ട്രംപിന്റെ
നവവാണിജ്യ യുദ്ധങ്ങളും
ലോക സമ്പദ്‍വ്യവസ്ഥയുടെ
സാധ്യതകളും

നൂറാം ദിനത്തിലേക്ക് കടക്കുമ്പോൾ അമേരിക്കൻ ഭരണകൂടത്തിൽ ചിലർക്കെങ്കിലും ഒത്തുതീർപ്പിന്റെയും അനുരഞ്ജനത്തിന്റെയും രാഷ്ട്രീയം തുടരേണ്ടതുണ്ടെന്ന്‌ മനസ്സിലായിത്തുടങ്ങിയിട്ടുണ്ട്. ആഗോള കമ്പോളമില്ലെങ്കിൽ അമേരിക്കൻ മുതലാളിത്തത്തിന് പിടിച്ചുനിൽക്കാൻ കഴിയില്ല എന്ന തിരിച്ചറിവ് ട്രംപിന്റെ കൂടെ നിൽക്കുന്നവർക്കുപോലും അറിയാം- കെ.എം. സീതി എഴുതുന്നു.

മേരിക്കയിൽ ഡോണൾഡ് ട്രംപിന്റെ രണ്ടാം ഭരണം തുടങ്ങിയതുമുതൽ രാജ്യാന്തരരംഗത്തെ അനിശ്ചിതത്വം ഒന്നിനൊന്നു വഷളാകുകയാണ്. സാമ്പത്തിക ദേശീയതയുടെ തീവ്രവും സങ്കീർണവുമായ ഒരു പതിപ്പാണ് ട്രംപ് മുന്നോട്ട് വെയ്ക്കുന്നതെങ്കിലും, നൂറാം ദിനത്തിലേക്ക് കടക്കുമ്പോൾ അമേരിക്കൻ ഭരണകൂടത്തിൽ ചിലർക്കെങ്കിലും ഒത്തുതീർപ്പിന്റെയും അനുരഞ്ജനത്തിന്റെയും രാഷ്ട്രീയം തുടരേണ്ടതുണ്ടെന്ന്‌ മനസ്സിലായിത്തുടങ്ങിയിട്ടുണ്ട്.

സ്വതന്ത്ര വ്യാപാരവും രാജ്യാന്തര ബഹുകക്ഷിവാദവും പ്രത്യക്ഷത്തിൽ ചോദ്യം ചെയ്യപ്പെട്ട നിലയിലാണെങ്കിലും തൊണ്ണൂറുകൾ മുതൽ കൊണ്ടാടിയ നവലിബറൽ നയങ്ങളും രാജ്യാന്തര ബന്ധങ്ങളിലെ 'വാഷിംഗ്‌ടൺ സമവായവും' (Washington Consensus) പുതിയ തലങ്ങളിലേക്ക് നീങ്ങുകയാണ്. 'ആഗോളവത്കരണത്തിന്റെ അന്ത്യ’മെന്നും ആഗോള മുതലാളിത്തത്തിന്റെ തകർച്ചയെന്നും പ്രവചിച്ചവർ ശ്രദ്ധിക്കാതെ പോകുന്ന ചില കാര്യങ്ങളുണ്ട്. അതിൽ മുഖ്യമായത്, ട്രംപിന്റെ നയങ്ങൾ തുടർന്നാലും ഇല്ലെങ്കിലും, രാജ്യാന്തര ബന്ധങ്ങളിലെ ശൃംഖലാപരമായ പരസ്പരാശ്രിതത്വം—അത് വ്യാപാര മേഖലയിലായാലും സാങ്കേതിക മേഖലയിലായാലും—ഉടനെയൊന്നും ആർക്കും ഉടച്ചുവാർക്കാൻ കഴിയില്ല എന്നതാണ്. അമേരിക്കൻ മുതലാളിത്തത്തിനു ആഗോള കമ്പോളമില്ലെങ്കിൽ പിടിച്ചുനിൽക്കാൻ കഴിയില്ല എന്ന തിരിച്ചറിവ് ട്രംപിന്റെ കൂടെനിൽക്കുന്നവർക്കുപോലും അറിയാം.

