പോലും ഭീഷണിപ്പെടുത്തുന്ന അന്തരീക്ഷം സൃഷ്ടിക്കുന്നു.

നഗരത്തിലെ ദരിദ്രരും അതിജീവനത്തിനായി പോരാടുന്നവരും ഉൾപ്പെടുന്ന ജനവിഭാഗങ്ങളെ നിയന്ത്രിക്കാനും ഒറ്റപ്പെടുത്താനും അവരും അവരുടെ അധിവാസ മേഖലകളെ (slums) നിയന്ത്രിക്കുകയും ചെയ്തുകൊണ്ട് യഥാർത്ഥത്തിൽ നവ ഫാഷിസ്റ്റ് കാലത്തെ അമേരിക്കൻ കൊൺസെൻട്രേഷൻ ക്യാമ്പുകളാക്കി മാറ്റുകയാണ് ഡ്രഗ് വാറിനുണ്ടായ പരിണത ഫലം.

1982-ൽ റീഗൻ്റെ കാലത്ത് വാർ ഓൺ ഡ്രഗ്സ് ശക്തമാക്കിയ ശേഷം 2010 വരെ, യു.എസ്സിലെ ജയിൽതടവുകാരുടെ എണ്ണം ഏകദേശം 300,000-ൽ നിന്ന് 2.5 ദശലക്ഷം വരെയെത്തി. ഈ തടവുകാരുടെ വലിയ ശതമാനം കറുത്ത വർഗക്കാരായിരുന്നു.
1982-ൽ റീഗൻ്റെ കാലത്ത് വാർ ഓൺ ഡ്രഗ്സ് ശക്തമാക്കിയ ശേഷം 2010 വരെ, യു.എസ്സിലെ ജയിൽതടവുകാരുടെ എണ്ണം ഏകദേശം 300,000-ൽ നിന്ന് 2.5 ദശലക്ഷം വരെയെത്തി. ഈ തടവുകാരുടെ വലിയ ശതമാനം കറുത്ത വർഗക്കാരായിരുന്നു.

പുതിയ വർണവെറി

1982-ൽ റീഗൻ്റെ കാലത്ത് വാർ ഓൺ ഡ്രഗ്സ് ശക്തമാക്കിയ ശേഷം 2010 വരെ, യു.എസ്സിലെ ജയിൽതടവുകാരുടെ എണ്ണം ഏകദേശം 300,000-ൽ നിന്ന് 2.5 ദശലക്ഷം വരെയെത്തി. ഈ വർദ്ധനയിൽ ഭൂരിഭാഗവും മയക്കുമരുന്ന് കുറ്റകൃത്യങ്ങളാണ്. തുടർന്ന് അമേരിക്ക ലോകത്തിലെ ഏറ്റവും ഉയർന്ന തടവുകാരുള്ള രാജ്യമായി മാറി. ഈ തടവുകാരുടെ വലിയ ശതമാനം കറുത്ത വർഗക്കാരായിരുന്നു എന്നതായിരുന്നു ഏറ്റവും ശ്രദ്ധേയമായ കാര്യം. എന്നു വെച്ചാൽ 1850-കളിൽ ദക്ഷിണാഫ്രിക്കയിലെ വർണവിവേചന കാലത്തേക്കാളും കൂടുതൽ ശതമാനം കറുത്തവരാണ് യു.എസ് തടവുശിക്ഷയിൽ അകപ്പെട്ടത്. 65 ദശലക്ഷം പേർ ക്രിമിനൽ റെക്കോർഡുള്ളവരായി തീർന്നു. ഇതു മൂലം സമൂഹത്തിൽ ‘സോഷ്യൽ ഡെത്ത് സെന്റൻസ്’ എന്ന നിലയിലേക്കാണ് തള്ളപ്പെട്ടത്. ഈ തടവുകാരെ തൊഴിൽസ്ഥിതിവിവരക്കണക്കുകളിൽ ഉൾപ്പെടുത്തുന്നില്ല. 1990-കളിൽ കോളേജിൽ പഠിക്കാത്ത കറുത്ത പുരുഷന്മാരിൽ 42 ശതമാനവും ജോലി ഇല്ലാതിരുന്നത് രേഖപ്പെടുത്തിയിട്ടുണ്ട്; സ്കൂൾ പോലും പൂർണ്ണമാക്കിയിട്ടില്ലാത്തവർ 65 ശതമാനമായിരുന്നു.

