ഒരു ലാറ്റിനമേരിക്കൻ വസന്തം
തീരുമ്പോൾ…

നയങ്ങളിലും നിലപാടുകളിലും കൗശലപൂർവ്വമായ മാറ്റങ്ങൾ വരുത്തിക്കൊണ്ട്, അതിജീവനശേഷിയുടെ അസാധാരണ സ്വഭാവം ഇന്നും തുടരുന്ന വിസ്മയമാണ് കത്തോലിക്ക സഭ- പി.പി. ഷാനവാസ് എഴുതുന്നു.

റ്റാലിയൻ ചിന്തകനായ അന്റോണിയോ ഗ്രാംഷി തന്റെ ‘ജയിൽ കുറിപ്പുകളിൽ’, ‘പാരമ്പര്യ ബുദ്ധിജീവി’കളെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. പൗരാണിക- മധ്യ കാലങ്ങളിൽ രൂപം കൊണ്ട മതങ്ങളും, പിൽക്കാലത്തെ അവയുടെ പുരോഹിത വിഭാഗങ്ങളും, അവയുടെ സംഘടിത രൂപങ്ങളും ഇന്നും തുടരുന്നതിന്റെ സാംഗത്യത്തെക്കുറിച്ചാണ് അദ്ദേഹം പറയുന്നത്. മതാശയങ്ങൾ, വിദ്യാഭ്യാസം, വിദ്യാലയങ്ങൾ, സദാചാരം, നീതിന്യായം, കാരുണ്യപ്രവർത്തി, നന്മയെ ലാക്കാക്കിയുള്ള മറ്റു സേവനങ്ങൾ എന്നിവയിലെല്ലാം ‘പാരമ്പര്യ ബുദ്ധിജീവി’ വിഭാഗങ്ങളുടെ തുടരുന്ന സ്വാധീനം.

മധ്യകാലത്തെ ഭൂവുടമാ വ്യവസ്ഥയുമായി ബന്ധപ്പെട്ട് ജൈവികമായ നിലയിൽ (organically) വളർന്നുവന്ന ഈ ബുദ്ധിജീവി വൃന്ദത്തെയാണ് ഗ്രാംഷി പൊതുവെ ‘പാരമ്പര്യ ബുദ്ധിജീവികൾ’ (traditional intellectual) എന്നു വിളിക്കുന്നത്. ഇത്തരം ബുദ്ധിജീവി വിഭാഗങ്ങൾക്ക് സ്വത്തുടമാ (ഭൂവുടമ) വർഗ്ഗങ്ങളോളം തന്നെ നിയമസാധുതയും അംഗീകാരവും ലഭിച്ചു പോന്നിരുന്നു. ഭൂമിയുടെ ഉടമസ്ഥാവകാശം, സമ്പത്തുമായി ബന്ധപ്പെട്ട ഭരണകൂടപരമായ ആനുകൂല്യങ്ങൾ എന്നിവയെല്ലാം നിർബാധം അനുഭവിച്ചു. എന്നാൽ, ഈ പുരോഹിത വിഭാഗങ്ങൾ ഉപരിഘടനയുടെ (superstructure) മണ്ഡലത്തിൽ അനുഭവിച്ചുപോന്ന അധികാരാവകാശങ്ങൾ സാമ്പത്തിക ഘടനയുടെ തലത്തിൽ ആനുഭവികമാകുന്നതിന് പരിമിതികൾ ഉണ്ടായിരുന്നു. അവർക്ക് അതിനായി സമരവും പ്രക്ഷോഭവും നടത്തേണ്ടിയും വന്നു. ഈ പരിതസ്ഥിതിയിൽ, ബുദ്ധിജീവികളുടെ മറ്റ് രൂപങ്ങളും ഉദിച്ചു. സർവ്വാധിപന്റെ (monarch) കേന്ദ്രാധികാരവുമായി ചുറ്റിപ്പറ്റിയാണ്, മധ്യകാലത്ത്, ഇത്തരം വ്യത്യസ്ത ബുദ്ധിജീവി വിഭാഗങ്ങൾ വികസിച്ചുവന്നത്. അങ്ങനെ, സ്വന്തം നിലയിൽ വിശേഷപദവിയും ആനുകൂല്യങ്ങളുമുള്ള ഒരു 'വരേണ്യവൃന്ദം' രൂപം കൊള്ളുന്ന പ്രക്രിയ മുന്നോട്ടുപോയി. ഭരണാധികാരികളുടെയും ഉദ്യോഗസ്ഥരുടെയും സംഘം,
പണ്ഡിതരുടെയും ശാസ്ത്രകാരന്മാരുടെയും വിഭാഗങ്ങൾ, സൈദ്ധാന്തികർ, പുരോഹിതേതര തത്വചിന്തകർ തുടങ്ങിയ വിഭാഗങ്ങൾ.


