truecoppy
MORE
Truecopy Home
Readers
are
Thinkers

Wednesday, 03 March 2021

truecoppy
Truecopy Logo
Readers are Thinkers

Wednesday, 03 March 2021

  • Videos
  • Short Read
  • Long Read
  • Webzine
  • Dialogos
  • Truecast
  • Truetalk
  • Grandma Stories
  • Biblio Theca
  • Bird Songs
  • Biblio Theca Bird Songs Election 2021 Capital Thoughts Dr. Think Day Scholar Earth P.O. Graffiti Science is Truth Sherlock Holmes True Pictures True Reel True Review
Close
Videos
Short Read
Long Read
Webzine
Dialogos
Truecast
Truetalk
Grandma Stories
Biblio Theca
Bird Songs
Election 2021
Capital Thoughts
Dr. Think
Day Scholar
Earth P.O.
Graffiti
Science is Truth
Sherlock Holmes
True Pictures
True Reel
True Review
Banking
Random Notes
US Election
5 Minutes Read
Abhaya case verdict
Agriculture
Announcement
Art
Astronomy
Babri Masjid
Bhima Koregaon
Biblio Theca
Bihar Ballot
Bihar Verdict
Biography
Book Review
Books
Capital Thoughts
Cartoon
Cas
Caste Politics
Caste Reservation
Cinema
Climate Emergency
Community Medicine
Contest
Controversy
corp
Covid-19
Crime
Crime against women
Cultural Studies
Cyberspace
Dalit Lives Matter
Dalit Politics
Dance
Data Privacy
Developmental Issues
Digital Economy
Digital Surveillance
Disaster
Documentary
Dream
Earth P.O
Economics
Economy
EDITOR'S PICK
Editorial
Education
Election Desk
Endosulfan Tragedy
Environment
Expat
Facebook
Fact Check
Farm Bills
Farmers' Protest
Feminism
Film Review
GAIL Pipeline Project
Gandhi
Gautam Adani
Gender
Gender and Economy
General strike
Government Policy
GRAFFITI
GRANDMA STORIES
Health
History
International Day of Older Persons
International Politics
International Politics
International Translation Day
Interview
Investigation
Kerala Budget 2021
Kerala Election
Kerala Politics
Kerala Sahitya Akademi Award 2019
Kerala State Film Awards
Labour Issues
Labour law
Land Struggles
Language Study
Law
lea
learning
Life
Life Sketch
Literary Review
Literature
Long Read
LSGD Election
Media
Media Criticism
Memoir
Memories
Monsoon
Music
music band
National Politics
Nobel Prize
Novel
Nursing Bill
Obituary
Open letter
Opinion
Other screen
panel on Indian culture's evolution
Petition
Philosophy
Photo Story
Picture Story
POCSO
Podcast
Poetry
Police Brutality
Political Read
Politics
Politics and Literature
Pollution
Post Covid Life
Poverty
Promo
Racism
Rationalism
Re-Reading-Text
Refugee
Remembering Periyar
Science
Second Reading
Service Story
Sex Education
SFI@50
Sherlock Holmes
Short Read
Spirituality
Sports
Statement
Story
Surrogacy bill
Tax evasion
Teachers' Day
Team Leaders
Technology
Testimonials
Theatre
Travel
Travelogue
Tribal Issues
Trolls
True cast
Truecopy Webzine
Truetalk
UAPA
Union Budget 2021
UP Politics
Video Report
Vizag Gas Leak
Vote for Secular Democracy
Weather
Women Life
Youtube
ജനകഥ
irishman

Film Review

ഇന്നുമുതല്‍ നീ മനുഷ്യരെ
പിടിക്കുന്നവന്‍ ആകും

ഇന്നുമുതല്‍ നീ മനുഷ്യരെ പിടിക്കുന്നവന്‍ ആകും

മാര്‍ട്ടിന്‍ സ്‌കോര്‍സെസെയുടെ 'ദ ഐറിഷ്മാന്‍' എന്ന സിനിമയുടെ കാഴ്ച

8 Apr 2020, 12:20 AM

ശ്രീഹരി ശ്രീധരന്‍

മാര്‍ട്ടിന്‍ സ്‌കോര്‍സെസെയുടെ 'ദ ഐറിഷ്മാന്‍' എന്ന സിനിമയില്‍ ജോ പെസ്‌കി അവതരിപ്പിച്ച റസല്‍ ബഫലിനോ എന്ന കഥാപാത്രവും റോബര്‍ട് ഡി നീറോ കൈകാര്യം ചെയ്ത ഫ്രാങ്ക് ഷീരാന്‍ എന്ന കഥാപാത്രവും തമ്മിലുള്ള സൗഹൃദബന്ധം വളരുന്നതും വികസിക്കുന്നതും അവസാനിക്കുന്നതും ചിത്രീകരിച്ചിരിക്കുന്നത് ശ്രദ്ധിച്ച് കാണേണ്ട ഒന്നാണ്.

