ചിത്രങ്ങൾ: പ്രസൂൺ കിരൺ

വയനാട്ടിൽനിന്ന്
മരിക്കാത്ത, മറക്കാത്ത
ചില ചിത്രങ്ങൾ

ഒറ്റ രാത്രിയിൽ ജീവൻ നഷ്ടമായ, നൂറുകണക്കിന് മനുഷ്യദേഹങ്ങളാണ് മതജാതിവിഭിന്നതകളില്ലാതെ ഒരേ മണ്ണിൽ അടക്കപ്പെട്ടത്. വയനാടൻ ഭൂവിനിയോഗത്തെക്കുറിച്ചും അതിലെ മനുഷ്യവാസ സാധ്യതകളെക്കുറിച്ചും ഗൗരവതരമായ സോഷ്യൽ ഓഡിറ്റിംഗ് നടക്കേണ്ട സന്ദർഭമാണിത് - പ്രസൂൺ കിരണിന്റെ ഫോട്ടോ സ്റ്റോറി.

ണ്ണിനടിയിൽപ്പെട്ടവരെ തിരയുന്ന ആയിരക്കണക്കിന് ഉറ്റവരുടെയും അപരിചിത മനുഷ്യരുടെയും സങ്കടക്കാഴ്ച കൊണ്ട് മരവിച്ച ഇരുപത് ദിവസങ്ങളാണ് കടന്നുപോവുന്നത്. സർവ്വതും നഷ്ടമായ മനുഷ്യരുടെ നിസ്സഹായാവസ്ഥ കഴിഞ്ഞ പ്രളയകാലത്താണ് ഇതിന് മുമ്പ് കണ്ടത്.
വിശപ്പടക്കുന്നതിനോ, ജീവൻ വലിച്ചടുപ്പിക്കുന്ന ഏതെങ്കിലും കരങ്ങൾക്കായോ നീളുന്ന കണ്ണുകൾ. എന്നാൽ, ചെറിയ പ്രദേശത്ത് നടന്ന വലിയ പ്രകൃതിദുരന്തത്തിന് സമാനമായി നമുക്ക് മുൻ അനുഭവങ്ങളില്ല. അതിനാൽ ഇത് സമൂഹത്തിനാകെയുണ്ടാക്കിയ ഞെട്ടൽ ചെറുതൊന്നുമല്ല. വയനാടിന്റെ സമീപകാല പാരിസ്ഥിതിക പശ്ചാത്തലം വീണ്ടും ഗൗരവചിന്തകൾക്ക് വിധേയമാകുമ്പോൾ ആ മണ്ണിന്റെ ദുർബലത വെളിപ്പെടുകയാണ്.

സമാനതകളില്ലാത്ത വനചൂഷണത്താലും ഭൂവിനിയോഗവ്യതിയാനത്തിനാലും സങ്കീർണ്ണമാണ് വയനാടൻ ഭൂസ്ഥിതി. അതിനാൽ വയനാട് ഇതുവരെ കണ്ടതല്ല, ഇനി കാണാനിരിക്കുന്നതാണ് കൂടുതൽ അപകടകരമെന്ന് വയനാടൻ പശ്ചാത്തലത്തെ നന്നായറിയാവുന്ന ഓരോരുത്തർക്കും അറിയാം. തേയിലത്തോട്ടങ്ങൾക്കുവേണ്ടി നൂറ്റാണ്ട് മുമ്പ് തന്നെ ഗുരുതരമായി ഭൂമി തരംമാറ്റപ്പെട്ടതാണ് മേപ്പാടി പ്രദേശങ്ങൾ. നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന തേയിലപ്പാടങ്ങൾക്കിടയിലൂടെ വേണം ദുരന്തമേഖലയിലേക്ക് ചെന്നെത്തുവാൻ. മണ്ണും ജീവനും ഒരുമിച്ച് ഒലിച്ചിറങ്ങിയ പുത്തുമലയും കടന്ന് വരുമ്പോൾ അവിടത്തെ സാധാരണക്കാരായ മനുഷ്യർ അതിജീവിക്കുന്ന ജീവിത വെല്ലുവിളികൾ എത്രയെന്ന് കാണാം.

ആയിരം ഏക്കർ കൈവശം വച്ച് ടൂറിസം നിർമ്മിതികളുമായി മുന്നോട്ട് പോകുന്ന സ്വകാര്യ പ്രൊജക്റ്റ് തൊട്ട്, അഞ്ഞൂറും എണ്ണൂറും ഏക്കറുകളുടെ മുതലാളിത്തങ്ങൾ അത്ഭുതമേതുമില്ലാതെ, നിസ്സംഗമായി ഇവിടത്തുകാർ വിവരിക്കുന്നത് കേൾക്കാം. വയനാടൻ മലനിരകളിലെ അപകടരഹിതമായി വസിക്കാവുന്ന അപൂർവ്വം ഭൂമേഖലകളെല്ലാം പൂർണമായും വൻകിട എസ്റ്റേറ്റുകളായി സ്വകാര്യ ഉടമസ്ഥതയിൽ തിരിച്ചെടുക്കപ്പെടാതെ കിടക്കുമ്പോഴാണ്, അപകടകരമായ പുഴയോരങ്ങളിലും മലയിടുക്കുകളിലും സാധാരണ തൊഴിലാളികൾ ജീവൻ പണയം വച്ച് വസിക്കുന്നത്. സമാനമായി സുരക്ഷാപരിശോധനകൾ ഒന്നുമില്ലാതെ നിർമ്മിക്കപ്പെടുന്ന റിസോർട്ടുകളും സഞ്ചാരികളുടെ സുരക്ഷയെക്കുറിച്ച് നാളെകളിൽ ആശങ്കയുണ്ടാക്കും.