മധ്യകാലത്തെ ഭൂവുടമാ വ്യവസ്ഥയുമായി ബന്ധപ്പെട്ട് ജൈവികമായ നിലയിൽ വളർന്നുവന്ന ബുദ്ധിജീവി വൃന്ദത്തെയാണ് ഗ്രാംഷി പൊതുവെ ‘പാരമ്പര്യ ബുദ്ധിജീവികൾ’ (Traditional Intellectual) എന്നു വിളിക്കുന്നത്. ഈ പുരോഹിത വിഭാഗങ്ങൾ ഉപരിഘടനയുടെ മണ്ഡലത്തിൽ അനുഭവിച്ചുപോന്ന അധികാരാവകാശങ്ങൾ സാമ്പത്തിക ഘടനയുടെ തലത്തിൽ അനുഭവവേദ്യമാകുന്നതിന് പരിമിതികളുണ്ടായിരുന്നു.

മധ്യകാലത്തെ ഭൂവുടമാ വ്യവസ്ഥയുമായി ബന്ധപ്പെട്ട് ജൈവികമായ നിലയിൽ വളർന്നുവന്ന ബുദ്ധിജീവി വൃന്ദത്തെയാണ് ഗ്രാംഷി പൊതുവെ ‘പാരമ്പര്യ ബുദ്ധിജീവികൾ’ (Traditional Intellectual) എന്നു വിളിക്കുന്നത്. ഈ പുരോഹിത വിഭാഗങ്ങൾ ഉപരിഘടനയുടെ മണ്ഡലത്തിൽ അനുഭവിച്ചുപോന്ന അധികാരാവകാശങ്ങൾ സാമ്പത്തിക ഘടനയുടെ തലത്തിൽ അനുഭവവേദ്യമാകുന്നതിന് പരിമിതികളുണ്ടായിരുന്നു.

ഇത്തരത്തിലുള്ള ‘പാരമ്പര്യ ബുദ്ധിജീവികളുടെ’ വിവിധ വിഭാഗങ്ങൾ ചരിത്രത്തിൽ ഒരു നൈരന്തര്യം (continuity) നിലനിർത്തുന്നു. മാറിവരുന്ന സാമൂഹ്യഘടനകൾക്ക് കുറുകെ തുടർച്ച നേടുന്നു. ഒരു സവിശേഷ വിഭാഗമായി 'അനശ്വരത' അവകാശപ്പെടുന്നു. മാറ്റത്തിനിടയിലും മാറാതെ നിൽക്കുന്നു. പ്രളയം കഴിഞ്ഞാലും ബാക്കിയാവുന്ന കുരിശടയാളം പോലെ. സാമൂഹ്യഘടനയും മതവും ജീവിതവും മാറിയാലും ശേഷിക്കുന്ന ആചാരാനുഷ്ഠാനങ്ങൾ പോലെ. സെമിത്തേരികളും കബറിടങ്ങളും മരണാനന്തര ചടങ്ങുകളും പോലെ. വിക്രമാദിത്യനെ ചോദ്യം ചെയ്യുന്ന ‘വേതാളങ്ങളായി’ അവ മരണമില്ലാത്ത തുടരുന്നു.

ഇറ്റലിയിൽ ബുദ്ധിജീവികളുടെ ഈ കേന്ദ്രീകൃത സ്വഭാവത്തിനും കോസ്മോപൊളിറ്റൻ ധർമ്മത്തിനും തീക്ഷണതയിൽ കാലാനുസൃതമായി വ്യത്യാസമുണ്ടെങ്കിലും, അതിന്റെ ഇമ്പീരിയൽ സ്വഭാവവും കോസ്മോപൊളിറ്റൻ മൂല്യങ്ങളും അന്യുസ്യൂതം തുടർന്നു.