martin
മാര്‍ട്ടിന്‍ സ്‌കോര്‍സെസെ

വടക്കുകിഴക്കന്‍ പെന്‍സില്‍വേനിയയില്‍ ക്രിമിനല്‍ സംഘത്തലവനായിരുന്നു റസല്‍ ബഫലോ. തന്റെ മുമ്പിലെത്തുന്നവരെ കൃത്യമായി വായിച്ചെടുക്കാന്‍ അയാള്‍ക്ക് കഴിവുണ്ട്. എന്നാല്‍ ഫ്രാങ്ക് ഷീരാനെ മനസിലാക്കാന്‍ അയാള്‍ക്കെളുപ്പമല്ല. അതയാള്‍ ഒരു സീനില്‍ വ്യകതമാക്കുന്നുമുണ്ട്. റോബര്‍ട് ഡിനീറോയുടെ കഥാപാത്രം  ആന്റി സോഷ്യല്‍ പേഴ്‌സനാലിറ്റി ഡിസോര്‍ഡറുള്ള (ASPD) ആളാണെന്ന ആദ്യസൂചന പ്രേക്ഷകര്‍ക്ക് ലഭിക്കുന്നത് ഇങ്ങനെയാണ്.

റസലിനും ഫ്രാങ്ക് ഷീരാനുമിടയിലുള്ള സംഭാഷണങ്ങളിലെല്ലാം ഫ്രാങ്കിനെ വായിക്കാന്‍ കഷ്ടപ്പെടുന്ന റസലിന്റെ മുഖം കാണാം. ചിലപ്പോള്‍ അത് വാത്സല്യത്തിേന്റതാണെങ്കില്‍ മറ്റവസരങ്ങളില്‍ സംശയത്തിന്റേതാണ്.

ക്രിസ്റ്റ്യാനിറ്റിയില്‍ നിന്ന് കടം കൊണ്ട സൂചകങ്ങള്‍ സ്‌കോര്‍സെസെ ഇവര്‍ക്കിടയിലുള്ള രംഗങ്ങളില്‍ ധാരാളമായി ഉപയോഗിച്ചിരിക്കുന്നു. റസല്‍ഫ്രാങ്ക് സൗഹൃദം ഉടലെടുക്കുന്ന ആദ്യരംഗങ്ങളിലൊന്ന് ഫസ്റ്റ് കമ്യൂണീയന്‍ അഥവാ ആദ്യകുര്‍ബാന എന്ന പോലെയാണ് ചിത്രീകരിച്ചിരിക്കുന്നത്. ഫ്രാങ്കിന് വീഞ്ഞും അപ്പവും പകുത്തു നല്‍കുന്ന റസല്‍. 

irishman

പിന്നീടങ്ങോട്ട് ഇരുവര്‍ക്കുമിടയിലെ സമാഗമങ്ങളില്‍ ഫ്രാങ്കിന് മദ്യമോ വീഞ്ഞോ ഭക്ഷണമോ പകര്‍ന്ന് നല്‍കുകയോ പാകം ചെയ്യുകയോ ചെയ്യുന്ന റസലിനെ കാണാം. 

irishman

 

irishman

 

irishman

 

irishman

ഒരുപക്ഷെ തന്റെ പിന്‍ഗാമിയായോ രണ്ടാമനായോ ഒക്കെ റസല്‍ കാണുന്നത് ഫ്രാങ്കിനെയാണ്. ആ ബന്ധത്തിന്റെ അടയാളമായി ഒരു മോതിരം റസല്‍ ഫ്രാങ്കിന് സമ്മാനിക്കുന്നു. മാര്‍പ്പാപ്പ ധരിക്കുന്ന 'Ring of the fisherman' ഓര്‍മിപ്പിക്കുന്ന തരം  വലിയ മുദ്രമോതിരമാണത്.

'വരൂ നിന്നെ ഞാന്‍ മനുഷ്യനെ പിടിക്കുന്നവന്‍ ആക്കി മാറ്റാം ' എന്ന വാഗ്ദാനത്തോടെ ഫ്രാങ്കിനെ സംഘടിത കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് കൊണ്ടുവരുന്നത് റസല്‍ ആണെന്നോര്‍ക്കുക.

irishman

 

irishman

എന്നാല്‍ ജിമ്മി ഹോഫയുടെ (അല്‍ പാച്ചിനോ) കൊലപാതകത്തിന് ശേഷം റസലിനും ഫ്രാങ്കിനും ഇടയില്‍ അകലം വളര്‍ന്നു വരുന്നുണ്ട്. ഫ്രാങ്കിന് പ്രാതല്‍ പകര്‍ന്ന് നല്‍കിക്കൊണ്ടാണ് ജിമ്മി ഹോഫയെ കൊല്ലാനുള്ള നിര്‍ദ്ദേശം റസല്‍ അടിച്ചേല്‍പ്പിക്കുന്നത്.