1930-കളിലെ അവസ്ഥയിലല്ല ഇന്ന് ലോകം. ധനമൂലധനവും ഓഹരികമ്പോളവും ഒരു ഭാഗത്ത് ഈ വെല്ലുവിളികൾ മനസ്സിലാക്കുമ്പോൾ മറുഭാഗത്ത് പുതിയ വ്യവസായ കൂട്ടുകെട്ടുകൾ പുതിയ മേച്ചിൽപ്പുറങ്ങൾ തേടുന്നു. കമ്പോളത്തെ തളച്ചിട്ട് ഉൽപ്പാദനം കൂട്ടികൊണ്ടിരുന്നാൽ എന്താവും സ്ഥിതി? നിർമിതബുദ്ധിയുടെ വരവോടെ പുതിയ സാങ്കേതികവിദ്യകൾ തൊഴിലിടങ്ങളെ അസ്വസ്ഥമാക്കുമ്പോൾ, കൃഷിയും വ്യവസായവും ഉൾപ്പടെയുള്ള പാരമ്പരാഗത മേഖലകൾ നവീനമായ പദ്ധതികളും തന്ത്രങ്ങളും ആവിഷ്കരിക്കാൻ നിർബന്ധിതമാകുന്നു.

അമേരിക്കൻ മുതലാളിത്തത്തിനു ആഗോള കമ്പോളമില്ലെങ്കിൽ പിടിച്ചുനിൽക്കാൻ കഴിയില്ല എന്ന തിരിച്ചറിവ് ട്രംപിന്റെ കൂടെനിൽക്കുന്നവർക്കുപോലും അറിയാം.
അമേരിക്കൻ മുതലാളിത്തത്തിനു ആഗോള കമ്പോളമില്ലെങ്കിൽ പിടിച്ചുനിൽക്കാൻ കഴിയില്ല എന്ന തിരിച്ചറിവ് ട്രംപിന്റെ കൂടെനിൽക്കുന്നവർക്കുപോലും അറിയാം.

സ്വതന്ത്രവ്യാപാരം, നിയന്ത്രണങ്ങൾ നീക്കൽ, ബഹുരാഷ്ട്രവാദം എന്നീ പ്രവണതകൾ ശക്തമായിരുന്ന കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകാലം വ്യാപാരത്തിന്റെയും കമ്പോളത്തിന്റെയും പൊളിച്ചെഴുത്തുകളായിരുന്നു ലോകം കണ്ടത്. ഇപ്പോൾ അതെല്ലാം ട്രംപ് പരസ്യമായി വെല്ലുവിളിക്കുന്നു. ഉയർന്ന സാർവ്വത്രിക ഇറക്കുമതി നികുതിയും ചൈനീസ് ഉൽപ്പന്നങ്ങൾക്ക് കടുത്ത താരിഫുകളും കൊണ്ട് ലോകത്തെ ഞെട്ടിച്ച ട്രംപിന്റെ ആക്രമണാത്മക വ്യാപാരതന്ത്രം നവവാണിജ്യവാദത്തിലേയ്ക്കുള്ള തിരിച്ചുവരവിനെയാണ് സൂചിപ്പിക്കുന്നതെന്ന് വിദഗ്ധർ പറയുന്നു.

2024-ൽ 918.4 ബില്യൺ ഡോളറായി കുതിച്ചുയർന്ന അമേരിക്കൻ വ്യാപാരകമ്മി, തകർന്ന ഒരു സമ്പദ് വ്യവസ്ഥയുടെ തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാൽ, ട്രംപിന്റെ പരിഹാരതന്ത്രങ്ങൾ ആത്മഹത്യാപരമായിക്കൊണ്ടിരിക്കുകയാണ്. ഈ താരിഫുകൾ ആത്യന്തികമായി, ഉയർന്ന ഉപഭോക്തൃവിലകളിൽ, ശരാശരി ഒരു അമേരിക്കൻ കുടുംബത്തിന് പ്രതിമാസം വലിയ ബാധ്യത ഉണ്ടാക്കുമെന്ന് വിലയിരുത്തുന്നു.

2024-ൽ 918.4 ബില്യൺ ഡോളറായി കുതിച്ചുയർന്ന അമേരിക്കൻ വ്യാപാരകമ്മി, തകർന്ന ഒരു സമ്പദ് വ്യവസ്ഥയുടെ തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