വയനാടൻ ഭൂവിനിയോഗത്തെക്കുറിച്ചും അതിലെ മനുഷ്യവാസ സാധ്യതകളെക്കുറിച്ചും ഗൗരവതരമായ സോഷ്യൽ ഓഡിറ്റിംഗ് നടക്കേണ്ട സന്ദർഭമാണിത്.
വയനാടൻ പുഴകളുടെ ഉറവകളോ, കൈവഴികളോ ശ്രദ്ധിച്ചാലറിയാം, അവയെല്ലാം ഏതെങ്കിലും ഒരു കാലത്ത് നടന്നിട്ടുള്ള ഉരുൾപൊട്ടലിന്റെയും മണ്ണൊലിപ്പിന്റെയും ഫലമായി രൂപപ്പെട്ടവയാണെന്ന്. മഴ വർദ്ധിതമാകുമ്പോഴും മണ്ണ് ദുർബലമാകുമ്പോഴും നാളെയും പ്രകൃത്യാനുസാരിയായ ഈ പ്രക്രിയകൾ തുടരും. അതിനെ മുന്നിൽക്കണ്ട് മനുഷ്യരെ സുരക്ഷിതമാക്കാനുള്ള പ്രായോഗിക നടപടികളാണ് ഇനിയുണ്ടാകേണ്ടതെന്നാണ് ദുരന്തം കാട്ടിത്തരുന്നത്.

ഒറ്റ രാത്രിയിൽ ജീവൻ നഷ്ടമായ, നൂറുകണക്കിന് മനുഷ്യദേഹങ്ങളാണ് മതജാതിവിഭിന്നതകളില്ലാതെ ഒരേ മണ്ണിൽ അടക്കപ്പെട്ടത്.
ഒറ്റ രാത്രിയിൽ ജീവൻ നഷ്ടമായ, നൂറുകണക്കിന് മനുഷ്യദേഹങ്ങളാണ് മതജാതിവിഭിന്നതകളില്ലാതെ ഒരേ മണ്ണിൽ അടക്കപ്പെട്ടത്.

പുഞ്ചിരിമട്ടത്ത് വീട് നിലനിന്നിരുന്ന സ്ഥാനത്ത് തളർന്ന് നിൽക്കുകയാണ് മുഹമ്മദലിയും സഹോദരിയും. ഒരൊറ്റ രാത്രി കൊണ്ട് വീട് നിലനിന്നിരുന്ന സ്ഥാനത്ത് വലിയ പാറക്കല്ലുകൾ മാത്രമായി മാറി. കുടുംബത്തിൽ നിന്നും രണ്ട് ജീവനുകൾ നഷ്ടമായി. അപകടസാധ്യതയെ മുൻകണ്ട് നിരവധി കുടുംബങ്ങൾ പ്രദേശത്ത് നിന്ന് ഒഴിഞ്ഞുപോയിരുന്നു.
പുഞ്ചിരിമട്ടത്ത് വീട് നിലനിന്നിരുന്ന സ്ഥാനത്ത് തളർന്ന് നിൽക്കുകയാണ് മുഹമ്മദലിയും സഹോദരിയും. ഒരൊറ്റ രാത്രി കൊണ്ട് വീട് നിലനിന്നിരുന്ന സ്ഥാനത്ത് വലിയ പാറക്കല്ലുകൾ മാത്രമായി മാറി. കുടുംബത്തിൽ നിന്നും രണ്ട് ജീവനുകൾ നഷ്ടമായി. അപകടസാധ്യതയെ മുൻകണ്ട് നിരവധി കുടുംബങ്ങൾ പ്രദേശത്ത് നിന്ന് ഒഴിഞ്ഞുപോയിരുന്നു.

ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് വീട് നിന്നിരുന്ന പ്രദേശത്തേക്ക് വന്ന ഹയറുന്നിസയും കുഞ്ഞും. വീടുകൾക്കിടയിൽ നിന്നും കുഞ്ഞുങ്ങളുടെ കളിപ്പാട്ടങ്ങളുടെയും, പാത്രങ്ങളുടെയും അവശിഷ്ടങ്ങൾ മാത്രമാണ് തറവാട് വീട്ടിൽ നിന്നും അവർക്ക് കണ്ടെടുക്കാനായത്. ക്യാമ്പിൽ നിന്നും പതിനൊന്നാം ദിവസമാണ് അവർ വീട് നിന്ന് സ്ഥലത്തെ കാണുവാൻ തിരികെ വന്നത്.
ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് വീട് നിന്നിരുന്ന പ്രദേശത്തേക്ക് വന്ന ഹയറുന്നിസയും കുഞ്ഞും. വീടുകൾക്കിടയിൽ നിന്നും കുഞ്ഞുങ്ങളുടെ കളിപ്പാട്ടങ്ങളുടെയും, പാത്രങ്ങളുടെയും അവശിഷ്ടങ്ങൾ മാത്രമാണ് തറവാട് വീട്ടിൽ നിന്നും അവർക്ക് കണ്ടെടുക്കാനായത്. ക്യാമ്പിൽ നിന്നും പതിനൊന്നാം ദിവസമാണ് അവർ വീട് നിന്ന് സ്ഥലത്തെ കാണുവാൻ തിരികെ വന്നത്.

ബാക്കിയായ അവശിഷ്ടങ്ങൾക്കിടയിലെ ഒരു ഓർമ.
ബാക്കിയായ അവശിഷ്ടങ്ങൾക്കിടയിലെ ഒരു ഓർമ.

തകർന്ന വീടിന്റെ സ്ഥാനത്ത് ബാക്കിയായ തയ്യൽ മെഷീൻ. വീടുകൾ നഷ്ടമായതോടൊപ്പം തന്നെ, അനേകം മനുഷ്യരുടെ തൊഴിൽ പരിസരങ്ങളും കൂടിയാണ് നഷ്ടമായത്. വിൽപ്പനയ്ക്ക് തയ്യാറാക്കിയ ഏലം, കാപ്പി, കുരുമുളക് എന്നിവയും ഈ വീട്ടിൽ നിന്നും പൂർണമായും മണ്ണോടൊപ്പം മലയിറങ്ങി.
തകർന്ന വീടിന്റെ സ്ഥാനത്ത് ബാക്കിയായ തയ്യൽ മെഷീൻ. വീടുകൾ നഷ്ടമായതോടൊപ്പം തന്നെ, അനേകം മനുഷ്യരുടെ തൊഴിൽ പരിസരങ്ങളും കൂടിയാണ് നഷ്ടമായത്. വിൽപ്പനയ്ക്ക് തയ്യാറാക്കിയ ഏലം, കാപ്പി, കുരുമുളക് എന്നിവയും ഈ വീട്ടിൽ നിന്നും പൂർണമായും മണ്ണോടൊപ്പം മലയിറങ്ങി.

വീടുകളുണ്ടായിരുന്ന സ്ഥാനങ്ങളും, ആളുകളുടെ പേരും മാധ്യമപ്രവർത്തകർക്ക് കാണിച്ചുനൽകുന്ന അലിയും കുടുംബവും. നൂറ്റമ്പതോളം വീടുകൾ നിലനിന്നിരുന്ന പ്രദേശമാണ് ചിത്രത്തിൽ. ആഴത്തിൽ സ്ഥാപിച്ച കോൺക്രീറ്റ് പില്ലറുകളും, അടിത്തറകളും അപ്പാടെ അപ്രത്യക്ഷമായി.
വീടുകളുണ്ടായിരുന്ന സ്ഥാനങ്ങളും, ആളുകളുടെ പേരും മാധ്യമപ്രവർത്തകർക്ക് കാണിച്ചുനൽകുന്ന അലിയും കുടുംബവും. നൂറ്റമ്പതോളം വീടുകൾ നിലനിന്നിരുന്ന പ്രദേശമാണ് ചിത്രത്തിൽ. ആഴത്തിൽ സ്ഥാപിച്ച കോൺക്രീറ്റ് പില്ലറുകളും, അടിത്തറകളും അപ്പാടെ അപ്രത്യക്ഷമായി.

രണ്ടാഴ്ച കഴിഞ്ഞും പ്രദേശത്ത് ഭാഗികമായി തിരച്ചിൽ നടന്നുകൊണ്ടിരുന്നു.
രണ്ടാഴ്ച കഴിഞ്ഞും പ്രദേശത്ത് ഭാഗികമായി തിരച്ചിൽ നടന്നുകൊണ്ടിരുന്നു.

