പ്ലങ്കറ്റും ഗ്രേയ്സും പ്രണയികളായിരുന്നു. അതിലേറെ അയർലണ്ടിൻ്റെ വിമോചനത്തിനായുള്ള വിപ്ലവസേനയുടെ അംഗങ്ങളും. വിവാഹം നിശ്ചയിച്ചു കഴിഞ്ഞാണ് ഈസ്റ്റർ അപ്പ്‌റൈസിങ് ഉണ്ടാവുന്നത്. നിരവധി വിപ്ലവകാരികൾക്കൊപ്പം പ്ലങ്കറ്റും വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടു. ഗ്രേയ്സിൻ്റെ പ്ലങ്കററിനെ വിവാഹം കഴിക്കണമെന്ന ആഗ്രഹം ബ്രിട്ടീഷ് പട്ടാളം നടത്തിക്കൊടുത്തു. ഒരു മോതിരക്കൈമാറ്റം. അല്പസമയം കഴിഞ്ഞ് പ്ലങ്കറ്റിനെ വെടിവെച്ചു കൊന്നു.
ഇങ്ങനെ വിപ്ലവത്തിൻ്റെയും കഥ പറച്ചിലിൻ്റെയും നാടാണ് അയർലണ്ട്. ജെയിംസ് ജോയ്സിൻ്റെയും യേററ്സിൻ്റെയും സാമുവൽ ബെക്കറ്റിൻ്റെയും ഓസ്കാർ വൈൽഡിൻ്റെയും ഷെയ്മസ് ഫീനിയുടെയും നാട്. ആ നാടിൻ്റെ കഥകളിലൂടെ അലഞ്ഞ ഡോ. ജോർജ് ലെസ്ലി തോമസ്, ചുംബനങ്ങളുടെയും വേർപിരിയലുകളുടെയും കഥകൾ പറയുകയാണ് കമൽറാം സജീവിനോട് രണ്ടു ഭാഗങ്ങളിലായി.