വ്യാപാരസഖ്യങ്ങളുടെയും സാമ്പത്തിക പരമാധികാരത്തിന്റെയും സാധ്യതകളും പരിമിതികളും അനുദിനം ബോധ്യപ്പെടുത്തുന്ന ഒരു കാലഘട്ടത്തിലൂടെയാണ് ലോകം ഇന്ന് കടന്നുപോകുന്നത്. ഒരു ഘട്ടത്തിൽ സ്വതന്ത്രവ്യാപാരം അംഗീകരിച്ച രാജ്യങ്ങൾ തന്നെ ഇപ്പോൾ ഉൾവലിയുകയോ പ്രാദേശിക വ്യാപാരസഖ്യങ്ങൾ രൂപീകരിക്കുകയോ ചെയ്യുന്നു. ഡോളറിനെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനായി ഡിജിറ്റൽ യുവാൻ വികസിപ്പിക്കുന്നതിനൊപ്പം, പ്രാദേശിക സമഗ്രസാമ്പത്തിക പങ്കാളിത്ത സംരംഭങ്ങൾ വഴി, ചൈന പുതിയ മേഖലാ സഹകരണം ശക്തമാക്കുകയാണ്. അമേരിക്കൻ ആധിപത്യമുള്ള സാമ്പത്തിക സംവിധാനങ്ങളുടെ മേധാവിത്വത്തെ വെല്ലുവിളിക്കുന്ന ട്രംപിന്റെ ഭീഷണികൾക്കും സമ്മർദ്ദങ്ങൾക്കും ഇടയിൽ ബ്രിക്സ് രാജ്യങ്ങൾ പുതിയ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകളുടെ സാദ്ധ്യതകളും അന്വേഷിക്കുന്നു. റഷ്യയും ഇറാനും ഇടപാടുകൾക്ക്‌ പ്രാദേശിക കറൻസി വ്യാപാര സംവിധാനങ്ങൾ ശക്തിപ്പെടുത്തിയിട്ടുണ്ട്. ഇത് ഡോളർ അധിഷ്ഠിത വ്യാപാരത്തിനെതിരായ വർദ്ധിച്ചുവരുന്ന പ്രതിരോധത്തിന്റെ സൂചനയാണ്. യൂറോപ്പും തങ്ങളുടെ നിലപാട് പുനഃപരിശോധിക്കുകയാണ്.

ഡോളറിനെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനായി ഡിജിറ്റൽ യുവാൻ വികസിപ്പിക്കുന്നതിനൊപ്പം, പ്രാദേശിക സമഗ്രസാമ്പത്തിക പങ്കാളിത്ത സംരംഭങ്ങൾ വഴി, ചൈന  പുതിയ മേഖലാ സഹകരണം ശക്തമാക്കുകയാണ്.
ഡോളറിനെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനായി ഡിജിറ്റൽ യുവാൻ വികസിപ്പിക്കുന്നതിനൊപ്പം, പ്രാദേശിക സമഗ്രസാമ്പത്തിക പങ്കാളിത്ത സംരംഭങ്ങൾ വഴി, ചൈന പുതിയ മേഖലാ സഹകരണം ശക്തമാക്കുകയാണ്.

ട്രംപിന്റെ ദേശീയ മുതലാളിത്തം അതിന്റെ ശക്തി പ്രകടിപ്പിക്കാൻ താല്പര്യപ്പെടുന്നുണ്ടെങ്കിലും അത് യഥാർത്ഥത്തിൽ ദുർബലമാണെന്നാണ് പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനായ തോമസ് പിക്കറ്റി നിരീക്ഷിക്കുന്നത്. യൂറോപ്പിനോട്, തങ്ങളുടെ ആത്മവിശ്വാസം വീണ്ടെടുക്കാനും പുതിയ സഖ്യങ്ങൾ രൂപീകരിക്കാനും അദ്ദേഹം ആവശ്യപ്പെടുന്നു. ചില യൂറോപ്യൻ നേതാക്കൾ മടിച്ചുനിൽക്കുമ്പോൾ, മറ്റു ചിലർ വ്യാപാരം, സാങ്കേതികവിദ്യ, പരിസ്ഥിതി ഭരണം എന്നിവയിൽ കൂടുതൽ ഉറച്ച നിലപാട് സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്നു.

ട്രംപിന് കീഴിൽ ഇന്ന് വ്യാപാരനയം ആയുധവൽക്കരിക്കപ്പെട്ട നിലയിലാണ്. ഹെറിറ്റേജ് ഫൗണ്ടേഷന്റെ 'പ്രോജക്റ്റ് 2025' നോടുള്ള ഭരണകൂടത്തിന്റെ പ്രതിബദ്ധത രാജ്യാന്തര വ്യാപാരസംവിധാനങ്ങളെ വ്യവസ്ഥാപിതമായി ഇല്ലാതാക്കുന്നതിലേക്ക് നയിക്കുമെന്നു 'പ്രോജക്റ്റ് 2025'-ൽ അന്താരാഷ്ട്ര വ്യാപാരത്തെക്കുറിച്ചു എഴുതിയ നവാരോ നിരീക്ഷിക്കുന്നുണ്ട്.