കന്നുകാലികളും, നായകളും ഉൾപ്പെടെ നൂറുകണക്കിന് വളർത്തുമൃഗങ്ങളും ഇവിടെ അനാഥമാക്കപ്പെട്ടു. അവയിൽ പലതും, വീടുകൾ ഉണ്ടായിരുന്ന സ്ഥാനത്ത് ദിവസങ്ങളോളം തിരച്ചിൽ നടത്തി തളർന്നു. ഭാഗികമായി തകർന്ന വീടുകളുടെ കോലായിലും പരിസരങ്ങളിലും ചുറ്റിത്തിരിഞ്ഞ് രക്ഷാപ്രവർത്തകർ നൽകുന്ന ആഹാരം കഴിച്ചുകൊണ്ട് അവ തളർച്ചയോടെ ഇരിപ്പുണ്ടായിരുന്നു.
കന്നുകാലികളും, നായകളും ഉൾപ്പെടെ നൂറുകണക്കിന് വളർത്തുമൃഗങ്ങളും ഇവിടെ അനാഥമാക്കപ്പെട്ടു. അവയിൽ പലതും, വീടുകൾ ഉണ്ടായിരുന്ന സ്ഥാനത്ത് ദിവസങ്ങളോളം തിരച്ചിൽ നടത്തി തളർന്നു. ഭാഗികമായി തകർന്ന വീടുകളുടെ കോലായിലും പരിസരങ്ങളിലും ചുറ്റിത്തിരിഞ്ഞ് രക്ഷാപ്രവർത്തകർ നൽകുന്ന ആഹാരം കഴിച്ചുകൊണ്ട് അവ തളർച്ചയോടെ ഇരിപ്പുണ്ടായിരുന്നു.


ചൂരൽമല താഴ് വാരത്തുള്ള വെള്ളാർമല ഗവ.വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂൾ കെട്ടിടമാണിത്. കെട്ടിടത്തിന്റെ അടിത്തറയ്ക്കുൾപ്പെടെ കാര്യമായ കേടുപാടുകൾ പറ്റി.
ചൂരൽമല താഴ് വാരത്തുള്ള വെള്ളാർമല ഗവ.വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂൾ കെട്ടിടമാണിത്. കെട്ടിടത്തിന്റെ അടിത്തറയ്ക്കുൾപ്പെടെ കാര്യമായ കേടുപാടുകൾ പറ്റി.

ബാക്കിയായ വീടുകളുടെ ഉൾവശങ്ങൾ മുഴുവൻ വലിയ പാറക്കഷണങ്ങളും മരത്തടികളും കൊണ്ട് നിറഞ്ഞിരുന്നു. ആയിരക്കണക്കായ രക്ഷാപ്രവർത്തകരുടെ അക്ഷീണപ്രയത്നമാണ് ഏറ്റവും വേഗതയിൽ പ്രദേശത്തെ സഞ്ചാരയോഗ്യമാക്കിയത്. രാഷ്ട്രീയ സാമുദായിക സംഘടകൾ എല്ലാം തങ്ങളുടെ പ്രവർത്തകരെ പ്രദേശത്തേക്ക് രക്ഷാപ്രവർത്തനത്തിനായി നിയോഗിക്കുകയുണ്ടായി.
ബാക്കിയായ വീടുകളുടെ ഉൾവശങ്ങൾ മുഴുവൻ വലിയ പാറക്കഷണങ്ങളും മരത്തടികളും കൊണ്ട് നിറഞ്ഞിരുന്നു. ആയിരക്കണക്കായ രക്ഷാപ്രവർത്തകരുടെ അക്ഷീണപ്രയത്നമാണ് ഏറ്റവും വേഗതയിൽ പ്രദേശത്തെ സഞ്ചാരയോഗ്യമാക്കിയത്. രാഷ്ട്രീയ സാമുദായിക സംഘടകൾ എല്ലാം തങ്ങളുടെ പ്രവർത്തകരെ പ്രദേശത്തേക്ക് രക്ഷാപ്രവർത്തനത്തിനായി നിയോഗിക്കുകയുണ്ടായി.


പതിനൊന്നാം ദിവസവും മണ്ണിൽ കുടുങ്ങിപ്പോയെന്ന് കരുതുന്ന മനുഷ്യർക്കായി നടക്കുന്ന തിരച്ചിൽ. അയൽസംസ്ഥാനങ്ങളിൽ നിന്നുപോലും എത്തിച്ച യന്ത്രങ്ങൾ രണ്ടാഴ്ചയോളം പ്രവർത്തിച്ച ശേഷമാണ് തിരികെ പോയിത്തുടങ്ങിയത്.
പതിനൊന്നാം ദിവസവും മണ്ണിൽ കുടുങ്ങിപ്പോയെന്ന് കരുതുന്ന മനുഷ്യർക്കായി നടക്കുന്ന തിരച്ചിൽ. അയൽസംസ്ഥാനങ്ങളിൽ നിന്നുപോലും എത്തിച്ച യന്ത്രങ്ങൾ രണ്ടാഴ്ചയോളം പ്രവർത്തിച്ച ശേഷമാണ് തിരികെ പോയിത്തുടങ്ങിയത്.