അമേരിക്കയിലെ ചില സംസ്ഥാനങ്ങളിൽ കറുത്ത പുരുഷന്മാർക്ക് വെളുത്ത വർഗക്കാരായ കുറ്റവാളികളേക്കാൾ 20 മുതൽ 50 മടങ്ങ് ഉയർന്ന നിരക്കിൽ ജയിൽശിക്ഷ വിധിക്കപ്പെടുന്നുണ്ട്. ഇല്ല്യനോയിസ് സംസ്ഥാനത്ത്, ലഹരി കുറ്റകൃത്യങ്ങളിലൂടെ തടവിലായ കറുത്ത പുരുഷന്മാരുടെ എണ്ണം ആ സംസ്ഥാനത്തെ കോളേജുകളിലോ സർവകലാശാലകളിലോ ചേർന്ന കറുത്ത വിദ്യാർത്ഥികളുടെ ആകെ എണ്ണത്തെക്കാളും കൂടുതലായിരുന്നു. ചില നഗരങ്ങളിൽ 80 ശതമാനത്തോളം ചെറുപ്പക്കാരായ കറുത്തവർക്കും ക്രിമിനൽ റെക്കോർഡുകളുണ്ട്. അതിനാൽ അവർക്കും അവരുടെ ജീവിതം മുഴുവൻ നിയമപരമായ വിവേചനങ്ങൾ അനുഭവിക്കേണ്ടിവരുന്നു. ശിക്ഷാകാലത്തിനുശേഷം തൊഴിൽ ലഭിക്കാനുള്ള സാധ്യത പോലും മങ്ങുന്നു.

1980-കളിൽ "ഡ്രഗ് വാർ" മുറുകിയതോടെ, ആഫ്രിക്കൻ അമേരിക്കക്കാരുടെ തടവിലാക്കപ്പെടുന്നത് മൂന്നു വർഷത്തിനുള്ളിൽ നാലുമടങ്ങായി വർദ്ധിച്ചു. മയക്കുമരുന്ന് ഉപയോഗിക്കുന്നതും വിൽക്കുന്നതും വെളുത്തവരാണെങ്കിലും തടവിൽ പോകുന്നവരിൽ മൂന്നിലൊന്നും കറുത്തവരും ലാറ്റിനോകളും ആണ്.

കുറ്റകൃത്യവും ക്ഷേമപദ്ധതികളും എക്കാലവും വംശീയതയെ സൂചിപ്പിക്കുന്ന ഭാഷയിൽ അധിക്ഷേപിക്കപ്പെട്ടിരുന്നു; ഇത് പ്രസിഡന്റ് റോണാൾഡ് റീഗന്റെ ആഭ്യന്തര നയത്തിലെ രണ്ട് പ്രധാന വിഷയങ്ങളായിരുന്നു. അദ്ദേഹം “വെൽഫെയർ ക്വീൻസിനെ” (welfare queens) കുറിച്ച് പ്രസ്താവിച്ചു, അതേസമയം, ഫുഡ് സ്റ്റാമ്പ് പദ്ധതിയിലൂടെ “നിങ്ങളുടെ മുമ്പിൽ ഒരാൾ T-ബോൺ സ്റ്റെക്ക് വാങ്ങുമ്പോൾ നിങ്ങൾ ചില്ലറ ഹാംബർഗർ വാങ്ങാനായി ക്യൂവിൽ കാത്തുനിൽക്കുകയാണ്” എന്ന തരത്തിലുള്ള പ്രസ്താവനകളിറക്കി. കുറ്റവാളിയെക്കുറിച്ച് സംസാരിക്കുമ്പോൾ അദ്ദേഹം പറഞ്ഞു: “അത് ഒരു stared face ആണ് — നമ്മുടെ കാലഘട്ടത്തിലെ ഭീകരമായ യാഥാർത്ഥ്യത്തെ പ്രതിനിധീകരിക്കുന്ന മനുഷ്യശിക്ഷകന്റെ മുഖം.”

മിഷേൽ അലക്സാണ്ടർ ഈ സാഹചര്യത്തെ ഇങ്ങനെ വിലയിരുത്തുന്നു:

‘‘ജിം ക്രോയുടെ തകർച്ചയ്ക്കുശേഷം നടന്ന മാറ്റങ്ങൾ സമൂഹത്തിന്റെ അടിസ്ഥാന ഘടനയിൽ നിന്നല്ല, മറിച്ച് അതിനെ ന്യായീകരിക്കാൻ നാം ഉപയോഗിക്കുന്ന ഭാഷയിലാണ് മാറ്റം സംഭവിച്ചത്. വർണ്ണവെറി ഇല്ലാതാക്കിയതായി പറയുന്നു; എന്നാൽ വർഗ്ഗത്തെ പ്രത്യക്ഷമായി ഉപയോഗിച്ച് വിവേചനം നടത്തുന്നത് സാമൂഹികമായി അനുമതിയില്ലാത്ത കാര്യമായതിനാൽ പകരം നാം ക്രിമിനൽ ജസ്റ്റിസ് സിസ്റ്റം ഉപയോഗിച്ച് വർണജാതിക്കാരെ ‘കുറ്റവാളികൾ’ എന്നറിയിപ്പിച്ച് പഴയ വിവേചനങ്ങൾ വീണ്ടും അനായാസമായി തുടരുന്നു’’.

1982-ൽ റീഗൻ്റെ കാലത്ത് വാർ ഓൺ ഡ്രഗ്സ് ശക്തമാക്കിയ ശേഷം, അമേരിക്ക ലോകത്തിലെ ഏറ്റവും ഉയർന്ന തടവുകാരുള്ള രാജ്യമായി മാറി.
1982-ൽ റീഗൻ്റെ കാലത്ത് വാർ ഓൺ ഡ്രഗ്സ് ശക്തമാക്കിയ ശേഷം, അമേരിക്ക ലോകത്തിലെ ഏറ്റവും ഉയർന്ന തടവുകാരുള്ള രാജ്യമായി മാറി.