മേധാവിത്വ വർഗ്ഗങ്ങളുടെ നിലനിൽപ്പിനും അവരുടെ മാറിവരുന്ന വർഗ്ഗഘടനയ്ക്കും കുറുകെ, സ്വതന്ത്രവും സ്വാശ്രയത്വവുമുള്ള വിഭാഗങ്ങളും വർഗ്ഗങ്ങളുമായി അവർ തങ്ങളെ സ്വയം പ്രതിഷ്ഠിക്കുകയും സ്വന്തം നിലയിൽ അവകാശം ഉന്നയിക്കുകയും ചെയ്യുന്നു. ഈ അവകാശവാദം പ്രത്യയശാസ്ത്രത്തിന്റെയും രാഷ്ട്രീയത്തിന്റെയും മേഖലയിൽ പ്രത്യാഘാതങ്ങളൊന്നും ഉണ്ടാക്കാതെയല്ല കടന്നുപോകുന്നത്. വളരെ പ്രാധാന്യമുള്ള ഫലങ്ങളാണ് ഇവ സാമൂഹ്യ ജീവിതത്തിൽ തീർക്കുന്നത്. ആശയവാദത്തിൽ അടിത്തറയുള്ള എല്ലാ തത്വചിന്തയും ഇത്തരത്തിൽ ഒരു പ്രത്യേക പദവി കൈവരിക്കുന്നു എന്ന് ഗ്രാംഷി പറയുന്നു. തങ്ങൾ സ്വതന്ത്രരാണെന്നും സ്വാശ്രയത്വം അനുഭവിക്കുന്നവരാണെന്നും തങ്ങളുടേതായ സവിശേഷതകളുള്ളവരാണെന്നും സ്വയം കരുതിവശായ സാമൂഹ്യ ഉട്ടോപ്യയിലാണ് അവർ.

പോപ്പും ചർച്ചും, ക്രിസ്തുവിന്റെയും അപ്പോസ്തലന്മാരുടെയും പാരമ്പര്യം അവകാശപ്പെടുമ്പോൾ, തത്വചിന്തകർ പ്ലേറ്റോയുടെയും അരിസ്റ്റോട്ടിലിന്റെയും പരമ്പര അവകാശപ്പെടുന്നു. അങ്ങനെയാണ് അവരുടെ നിലനിൽപ്പിന് അവർ സാധൂകരണം കണ്ടെത്തുന്നത്. ‘പാരമ്പര്യ ബുദ്ധിജീവികൾ’, ചരിത്രഘട്ടങ്ങൾക്ക് കുറുകെ അനുസ്യൂതിയുള്ള ഈ ധൈഷണിക വിഭാഗങ്ങൾ, തികച്ചും സങ്കീർണമായ ഒരു ധർമ്മമാണ് നിറവേറ്റുന്നത് എന്ന് ഗ്രാംഷി പറയുന്നു.

പോപ്പും ചർച്ചും, ക്രിസ്തുവിന്റെയും അപ്പോസ്തലന്മാരുടെയും പാരമ്പര്യം അവകാശപ്പെടുമ്പോൾ, തത്വചിന്തകർ  പ്ലേറ്റോയുടെയും അരിസ്റ്റോട്ടിലിന്റെയും പരമ്പര അവകാശപ്പെടുന്നു.
പോപ്പും ചർച്ചും, ക്രിസ്തുവിന്റെയും അപ്പോസ്തലന്മാരുടെയും പാരമ്പര്യം അവകാശപ്പെടുമ്പോൾ, തത്വചിന്തകർ പ്ലേറ്റോയുടെയും അരിസ്റ്റോട്ടിലിന്റെയും പരമ്പര അവകാശപ്പെടുന്നു.