ഒന്നിൽ നിന്ന് മറ്റൊന്നിലേക്കുള്ള തുടർച്ചകളാണ് തകർന്ന വീടുകളിലേക്ക്. മനുഷ്യരൊലിച്ചുപോയ വഴികളിലൂടെയുള്ള സഞ്ചാരം നിലനിൽക്കുന്ന മണ്ണിന്റെ പ്രവചനാതീതമായ സ്വഭാവത്തെക്കൂടി കാണിച്ചുനൽകും.
ഒന്നിൽ നിന്ന് മറ്റൊന്നിലേക്കുള്ള തുടർച്ചകളാണ് തകർന്ന വീടുകളിലേക്ക്. മനുഷ്യരൊലിച്ചുപോയ വഴികളിലൂടെയുള്ള സഞ്ചാരം നിലനിൽക്കുന്ന മണ്ണിന്റെ പ്രവചനാതീതമായ സ്വഭാവത്തെക്കൂടി കാണിച്ചുനൽകും.

തകർന്ന വീടിന്റെ ശേഷിപ്പ്.
തകർന്ന വീടിന്റെ ശേഷിപ്പ്.

ചിത്രങ്ങളിലും ടെലിവിഷനിലും കാണുന്ന കാഴ്ചയല്ല, ദുരന്തബാധിത മേഖലയിൽ ചെന്ന് നിൽക്കുമ്പോൾ. മനുഷ്യൻ അവന്റെ കുഞ്ഞുശരീരവുമായി ഉരുളിറങ്ങിയ വഴികളിൽ ഭീമാകാരമായ പാറക്കഷണങ്ങൾക്കിടയിൽ നിൽക്കുമ്പോഴാണ് ദുരന്തത്തിന്റെ വ്യാപ്തിയെ ഭയാനകമായി അനുഭവിക്കാനാവുക.
ചിത്രങ്ങളിലും ടെലിവിഷനിലും കാണുന്ന കാഴ്ചയല്ല, ദുരന്തബാധിത മേഖലയിൽ ചെന്ന് നിൽക്കുമ്പോൾ. മനുഷ്യൻ അവന്റെ കുഞ്ഞുശരീരവുമായി ഉരുളിറങ്ങിയ വഴികളിൽ ഭീമാകാരമായ പാറക്കഷണങ്ങൾക്കിടയിൽ നിൽക്കുമ്പോഴാണ് ദുരന്തത്തിന്റെ വ്യാപ്തിയെ ഭയാനകമായി അനുഭവിക്കാനാവുക.

മൂടിപ്പോയ മണ്ണിനടിയിലേക്ക്, അവസാനിക്കാത്ത തെരച്ചിൽ…
മൂടിപ്പോയ മണ്ണിനടിയിലേക്ക്, അവസാനിക്കാത്ത തെരച്ചിൽ…

വീടിന്റെ തകർന്ന ജനാലകളിലൊന്ന്. രാത്രിയുറക്കത്തിലേക്ക് മനുഷ്യന്റെ മേൽ മണ്ണും കല്ലും ഒഴുകിവന്ന പാതകൾ. വീടുകളുടെ രണ്ടാം നിലവരെ ചെളിവെള്ളം ഒഴുകിയാർത്തതിന്റെ പാടുകൾ എല്ലായിടങ്ങളിലും കാണാം. ഓരങ്ങളിൽ ബാക്കിയായ ഏതാനും വീടുകൾ മാത്രമാണ് പ്രദേശങ്ങളിലുള്ളത്. എല്ലായിടങ്ങളിൽ നിന്നും മനുഷ്യർ മറ്റൊരു പുനരധിവാസത്തിലേക്ക് കുടിയൊഴിഞ്ഞുകഴിഞ്ഞു.
വീടിന്റെ തകർന്ന ജനാലകളിലൊന്ന്. രാത്രിയുറക്കത്തിലേക്ക് മനുഷ്യന്റെ മേൽ മണ്ണും കല്ലും ഒഴുകിവന്ന പാതകൾ. വീടുകളുടെ രണ്ടാം നിലവരെ ചെളിവെള്ളം ഒഴുകിയാർത്തതിന്റെ പാടുകൾ എല്ലായിടങ്ങളിലും കാണാം. ഓരങ്ങളിൽ ബാക്കിയായ ഏതാനും വീടുകൾ മാത്രമാണ് പ്രദേശങ്ങളിലുള്ളത്. എല്ലായിടങ്ങളിൽ നിന്നും മനുഷ്യർ മറ്റൊരു പുനരധിവാസത്തിലേക്ക് കുടിയൊഴിഞ്ഞുകഴിഞ്ഞു.

മുണ്ടക്കൈയിൽ നിന്നുള്ള കാഴ്ച. വീടുകളുണ്ടായിരുന്ന സ്ഥാനത്താണ് സ്ത്രീ നിൽക്കുന്നത്.
മുണ്ടക്കൈയിൽ നിന്നുള്ള കാഴ്ച. വീടുകളുണ്ടായിരുന്ന സ്ഥാനത്താണ് സ്ത്രീ നിൽക്കുന്നത്.