യുദ്ധത്തില്‍ പിടിക്കപ്പെടുന്ന പട്ടാളക്കാരെക്കൊണ്ട് അവരുടെ ശവക്കുഴി കുഴിപ്പിച്ച ശേഷം അവരെ കൊന്നുകളയുന്ന ഓര്‍മയാണത്.

ആ വിള്ളല്‍ പിന്നീട് റസലിന്റെ മരണത്തോളവും അവസാനിക്കുന്നില്ല.  റസലിന്റെ മരണത്തിന്റെ തലേന്ന് രാത്രി ചിത്രീകരിച്ചിരിക്കുന്നതും ശ്രദ്ധിക്കുക. അന്ത്യ അത്താഴമെന്നോണം ഈ സമാഗമത്തിലും ഇവര്‍ക്കിടയില്‍ മുന്തിരിനീരും അപ്പവും പങ്കുവെയ്ക്കപ്പെടുന്നു. പതിവിന് വിരുദ്ധമായി ഫ്രാങ്ക് റസലിനാണിത്തവണ ഭക്ഷണം വിളമ്പുന്നത് എന്ന വ്യത്യാസമുണ്ടെന്ന് മാത്രം. 

പിറ്റേന്ന് എങ്ങോട്ടാണെന്ന ഫ്രാങ്കിന്റെ ചോദ്യത്തിന് 'പള്ളിയിലേക്ക്' എന്ന കുറിയ മറുപടിയുമായി വീല്‍ചെയറില്‍ പോയ റസല്‍ ആ വഴി കുഴിമാടത്തിലേക്ക് എത്തുന്നു. 

irishman

 

irishman

 

irishman

ഇനി ആദ്യകുര്‍ബാന രംഗത്ത് റസലും ഫ്രാങ്കും സംസാരിച്ചിരുന്നത് എന്തായിരുന്നുവെന്ന് ഓര്‍ക്കാം. ഫ്രാങ്കിനെ മനസിലാക്കാനുള്ള റസലിന്റെ ശ്രമം ആ സംഭാഷണത്തിലുണ്ട്. റസലിന്റെ ചോദ്യത്തിന് മറുപടിയായി ഒന്നാം ലോകമഹായുദ്ധകാലത്തെ അനുഭവം ഫ്രാങ്ക് പങ്കുവെയ്ക്കുന്നു. യുദ്ധത്തില്‍ പിടിക്കപ്പെടുന്ന പട്ടാളക്കാരെക്കൊണ്ട് അവരുടെ ശവക്കുഴി കുഴിപ്പിച്ച ശേഷം അവരെ കൊന്നുകളയുന്ന ഓര്‍മയാണത്.

എന്തുകൊണ്ട് അവര്‍ സ്വന്തം ശവക്കുഴി കുഴിയ്ക്കുന്നു? എന്തുകൊണ്ട് അവര്‍ എതിര്‍ക്കാന്‍ ശ്രമിക്കുന്നില്ല. ഒരു പക്ഷെ കുഴിച്ച് കഴിഞ്ഞാല്‍ തങ്ങളെ വെറുതെ വിട്ടേക്കുമെന്ന മിഥ്യാപ്രതീക്ഷ ആയിരിക്കുമോ കാരണം?

irishman

 

irishman

ക്രൈമിന്റെ ലോകത്തേക്ക് കടക്കുന്നതോടെ ഒരാള്‍ തന്റെ ശവക്കുഴി കുഴിക്കുന്നത് ആരംഭിക്കുന്നു എന്നതാവാം ഈ രംഗത്തെ സൂചന. അതൊരുപക്ഷെ ഫ്രാങ്കിന്റെയും റസലിന്റെയും ജീവിതങ്ങളെ പറ്റിതന്നെയാണ് സൂചിപ്പിക്കുന്നത്. 

ജീവിതത്തിന്റെ അവസാനകാലഘട്ടത്തില്‍ ഒറ്റപ്പെട്ടിരിക്കുന്ന ഘട്ടത്തില്‍ ഫ്രാങ്ക് പുരോഹിതനോട് കുമ്പസാരിക്കാന്‍ ഒരുങ്ങുന്നുണ്ട്. ആ സംഭാഷണങ്ങള്‍ ശ്രദ്ധിക്കുക. 