ചരിത്രപരമായി വളരെ താല്പര്യം ജനിപ്പിക്കുന്ന നിലയിലാണ് ‘പാരമ്പര്യ ബുദ്ധിജീവികൾ’ രൂപം കൊള്ളുന്നത്. ഇത് നിസ്സംശയമായും ക്ലാസിക്കൽ ലോകത്ത്, അടിമയും സ്വതന്ത്ര മനുഷ്യരും എന്ന ദ്വൈതവുമായി ബന്ധപ്പെട്ടാണ് നിലവിൽ വന്നത്. റോമൻ സാമ്രാജ്യത്തിന്റെ കാലം മുതൽ ‘കോസ്മോപൊളിറ്റൻ’ ആയ, ‘സാർവ്വദേശീയത’യുടെ സർവ്വാധീശപരമായ മൂല്യങ്ങളിൽ അടിത്തറയുള്ള ഒരു ബുദ്ധിജീവി വൃന്ദത്തെ രൂപം കൊടുക്കുന്നതിൽ സീസർ വഹിച്ച പങ്കും, റോമൻ ഇമ്പീരിയലിസത്തിന്റെ തകർച്ചയോടെ, റോമൻ കത്തോലിക്കാ പൗരോഹിത്യം നിലവിൽ വന്നതിനെക്കുറിച്ചും ഗ്രാംഷി ‘പ്രിസൺ നോട്ടുകളിൽ’ കുറിയ്ക്കുന്നുണ്ട്. റോമിന്റെ റിപ്പബ്ലിക്കൻ കാലവും സാമ്രാജ്യ കാലഘട്ടവും തമ്മിൽ സംഭവിച്ച മാറ്റങ്ങൾക്ക് കാരണഭൂതനായി സീസറിനെ ഗ്രാംഷി ചൂണ്ടിക്കാണിക്കുന്നു. അതായത് ‘അരിസ്റ്റോക്രാറ്റിക്-കോർപറേറ്റിസത്തിൽ’ നിന്ന് ‘ഡെമോക്രാറ്റിക് ബ്യൂറോക്രാറ്റിക്’ വാഴ്ചയിലേക്കുള്ള മാറ്റം.

മാർക്സിസവും, അതിന്റെ കോസ്മോപൊളിറ്റൻ കാഴ്ച്ചകൾ കൊണ്ട്, കത്തോലിക്കാ യന്ത്രത്തിന്റെ പിൻപാട്ട് പാടുകയായിരുന്നില്ലേ?

തന്റെ സാമ്രാജ്യത്തിന്റെ തലസ്ഥാനത്ത് ഭിഷഗ്വരന്മാർക്കും സ്വതന്ത്ര കലയുടെ മാസ്റ്റേഴ്സിനും സീസർ പൗരത്വം നൽകി. അതിനാൽ അവർക്ക് തങ്ങളുടെ പ്രവർത്തനവുമായി റോമിൽ തുടരാൻ അവസരം ലഭിച്ചു. പുറത്തുനിന്നുള്ള ഇത്തരം ധൈഷണികരെ റോമിലേക്ക് ആകർഷിക്കാനും ഇത് സഹായകരമായി. റോമിലുള്ള ധൈഷണിക വിഭാഗങ്ങളെ അവിടെത്തന്നെ നിലനിർത്തിക്കൊണ്ട് ബുദ്ധിജീവിവർഗത്തിന്റെ സ്ഥിരം സേനയെ ഉണ്ടാക്കാൻ സീസർ നിർദ്ദേശിച്ചു. റോമൻ സാമ്രാജ്യത്തിലാകെയുള്ള മെച്ചപ്പെട്ട ബുദ്ധിജീവികളെ റോമിലേക്ക് ആകർഷിക്കാനും ആഹ്വാനം ചെയ്തു. ഇപ്രകാരം ബുദ്ധിജീവി വർഗങ്ങളുടെ വലിയ നിലയിലുള്ള ഒരു കേന്ദ്രീകരണത്തിന് അദ്ദേഹം തുടക്കം കുറിച്ചു. അങ്ങിനെ റോമിനെ കേന്ദ്രീകരിച്ച്, ഇമ്പീരിയലിസത്തിനു കീഴിൽ ബുദ്ധിജീവികളുടെ ഒരു വിഭാഗം നിലവിൽ വന്നു. എന്നാൽ, ഇമ്പരീയലിസം തകർന്ന പിൽക്കാലത്തും, ‘കോസ്മോപൊളിറ്റിസത്തെ’ മുറുകെ പിടിച്ചുകൊണ്ട്, ‘കത്തോലിസിസം’, ഒരു ധൈഷണിക വിഭാഗം എന്ന നിലയിൽ നിലവിൽവന്നു. ഈ കേന്ദ്രീകരണം ഇറ്റാലിയൻ ബുദ്ധിജീവികളുടെയിടയിൽ പല നിലയിൽ തുടർന്നും നിലനിന്നു. ‘സാർവ്വദേശീയമായ’ സംഘടന, ‘കോസ്മോപൊളിറ്റൻ’ ആയ സ്വഭാവം തുടങ്ങിയ സവിശേഷതകൾ അവയ്ക്കു ണ്ടായിരുന്നു. ‘ദേശ-രാഷ്ട്ര’ രൂപീകരണങ്ങൾക്ക് തുടക്കം കുറിച്ച യൂറോപ്യൻ ജ്ഞാനോദയത്തിന്റെയും നവോത്ഥാന സംരംഭങ്ങളുടെയും കാലം വരെ, റോമൻ മത പൗരോഹിത്യത്തിന്റെ കേന്ദ്രീകൃത അസ്തിത്വം എന്ന നില തുടർന്നു. ഒരു നിലയിൽ ഇപ്പോഴും.