ചൂരൽമല ക്ഷേത്രമുറ്റത്തുണ്ടായിരുന്ന ആൽമരം ദുരന്തത്തിനുശേഷം ഏറെ ചർച്ച ചെയ്യപ്പെട്ടു. വൈകാരികമായും, കാല്പനികമായും, യുക്തിസഹമായും ആളുകൾ അതിനെ പരാമർശിച്ചു. തൊട്ടരികിലുണ്ടായ ക്ഷേത്രകെട്ടിടങ്ങൾ ഒന്നായി ഒഴുകിപ്പോയപ്പോഴും ആൽമരം മാത്രം ബാക്കിയായിരുന്നു. കീസ്റ്റോൺ സ്പീഷിസെന്ന് ശാസ്ത്രം വിളിക്കുന്ന അരയാലിന്റെ ദേഹം മുഴുക്കെ പാറക്കല്ലുകൾ വന്നിടിച്ചതിന്റെ ശേഷിപ്പ് കാണാം. ഒട്ടും ചെറുതല്ലാത്ത വെല്ലുവിളികളെ അതിജീവിച്ചു തന്നെയാണ് ആ മരം ബാക്കിയായതെന്ന് വ്യക്തം. അടിയന്തര രക്ഷാപ്രവർത്തനത്തിനായി താൽക്കാലിക വഴി നിർമ്മിക്കുന്നതിനും, മുണ്ടക്കൈ ഭാഗത്തെ മനുഷ്യരെ എയർ ലിഫ്റ്റ് ചെയ്യുന്നതിനും, സൈന്യത്തിന് ബെയ്ലി പാലത്തിന്റെ നിർമ്മാണത്തിനും ആ അരയാൽ വൃക്ഷം സഹായകമായി നിന്നു.
ചൂരൽമല ക്ഷേത്രമുറ്റത്തുണ്ടായിരുന്ന ആൽമരം ദുരന്തത്തിനുശേഷം ഏറെ ചർച്ച ചെയ്യപ്പെട്ടു. വൈകാരികമായും, കാല്പനികമായും, യുക്തിസഹമായും ആളുകൾ അതിനെ പരാമർശിച്ചു. തൊട്ടരികിലുണ്ടായ ക്ഷേത്രകെട്ടിടങ്ങൾ ഒന്നായി ഒഴുകിപ്പോയപ്പോഴും ആൽമരം മാത്രം ബാക്കിയായിരുന്നു. കീസ്റ്റോൺ സ്പീഷിസെന്ന് ശാസ്ത്രം വിളിക്കുന്ന അരയാലിന്റെ ദേഹം മുഴുക്കെ പാറക്കല്ലുകൾ വന്നിടിച്ചതിന്റെ ശേഷിപ്പ് കാണാം. ഒട്ടും ചെറുതല്ലാത്ത വെല്ലുവിളികളെ അതിജീവിച്ചു തന്നെയാണ് ആ മരം ബാക്കിയായതെന്ന് വ്യക്തം. അടിയന്തര രക്ഷാപ്രവർത്തനത്തിനായി താൽക്കാലിക വഴി നിർമ്മിക്കുന്നതിനും, മുണ്ടക്കൈ ഭാഗത്തെ മനുഷ്യരെ എയർ ലിഫ്റ്റ് ചെയ്യുന്നതിനും, സൈന്യത്തിന് ബെയ്ലി പാലത്തിന്റെ നിർമ്മാണത്തിനും ആ അരയാൽ വൃക്ഷം സഹായകമായി നിന്നു.

പശ്ചിമഘട്ടത്തിന്റെ മലനിരകളുടെ കാഴ്ചകളിൽ തേയിലപ്പാടങ്ങളില്ലാത്ത കാഴ്ച ഇടുക്കി, വയനാടൻ മലനിരകളിൽ അത്യപൂർവമായിരിക്കും. കൃഷി അസാധ്യമായ പർവ്വതങ്ങൾ, തൊട്ടുതാഴെ നിബിഢവനമേഖല, ശേഷം എസ്റ്റേറ്റ് ഭൂമികൾ,ഏലം, കാപ്പി, യൂക്കാലിതോട്ടങ്ങൾ, തേയിലത്തോട്ടങ്ങൾ എന്നിങ്ങനെയാണ് നമ്മുടെ പശ്ചിമഘട്ടപ്രദേശത്തെ ഭൂവിനിയോഗങ്ങൾ. വീടുകളും, റിസോർട്ടുകളും ഉൾപ്പെടുന്ന ഇതര നിർമ്മിതികൾ എല്ലാം തന്നെ ഇടയിൽ ചേർന്ന് നിൽക്കും.
പശ്ചിമഘട്ടത്തിന്റെ മലനിരകളുടെ കാഴ്ചകളിൽ തേയിലപ്പാടങ്ങളില്ലാത്ത കാഴ്ച ഇടുക്കി, വയനാടൻ മലനിരകളിൽ അത്യപൂർവമായിരിക്കും. കൃഷി അസാധ്യമായ പർവ്വതങ്ങൾ, തൊട്ടുതാഴെ നിബിഢവനമേഖല, ശേഷം എസ്റ്റേറ്റ് ഭൂമികൾ,ഏലം, കാപ്പി, യൂക്കാലിതോട്ടങ്ങൾ, തേയിലത്തോട്ടങ്ങൾ എന്നിങ്ങനെയാണ് നമ്മുടെ പശ്ചിമഘട്ടപ്രദേശത്തെ ഭൂവിനിയോഗങ്ങൾ. വീടുകളും, റിസോർട്ടുകളും ഉൾപ്പെടുന്ന ഇതര നിർമ്മിതികൾ എല്ലാം തന്നെ ഇടയിൽ ചേർന്ന് നിൽക്കും.