Priest: Do you feel anything for what you've done?
Frank Sheeran: I don't. I mean, maybe that, because I'm here now talking to you, that in itself is, you know, an attempt to...
Priest: But you don't feel anything at all?
Frank Sheeran: No. Water under the dam.
Priest: Any remorse for the families?
Frank Sheeran: I didn't know the families. I didn't know them. Except one I knew.
Priest: I think we can be sorry. We can be sorry, even when we don't feel sorry. Well, for us to say, to make a decision of the will, 'God, I am sorry. God, forgive me.' And that's a decision of the will.

ഒരിക്കല്‍ സംഘടിത ക്രൈമിന്റെ ലോകത്തേക്ക് എത്തിപ്പെട്ടാല്‍ കാറിനകത്ത് തങ്ങിനില്‍ക്കുന്ന മീനിന്റെ ദുര്‍ഗന്ധം പോലെ ജീവിതാവസാനം വരെ കൈകളില്‍ രക്തക്കറ പുരണ്ടിരിക്കും എന്നാവാം വിവക്ഷ. 

ഇതരമനുഷ്യരുടെ വികാരങ്ങള്‍ ഉള്‍ക്കൊള്ളാന്‍ സാധിക്കാത്ത മനുഷ്യരാണ് സോഷ്യോപാത്തുകള്‍. ഫ്രാങ്കിന്റെ വളര്‍ച്ച മുഴുവന്‍ കൊലപാതകങ്ങളിലൂടെ ആയിരുന്നു. ആ കൊലപാതകങ്ങള്‍ നശിപ്പിക്കുന്ന ജീവിതങ്ങളെപ്പറ്റി ചിന്തിക്കാനോ വിഷമിക്കാനോ ഫ്രാങ്കിനൊരിക്കലും സാധിക്കുന്നില്ല.

ഫ്രാങ്ക് നടത്തിയ കൊലപാതങ്ങളത്രയും സ്‌കോര്‍സെസെ എങ്ങിനെ ചിത്രീകരിച്ചിരിക്കുന്നുവെന്നതും ഫ്രാങ്കിന്റെ മനോനിലയെ വെളിപ്പെടുത്തുന്നുണ്ട്. എന്തെങ്കിലും തരത്തിലുള്ള വൈകാരികമായ ബില്‍ഡപ്പോ പശ്ചാത്തല സംഗീതമോ സ്‌കോര്‍സെസെ ഉപയോഗിക്കുന്നില്ല. കൊലപാതകത്തിന്റെയോ കൊല്ലപ്പെടുന്നയാളിന്റെ വികാരപ്രകടനങ്ങളുടെയോ ക്ലോസപ്പുകളും ഇല്ല. അല്പം ദൂരെ നിന്ന് കാണുംവിധമുള്ള ഷോട്ടുകളാണ്. പെട്ടെന്ന് കൊലപാതകം അവസാനിക്കുകയും സീന്‍ അവസാനിപ്പിക്കുകയും ചെയ്യുന്നു. കൊല്ലപ്പെട്ട ആളിന്റെയോ കൊന്നയാളിന്റെയോ പരിസരത്തുള്ളവരുടെയോ വികാരങ്ങള്‍ ക്യാമറയില്‍ ചിത്രീകരിക്കപ്പെടുന്നില്ല. 

സിനിമയിലെ പ്രധാനകഥാപാത്രങ്ങളില്‍ ഒരാളായ ജിമ്മി ഹോഫയുടെ കൊലപാതകം പോലും ഈ രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. തന്റെ വിശ്വസ്തനായിരുന്ന ഫ്രാങ്കിന്റെ വെടിയേറ്റ് ഏതാനും സെക്കന്‍ഡുകള്‍ക്കുള്ളില്‍ അയാളുടെ ജീവിതം അവസാനിക്കുന്നു.  

ഫ്രാങ്ക് ഷീരാന്റെയും  ജിമ്മി ഹോഫയുടെയും സൗഹൃദബന്ധം വളരുന്നതും അവസാനിക്കുന്നതും പ്രത്യേകതകളോടെയാണ് സ്‌കോര്‍സെസെ കൈകാര്യം ചെയ്യുന്നത്. ക്രൈമിന്റെ ലോകത്തിലാണ് ജീവിക്കുന്നതെങ്കിലും അല്‍ പാച്ചിനോ അവതരിപ്പിക്കുന്ന ജിമ്മി ഹോഫ റസലിനെ പോലെ സൂക്ഷ്മദൃഷ്ടിയുള്ള വ്യകതിയല്ല.  ചുറ്റുമുള്ള വ്യക്തികളില്‍ ചതിക്കാന്‍ പോകുന്നവരെ വായിച്ചെടുക്കാനുള്ള കഴിവ് അയാള്‍ക്കില്ല. വളരെ വൈകാരികമായി കാര്യങ്ങളില്‍ ഇടപെടുന്ന ആളുമാണ്. വിട്ടുവീഴ്ചകള്‍ക്ക് ഒട്ടും തയ്യാറുമല്ല. (ഗോഡ്ഫാദറില്‍ അല്‍ പാച്ചിനോ അവതരിപ്പിച്ച മാഫിയ കിങ്ങിന് വിരുദ്ധമായ സ്വഭാവമുള്ള ഒരാള്‍). 