തന്റെ സാമ്രാജ്യത്തിന്റെ തലസ്ഥാനത്ത് ഭിഷഗ്വരന്മാർക്കും സ്വതന്ത്ര കലയുടെ മാസ്റ്റേഴ്സിനും സീസർ പൗരത്വം നൽകി.
തന്റെ സാമ്രാജ്യത്തിന്റെ തലസ്ഥാനത്ത് ഭിഷഗ്വരന്മാർക്കും സ്വതന്ത്ര കലയുടെ മാസ്റ്റേഴ്സിനും സീസർ പൗരത്വം നൽകി.

ജർമൻ യോദ്ധാക്കളും റോമൻ ഉത്ഭവമുള്ള ബുദ്ധിജീവികളും തമ്മിൽ നടന്ന വിഭജനത്തെ തുടർന്ന് റോമൻ സാമ്രാജ്യം തകർന്നിട്ടും, ബുദ്ധിജീവി വിഭാഗങ്ങളുടെ കേന്ദ്രീകരണവും അതിന്റെ സങ്കീർണ്ണതകളും തുടർന്നു. ഈ പ്രതിഭാസത്തോട് കൂടിച്ചേർന്നുകൊണ്ട് കത്തോലിസിസവും അതിന്റെ പൗരോഹിത്യ ഘടനയും രൂപം കൊള്ളുകയും വികസിക്കുകയും ചെയ്തു. അത് പല നൂറ്റാണ്ടുകളിലൂടെ പ്രവർത്തിച്ചു. ധൈഷണിക പ്രവർത്തനങ്ങളുടെ നല്ലൊരു പങ്കിനെയും സ്വാശീകരിച്ചു. സാംസ്കാരിക ദിശയിൽ കുത്തക പ്രയോഗിച്ചു. എതിർക്കുന്നവരെയും വെല്ലുവിളിക്കുന്നവരെയും നിയമ തിട്ടൂരങ്ങളിലൂടെ നേരിട്ടു. ലോകത്തെ സാംസ്കാരിക ധൈഷണിക പ്രവർത്തനങ്ങളെ നൂറ്റാണ്ടുകളോളം സ്വാധീനിച്ചു. ഇറ്റലിയിൽ ബുദ്ധിജീവികളുടെ ഈ കേന്ദ്രീകൃത സ്വഭാവത്തിനും കോസ്മോപൊളിറ്റൻ ധർമ്മത്തിനും തീക്ഷണതയിൽ കാലാനുസൃതമായി വ്യത്യാസമുണ്ടെങ്കിലും, അതിന്റെ ഇമ്പീരിയൽ സ്വഭാവവും കോസ്മോപൊളിറ്റൻ മൂല്യങ്ങളും അന്യുസ്യൂതം തുടർന്നു.

അതാതു കാലങ്ങളിലെ പ്രതിസന്ധികളിൽ അതിജീവനം കണ്ടെത്തിക്കൊണ്ട്, വത്തിക്കാനും കത്തോലിക്കാ സഭയും എന്നും ചരിത്രത്തിനു കുറുകെ സഞ്ചരിച്ചു.