ഉരുൾപൊട്ടലിന്റെ പ്രഭവസ്ഥാനമായ പുഞ്ചിരിമട്ടത്തിന്റെ കാഴ്ച. മൂന്ന് മലമടക്കുകൾ ചേരുന്ന അവിടം സ്വാഭാവികമായും അതിമഴയുടെ ഒഴുക്കുകൾ കേന്ദ്രീകരിക്കുന്ന ഇടമാണെന്ന് കാണാം. ആദ്യമുണ്ടായ ചെറുപൊട്ടലുകളിൽ പുഞ്ചിരിമട്ടത്തെ അരുവികളിൽ പലയിടങ്ങളിലും ചെറുഡാമുകൾ പോലെ വലിയ അളവിൽ വെള്ളം കെട്ടി നിൽക്കുന്ന സാഹചര്യം ഉണ്ടായിരുന്നെന്നും, ദുരന്തസമയത്ത് ഇവയെല്ലാം തന്നെ ഡാം തകരുന്ന ശക്തിക്ക് സമാനമായി പൊട്ടിവരികയായിരുന്നുവെന്നും പ്രദേശവാസികൾ പറയുന്നു. ശേഖരിക്കപ്പെട്ട ജലത്തിനല്ലാതെ, മഴയുടെ തത്സമയ ഒഴുക്കിന് മാത്രമായി ഇത്ര വലിയ അപകടത്തെ ഉണ്ടാക്കാൻ സാധിക്കില്ലെന്ന് മേഖല സന്ദർശിക്കുമ്പോൾ വ്യക്തമാകുന്ന ഒന്നാണ്.
ഉരുൾപൊട്ടലിന്റെ പ്രഭവസ്ഥാനമായ പുഞ്ചിരിമട്ടത്തിന്റെ കാഴ്ച. മൂന്ന് മലമടക്കുകൾ ചേരുന്ന അവിടം സ്വാഭാവികമായും അതിമഴയുടെ ഒഴുക്കുകൾ കേന്ദ്രീകരിക്കുന്ന ഇടമാണെന്ന് കാണാം. ആദ്യമുണ്ടായ ചെറുപൊട്ടലുകളിൽ പുഞ്ചിരിമട്ടത്തെ അരുവികളിൽ പലയിടങ്ങളിലും ചെറുഡാമുകൾ പോലെ വലിയ അളവിൽ വെള്ളം കെട്ടി നിൽക്കുന്ന സാഹചര്യം ഉണ്ടായിരുന്നെന്നും, ദുരന്തസമയത്ത് ഇവയെല്ലാം തന്നെ ഡാം തകരുന്ന ശക്തിക്ക് സമാനമായി പൊട്ടിവരികയായിരുന്നുവെന്നും പ്രദേശവാസികൾ പറയുന്നു. ശേഖരിക്കപ്പെട്ട ജലത്തിനല്ലാതെ, മഴയുടെ തത്സമയ ഒഴുക്കിന് മാത്രമായി ഇത്ര വലിയ അപകടത്തെ ഉണ്ടാക്കാൻ സാധിക്കില്ലെന്ന് മേഖല സന്ദർശിക്കുമ്പോൾ വ്യക്തമാകുന്ന ഒന്നാണ്.