ലോകവ്യാപാര സംഘടനയുടെ തത്വങ്ങൾ ഉപേക്ഷിച്ച്, വിദേശ നിരക്കുകളുമായി പൊരുത്തപ്പെടുന്നതിന് ഏകപക്ഷീയമായ താരിഫ് വർദ്ധനവ് അനുവദിക്കുന്ന യു.എസ് റെസിപ്രോക്കൽ ട്രേഡ് ആക്ട് (USRTA) ഉപയോഗിച്ച് കാര്യങ്ങൾ നടപ്പാക്കണമെന്ന് അദ്ദേഹം ഉപദേശിക്കുണ്ട്. അമേരിക്കൻ വ്യവസായത്തെ ഇത് സംരക്ഷിക്കുമെന്ന് പ്രചരിപ്പിക്കപ്പെടുമ്പോൾ, ഈ സമീപനം ആത്യന്തികമായി ആഗോളവിതരണ ശൃംഖലകളുടെ പരസ്പരാശ്രിതത്വത്തെ അട്ടിമറിക്കുന്നു. വ്യാപാരത്തെ ദേശീയ സുരക്ഷയായി നവാരോ അടയാളപ്പെടുത്തിയത് ട്രംപിന്റെ നയങ്ങളിലൂടെ ഇപ്പോൾ നടപ്പാക്കപ്പെടുകയാണ്.

ട്രംപിന്റെ ആക്രമണാത്മക താരിഫ് തന്ത്രങ്ങൾ   ആഗോള സമ്പദ് വ്യവസ്ഥയിൽ  അസ്വസ്ഥതയുടെ അലയൊലികൾ സൃഷ്ടിച്ചിട്ടുണ്ട്
ട്രംപിന്റെ ആക്രമണാത്മക താരിഫ് തന്ത്രങ്ങൾ ആഗോള സമ്പദ് വ്യവസ്ഥയിൽ അസ്വസ്ഥതയുടെ അലയൊലികൾ സൃഷ്ടിച്ചിട്ടുണ്ട്

ട്രംപിന്റെ ആക്രമണാത്മക താരിഫ് തന്ത്രങ്ങൾ ആഗോള സമ്പദ് വ്യവസ്ഥയിൽ അസ്വസ്ഥതയുടെ അലയൊലികൾ സൃഷ്ടിച്ചിട്ടുണ്ട്—പ്രത്യേകിച്ച് വികസ്വര രാജ്യങ്ങളിൽ. മുമ്പ് അമേരിക്ക വിതരണശൃംഖല വൈവിധ്യവൽക്കരണത്തിന്റെ സാധ്യതയുള്ള ഗുണഭോക്താക്കളായി കണക്കാക്കപ്പെട്ടിരുന്ന ആഫ്രിക്ക, ഏഷ്യൻ രാജ്യങ്ങൾ കടുത്ത താരിഫ് സമ്മർദ്ദങ്ങൾ നേരിടുകയാണ്. സാമ്പത്തിക വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നത്, ഇത്തരം താരിഫുകൾ സ്വാഭാവികമായും പിന്തിരിപ്പൻ സ്വഭാവമുള്ളതാണെന്നും, സമ്പന്നരെക്കാൾ താഴ്ന്ന വരുമാനമുള്ള കുടുംബങ്ങളെയാണ് ഇത് കൂടുതൽ ബാധിക്കുന്നതെന്നുമാണ്.

എലോൺ മസ്‌ക്, പീറ്റർ തീൽ, ടിം മെലോൺ തുടങ്ങിയ ശതകോടീശ്വരന്മാർ നേരിട്ട് ഫെഡറൽനയം രൂപപ്പെടുത്തുന്ന ഒരു 'ടെക്-ഫിനാൻസ് ഒലിഗാർക്കി' യാണ് ഇപ്പോൾ അമേരിക്കയെ ഭരിക്കുന്നത്.

ചൈനയും യൂറോപ്യൻ യൂണിയനും മറ്റും ‘പ്രതികാര’ താരിഫുകൾ ചുമത്തുന്നതോടെ വ്യാപാര ക്രയവിക്രയങ്ങൾ കൂടുതൽ സങ്കീർണ്ണമാകും. അമേരിക്കയിലേക്കുള്ള ഒരു പ്രധാന കയറ്റുമതിരാജ്യമായ വിയറ്റ്നാം തങ്ങളുടെ വിതരണ കരാറുകൾ മറ്റ് ഏഷ്യൻ സമ്പദ്‌വ്യവസ്ഥകളിലേക്ക് തിരിച്ചുവിടുന്നത് ഈ രംഗത്തെ മാറ്റങ്ങളെ സൂചിപ്പിക്കുന്നു.