നവ ഫാഷിസ്റ്റ് തടവറകൾ

റുത്ത് വിൽസൺ ഗിൽമോർ (Ruth Wilson Gilmore) എഴുതിയ Golden Gulag: Prisons, Surplus, Crisis, and Opposition in Globalizing California എന്ന പുസ്തകം കാലിഫോർണിയയിൽ കാലങ്ങളായി നടക്കുന്നതായിരുന്ന വ്യാപകമായ തടവുശിക്ഷാവ്യവസ്ഥയുടെ വളർച്ചയെക്കുറിച്ചുള്ള സമഗ്രമായ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക വിശകലനമാണ്. 1983 മുതൽ 2004 വരെയുള്ള കാലത്ത് കാലിഫോർണിയയിൽ മാത്രം 23 പുതിയ തടവുശാലകളാണ് പണിതത്, അതിനു മുമ്പുള്ള ഒരു നൂറ്റാണ്ടിൽ 12 തടവറകൾ മാത്രമുണ്ടായിരുന്ന ഇടത്താണ് ഈ വർദ്ധന. കുറ്റനിരക്കുകൾ കുറഞ്ഞ സമയത്താണ് തടവറകളുടെ ഈ വർദ്ധന. ഇതൊരു മാസ്സ് ഇൻകാർസറേഷൻ (സംഘടിതമായി ആളുകളെ തടവിലാക്കൽ) പദ്ധതിയാണ്. "വംശീയമായി നിയന്ത്രണത്തിലാക്കുന്ന, നന്നായി മറച്ചുവെച്ച, അത്യന്തം സമഗ്രമായ ഒരു സംവിധാനം" എന്നാണ് മിഷെൽ പറയുന്നത്. Human Rights Watch 2000-ൽ റിപ്പോർട്ട് ചെയ്തത് അനുസരിച്ച്, ഏഴു സംസ്ഥാനങ്ങളിൽ മയക്കുമരുന്ന് കേസുകൾ പരിഗണിച്ചപ്പോൾ 80 മുതൽ 90 ശതമാനം വരെ കുറ്റവാളികൾ ആഫ്രിക്കൻ അമേരിക്കക്കാരാണ്.

1980-കളിൽ "ഡ്രഗ് വാർ" മുറുകിയതോടെ, ആഫ്രിക്കൻ അമേരിക്കക്കാരുടെ തടവിലാക്കപ്പെടുന്നത് മൂന്നു വർഷത്തിനുള്ളിൽ നാലുമടങ്ങായി വർദ്ധിച്ചു. വെളുത്തവരും തടവിലായത് വർദ്ധിച്ചെങ്കിലും ആകെ എണ്ണത്തിൽ അവർക്കുള്ള പങ്ക് കുറവാണ്. മയക്കുമരുന്ന് ഉപയോഗിക്കുന്നതും വിൽക്കുന്നതും വെളുത്തവരാണെങ്കിലും തടവിൽ പോകുന്നവരിൽ മൂന്നിലൊന്നും കറുത്തവരും ലാറ്റിനോകളും ആണെന്നതാണ് സത്യം. ഈ തടവുകാരെ സമ്പൂർണ്ണമായും സാമൂഹ്യമായി പുറന്തള്ളപ്പെടുകയാണ് പിന്നീട് സംഭവിച്ചത്.

ന്യൂനപക്ഷങ്ങളും ദലിതരും ആദിവാസി സമൂഹങ്ങളും ഇതിനകം തന്നെ ഇന്ത്യയിലെ 'കുറ്റവാളികളും' 'ഭീഷണി'യുമായി കണക്കാക്കി തടവറകളിലാക്കപ്പെട്ടിട്ടുണ്ട്. വിചാരണ നേരിടുന്ന തടവുകാരിൽ വലിയ ശതമാനവും ഇവർ തന്നെ.

ഇവർ പുറത്തിറങ്ങിയതിനുശേഷവും തൊഴിലവകാശം, വാസസ്ഥലം, വിദ്യാഭ്യാസം തുടങ്ങി നിരവധി നിയമപരമായ വിവേചനത്തിന് വിധേയരാവുന്നു. പല അമേരിക്കൻ സംസ്ഥാനങ്ങളിൽ ഇവർക്കു വോട്ടുചെയ്യാനുള്ള അവകാശം പോലും നിഷേധിക്കപ്പെടുന്നു. പഴയ ജിം ക്രോ കാലഘട്ടത്തിലെ അപാർത്തെയ്ഡ് വ്യവസ്ഥയിലുണ്ടായിരുന്ന പോലെ തന്നെ, ഇവർ സാമൂഹ്യമായി പുറത്താക്കപ്പെടുന്നു. തൊഴിലും വാടക വീട് പോലും ലഭിക്കാതെ ഭൂരിഭാഗവും വീണ്ടും ജയിലിലേക്ക് തിരികെ പോകും; വീണ്ടും പുറത്തുവരികയും പിന്നെയും പിടിയിലാകുകയും ചെയ്യുന്ന ചാക്രികത സംഭവിക്കുന്നു. ഫലത്തിൽ മനുഷ്യാവകാശങ്ങളുടെ സംഘടിതമായ ഏതെങ്കിലും പ്രക്ഷോഭങ്ങളുടെ ഭാഗമാവാതെ ജോർജിയോ അഗമ്പൻ ചൂണ്ടിക്കാട്ടുന്ന ‘ബെയർ ലൈഫ്’ സാഹചര്യങ്ങളിൽ എത്തിച്ചേരുകയും ചെയ്യുന്നു.