irishman

 

irishman

അതുകൊണ്ട് ജിമ്മി ഹോഫയ്ക്കും ഫ്രാങ്കിനുമിടയിലെ സമാഗമത്തില്‍ വീഞ്ഞോ അപ്പമോ കാണുന്നില്ല. മദ്യപിക്കില്ലെന്നതിനൊപ്പം കൂടെയുള്ളവര്‍ മദ്യപിക്കരുതെന്ന വാശിയും ജിമ്മി ഹോഫയ്ക്കുണ്ട്. എന്നാല്‍ തണ്ണിമത്തനില്‍ മദ്യം ആദ്യമേ ചേര്‍ത്ത് ജിമ്മി ഹോഫയ്ക്ക് മുന്നില്‍ കഴിയ്ക്കുകയാണ് കൂട്ടാളികള്‍ ചെയ്യുന്നത്. അത് തിരിച്ചറിയാന്‍ സാധിക്കുന്നില്ല എന്നതിലൂടെ അയാളുടെ അന്ത്യവും കൂടെയുള്ളവരുടെ ചതിയിലൂടെ ആയിരിക്കുമെന്ന സൂചന ആദ്യരംഗങ്ങളില്‍ സ്‌കോര്‍സെസേ പ്രക്ഷകര്‍ക്ക് മുന്‍പില്‍ തുറന്ന് വെയ്ക്കുന്നു.

irishman

തുടര്‍ന്നുള്ള രംഗങ്ങളിലെല്ലാം ഐസ്‌ക്രീം പോലെ നിഷ്‌കളങ്കതയെ സൂചിപ്പിക്കുന്ന ഭക്ഷണമാണ് ഫ്രാങ്കിനും കുടുംബത്തിനുമൊപ്പം ജിമ്മി ഹോഫ കഴിക്കുന്നതായി കാണിക്കുന്നത്. 

irishman

റസലിനും ഫ്രാങ്കിനും ഇടയിലെ ആദ്യകുര്‍ബാന രംഗത്തിലെ പോലെ ജിമ്മി ഹോഫയുടെ മരണത്തിലേക്കുള്ള യാത്രയ്ക്കിടയിലും വിധികല്‍പിതമായ ജീവിതത്തെപ്പറ്റി ദീര്‍ഘമായ സംഭാഷണം കടന്നുവരുന്നു. കാറിനകത്ത് മത്സ്യം കയറ്റരുതെന്ന് ഹോഫ വളര്‍ത്തുപുത്രനെ ഉപദേശിക്കുന്നതില്‍ അവസാനിപ്പിക്കുന്ന ദീര്‍ഘമായ സീനാണിത്. ഒരിക്കല്‍ സംഘടിത ക്രൈമിന്റെ ലോകത്തേക്ക് എത്തിപ്പെട്ടാല്‍ കാറിനകത്ത് തങ്ങിനില്‍ക്കുന്ന മീനിന്റെ ദുര്‍ഗന്ധം പോലെ ജീവിതാവസാനം വരെ കൈകളില്‍ രക്തക്കറ പുരണ്ടിരിക്കും എന്നാവാം വിവക്ഷ. 

അപരസ്‌നേഹം കൈമുതലായി ഇല്ലാത്ത ഫ്രാങ്കിന്റെ അബോധമനസിലെ നന്മയായി കാണാവുന്ന കഥാപാത്രമാണ് ഫ്രാങ്കിന്റെ മകളായ പെഗ്ഗി ഷീരാന്‍. ഫ്രാങ്ക് നടത്തുന്ന കൊലപാതകങ്ങള്‍ അയാള്‍ പറയാതെ തിരിച്ചറിയാന്‍ പെഗ്ഗിയ്ക്ക് സാധിക്കുന്നത് അങ്ങനെയാണ്. ചെയ്യുന്നത് തെറ്റാണെന്ന് അബോധത്തില്‍ എവിടെയോ അയാള്‍ തിരിച്ചറിയുന്നുണ്ടാവാം. എന്നാല്‍ അതിനോട് പ്രതികരിക്കാനോ ആ ചിന്തയെ ബോധമനസിലേക്ക് കൊണ്ടുവരാനോ ഫ്രാങ്കിന് സാധിക്കുന്നില്ല. പെഗ്ഗി റസലിനോട് അനിഷ്ടം പ്രകടിപ്പിക്കുകയും ജിമ്മി ഹോഫയോട് സൗഹൃദം പങ്കിട്ട് ഐസ്‌ക്രീം കഴിക്കുകയും ചെയ്യുന്നുണ്ട്.  