ഇന്ത്യയുടെ ഔഷധ കയറ്റുമതി കൂടുതൽ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കുമ്പോൾ, ഇലക്ട്രോണിക്സ് വിതരണ ശൃംഖലകളിൽ ചൈനയെ മാറ്റിസ്ഥാപിക്കാനുള്ള അതിന്റെ ലക്ഷ്യങ്ങൾ വർദ്ധിച്ചുവരുന്ന സംരക്ഷണവാദവികാരത്താൽ മങ്ങുന്നു. കാനഡ, ജർമ്മനി തുടങ്ങിയ സഖ്യകക്ഷികൾ പോലും പുതിയ വ്യാപാര തടസ്സങ്ങളുടെ ഭീഷണിയിലാണ്. ആഗോളവ്യാപാരം ചുരുക്കത്തിൽ ഭൗമരാഷ്ട്രീയ സമ്മർദ്ദങ്ങൾകൊണ്ട് ഒരു ഇടക്കാലത്തേക്കെങ്കിലും പ്രാദേശിക മേഖലകളിലേക്ക് ചുരുക്കപ്പെടുന്നതാണ് ഇതിന്റെ ആകെ ഫലം.

പീറ്റർ തീൽ, ടിം മെലോൺ, എലോൺ മസ്‌ക്.  2025-ലെ ട്രംപ് മന്ത്രിസഭയിൽ 460 ബില്യൺ ഡോളറിലധികം ആസ്തിയുള്ള കുറഞ്ഞത് പതിമൂന്ന് ശതകോടീശ്വരന്മാരെങ്കിലും ഉൾപ്പെടുന്നു.
പീറ്റർ തീൽ, ടിം മെലോൺ, എലോൺ മസ്‌ക്. 2025-ലെ ട്രംപ് മന്ത്രിസഭയിൽ 460 ബില്യൺ ഡോളറിലധികം ആസ്തിയുള്ള കുറഞ്ഞത് പതിമൂന്ന് ശതകോടീശ്വരന്മാരെങ്കിലും ഉൾപ്പെടുന്നു.

വ്യാപാരത്തിനപ്പുറം, ട്രംപിന്റെ രണ്ടാം ഭരണം അമേരിക്കൻ മുതലാളിത്തത്തിന്റെതന്നെ ഘടനയിലെ ഒരു പരിവർത്തന ഘട്ടത്തെ സൂചിപ്പിക്കുന്നു. ജോൺ ബെല്ലാമി ഫോസ്റ്റർ അഭിപ്രായപ്പെട്ടപോലെ, എലോൺ മസ്‌ക്, പീറ്റർ തീൽ, ടിം മെലോൺ തുടങ്ങിയ ശതകോടീശ്വരന്മാർ നേരിട്ട് ഫെഡറൽനയം രൂപപ്പെടുത്തുന്ന ഒരു 'ടെക്-ഫിനാൻസ് ഒലിഗാർക്കി' യാണ് ഇപ്പോൾ അമേരിക്കയെ ഭരിക്കുന്നത്. 2025-ലെ ട്രംപ് മന്ത്രിസഭയിൽ 460 ബില്യൺ ഡോളറിലധികം ആസ്തിയുള്ള കുറഞ്ഞത് പതിമൂന്ന് ശതകോടീശ്വരന്മാരെങ്കിലും ഉൾപ്പെടുന്നു. ഇത് നവലിബറലിസത്തിന്റെ തുടർച്ചമാത്രമല്ല, കൂടുതൽ സ്വേച്ഛാധിപത്യപരവും പ്രത്യക്ഷത്തിൽ വർഗാടിസ്ഥാനത്തിലുള്ളതുമായ ഒരു ഭരണരീതിയിലേക്കുള്ള അതിന്റെ പരിവർത്തനമാണ്.

ട്രംപിന്റെ അമേരിക്ക ഇപ്പോൾ വെറും സംരക്ഷണവാദത്തിൽ മാത്രമല്ല ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അത് ഇന്ന് ജനാധിപത്യാനന്തര (post-democratic) ഭരണസംവിധാനം കൂടിയാണ്.

