മുത്തങ്ങ സമരവുമായി ബന്ധപ്പെട്ട കേസിൽ 22 ദിവസത്തെ തടവുശിക്ഷയ്ക്കുശേഷം ജയിൽമോചിതരായ രമേശൻ, അനിൽകുമാർ, ബിനു, എം. ഗീതാനന്ദൻ എന്നിവർ ട്രൂകോപ്പി തിങ്കുമായി സംസാരിക്കുന്നു. മുത്തങ്ങ സംഭവത്തിൽ ആദിവാസികൾക്കെതിരെ നടന്ന സംഘടിത ഗൂഢാലോചന, കേസിലും വിചാരണയിലും നേരിട്ട വിവേചനങ്ങൾ, കൊല്ലപ്പെട്ട ജോഗിയ്ക്കും പീഡനത്തിനിരയായ സ്ത്രീകളും കുട്ടികളുമടങ്ങുന്ന ഗോത്രമനുഷ്യർക്കും നീതി ലഭ്യമാക്കാനുള്ള നിയമനടപടികൾ, യു.ഡി.എഫ് സർക്കാർ പ്രഖ്യാപിച്ച ‘രണ്ടാം ഭൂപരിഷ്കരണ’ത്തിന്റെ പാശ്ചാത്തലത്തിൽ ഭൂസമരങ്ങളുടെ ഭാവി തുടങ്ങിയ വിഷയങ്ങൾ കെ. കണ്ണനുമായി സംസാരിക്കുന്നു.