വയനാടൻ മലനിരകളുടെ മേൽവിതാനം എത്രമാത്രം ദുർബലമായ മണ്ണിനാൽ രൂപപ്പെട്ടതാണെന്ന് കാണിക്കുന്ന ചിത്രം. ഒലിച്ചുപോയ എസ്റ്റേറ്റ് തോട്ടങ്ങളുടെ ചിത്രമാണ് പശ്ചാത്തലത്തിൽ. ചെളിക്ക് സമാനമായ മണ്ണിന്റെ മുകളിൽ വ്യാവസായിക അടിസ്ഥാനത്തിൽ നട്ടുവച്ച മരങ്ങൾ ഒന്നും തന്നെ ഈ ദുർബലമായ മണ്ണിനെ പിടിച്ചു വെക്കാൻ ശേഷിയില്ലാത്തവയാണ്. മേൽമണ്ണൊലിച്ചുപോവുകയും ഉറച്ച വിസ്തൃതമായ പാറപ്പുറം തെളിയും വരെ ജലപ്രവാഹം നടന്നിരുന്നുവെന്നും കാണാം. അതേസമയം ഏതാനും വൻമരങ്ങളുടെ നിലനിൽപ്പ് ഒഴുക്കിന്റെ ഗതിയെ സ്വാധീനിച്ചതായും കാണാം.
വയനാടൻ മലനിരകളുടെ മേൽവിതാനം എത്രമാത്രം ദുർബലമായ മണ്ണിനാൽ രൂപപ്പെട്ടതാണെന്ന് കാണിക്കുന്ന ചിത്രം. ഒലിച്ചുപോയ എസ്റ്റേറ്റ് തോട്ടങ്ങളുടെ ചിത്രമാണ് പശ്ചാത്തലത്തിൽ. ചെളിക്ക് സമാനമായ മണ്ണിന്റെ മുകളിൽ വ്യാവസായിക അടിസ്ഥാനത്തിൽ നട്ടുവച്ച മരങ്ങൾ ഒന്നും തന്നെ ഈ ദുർബലമായ മണ്ണിനെ പിടിച്ചു വെക്കാൻ ശേഷിയില്ലാത്തവയാണ്. മേൽമണ്ണൊലിച്ചുപോവുകയും ഉറച്ച വിസ്തൃതമായ പാറപ്പുറം തെളിയും വരെ ജലപ്രവാഹം നടന്നിരുന്നുവെന്നും കാണാം. അതേസമയം ഏതാനും വൻമരങ്ങളുടെ നിലനിൽപ്പ് ഒഴുക്കിന്റെ ഗതിയെ സ്വാധീനിച്ചതായും കാണാം.

ആഗോള കാലാവസ്ഥാ വ്യതിയാനം തന്നെ മനുഷ്യനിർമിതമാണെന്നിരിക്കെ, ആധുനിക കാലത്തെ ഏതൊരു പ്രകൃതിദുരന്തവും, പ്രത്യക്ഷമായോ പരോക്ഷമായോ മനുഷ്യനിർമിതം തന്നെയാണെന്നാണ് പരിസ്ഥിതി ചിന്തകർ വിലയിരുത്തുന്നത്. മനുഷ്യൻ ജീവസന്ധാരണത്തിനായി മലയോര മേഖലകളിലേക്ക് കുടിയേറ്റം നടത്തിയ പഴയകാലത്തെ പശ്ചാത്തലമോ നിർമ്മിതികളോ അല്ല, പശ്ചിമഘട്ടത്തിലെ ദുർബലമേഖലകളിൽ പുതിയ കാലത്ത് നടക്കുന്നത്. സാധാരണക്കാരായ മനുഷ്യരുടെ ഭൂമിയിൽ അനുചിതമായ ഇടപെടലുകൾ തുടർച്ചയായി മാറി. അപ്പോഴും, ഉചിതമായ സമയത്ത് മുന്നറിയിപ്പുകൾ നൽകേണ്ടതും, അപകടകരമായ മേഖലകളിലുള്ള ആവാസവ്യവസ്ഥയെ നിയന്ത്രിക്കേണ്ടതും ഇവിടത്തെ സർക്കാർ സംവിധാനമായിരുന്നു. അല്ലെങ്കിൽ നാളെയും സംഭവിക്കാവുന്ന അപകടങ്ങളിൽ നാമോരോരുത്തരും അതിന് ഉത്തരവാദികളാകേണ്ടിവരും.
ആഗോള കാലാവസ്ഥാ വ്യതിയാനം തന്നെ മനുഷ്യനിർമിതമാണെന്നിരിക്കെ, ആധുനിക കാലത്തെ ഏതൊരു പ്രകൃതിദുരന്തവും, പ്രത്യക്ഷമായോ പരോക്ഷമായോ മനുഷ്യനിർമിതം തന്നെയാണെന്നാണ് പരിസ്ഥിതി ചിന്തകർ വിലയിരുത്തുന്നത്. മനുഷ്യൻ ജീവസന്ധാരണത്തിനായി മലയോര മേഖലകളിലേക്ക് കുടിയേറ്റം നടത്തിയ പഴയകാലത്തെ പശ്ചാത്തലമോ നിർമ്മിതികളോ അല്ല, പശ്ചിമഘട്ടത്തിലെ ദുർബലമേഖലകളിൽ പുതിയ കാലത്ത് നടക്കുന്നത്. സാധാരണക്കാരായ മനുഷ്യരുടെ ഭൂമിയിൽ അനുചിതമായ ഇടപെടലുകൾ തുടർച്ചയായി മാറി. അപ്പോഴും, ഉചിതമായ സമയത്ത് മുന്നറിയിപ്പുകൾ നൽകേണ്ടതും, അപകടകരമായ മേഖലകളിലുള്ള ആവാസവ്യവസ്ഥയെ നിയന്ത്രിക്കേണ്ടതും ഇവിടത്തെ സർക്കാർ സംവിധാനമായിരുന്നു. അല്ലെങ്കിൽ നാളെയും സംഭവിക്കാവുന്ന അപകടങ്ങളിൽ നാമോരോരുത്തരും അതിന് ഉത്തരവാദികളാകേണ്ടിവരും.

Comments