എന്നാൽ ഈ മാറ്റം ഒരു മുന്നനുഭവമില്ലാത്ത കാര്യമല്ല. 1971-ലെ പവൽ മെമ്മോ അമേരിക്കൻ ഭരണകൂടത്തിന്മേൽ കോർപ്പറേറ്റ് നിയന്ത്രണംഉറപ്പിക്കാൻ ആഹ്വാനം ചെയ്തിരുന്നു. നവലിബറലിസം, നിയന്ത്രണങ്ങൾ നീക്കുന്നതിലൂടെയും സ്വകാര്യവൽക്കരണത്തിലൂടെയും ഇത് നിറവേറ്റികൊണ്ടിരുന്നു. എന്നാൽ ട്രംപിസം, പ്രത്യേകിച്ച് ‘പ്രോജക്റ്റ് 2025’ പ്രകാരം, ലിബറൽ-ജനാധിപത്യ ഭരണത്തിന്റെ അടിസ്ഥാന മൂല്യങ്ങളെപോലും തകർക്കാൻ ശ്രമിക്കുന്നു. ശാസ്ത്ര ഗവേഷണങ്ങളുടെഫണ്ട് വെട്ടിക്കുറച്ചും, NIH, NASA എന്നിവിടങ്ങളിലെ കൂട്ട പിരിച്ചുവിടലുകളിലൂടെയും, സർവകലാശാലകളെ സമ്മർദ്ദത്തിലാക്കിയും, കാലാവസ്ഥാ നയങ്ങളുടെ പിൻവലിക്കലിലൂടെയും ഹെറിറ്റേജ് ഫൗണ്ടേഷൻ ആസൂത്രണം ചെയ്ത പദ്ധതികളാണ് ഇപ്പോൾ നടമാടുന്നതെന്ന് 'നേച്ചർ' മാഗസിൻ തുറന്നു കാട്ടി.

ട്രംപിന്റെ അമേരിക്ക ഇപ്പോൾ വെറും സംരക്ഷണവാദത്തിൽ മാത്രമല്ല ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അത് ഇന്ന് ജനാധിപത്യാനന്തര (post-democratic) ഭരണസംവിധാനം കൂടിയാണ്. കോർപ്പറേറ്റ് ഉന്നതരുടെ നിയന്ത്രണത്തിലുള്ള എക്സിക്യൂട്ടീവ് അധികാരകേന്ദ്രീകരണത്തിനു അനുരൂപമായി ഭരണകൂടത്തെ രൂപപ്പെടുത്തുകയാണ്. ഇതിലൂടെ യുദ്ധാനന്തര ലിബറൽ രാഷ്ട്രത്തിന്റെ മുഖമുദ്രകളായ ശാസ്ത്രം, വിദ്യാഭ്യാസം, സിവിൽ സർവീസ് എന്നിവ ജനങ്ങളുടെ ശത്രുക്കളായി പുനർനിർമ്മിക്കപ്പെടുന്നു.

ഔഷധമേഖലയിലും സാങ്കേതികവിദ്യയിലും ഇന്ത്യൻ കയറ്റുമതി പുതിയ പരിശോധനയ്ക്കും നിയന്ത്രണങ്ങൾക്കും വിധേയമാകുമ്പോൾ, ചൈന ആഭ്യന്തര സ്വയംപര്യാപ്തതയിലും ബ്രിക്സ് രാജ്യങ്ങളുമായുള്ള വ്യാപാരത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
ഔഷധമേഖലയിലും സാങ്കേതികവിദ്യയിലും ഇന്ത്യൻ കയറ്റുമതി പുതിയ പരിശോധനയ്ക്കും നിയന്ത്രണങ്ങൾക്കും വിധേയമാകുമ്പോൾ, ചൈന ആഭ്യന്തര സ്വയംപര്യാപ്തതയിലും ബ്രിക്സ് രാജ്യങ്ങളുമായുള്ള വ്യാപാരത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

വികസ്വര രാജ്യങ്ങൾക്ക് ഇതിന്റെ പ്രത്യാഘാതങ്ങൾ പലതലങ്ങളിൽ അനുഭവപ്പെടും. അത് കേവലം വ്യാപാരത്തിൽ മാത്രം ഒതുങ്ങില്ല. കുടിയേറ്റക്കാരോടും വിദ്യാർത്ഥികളോടും ഭരണകൂടം കാണിക്കുന്ന ധാർഷ്ട്യം ഇതിന് ചില ഉദാഹരണങ്ങൾ മാത്രം.

ട്രംപിന്റെ വ്യാപാരയുദ്ധങ്ങൾ സാമ്പത്തികനേട്ടം മാത്രമല്ല, ഭൗമരാഷ്ട്രീയ ബലപ്രയോഗവുമാണ്. അമേരിക്കയുമായി തന്ത്രപരമായ സഖ്യം ഉണ്ടായിരുന്നിട്ടും ശിക്ഷാപരമായ താരിഫുകൾ നേരിടേണ്ടിവന്ന ദക്ഷിണാഫ്രിക്കയുടെ അനുഭവം ഈ അവസ്ഥയെ വ്യക്തമാക്കുന്നു. African Growth and Opportunity Act (AGOA) ആനുകൂല്യങ്ങൾ റദ്ദാക്കൽ, ധനസഹായം കുറയ്ക്കൽ, രാജ്യാന്തരവ്യാപാരനിയമങ്ങളോടുള്ള അവഗണന എന്നിവ നിരവധി വികസ്വരരാജ്യങ്ങളെ ചൈനയിലേക്കും മറ്റു ബദൽ സാധ്യതകളിലേക്കും തങ്ങളുടെ ശ്രദ്ധ തിരിച്ചുവിടുന്നുണ്ടു.

നിലവിലെ സാഹചര്യം തുടരുകയാണെങ്കിൽ, അമേരിക്കൻ നേതൃത്വത്തിലുള്ള അധീശത്വ വ്യാപാരമാനദണ്ഡങ്ങളെ മറികടക്കാൻ കഴിയുന്ന ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ബാങ്ക് ശൈലിയിലുള്ള പ്ലാറ്റ്‌ഫോമുകളുടെ വരവ് ലോകം കാണേണ്ടിവരും.

ഔഷധമേഖലയിലും സാങ്കേതികവിദ്യയിലും ഇന്ത്യൻ കയറ്റുമതി പുതിയ പരിശോധനയ്ക്കും നിയന്ത്രണങ്ങൾക്കും വിധേയമാകുമ്പോൾ, ചൈന ആഭ്യന്തര സ്വയംപര്യാപ്തതയിലും ബ്രിക്സ് രാജ്യങ്ങളുമായുള്ള വ്യാപാരത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഉപരോധങ്ങൾ നേരിടുന്ന റഷ്യ, റൂബിളിലും യുവാനിലും ഇടപാടുകൾ വർദ്ധിപ്പിക്കുകയാണ്. വികസ്വരരാജ്യങ്ങൾ കയറ്റുമതി കേന്ദ്രീകൃത വളർച്ചയിൽ നിന്നുമാറി ആഭ്യന്തരആവശ്യം, തുല്യമായ വേതനം, സുസ്ഥിര ഉൽപാദനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് പറയുന്ന സാമ്പത്തിക വിദഗ്ദ്ധർ ഉണ്ട്. 'ട്രംപ് യുഗം' ഈ സമ്പദ്‌വ്യവസ്ഥകൾക്ക് ആഗോള വ്യവസ്ഥയിൽ തങ്ങളുടെ സ്ഥാനം പുനർനിർമ്മിക്കാനുള്ള ഒരു വെല്ലുവിളിയും അവസരവുമാണ് നൽകുന്നതെന്നു അവർ വാദിക്കുന്നു.

അതേസമയം, ആഗോള അസമത്വം അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുന്നു. പുതിയ സംരക്ഷണവാദം പതിറ്റാണ്ടുകളായി തുടരുന്ന ദാരിദ്ര്യ നിർമ്മാർജ്ജനത്തെ പിന്നോട്ടടിക്കുമെന്ന് ILO മുന്നറിയിപ്പ് നൽകി. ഇതിനകം ദുർബലമായ IMF-ഉം ലോകബാങ്കും സമവായം നിലനിർത്താൻ പാടുപെടുകയാണ്. നിലവിലെ സാഹചര്യം തുടരുകയാണെങ്കിൽ, അമേരിക്കൻ നേതൃത്വത്തിലുള്ള അധീശത്വ വ്യാപാരമാനദണ്ഡങ്ങളെ മറികടക്കാൻ കഴിയുന്ന ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ബാങ്ക് ശൈലിയിലുള്ള പ്ലാറ്റ്‌ഫോമുകളുടെ വരവ് ലോകം കാണേണ്ടിവരും.

ഒരു പുതിയ സാമ്പത്തിക മാന്ദ്യത്തിന്റെ വക്കിലാണ് ലോകം. പാശ്ചാത്യരാജ്യങ്ങൾ വികസ്വര രാജ്യങ്ങളിലെ നിക്ഷേപങ്ങൾ - ഓഹരി കമ്പോളത്തിൽ ഉൾപ്പടെ - പിൻവലിക്കാൻ തുടങ്ങിയാൽ തകർച്ചയുടെ ആഘാതം പെട്ടന്നൊന്നും തിട്ടപ്പെടുത്താൻ കഴിയില്ല. അതുകൊണ്ടു ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങൾ ട്രംപിനെ പിണക്കാതെ എങ്ങനെ മുന്നോട്ടുപോകാമെന്നാണ് നോക്കുന്നത്.

 ഇതിനകം ദുർബലമായ ഐ‌എം‌എഫും ലോകബാങ്കും സമവായം നിലനിർത്താൻ പാടുപെടുകയാണ്.
ഇതിനകം ദുർബലമായ ഐ‌എം‌എഫും ലോകബാങ്കും സമവായം നിലനിർത്താൻ പാടുപെടുകയാണ്.

