ദൈവശാസ്ത്രത്തിന്റെ
കലഹ സാധ്യതകൾ

അനീതിയോട് അനുരഞ്ജനപ്പെടാത്ത, വ്യവസ്ഥയുടെ മർദ്ദകസ്വഭാവത്തോട് കലഹിക്കുന്ന ദൈവശാസ്ത്രദർശനമെന്ന നിലയിലാണ് ക്രിസ്തുവിന്റെ സുവിശേഷങ്ങളെ ഫ്രാൻസിസ് മാർപ്പാപ്പ ജീവിതത്തിലുടനീളം കൊണ്ടുനടന്നത്- കെ.ടി.കുഞ്ഞിക്കണ്ണൻ എഴുതുന്നു.

ഫ്രാൻസിസ് മാർപ്പാപ്പ മാനവികതയുടെ എക്കാലത്തെയും പ്രചോദനമായിരുന്നു. മനുഷ്യസ്നേഹത്തെ ദൈവശാസ്ത്രമായി നിർണയിച്ച അദ്ദേഹം നല്ല മനുഷ്യരായിരിക്കാൻ ദൈവവിശ്വാസിയാകണമെന്ന് നിർബന്ധമില്ലെന്നുവരെ തുറന്നുപറഞ്ഞു. ലോകമെമ്പാടും സാമ്രാജ്യത്വത്തിന്റെയും അധികാരിവർഗങ്ങളുടെയും ചൂഷണത്തിനും അടിച്ചമർത്തലിനും ഇരയാകുന്ന ജനതക്കൊപ്പമായിരുന്നു അദ്ദേഹം നിലകൊണ്ടത്. മുതലാളിത്ത ചൂഷണത്തിനും സാമ്രാജ്യത്വ ഭീകരതയ്ക്കുമെതിരെ മർദ്ദിതരുടെയും ചൂഷിതരുടെയും പക്ഷത്തുനിന്ന് ആഗോളസഭയെ നയിക്കാൻ കഴിഞ്ഞുവെന്നതാണ് ഫ്രാൻസിസ് മാർപ്പാപ്പയുടെ വ്യക്തിത്വത്തെ വിശിഷ്ഠവും പ്രസക്തവുമാക്കുന്നത്.

സ്ഥിതവ്യവസ്ഥയുടെ മൂല്യങ്ങളെയും ആധിപത്യാധികാരവാഞ്ചകളെയും അദ്ദേഹം നിരന്തരം ചോദ്യം ചെയ്തു. പാർശ്വവൽകൃതരുടെ പക്ഷത്തുനിന്നു. സ്ത്രീകളുടെയും കുട്ടികളുടെയും എൽ.ജി.ബി.ടി സമൂഹത്തിന്റെയും അവകാശങ്ങൾക്കുവേണ്ടി നിരന്തരം ശബ്ദമുയർത്തി. സ്വവർഗാനുരാഗം, സ്ത്രീപൗരോഹിത്യം, വൈദികബ്രഹ്മചര്യം, കൃത്രിമ ജനനനിയന്ത്രണം തുടങ്ങിയ വിഷയങ്ങളിൽ അത്യന്തം പുരോഗമനപരമായ നിലപാടുകൾ സ്വീകരിച്ചു. അതുകൊണ്ടൊക്കെതന്നെ ഫ്രാൻസിസ് മാർപ്പാപ്പ മുൻഗാമികളിൽ നിന്ന് വളരെ വ്യത്യസ്തനായിരുന്നു.

സ്വവർഗാനുരാഗം, സ്ത്രീപൗരോഹിത്യം, വൈദികബ്രഹ്മചര്യം, കൃത്രിമ ജനനനിയന്ത്രണം തുടങ്ങിയ വിഷയങ്ങളിൽ ഫ്രാൻസിസ് മാർപാപ്പ അത്യന്തം പുരോഗമനപരമായ നിലപാടുകൾ സ്വീകരിച്ചു. അതുകൊണ്ടൊക്കെതന്നെ അദ്ദേഹം മുൻഗാമികളിൽ നിന്ന് വളരെ വ്യത്യസ്തനായിരുന്നു.
സ്വവർഗാനുരാഗം, സ്ത്രീപൗരോഹിത്യം, വൈദികബ്രഹ്മചര്യം, കൃത്രിമ ജനനനിയന്ത്രണം തുടങ്ങിയ വിഷയങ്ങളിൽ ഫ്രാൻസിസ് മാർപാപ്പ അത്യന്തം പുരോഗമനപരമായ നിലപാടുകൾ സ്വീകരിച്ചു. അതുകൊണ്ടൊക്കെതന്നെ അദ്ദേഹം മുൻഗാമികളിൽ നിന്ന് വളരെ വ്യത്യസ്തനായിരുന്നു.