Russell Bufalino: I get the feeling she don't like me. Like she's afraid of me.
Frank Sheeran: No, no. That's the way she is. She's afraid of me at times too. So, uh, it's just she's a sensitive kid, but that's all it is.
Russell Bufalino: I can understand her being afraid of me, but she shouldn't be scared of you, Frank.
Frank Sheeran: No, well. And then she hears about me in the papers sometimes...
Russell Bufalino: Really?
Frank Sheeran: Yeah.
Russell Bufalino: You got to be close to your kids, Frank.
Frank Sheeran: I am. I am.
Russell Bufalino: You're blessed to have them. I mean, Carrie and I can't have kids. I told you. But you're blessed. You're blessed.

സിനിമയുടെ അവസാനം ജിമ്മി ഹോഫയെ പോലെ മുറിയുടെ വാതില്‍ പകുതി മാത്രം അടയ്ക്കാന്‍ ഫ്രാങ്ക് താല്പര്യപ്പെടുന്നതായി സ്‌കോര്‍സെസെ കാണിക്കുന്നുണ്ട്.  എന്തുകൊണ്ടാണ് മുറി പകുതി മാത്രം അടയ്ക്കാന്‍ ജിമ്മി ഹോഫ താല്പര്യപ്പെട്ടിരുന്നത്?

പ്രകടമായി റസലിനോട് വിധേയത്വം പുലര്‍ത്തുമ്പോഴും ഫ്രാങ്ക് റസലിനെ ഭയക്കുകയും ജിമ്മി ഹോഫയെ കൂടുതല്‍ ഇഷ്ടപ്പെടുകയും ചെയ്തിരിക്കണം. ജിമ്മി ഹോഫയുടെ കൊലപാതകത്തെ ഫ്രാങ്ക് ന്യായീകരിക്കാന്‍ ഇഷ്ടപ്പെടുക സ്വന്തം കുടുംബത്തിന്റെ സുരക്ഷയ്‌ക്കെന്ന നിലയിലാവണം. 

സിനിമയുടെ അവസാനം ജിമ്മി ഹോഫയെ പോലെ മുറിയുടെ വാതില്‍ പകുതി മാത്രം അടയ്ക്കാന്‍ ഫ്രാങ്ക് താല്പര്യപ്പെടുന്നതായി സ്‌കോര്‍സെസെ കാണിക്കുന്നുണ്ട്.  എന്തുകൊണ്ടാണ് മുറി പകുതി മാത്രം അടയ്ക്കാന്‍ ജിമ്മി ഹോഫ താല്പര്യപ്പെട്ടിരുന്നത്? ഒരുപക്ഷെ ചുറ്റുമുള്ള മനുഷ്യരിലുള്ള അന്ധമായ വിശ്വാസം മൂലമാവാം. അല്ലെങ്കില്‍ തനിക്ക് പേടിക്കാനൊന്നുമില്ലെന്ന് സ്വയവും ലോകത്തെയും ബോധ്യപ്പെടുത്താനാവാം. അതുമല്ലെങ്കില്‍ മരണമുറിയില്‍ പെട്ടുപോകുന്നതിനെക്കുറിച്ചുള്ള പേടി കൊണ്ടാവാം.

ജിമ്മി ഹോഫയെ എന്ന പോലെ തന്നെ അന്വേഷിച്ചും ഒരു കൊലപാതകി എത്തിയേക്കും എന്ന വാര്‍ദ്ധക്യകാലത്തെ ഫ്രാങ്കിന്റെ ഭയമോ നിരാശയോ പ്രതീക്ഷയോ ആവാം അയാളെയും വാതില്‍ പകുതി മാത്രം അടയ്ക്കാന്‍ പ്രേരിപ്പിക്കുന്നത്. 

  • Tags
  • #The Irishman
  • #Martin Scorsese
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.