ഡ്രഗ് ഓൺ വാർ എന്ന പേരിൽ കറുത്തവർഗക്കാർക്കും കുടിയേറ്റ ജനതയ്ക്കും നേരെ നടന്ന ഈ നടപടികളുടെ രാഷ്ട്രീയ സാഹചര്യവും ഏറെ പ്രാധാന്യമർഹിക്കുന്നു.

തൊഴിലാളി വിപ്ലവം ശക്തിയാർജിച്ച, പ്രത്യേകിച്ച് കറുത്ത തൊഴിലാളികൾ, തൊഴിലാളി പ്രക്ഷോഭങ്ങളുടെ നേതാക്കളായി മാറിയിരുന്ന സമയത്താണ് ഈ നടപടികൾക്ക് തുടക്കം കുറിച്ചത്.1969-ൽ രൂപംകൊണ്ട League of Revolutionary Black Workers എന്ന സംഘടന ക്യാപിറ്റലിസത്തിനെതിരെ നടത്തിയ പ്രക്ഷോഭകാലത്താണെന്നതും എടുത്തു പറയേണ്ടതാണ്.

ഡ്രഗ് ഓൺ വാർ എന്ന പേരിൽ കറുത്തവർഗക്കാർക്കും കുടിയേറ്റ ജനതയ്ക്കും നേരെ നടന്ന ഈ നടപടികളുടെ രാഷ്ട്രീയ സാഹചര്യവും ഏറെ പ്രാധാന്യമർഹിക്കുന്നു.
ഡ്രഗ് ഓൺ വാർ എന്ന പേരിൽ കറുത്തവർഗക്കാർക്കും കുടിയേറ്റ ജനതയ്ക്കും നേരെ നടന്ന ഈ നടപടികളുടെ രാഷ്ട്രീയ സാഹചര്യവും ഏറെ പ്രാധാന്യമർഹിക്കുന്നു.

നവലിബറൽ ക്യാപിറ്റലിസം

നവ ലിബറൽ ക്യാപിറ്റലിസം സൃഷ്ടിച്ച വൻതോതിലുള്ള തൊഴിലില്ലായ്മയും സുരക്ഷിതമല്ലാത്ത തൊഴിൽ സാഹചര്യങ്ങളും നവ ഫാഷിസ്റ്റ് തടവറകളുടെ അനിവാര്യതകളെ ചൂണ്ടിക്കാട്ടുന്നുണ്ട്. തൊഴിലില്ലാതായവർ അല്ലെങ്കിൽ തൊഴിൽ ചെയ്യാൻ അവസരം കിട്ടാത്തവരോട് ഭരണകൂടം പ്രതികരിക്കുന്നത് സാമൂഹിക സുരക്ഷ പദ്ധതികളിലൂടെയല്ല, മറിച്ച് അവരെ ഉപേക്ഷിക്കുകയും തടവുകാരായി കാണിക്കുകയും ചെയ്യുന്ന ഒരു കഠിനമായ സാമൂഹിക നിയന്ത്രണത്തിലൂടെയാണ്.

Policing the Crisis- എന്ന ഗ്രന്ഥത്തിൽ സ്റ്റുവർട്ട് ഹാൾ (Stuart Hall) ഈ മാറ്റം വിശദീകരിക്കുന്നുണ്ട്. കറുത്തവരും കുടിയേറ്റക്കാരും ഉൾപ്പെടുന്ന വിഭാഗങ്ങൾ എങ്ങനെ ഏറ്റവും കൂടുതൽ പോലീസ് നിരീക്ഷണത്തിനും കുറ്റവാളിയാക്കലിനും വിധേയരായി മാറുന്നുവെന്നതും ‘ക്രിമിനൽ’ എന്ന പ്രതീകത്തിന്റെ സാംസ്കാരിക നിർമ്മിതിയും അതുവഴി കുറ്റവാളിയാക്കൽ (criminalization) ശാസ്ത്രീയമായി ക്രമബദ്ധമാക്കപ്പെടുന്നുവെന്നും വിവരിക്കപ്പെടുന്നു. യഥാർത്ഥത്തിൽ ക്യാപിറ്റലിസ്റ്റ് പ്രതിസന്ധികളിൽ നിന്ന് ശ്രദ്ധ തിരിച്ചു കൊണ്ട് മറ്റു കാര്യങ്ങളിൽ ഇരകളെ സൃഷ്ടിക്കുന്നു. ഉദാഹരണത്തിന്, ഡ്രഗ് കേസുകളിലെ നിയമങ്ങളിലൂടെ കറുത്തവർഗക്കാരെ ഇരകളാക്കി രക്ഷപ്പെടുകയും ചെയ്യുന്നുവെന്ന് വില്യം റോബിൻസണും വിലയിരുത്തുന്നുണ്ട്.