യൂറോപ്പിലാകെ ആംഗ്ലോ സാംസൺ വംശീയതയും അമേരിക്കയിൽ പ്രൊട്ടസ്റ്റൻ്റ് ഇവാഞ്ചലിസവും കടുത്ത കുടിയേറ്റ വിരുദ്ധതയും കറുത്തവർക്കെതിരായ വംശീയ വിദ്വേഷവും പടർത്തിയ അത്യന്തം പ്രതിലോമകരമായ സാഹചര്യത്തെയാണ് ഫ്രാൻസിസ് മാർപ്പാപ്പ മാനവികവും ആധുനികവുമായ കാഴ്ചപ്പാടുകൾകൊണ്ട് പ്രതിരോധിക്കാൻ ശ്രമിച്ചത്. കടുത്ത ന്യൂമോണിയബാധയെ തുടർന്ന് 38 ദിവസത്തെ ചികിത്സയ്ക്കുശേഷം ഈസ്റ്റർ ദിനത്തിൽ സെൻ്റ്പീറ്റേഴ്സ് ചത്വരത്തിൽ എത്തിയപ്പോഴേക്കും ഇസ്രായേൽ ആക്രമണം പട്ടിണിയിലാഴ്ത്തിയ ഗാസയ്ക്ക് സഹായമെത്തിക്കണമെന്നും ഉടൻ വെടിനിർത്തണമെന്നുമാണ് അദ്ദേഹം ലോകത്തോട് ആവശ്യപ്പെട്ടത്.

പലസ്തീനിൽ മുസ്ലീങ്ങൾ മാത്രമല്ല ക്രിസ്ത്യാനികളും ആട്ടിയോടിക്കപ്പെടുകയും കൊലചെയ്യപ്പെടുകയുമാണെന്ന് അദ്ദേഹം കണ്ടിരുന്നു. പലസ്തീനിൽ ക്രിസ്ത്യാനികൾക്ക് എന്താണ് സംഭവിക്കുന്നത്, അതുതന്നെയാണ് മുസ്ലീങ്ങൾക്ക് സംഭവിക്കുന്നത് എന്ന് അദ്ദേഹം കണ്ടിരുന്നു.

പലസ്തീൻ ജനതയ്ക്കൊപ്പമാണ് താനെന്ന സന്ദേശം നൽകിക്കൊണ്ടാണ് അദ്ദേഹം പലസ്തീൻ വസ്ത്രം ധരിച്ച് ലോകത്തിനു മുമ്പിൽ പ്രത്യക്ഷപ്പെട്ടത്. മനുഷ്യൻ മനുഷ്യനെയും രാഷ്ട്രങ്ങൾ രാഷ്ട്രങ്ങളെയും ചൂഷണം ചെയ്യുകയും അടിച്ചമർത്തുകയും ചെയ്യുന്ന സാമ്രാജ്യത്വത്തോടും സയണിസത്തോടും കടുത്ത എതിർപ്പാണ് അദ്ദേഹം പുലർത്തിയത്. പലസ്തീൻ വിമോചനസമരത്തെ സയണിസ്റ്റുകളാൽ നിഷ്കാസിതരാക്കപ്പെടുന്ന പലസ്തീൻ ജനതയുടെ സ്വയംനിർണയത്തിനുവേണ്ടിയുള്ള നീതിപൂർവ്വമായ പോരാട്ടമായിട്ടാണ് അദ്ദേഹം കണ്ടത്. ഇസ്രായേൽ എന്ന ജൂതരാഷ്ട്രത്തിനെതിരായ മുസ്ലീം പോരാട്ടമായി പലസ്തീൻ വിമോചനത്തെ കാണുന്ന ക്രൈസ്തവമതത്തിന്റെ പേരിലുള്ള പലരുടെയും നിലപാടുകളെ അദ്ദേഹം ഒരിക്കലും അംഗീകരിച്ചിരുന്നില്ല.