ഇത് നവലിബറൽ ആഗോളവൽക്കരണത്തിന്റെ അന്ത്യമാണോ? അല്ലേയല്ല. എന്നാൽ ലോകം സാക്ഷ്യം വഹിക്കുന്നത് അതിന്റെ സങ്കീർണതകൾ നിറഞ്ഞ പരിവർത്തനമാണ് - പരസ്പരം വൈരുദ്ധ്യത്തിലും കലഹത്തിലും കൂടി അനാവൃതമാകുന്ന മുതലാളിത്ത തന്ത്രങ്ങൾ തമ്മിലുള്ള മത്സരം. നവലിബറലിസത്തെ ഒരൊറ്റ വ്യവസ്ഥയായി കാണുന്നതിനു പകരം അത് പ്രതിസന്ധിയിലൂടെയും പ്രതിരോധത്തിലൂടെയും പരിണമിക്കുന്ന ഒരു പ്രതിഭാസമായി വിലയിരുത്തുന്നവരുണ്ട്. ട്രംപിന്റെ ദേശീയ മുതലാളിത്തം ആ അർത്ഥത്തിൽ ഒരു വ്യതിയാനമല്ല, മറിച്ച് വികലമായ ഒരു തുടർച്ചയാണ്.

വരേണ്യ താൽപ്പര്യങ്ങളാൽ നയിക്കപ്പെടുന്ന ഒരു ഹിംസ്ര രാഷ്ട്രമായിട്ടാണ് ട്രംപിന്റെ യു.എസ് പ്രവർത്തിക്കുന്നത്. ഇത് ആഗോളവൽക്കരണ വിരുദ്ധവുമല്ല. മറിച്ച് പുതിയതും കൂടുതൽ സ്വേച്ഛാധിപത്യപരവുമായ പുനർ- ആഗോളവൽക്കരണമാണ്.

ട്രംപിന്റെ അമേരിക്ക ഇനി ആഗോളവൽക്കരണത്തിന്റെ ഇടയനായി തുടരാൻ താല്പര്യപ്പെടണമെന്നില്ല. വരേണ്യ താൽപ്പര്യങ്ങളാൽ നയിക്കപ്പെടുന്ന ഒരു ഹിംസ്ര രാഷ്ട്രമായിട്ടാണ് അതിപ്പോൾ പ്രവർത്തിക്കുന്നത്. ഇത് ആഗോളവൽക്കരണ വിരുദ്ധവുമല്ല. മറിച്ച് പുതിയതും കൂടുതൽ സ്വേച്ഛാധിപത്യപരവുമായ പുനർ- ആഗോളവൽക്കരണമാണ്. ഹെറിറ്റേജ് ഫൗണ്ടേഷൻ പോലുള്ള ബുദ്ധിജീവി കേന്ദ്രങ്ങൾ ഇന്ധനമാക്കിയ ട്രംപിന്റെ രണ്ടാം ഭരണം, ലോക മുതലാളിത്തത്തിലെ ഒരു നിർണായകമായ ഇടവേളയെ മാത്രമാണ് സൂചിപ്പിക്കുന്നത്.

ആഗോളമുതലാളിത്തത്തിലെ ഘടനാപരമായ പ്രതിസന്ധിയുടെ ലക്ഷണങ്ങളേയും കാരണത്തെയും ട്രംപ് ഒരുപോലെ പ്രതിനിധീകരിക്കുന്നു. ആക്രമണാത്മക തീരുവകൾ, സാർവ്വ ദേശീയസംവിധാനങ്ങളിൽ നിന്നുള്ള പിൻവാങ്ങൽ, സങ്കീർണമായ ഭരണവർഗ്ഗ ഏകീകരണം എന്നിവ ലോകസമ്പദ്‌വ്യവസ്ഥയെ ശിഥിലമായ, കലുഷിതമായ മേഖലകളായി പുനർനിർമ്മിക്കുന്നു. അന്താരാഷ്ട്ര സഹകരണത്തിലൂടെയും പുരോഗമനപരമായ സാമ്പത്തിക ബദലുകളിലൂടെയും ഇതിനെയെല്ലാം ചെറുക്കാൻ കഴിഞ്ഞില്ലെങ്കിൽ, ട്രംപിന്റെ അമേരിക്ക, സാമ്പത്തിക മാന്ദ്യത്തിന്റെയും വൻ കമ്പോളതകർച്ചകളുടെയും ഒരു പുതിയ ഘട്ടത്തിലേക്ക് ലോകത്തെ വലിച്ചിഴച്ചേക്കാം.


Summary: Trump's New Trade Wars and the Prospects of the Global Economy - K.M. Seethi Writes


കെ.എം. സീതി

രാജ്യാന്തര പഠന വിദഗ്ധൻ, എം.ജി. സർവകലാശാല ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ സോഷ്യൽ സയൻസ് റിസർച്ച് ഡയറക്ടർ.

Comments