മോറൽ പാനിക്കും
വേടൻ്റെ അറസ്റ്റും

അമേരിക്കയിലെ ഭൂരിഭാഗം ജനങ്ങളും 1980-കളുടെ ആരംഭത്തിൽ മയക്കുമരുന്ന് ഒരു വലിയ പ്രശ്‌നമായി കണക്കാക്കുന്നുണ്ടായിരുന്നില്ലെന്ന് മിഷെൽ അലക്‌സാണ്ടർ കുറിക്കുന്നു. അതിനാൽ തന്നെ, പൊതുജനത്തിൽ ഭയം ഉണർത്തുന്ന ഒരു ‘മോറൽ പാനിക്’ ഉണ്ടാക്കേണ്ടതുണ്ടായി — ഒടുവിൽ അത് നിർമ്മിക്കുകയും ചെയ്തു. ഈ ‘മോറൽ പാനിക്ക്’ കറുത്തവരെ മയക്കുമരുന്ന് കുറ്റവാളികളായി ചിത്രീകരിക്കുകയും, ‘അർഹതയില്ലാത്ത’ ദരിദ്രരെ കുറ്റക്കാരാക്കുകയും ചെയ്തു.

സമൂഹത്തെ ബാധിക്കുന്ന ‘ഗുരുതര പ്രശ്നങ്ങളായി’ ഇവ നിർമിക്കപ്പെടുന്നതിന് വിവിധ മേഖലകൾക്ക് പങ്കുണ്ട്. കേരളത്തിലും മയക്കു മരുന്ന് വിപണി ഭീതിദമായി വ്യാപകമാകുന്നു എന്ന രീതിയിൽ മോറൽ പാനിക്കിൻ്റെ സാഹചര്യം സൃഷ്ടിക്കപ്പെട്ടിരിക്കുകയാണ്. സാംസ്കാരിക സംഘടനകൾ മുതൽ വമ്പൻ കോർപ്പറേറ്റുകൾ വരെ ഒരേ പോലെ വളരെ സജീവമായി. മയക്കു മരുന്ന് വിരുദ്ധ പോരാട്ടത്തിൻ്റെ മുൻനിരയിലുണ്ട്. സമാന്തരമായി യുവജനങ്ങൾക്കിടയിൽ വളർന്നു വരുന്ന വയലൻസിനെക്കുറിച്ചും ചർച്ച നടക്കുന്നു. ലഹരിയും ഹിംസയും ഒരേ നാണയത്തിൻ്റെ രണ്ടു മുഖങ്ങളാണെന്നും ചിത്രീകരിക്കപ്പെടുന്നു.

ഇത് സൃഷ്‌ടിക്കുന്നതിൽ മീഡിയയ്ക്കും സിവിൽ സമൂഹത്തിനുമുള്ള പങ്ക് ശ്രദ്ധേയമാണ്. മീഡിയ വഴി ഈ വിഷയങ്ങൾ പൊതുസമൂഹത്തിലേക്ക് എത്തുന്തോറും, അവയെ നിയന്ത്രിക്കുന്ന ചില 'വരേണ്യ ഐഡിയോളജികളെ' ഒളിഞ്ഞും തെളിഞ്ഞും നമുക്ക് കാണാൻ കഴിയും. ഇതിലൂടെയാണ് ആശയങ്ങൾ, വികാരങ്ങൾ, സമീപനങ്ങൾ തുടങ്ങിയവക്ക് സാമൂഹികമായി അംഗീകാരം ലഭിക്കുക. ഒരു വിഷയം പൊതുചർച്ചയുടെ ഭാഗമാകുന്ന തോറും, അതുമായി ബന്ധപ്പെട്ട വലിയ അർത്ഥനിർമ്മിതികളും വികാരങ്ങളുടെ ശൃംഖലയുമാണ് നമ്മൾ തിരിച്ചറിയുന്നത്.

കേരളത്തിൽ ഈ അടുത്ത് നടന്ന മയക്കുമരുന്ന് കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട വാർത്തകൾ നവമാധ്യമങ്ങളിൽ വരുന്ന സ്രോതസ്സുകളെ ശ്രദ്ധിച്ചു നോക്കൂ. ഈ ശൃംഖലയുടെ ആഴവും പരപ്പും കാണാൻ കഴിയും. വേടനുമായി ബന്ധപ്പെട്ട് ചാർജ് ചെയ്യപ്പെട്ട പുലി നഖ കേസിലും, സമാനമായ കേസിൽ മറ്റൊരു താരത്തിന് പൊതു സമൂഹവും അധികൃതരും നൽകുന്ന രണ്ടു തരം നീതികൾ കാണുക.

ഈയടുത്ത് നടന്ന ചില കൊലപാതകങ്ങളെ മുൻനിർത്തി പ്രതികളായിരുന്നവർ വിദ്യാർത്ഥികളും, മറ്റൊന്നിൽ മയക്കു മരുന്നു അഡിക്ടാവുകയും ചെയ്ത സാഹചര്യത്തിൽ കേരളത്തിൽ 2025 ഫെബ്രുവരി, മാർച്ച് മാസങ്ങളിലെ മാധ്യമങ്ങളിലെ ഒന്നാം പേജുകളും എഡിറ്റോറിയൽ പേജുകളും സമാനമായ അക്രമ സംഭവങ്ങളുടെ രൂക്ഷതയെ സീരിയലൈസ് ചെയ്യുകയുണ്ടായി.

ലഹരി മരുന്നു കേസുകളിലെ പ്രതികളുടെ എണ്ണം 2016 - 2021 കാലയളവിൽ 37,228 കേസുകളിൽ 41,567 പ്രതികൾ ഉണ്ടായിരുന്നത് 2021 മുതൽ 2024 വരെ നാലു വർഷം കൊണ്ട് 87,702 കേസുകളിൽ 93,599 പ്രതികളായി ഭീതിതമായി വർധിച്ചുവെന്ന് ഈ റിപ്പോർട്ടുകളിൽ കാണിക്കുന്നു. തുടർന്ന് രണ്ടു മാസം കൊണ്ടു തന്നെ ലഹരി കേസുകളിൽ വൻ വർധന ഉണ്ടാവുകയും കേരളത്തിൽ മാത്രം 6878 കേസുകൾ റജിസ്റ്റർ ചെയ്യുകയുമുണ്ടായി. ഇതിൽ 898 കേസുകളിലായി 946 പ്രതികളെ മലപ്പുറത്ത് നിന്നു മാത്രം അറസ്റ്റ് ചെയ്തത് പ്രത്യേക പ്രാധാന്യമർഹിക്കുന്നുണ്ട്. കേരളത്തിൽ ആ കാലയളവിൽ ഏറ്റവും കൂടുതൽ മയക്കു മരുന്ന് കേസുകൾ രജിസ്റ്റർ ചെയ്തതും മലപ്പുറത്താണ്. ഇത് സോഷ്യൽ മീഡിയയിൽ പ്രത്യേകമായി ചർച്ച നടത്തുകയും കുറ്റവാളികൾക്ക് മറ്റൊരു പരിവേഷവും നൽകുന്നു.

സത്യത്തിൽ മയക്കുമരുന്ന് വിപണിയും ആഗോള തലത്തിൽ മറ്റേതൊരു ചരക്കിനെയും പോലെ ഉത്പാദനവും വിതരണവും നടത്തപ്പെടുന്നു. ഏക വ്യത്യാസം ഈ ചരക്കിനെ നിയമപരമായി നിരോധിച്ചിരിക്കുന്നു എന്നത് മാത്രമാണ്.

അമേരിക്കയിലെ ഡ്രഗ് ഓൺ വാറിന് സമാനമായി ഇന്ത്യയിലെ മയക്കു മരുന്ന് വേട്ടയിലും ഏറ്റവും കൂടുതൽ ഇരകളാക്കപ്പെടുന്നത് ആരാണ്? എന്തുകൊണ്ടാണ് എന്ന് പരിശോധിക്കപ്പെടേണ്ടതല്ലേ? എന്തുകൊണ്ട് മതന്യൂനപക്ഷങ്ങൾ? എന്തുകൊണ്ട് ദലിതർ? ആദിവാസികൾ? മറ്റു പാർശ്വവത്കൃതർ?

വേടൻ്റെ അറസ്റ്റ് തീർച്ചയായും ഒരു ചൂണ്ടു പലക തന്നെയാണ്. ഇന്ത്യൻ ഭരണകൂടമൊരുക്കുന്ന നവ ഫാഷിസ്റ്റ് 'ഓപ്പറേഷൻ ഗുലാഗു'കളുടെ കെണിയിൽ വീഴാതിരിക്കാനുള്ള, ജാഗ്രത്താവേണ്ടുന്നതിൻ്റെ ചൂണ്ടു പലക.

ന്യൂനപക്ഷങ്ങളും ദലിതരും ആദിവാസി സമൂഹങ്ങളും ഇതിനകം തന്നെ ഇന്ത്യയിലെ 'കുറ്റവാളികളും' 'ഭീഷണി'യുമായി കണക്കാക്കി തടവറകളിലാക്കപ്പെട്ടിട്ടുണ്ട്. വിചാരണ നേരിടുന്ന തടവുകാരിൽ വലിയ ശതമാനവും ഇവർ തന്നെ. ഇന്ത്യയിലെ പകുതിയിലധികം ജയിലുകളും തിങ്ങി നിറഞ്ഞിരിക്കുകയാണെന്നും 176 ജയിലുകളിൽ മാത്രം അനുവദനീയമായതിൻ്റെ നാലിരട്ടി തടവുകാരെ പാർപ്പിച്ചിട്ടുണ്ടെന്നും അതിൽ 68% പേർക്ക് മാത്രമേ ഉറങ്ങാൻ പോലും സ്ഥലമുള്ളുവെന്നും കാണിച്ചു കൊണ്ടുള്ള ‘ഇന്ത്യ ജസ്റ്റിസ് റിപ്പോർട്ടി’ൻ്റെ നാലാം പതിപ്പ് (2025 ഏപ്രിൽ) വന്നു കഴിഞ്ഞു. ഇന്ത്യയിലെ തടവുകാരുടെ 76% വും വിചാരണ തടവുകാരാണെന്നും ഓർക്കേണ്ടതുണ്ട്. 1990 മുതൽ 2021 വരെ 269 ഓളം പുതിയ ജയിലുകൾ നിർമ്മിക്കപ്പെട്ടതിനും ശേഷമാണ് തടവുകാരുടെ ഈ വൻ വർധനവുണ്ടാകുന്നത്.