പലസ്തീൻ ജനതയ്ക്കൊപ്പമാണ് താനെന്ന സന്ദേശം നൽകിക്കൊണ്ടാണ് അദ്ദേഹം പലസ്തീൻ വസ്ത്രം ധരിച്ച് ലോകത്തിനു മുമ്പിൽ പ്രത്യക്ഷപ്പെട്ടത്.
പലസ്തീൻ ജനതയ്ക്കൊപ്പമാണ് താനെന്ന സന്ദേശം നൽകിക്കൊണ്ടാണ് അദ്ദേഹം പലസ്തീൻ വസ്ത്രം ധരിച്ച് ലോകത്തിനു മുമ്പിൽ പ്രത്യക്ഷപ്പെട്ടത്.

പലസ്തീനിൽ മുസ്ലീങ്ങൾ മാത്രമല്ല ക്രിസ്ത്യാനികളും ആട്ടിയോടിക്കപ്പെടുകയും കൊലചെയ്യപ്പെടുകയുമാണെന്ന് അദ്ദേഹം കണ്ടിരുന്നു. പലസ്തീനിൽ ക്രിസ്ത്യാനികൾക്ക് എന്താണ് സംഭവിക്കുന്നത്, അതുതന്നെയാണ് മുസ്ലീങ്ങൾക്ക് സംഭവിക്കുന്നത് എന്ന് അദ്ദേഹം കണ്ടിരുന്നു. 1948–ൽ അറബ് പലസ്തീൻ ജനതയുടെ 12 ശതമാനം ക്രിസ്ത്യാനികളായിരുന്നു. എന്നാൽ ഇപ്പോൾ അത് രണ്ടു ശതമാനമായി കുറഞ്ഞു. ഇസ്രായേൽ മുസ്ലീങ്ങളെ മാത്രമല്ല അറബ് വംശജരായ ക്രിസ്ത്യാനികളെയും അടിച്ചോടിച്ചു. ഇസ്രായേലിന്റെ മിസൈൽ ആക്രമണങ്ങളിലും ബോംബാക്രമണങ്ങളിലും അഭയാർത്ഥികളാക്കപ്പെടുന്നവർ മുസ്ലീങ്ങൾ മാത്രമല്ല ക്രിസ്ത്യാനികളുമാണ് എന്ന കാര്യം മറന്നാണ് പലരും പലസ്തീൻ പ്രശ്നത്തെ ഒരു ജനതയുടെ സ്വയംനിർണയനപ്രശ്നം എന്ന് കാണാതെ മുസ്ലീം പ്രശ്നമായി അവതരിപ്പിക്കുന്നത്.

സാമ്രാജ്യത്വത്തിന്റെ നിയോ ലിബറൽ ചൂഷണം സൃഷ്ടിച്ച അസമത്വങ്ങളെയും ദാരിദ്ര്യത്തെയും അദ്ദേഹം നിരന്തരമായി ചോദ്യം ചെയ്തിരുന്നു.

പലസ്തീൻ അഭയാർത്ഥികളിൽ 12 ശതമാനത്തിലേറെ ക്രിസ്ത്യാനികളാണ്. പലസ്തീൻ സെൻ്റർ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് 2017–ൽ നടത്തിയ സെൻസസ് പ്രകാരം 47,000 ക്രിസ്ത്യാനികൾ മാത്രമാണ് പലസ്തീനിൽ അധിവസിക്കുന്നത്. അതിൽ 98 ശതമാനവും വെസ്റ്റ്ബാങ്ക് ഗാസ മേഖലയിലാണ്. സയണിസ്റ്റുകൾ എത്ര ഭീകരമായിട്ടാണ് മുസ്ലീങ്ങളോടെന്നപോലെ ക്രിസ്ത്യൻ വിശ്വാസികളോട് പെരുമാറിക്കൊണ്ടിരിക്കുന്നതെന്ന കാര്യം കാണണമെന്നാണ് ഫ്രാൻസിസ് മാർപ്പാപ്പ സഭാംഗങ്ങളോട് ആവശ്യപ്പെട്ടത്. ക്രിസ്തുവിന്റെ ജനനസ്ഥലം ഇസ്രായേൽ അധിനിവേശ വെസ്റ്റ്ബാങ്കിലെ ബത്ലഹേമാണ്. 70 വർഷം മുമ്പ് അവിടുത്തെ ജനസംഖ്യയുടെ 80 ശതമാനവും ക്രിസ്ത്യാനികളായിരുന്നു. എന്നാൽ 2001–ൽ ഇസ്രായേൽ വർണവിവേചനഭിത്തി നിർമ്മിക്കാൻ ആരംഭിച്ചതോടെ ബത്ലഹേമിനെ ഇസ്രായേലിൽ നിന്ന് വേർപെടുത്തുകയായിരുന്നു.

