കേരളത്തിൽ ഒരു വർഷമുണ്ടാകുന്ന വാഹനാപകടങ്ങൾ ശരാശരി 45,000. മരണം ശരാശരി 4300. പരിക്കേൽക്കുന്നവരുടെ എണ്ണം അര ലക്ഷം. ഡ്രൈവിംഗിലെ കുഴപ്പം മുതൽ റോഡുകളുടെ പ്ലാനിംഗിലും നിർമാണത്തിലുമുള്ള പാകപ്പിഴകളും പുതിയ കാലത്തിനനുയോജ്യമായ റോഡ് കൾച്ചറിന്റെ അഭാവവും എല്ലാം ചേർന്നാണ് വിലപ്പെട്ട ഈ ജീവനുകളെ അപഹരിക്കുന്നത്. കേരളത്തിലെ റോഡപകടങ്ങളുടെ അടിസ്ഥാന കാരണങ്ങളെക്കുറിച്ചും അപകടങ്ങൾ മൂലമുണ്ടാകുന്ന പരിക്കുകളുടെ ഗുരുതരാവസ്ഥയെക്കുറിച്ചും സംസാരിക്കുന്നു, കോഴിക്കോട് നഗരത്തിലെ ഗതാഗത ആസൂത്രണത്തിൽ നേതൃപരമായ പങ്കുവഹിച്ച റിട്ട. എസ്.പി എൻ. സുഭാഷ് ബാബു, വിദേശരാജ്യങ്ങളിൽ ഡ്രൈവിങ് അനുഭവമുള്ള സ്പോർട്സ് മെഡിസിൻ സ്പെഷ്യലിസ്റ്റ് ഡോ. ബിപിൻ ആൽബർട്ട് ജോർജ്ജ് എന്നിവർ കെ. കണ്ണനുമായുള്ള അഭിമുഖത്തിൽ.