ഗ്ലോബൽ ക്യാപിറ്റലിസവുമായി കൈകോർത്ത് ഇന്ത്യയിൽ സംഘ പരിവാർ നടപ്പിലാക്കുന്ന ന്യൂനപക്ഷ വിരുദ്ധ അജണ്ടയുടെ പശ്ചാത്തലത്തിൽ നിർമ്മിക്കപ്പെടുന്ന മോറൽ പാനിക്കുകളെ തീർച്ചയായും തിരിച്ചറിയപ്പെടേതുണ്ട്. താരതമ്യേനെ ചെറിയ ചില സംഭവങ്ങളെ വലിയ ഭീഷണിയായാണ് നമ്മുടെ മാധ്യമങ്ങൾ ചിത്രീകരിക്കുന്നത്. സ്റ്റാൻലി കോഹൻ (Stanley Cohen) എന്ന സാമൂഹ്യശാസ്ത്രജ്ഞൻ ഇതിന് പേരിട്ടത് "Folk Devils" എന്നാണ് – കുറ്റവാളികളെ വില്ലന്മാരാക്കൽ.

വർത്തമാനകാല ഇന്ത്യയിലും യുവാക്കൾ നേരിടുന്ന രൂക്ഷമായ തൊഴിലില്ലായ്മയും, ഗിഗ് വർക്കർമാരുൾപ്പടെ സ്വകാര്യ മേഖലയിലെ താൽക്കാലിക തൊഴിലാളികൾ നേരിടുന്ന പ്രതിസന്ധികളും, പൊതു മേഖലയിൽ തന്നെ സൃഷ്ടിക്കപ്പെടുന്ന താൽക്കാലികവും സുരക്ഷിതവുമല്ലാത്ത ജോലികളും വലിയ പ്രതിസന്ധികൾ സൃഷ്ടിക്കുന്നുണ്ട്. കർഷക ആത്മഹത്യകളും പ്രശ്നങ്ങളും പരിഹരിക്കാൻ കഴിയാത്ത വിധം ഇന്ത്യൻ ഭരണകൂടത്തിന് തലവേദനകൾ സൃഷ്ടിക്കുന്നുണ്ട്.

വേടൻ്റെ അറസ്റ്റ് തീർച്ചയായും ഒരു ചൂണ്ടുപലക തന്നെയാണ്. ഇന്ത്യൻ ഭരണകൂടമൊരുക്കുന്ന നവ ഫാഷിസ്റ്റ് 'ഓപ്പറേഷൻ ഗുലാഗു'കളുടെ കെണിയിൽ വീഴാതിരിക്കാനുള്ള, ജാഗ്രത്താവേണ്ടുന്നതിൻ്റെ ചൂണ്ടുപലക.
വേടൻ്റെ അറസ്റ്റ് തീർച്ചയായും ഒരു ചൂണ്ടുപലക തന്നെയാണ്. ഇന്ത്യൻ ഭരണകൂടമൊരുക്കുന്ന നവ ഫാഷിസ്റ്റ് 'ഓപ്പറേഷൻ ഗുലാഗു'കളുടെ കെണിയിൽ വീഴാതിരിക്കാനുള്ള, ജാഗ്രത്താവേണ്ടുന്നതിൻ്റെ ചൂണ്ടുപലക.

ലഹരിയെന്ന ഭീഷണി

മയക്കുമരുന്ന് സൃഷ്ടിക്കുന്ന ഭീഷണിയെ തീർച്ചയായും ഈ ലേഖനം കുറച്ചു കാണിക്കാനുദ്ദേശിക്കുന്നില്ല. എന്നാൽ ഇതിൻ്റെ ശക്തിയെ കൂടുതൽ മനസ്സിലാക്കേണ്ടതുമുണ്ട്. UNODC (United nations office on Drugs and Crime) 2024- ലെ കണക്ക് പ്രകാരം ആഗോള മയക്കുമരുന്ന് വിപണിയുടെ ഏകദേശ മൂല്യം 400 മുതൽ 650 ബില്യൻ യു.എസ് ഡോളർ വരെ ആണ്. ഇത് ഇറാഖ് ഉൾപ്പടെയുള്ള ലോകത്തിലെ തന്നെ പേരുകേട്ട ഒട്ടേറെ രാജ്യങ്ങളുടെ നോമിനൽ GDP യെക്കാളും എത്രയോ ഇരട്ടിയാണെന്നതാണ് വാസ്തവം. മയക്കുമരുന്നുമായി ബന്ധപ്പെട്ട മറ്റ് കുറ്റകൃത്യങ്ങളും ആയുധ വ്യാപാരങ്ങളുമായി കൂട്ടിച്ചേർക്കുമ്പോൾ ഒരു ട്രില്യൻ യു.എസ് ഡോളർ വരെ മൂല്യമുണ്ടാവുമെന്ന് അനൗപചാരികമായ റിപ്പോർട്ടുകളുമുണ്ട്.