മൈക്കൽ

30 Apr 2020, 10:10 PM

കുറച്ചു തുറന്നിട്ട വാതിൽ താൻ കുറച്ചേ വെളിവാക്കിയിട്ടുള്ളൂ എന്നതിന്റെ സൂചനയല്ലേ എന്നാണ്. തന്നെയും വേട്ടയാടാൻ പോകുന്ന മരണത്തെപ്പറ്റി അയാൾ ആസമയം ചിന്തിക്കേണ്ടകാര്യമില്ല. ജിമ്മിയെ കൊല്ലാനും റസൽ പള്ളിയിലേക്കും അവിടുന്ന് ശവക്കുഴിയിലേക്കും യാത്രയായി എന്നു പറയാനും കഴിയുന്ന മാനസിക നിലയുള്ള വ്യക്തി സ്വന്തം മരണത്തെ പേടിക്കുന്ന ഒരാളാവുമോ? അതയാളിലേക്ക് നമുക്കു കിട്ടിയ പ്രവേശനത്തിന്റെ ദൃശ്യസൂചനയാണ്. അത്രയൊക്കെയായിട്ടും കുറച്ചു മാത്രം വെളിവായ മനുഷ്യൻ എന്ന്..

Sreejith

18 Apr 2020, 08:37 PM

റസലിൻ്റെയും ഫ്രാങ്കിൻ്റേയും സൗഹൃദത്തിൽ വിള്ളലുണ്ടാവുന്നതായി തോന്നിയില്ല, അവരുടെ സൗഹൃദം ആരംഭിക്കുന്നത് അപ്പവും വീഞ്ഞും കഴിക്കുന്ന രംഗം തൊട്ടാണ് സൗഹൃദത്തിൻ്റെ അവസാന കണ്ട് മുട്ടലും അങ്ങനൊരു രംഗത്തിൽ തന്നെ ,ഇത് അവരുടെ സൗഹൃദത്തിൻ്റെ തുടക്കവും ഒടുക്കവും ഓർമ്മപെടുത്തുന്നതായി തോന്നി, അവരുടെ സൗഹൃദത്തിൽ അകൽച്ചയല്ല തളർച്ചയാണ് തോന്നിയത് , രണ്ട് വിധത്തിൽ ഒന്ന് മരണത്തോട്ടടുത്ത വാർദ്ധക്യവും രണ്ട് കുറ്റബോധവും ,അവർ ഒരിക്കലും അകന്നതായി തോന്നുന്നില്ല തളർന്നതായി തോന്നി ഫ്രാങ്കല്ല റസ്സൽ (ഫ്രാങ്ക് അപ്പോഴും അകൽച്ചയില്ലാതെയാണ് ഭക്ഷണം വിളമ്പുന്നത്).റസലിനേയാണ് ഈ അവസ്ഥ ആദ്യം ബാധിക്കുന്നത് (വീൽചെയറിൽ ഇരിക്കുന്ന റസൽ ജിമ്മി ഹോഫയെ കുറിച്ച് പറയുന്ന സംഭാഷണം കുറ്റബോധത്തിൻ്റേതാണ്) അങ്ങനെ തളർന്ന റസ്സലിനെ അവതരിപിക്കുന്നതിനുoകൂടി വേണ്ടിയാണ് അവസാന അത്താഴ രംഗം എന്ന് തോന്നി, അന്ന് ഫ്രാങ്കാണ് ഭക്ഷണം അങ്ങോട്ട് നൽകുന്നത് അതുവരെ തളരാത്ത റസലായിരുന്നു ഭക്ഷണം നൽകിയിരുന്നത്, പിന്നീട് ഈ അവസ്ഥ നേരിടുന്ന ഫ്രാങ്കിനെ കാണിക്കുന്നു റസലിനെ പോലെ വീൽചയറിൽ പള്ളിയിലെത്തുന്നു പക്ഷെ ഒരിക്കലും തൻ്റെയുള്ളിലെ കുറ്റബോധത്തെ പള്ളിയുടെ മുന്നിൽ കുമ്പസരിക്കുന്നില്ല ,ശേഷം മരണത്തെ കാത്തിരിക്കുന്നത് പോലെ (ഫ്രാങ്ക് സ്വന്തം ശവമഞ്ചം തിരഞ്ഞെടുക്കുന്ന രംഗം), എല്ലാം ഉള്ളിലൊതുക്കി വിട്ടുവീഴ്ച്ചകൾ ചെയ്ത് ജീവിച്ച മരണത്തെ കാത്തിരിക്കുന്ന കഥാപാത്രമായ ഫ്രാങ്കിൽ ഐറിഷ് മാൻ അവസാനിക്കുന്നതായി തോന്നി