പലസ്തീൻ ക്രിസ്ത്യാനികളുടെയും മുസ്ലീങ്ങളുടെയും ഭൂമിയിൽ ജൂത ആവാസമേഖലകൾ നിർമ്മിച്ചുകൊണ്ടിരിക്കുന്നു. ഇതോടെയാണ് ബത്ലഹേം നഗരത്തിൽ നിന്ന് ക്രിസ്ത്യാനികളെ കൂട്ടത്തോടെ പുറത്താക്കിയത്. നിലവിൽ ബത്ലഹേം നഗരജനസംഖ്യയിൽ 11,000 പേർ മാത്രമാണ് ക്രിസ്ത്യാനികൾ. ബത്ലഹേമിൽ നിന്ന് ക്രിസ്തുമത വിശ്വാസികൾക്ക് ജറുസലേം സന്ദർശിക്കാൻ പോലും കഴിയത്ത അവസ്ഥയാണ്. ക്രിസ്തുവിന്റെ കല്ലറ കാണാൻ ക്രിസ്തുമത വിശ്വാസികൾ പെർമിറ്റ് വാങ്ങേണ്ട സ്ഥിതിയാണ്.

സയണിസ്റ്റുകൾ എത്ര ഭീകരമായിട്ടാണ് മുസ്ലീങ്ങളോടെന്നപോലെ ക്രിസ്ത്യൻ വിശ്വാസികളോട് പെരുമാറിക്കൊണ്ടിരിക്കുന്നതെന്ന കാര്യം കാണണമെന്നാണ് ഫ്രാൻസിസ് മാർപ്പാപ്പ സഭാംഗങ്ങളോട് ആവശ്യപ്പെട്ടത്.
സയണിസ്റ്റുകൾ എത്ര ഭീകരമായിട്ടാണ് മുസ്ലീങ്ങളോടെന്നപോലെ ക്രിസ്ത്യൻ വിശ്വാസികളോട് പെരുമാറിക്കൊണ്ടിരിക്കുന്നതെന്ന കാര്യം കാണണമെന്നാണ് ഫ്രാൻസിസ് മാർപ്പാപ്പ സഭാംഗങ്ങളോട് ആവശ്യപ്പെട്ടത്.

ഇതൊന്നും കാണാതെയും മനസ്സിലാക്കാതെയും പലസ്തീൻ ജനതക്കെതിരെ സയണിസ്റ്റുകളോടൊപ്പം ചേരുന്ന ക്രിസ്തുമത വിശ്വാസികളെ മുന്നിൽ കണ്ടാണ് മാർപ്പാപ്പ പലസ്തീൻ ഐക്യദാർഢ്യത്തിന്റെ ഭാഗമായി പലസ്തീൻ വേഷത്തിൽ ലോകത്തിനുമുമ്പിൽ പ്രത്യക്ഷപ്പെട്ടത്. ബത്ലഹേമിലെ 13 ചർച്ചുകളിലെ പാത്രിയാക്കീസുമാരും ആർച്ച് ബിഷപ്പുമാരും ഒപ്പിട്ട പ്രഖ്യാപനം–പലസ്തീൻ രേഖ–ആവശ്യപ്പെടുന്നത് ഇസ്രയേൽ അധിനിവേശം അവസാനിപ്പിച്ച് സമാധാനം പുനഃസ്ഥാപിക്കണമെന്നാണ്. ബത്ലഹേമിലും ജറുസലേമിലുമെല്ലാം അധിനിവേശ ശക്തികൾക്കെതിരെ പോരാടുന്ന പുരോഹിതരുടെ പ്രചോദനമായിരിക്കുന്നത് ഫ്രാൻസിസ് മാർപ്പാപ്പ തന്നെയാണ്.

അടിമത്വത്തിന്റെയും വിവേചനങ്ങളുടെയും അധികാരബന്ധങ്ങളെ നിരന്തരം ചോദ്യം ചെയ്യുന്ന മാനവികമായൊരു ദൈവദർശനം തന്നെയാണ് നമ്മുടെ കാലത്തെ എല്ലാവിധ വിമോചന യത്നങ്ങളോടുമൊപ്പം നിൽക്കാൻ ഫ്രാൻസിസ് മാർപ്പാപ്പയെ പ്രാപ്തനാക്കിയത്.

പലസ്തീൻ ജനതയ്ക്കൊപ്പം എന്നപോലെ ലോകമെമ്പാടുമുള്ള മർദ്ദിത സമൂഹങ്ങൾക്കൊപ്പമായിരുന്നു ഫ്രാൻസിസ് മാർപ്പാപ്പ. ചെ ഗുവേരയുടെ ജന്മനാടായ അർജൻ്റീന തന്നെയായിരുന്നു അദ്ദേഹത്തിന്റെയും ജന്മനാട്. അനീതിയോട് അനുരഞ്ജനപ്പെടാത്ത, വ്യവസ്ഥയുടെ മർദ്ദകസ്വഭാവത്തോട് കലഹിക്കുന്ന ദൈവശാസ്ത്രദർശനമെന്ന നിലയിലാണ് ക്രിസ്തുവിന്റെ സുവിശേഷങ്ങളെ ഫ്രാൻസിസ് മാർപ്പാപ്പ ജീവിതത്തിലുടനീളം കൊണ്ടുനടന്നത്. ദൈവരാജ്യത്തിൽ അടിമയും ഉടമയുമില്ലായെന്ന സമത്വത്തിന്റെ സുവിശേഷമായിരുന്നു അദ്ദേഹത്തിന് ക്രൈസ്തവ ദൈവശാസ്ത്രം. ക്രിസ്തു നൽകിയ വിപ്ലവകരമായ സാമൂഹ്യസന്ദേശം എല്ലാവിധ ഉച്ചനീചത്വങ്ങളെയും വിവേചനങ്ങളെയും അവസാനിപ്പിക്കുകയെന്നതായിരുന്നു.

ക്രിസ്തുമതത്തിൽ അടിമകളും ഉടമകളുമില്ല. റോമ സാമ്രാജ്യത്വത്തിലെ അടിമ- ഉടമ വ്യവസ്ഥയ്ക്കെതിരായ അടിമവിപ്ലവങ്ങളുടെ നേതാവായിരുന്നു ക്രിസ്തു. ക്രിസ്തുമത ദർശനമനുസരിച്ചുതന്നെ ക്രിസ്തു അടിമകളുടെ രാജാവായിരുന്നു. ഫ്രാൻസിസ് മാർപ്പാപ്പയെ നയിച്ചിരുന്നത് സ്വർഗരാജ്യത്തിൽ അടിമയും ഉടമയുമില്ലെങ്കിൽ ഭൂമിയിലും മനുഷ്യർ അടിമയും ഉടമകളുമായി കഴിയേണ്ടതില്ല എന്നാണ്. അടിമത്വത്തിന്റെയും വിവേചനങ്ങളുടെയും അധികാരബന്ധങ്ങളെ നിരന്തരം ചോദ്യം ചെയ്യുന്ന മാനവികമായൊരു ദൈവദർശനം തന്നെയാണ് നമ്മുടെ കാലത്തെ എല്ലാവിധ വിമോചന യത്നങ്ങളോടുമൊപ്പം നിൽക്കാൻ ഫ്രാൻസിസ് മാർപ്പാപ്പയെ പ്രാപ്തനാക്കിയത്.

പലസ്തീൻ ജനതയ്ക്കൊപ്പം എന്നപോലെ ലോകമെമ്പാടുമുള്ള മർദ്ദിത സമൂഹങ്ങൾക്കൊപ്പമായിരുന്നു ഫ്രാൻസിസ് മാർപ്പാപ്പ.
പലസ്തീൻ ജനതയ്ക്കൊപ്പം എന്നപോലെ ലോകമെമ്പാടുമുള്ള മർദ്ദിത സമൂഹങ്ങൾക്കൊപ്പമായിരുന്നു ഫ്രാൻസിസ് മാർപ്പാപ്പ.

സാമ്രാജ്യത്വത്തിന്റെ നിയോ ലിബറൽ ചൂഷണം സൃഷ്ടിച്ച അസമത്വങ്ങളെയും ദാരിദ്ര്യത്തെയും അദ്ദേഹം നിരന്തരമായി ചോദ്യം ചെയ്തിരുന്നു. നവമൂലധനത്തിന്റെ അധിനിവേശ വാഞ്ചകളിൽനിന്ന് രൂപം കൊണ്ട ഇസ്ലാമോഫോബിക്കായ നവ വലതുപക്ഷത്തിന്റെ വിഭജന വിദ്വേഷ ചിന്തകളെയും നീക്കങ്ങളെയും അദ്ദേഹം ഒരു മറയുമില്ലാതെതന്നെ എതിർത്തുപോന്നിരുന്നു.

Comments