ഇറ്റലിയിലും ഇഗ്ലണ്ടിലും റഷ്യയിലുമെല്ലാം നടന്ന ധൈഷണിക മുന്നേറ്റങ്ങൾ, അമേരിക്കൻ ഐക്യനാടുകളുടെ രൂപീകരണം തുടങ്ങിയ സംഭവവികാസങ്ങൾ, റോമിൽ നിന്നും ധൈഷണികതയുടെ കേന്ദ്രബിന്ദുവിനെ മാറ്റി പ്രതിഷ്ഠിച്ചുവെങ്കിലും, ദീർഘമായ സമരങ്ങളിലൂടെയും പരിവർത്തനങ്ങളിലൂടെയും പരിഷ്കരണങ്ങളിലൂടെയും നൂറ്റാണ്ടുകളിലൂടെ, അതാതു കാലങ്ങളിലെ പ്രതിസന്ധികളിൽ അതിജീവനം കണ്ടെത്തിക്കൊണ്ട്, വത്തിക്കാനും കത്തോലിക്കാ സഭയും എന്നും ചരിത്രത്തിനു കുറുകെ സഞ്ചരിച്ചു. പടിഞ്ഞാറും കിഴക്കും തമ്മിലുള്ള വേറിട്ട് പോകലുകളും (റോമൻ, ബൈസാന്റിയം ചർച്ചുകൾ) ഓർത്തഡോക്സ് ക്രിസ്ത്യാനിറ്റിയുടെ വിമർശനാത്മകമായ നിലപാടുകളും, ഇസ്ലാമിന്റെ ആവിർഭാവവും വ്യാപനവും, ക്രിസ്ത്യാനിറ്റിയുടെ കോസ്മോപൊളിറ്റൻ ആയ, സാർവ്വദേശീയമായ സ്വാധീനത്തെ അപകടപ്പെടുത്തിയ ‘ദേശ- രാഷ്ട്ര’ രൂപീകരണങ്ങളും, അതാതു കാലങ്ങളിൽ ഉയർന്നു വന്ന ശുദ്ധീവാദങ്ങളും വിമത പ്രവണതകളും കലാപ ശ്രമങ്ങളും സംന്യാസി പ്രസ്ഥാനങ്ങളും സാംസ്കാരിക വൈവിധ്യങ്ങളുടെ നിലവിളികളും എല്ലാം അതിജീവിച്ചുകൊണ്ട്, നയങ്ങളിലും നിലപാടുകളിലും കൗശലപൂർവ്വമായ മാറ്റങ്ങൾ വരുത്തിക്കൊണ്ട്, അതിജീവനശേഷിയുടെ അസാധാരണ സ്വഭാവം ഇന്നും തുടരുന്ന വിസ്മയമാണ് കത്തോലിക്ക സഭ.

നീതിബോധത്തിന്റെ രണ്ടാം ക്രിസ്തു സെന്റ് ഫ്രാൻസിസ് ഓഫ് അസീസിയുടെ നാമം കടംകൊണ്ട അർജന്റീനക്കാരനായ മാർപാപ്പയുടെ വിയോഗം... വിട നല്ല ഇടയാ.. നന്ദി
നീതിബോധത്തിന്റെ രണ്ടാം ക്രിസ്തു സെന്റ് ഫ്രാൻസിസ് ഓഫ് അസീസിയുടെ നാമം കടംകൊണ്ട അർജന്റീനക്കാരനായ മാർപാപ്പയുടെ വിയോഗം... വിട നല്ല ഇടയാ.. നന്ദി

മാർക്സിസവും, അതിന്റെ കോസ്മോപൊളിറ്റൻ കാഴ്ച്ചകൾ കൊണ്ട്, കത്തോലിക്കാ യന്ത്രത്തിന്റെ പിൻപാട്ട് പാടുകയായിരുന്നില്ലേ? സാർവ്വദേശീയമായ വിമോചനങ്ങളെപ്പറ്റിയുള്ള ഈ സെമിറ്റിക് ഭൂതങ്ങൾ യാഥാസ്ഥിതികത്വവും വിമതത്വവും വിപ്ലവ സ്വഭാവവും മാറിമാറി പ്രയോഗിച്ചുകൊണ്ട്, ആഗോള മുതലാളിത്തത്തിന്റെ രഥവേഗങ്ങൾക്ക് ന്യായം കണ്ടെത്തുകയായിരുന്നോ? മധ്യകാലത്തിനും ആധുനിക കാലത്തിനും ഉത്തരാധുനികതയ്ക്കും അനുസൃതമായ ആവിഷ്കാരങ്ങളുമായി അധ്യക്ഷന്മാർ...
നീതിബോധത്തിന്റെ രണ്ടാം ക്രിസ്തു സെന്റ് ഫ്രാൻസിസ് ഓഫ് അസീസിയുടെ നാമം കടംകൊണ്ട അർജന്റീനക്കാരനായ മാർപാപ്പയുടെ വിയോഗം...
വിട നല്ല ഇടയാ.. നന്ദി,
അങ്ങയുടെ ആ ലാറ്റിനമേരിക്കൻ വസന്തത്തിന്,
സൗമനസ്യങ്ങൾക്ക്..

ഇനി ആര്? അദ്ദേഹം ഏതു ശിശിര കാലത്തെ അടയാളവാക്യമാക്കും?

Comments