ആഗോള സാമ്പത്തിക വ്യവസ്ഥയിൽ മയക്കുമരുന്ന് വിപണിയുടെ പ്രാധാന്യം ഈ കണക്കുകൾ വ്യക്തമാക്കുന്നു. 2008- ലെ സാമ്പത്തിക മാന്ദ്യ കാലഘട്ടത്തിൽ ഗ്ലോബൽ ബാങ്കുകൾക്ക് തകർച്ചയിൽ നിന്നും രക്ഷ കിട്ടിയത് ഡ്രഗ് പണത്തിലൂടെയാണ്. സ്പെകുലേറ്റീവ് ക്യാപ്പിറ്റൽ മാർക്കറ്റുകൾ തകരുമ്പോൾ ക്യാപിറ്റലിസം തന്നെ തകർന്നു പോകുന്നത് തടഞ്ഞത് ഡ്രഗ് വിപണിയിലൂടെയായിരുന്നു. ‘യുണൈറ്റഡ് നേഷൻസ് ഓഫീസർ ഓൺ ഡ്രഗ്സ് ആൻഡ് ക്രൈം’ എന്ന സംഘടനയുടെ തലവനായ അന്റോണിയോ മരിയ കോസ്റ്റ ലണ്ടനിലെ ഒബ്സർവർ പത്രത്തോട് പറഞ്ഞ പ്രകാരം ചില പ്രധാന ബാങ്കുകൾക്ക് ലഭ്യമായ ഏക ലിക്വിഡ് ഇൻവെസ്റ്റ് ക്യാപ്പിറ്റൽ ലഹരി വിപണിയുടെയും ഓർഗനൈസ് ക്രൈമിന്റെയും വരുമാനങ്ങളാണ് എന്നാണ്.

ഡ്രഗ് കാർട്ടലുകളും ആഗോള ബാങ്കുകളും തമ്മിലുള്ള ബന്ധവും ഏറക്കുറെ പരസ്യമാണ്. ബ്ലും ബർഗ് മാർക്കറ്റ് മാഗസിൻ്റെ 2010 ഓഗസ്റ്റ് ലക്കത്തിൽ റിപ്പോർട്ട് ചെയ്തത് പ്രകാരം, ദക്ഷിണ അമേരിക്കയിൽ നിന്ന് മെക്സിക്കോയിൽ എത്തിക്കാൻ കൊക്കൈൻ കടത്തിയ ഡി സി 9 ജെറ്റ് ഉപയോഗിച്ച ഡ്രഗ് ട്രാഫിക്കർമാർ, ആ ജറ്റ് വാങ്ങിയത് അമേരിക്കയിലെ ഏറ്റവും വലിയ രണ്ടു ബാങ്കുകളായ വാകോവിയ കോർപ്പറേഷനും ബാങ്ക് ഓഫ്അമേരിക്ക കോർപ്പറേഷനും വഴി ലഭിച്ച ഫണ്ടുകൾ മുഖേനെ ആയിരുന്നു. പ്രശസ്ത ജർണലിസ്റ്റായ ജോൺ ഗ്ലിബ്ബർ എഴുതിയ To die in Mexico: Dispatches from Inside the Drug war എന്ന പുസ്തകത്തിൽ ഈ വഴി വിട്ട ബന്ധങ്ങളെ പറ്റി വിവരിക്കുന്നുണ്ട്.

സത്യത്തിൽ മയക്കുമരുന്ന് വിപണിയും ആഗോള തലത്തിൽ മറ്റേതൊരു ചരക്കിനെയും പോലെ ഉത്പാദനവും വിതരണവും നടത്തപ്പെടുന്നു. ഏക വ്യത്യാസം ഈ ചരക്കിനെ നിയമപരമായി നിരോധിച്ചിരിക്കുന്നു എന്നത് മാത്രമാണ്. എന്നാൽ മറ്റേതൊരു ചരക്കിനെക്കാളും ശക്തമായ വിതരണ വിപണന ശൃംഖലകൾ ഈ വിപണിക്കുണ്ടെന്നതാണ് യാഥാർത്ഥ്യം. രാജ്യാന്തര ലഹരി വിപണിയുടെ വമ്പൻ ശൃംഖലകൾ ഇത്ര വിപുലമായിരിക്കെ, ഗുജറാത്തിലൂടെ അനായേസേനെ ലഹരി ഒഴുകുന്ന ഇന്ത്യൻ വർത്തമാനത്തെ നിസാരമായി കാണരുത് എന്നാണ് എന്റെ പക്ഷം.
അതെ, ബഷീർ പറഞ്ഞതുപോലെ
അവൻ പല രൂപത്തിലും
നമ്മുടെ മുന്നിൽ വരും.
സൂക്ഷിക്കുക.

അവലംബം:

1. Folk Devils and Moral Panics The creation of the Mods and Rockers . Stanley Cohen

2. A War on Mexican Drug Cartels or a War on Surplus Humanity? Richard W. Coughlin

3. Global Capitalism and the Crisis of Humanity WILLIAM I.ROBINSON

4. Planet of Slums • MIKE DAVIS

5.Cities Under Siege: The New Military Urbanism Stephen Graham

6. Homo sacer Giorgio agamben

Comments