Sreejith

18 Apr 2020, 08:34 PM

റസലിൻ്റെയും ഫ്രാങ്കിൻ്റേയും സൗഹൃദത്തിൽ വിള്ളലുണ്ടാവുന്നതായി തോന്നിയില്ല, അവരുടെ സൗഹൃദം ആരംഭിക്കുന്നത് അപ്പവും വീഞ്ഞും കഴിക്കുന്ന രംഗം തൊട്ടാണ് സൗഹൃദത്തിൻ്റെ അവസാന കണ്ട് മുട്ടലും അങ്ങനൊരു രംഗത്തിൽ തന്നെ ,ഇത് അവരുടെ സൗഹൃദത്തിൻ്റെ തുടക്കവും ഒടുക്കവും ഓർമ്മപെടുത്തുന്നതായി തോന്നി, അവരുടെ സൗഹൃദത്തിൽ അകൽച്ചയല്ല തളർച്ചയാണ് തോന്നിയത് , രണ്ട് വിധത്തിൽ ഒന്ന് മരണത്തോട്ടടുത്ത വാർദ്ധക്യവും രണ്ട് കുറ്റബോധവും ,അവർ ഒരിക്കലും അകന്നതായി തോന്നുന്നില്ല തളർന്നതായി തോന്നി ഫ്രാങ്കല്ല റസ്സൽ (ഫ്രാങ്ക് അപ്പോഴും അകൽച്ചയില്ലാതെയാണ് ഭക്ഷണം വിളമ്പുന്നത്).റസലിനേയാണ് ഈ അവസ്ഥ ആദ്യം ബാധിക്കുന്നത് (വീൽചെയറിൽ ഇരിക്കുന്ന റസൽ ജിമ്മി ഹോഫയെ കുറിച്ച് പറയുന്ന സംഭാഷണം കുറ്റബോധത്തിൻ്റേതാണ്) അങ്ങനെ തളർന്ന റസ്സലിനെ അവതരിപിക്കുന്നതിനുoകൂടി വേണ്ടിയാണ് അവസാന അത്താഴ രംഗം എന്ന് തോന്നി, അന്ന് ഫ്രാങ്കാണ് ഭക്ഷണം അങ്ങോട്ട് നൽകുന്നത് അതുവരെ തളരാത്ത റസലായിരുന്നു ഭക്ഷണം നൽകിയിരുന്നത്, പിന്നീട് ഈ അവസ്ഥ നേരിടുന്ന ഫ്രാങ്കിനെ കാണിക്കുന്നു റസലിനെ പോലെ വീൽചയറിൽ പള്ളിയിലെത്തുന്നു പക്ഷെ ഒരിക്കലും തൻ്റെയുള്ളിലെ കുറ്റബോധത്തെ പള്ളിയുടെ മുന്നിൽ കുമ്പസരിക്കുന്നില്ല ,ശേഷം മരണത്തെ കാത്തിരിക്കുന്നത് പോലെ (ഫ്രാങ്ക് സ്വന്തം ശവമഞ്ചം തിരഞ്ഞെടുക്കുന്ന രംഗം), എല്ലാം ഉള്ളിലൊതുക്കി വിട്ടുവീഴ്ച്ചകൾ ചെയ്ത് ജീവിച്ച മരണത്തെ കാത്തിരിക്കുന്ന കഥാപാത്രമായ ഫ്രാങ്കിൽ ഐറിഷ് മാൻ അവസാനിക്കുന്നതായി തോന്നി

Biju MG

9 Apr 2020, 03:10 PM

ദയവായി ലേഖനങ്ങളുടെ ഫോണ്ട് മാറ്റണം ഒട്ടും സുഖമില്ല ഈ ഫോണ്ട് ആകെഇടുങ്ങി ഉള്ള ഒരു ഫോണ്ടാണിത്

Abdul Majeed

9 Apr 2020, 11:32 AM

\നന്നായി ശ്രീഹരി. അഭിനന്ദനങ്ങൾ

ബോബി ബാൽ

8 Apr 2020, 09:55 PM

അമേസിംഗ്‌ ശ്രീഹരി. അവസാനത്തെ വാതിൽ തുറന്നിടലിനെ ഞാൻ കണ്ടത്‌, മരണത്തിന്‌ അയാൾ തെയ്യാറെടുത്തു കഴിഞ്ഞു എന്നും ഇനി അടച്ച്‌ പൂട്ടിയിരിക്കുന്നതിൽ അർത്ഥമില്ല എന്നും ആണ്‌.

Ananthan BM

8 Apr 2020, 08:34 PM

ജിമ്മി ഹോഫയോട് ഫ്രാൻകിന് സൗഹൃദവും സ്നേഹവും ആണ്. റസ്സലിനോട് ഭയവും ബഹുമാനവും കടപ്പാടും. അയാൾ ഒരു സമൂഹ ജീവിയുടെ നിഴലുകൾ എങ്കിലും പ്രതിഫലിപ്പിച്ചത് ജിമ്മി ഹോഫയുമായി ചിലവഴിച്ച നിമിഷങ്ങളിൽ ആകണം.

Next Article

പുതിയ ആകാശം പുതിയ ഭൂമി

About Us   Privacy Policy

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster