കോവിഡ് വാക്‌സിനെക്കുറിച്ച്
അറിയേണ്ട കാര്യങ്ങള്‍
കോവിഡ് വാക്‌സിനെക്കുറിച്ച് അറിയേണ്ട കാര്യങ്ങള്‍
ലോകത്തെ ഏറ്റവും വലിയ വാക്‌സിനേഷന്‍ പ്രക്രിയയുടെ ഭാഗമാകുകയാണ് ഇന്ത്യയും കേരളവും. രണ്ട് കോവിഡ് വാക്‌സിനുകള്‍ ഉപയോഗത്തിനെത്തിക്കഴിഞ്ഞു. വാക്‌സിന്‍ സുരക്ഷിതമാണോ, അത് എങ്ങനെ, ആര്‍ക്കൊക്കെ, എപ്പോള്‍, എത്ര ഡോസ്, എവിടെവച്ച് നല്‍കും എന്നീ ചോദ്യങ്ങള്‍ ഉന്നയിക്കപ്പെടുന്നു. ഈ സംശയങ്ങള്‍ക്ക് ഉത്തരം നല്‍കുകയാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കോവിഡ് വാക്‌സിന്‍ കമ്മിറ്റി ചെയര്‍മാനായ ലേഖകന്‍
13 Jan 2021, 10:08 AM
ലോക വ്യവസ്ഥയെ തകിടം മറിച്ച് ഒരു വര്‍ഷമായി വിഹരിക്കുന്ന കോവിഡ് എന്ന മഹാമാരിയെ പിടിച്ചു കെട്ടാനുള്ള ഏറ്റവും ശക്തമായ ആയുധമായാണ് വാക്‌സിന്‍ എത്തുന്നത്. അത് സാധാരണ ജീവിതത്തിലേക്കുള്ള തിരിച്ചുവരവിന്റെ പ്രതീക്ഷ നല്‍കുമ്പോള്‍ തന്നെ സംശയങ്ങളും ആശങ്കകളും പങ്കുവെക്കപ്പെടുന്നു. വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ക്ക് പ്രചാരം ലഭിക്കുവാന്‍ താരതമ്യേന എളുപ്പമായ ഈ കാലഘട്ടത്തില്‍ വാക്‌സിനെക്കുറിച്ച് ശരിയായ അറിവ് എല്ലാവര്‍ക്കും ലഭിക്കേണ്ടത് ആവശ്യമാണ്.
വാക്‌സിന്‍ എന്നാല്‍...
ശരീരത്തിനുപുറത്ത് സ്വതന്ത്രമായി ജീവിക്കാന്‍ കഴിയാത്ത സൂക്ഷ്മജീവിയാണ് വൈറസ്. അത് ശരീരത്തില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ കോശങ്ങള്‍ക്കുള്ളിലെത്തുകയും പെരുകുകയും ചെയ്യുന്നു ഇതേതുടര്‍ന്ന് നശിക്കുന്ന കോശത്തിനുള്ളില്‍നിന്ന് പുറത്തുവരുന്ന വൈറസ് മറ്റു കോശങ്ങളില്‍ പ്രവേശിക്കുകയും ഈ പ്രക്രിയ തുടരുകയും ചെയ്യും.
ഈ രീതിയിലാണ് വൈറസ് അവയവങ്ങള്‍ക്ക് നാശമുണ്ടാക്കുന്നത്. ഈ വൈറസിനെ പുറത്തുനിന്നുള്ള വസ്തുവായി നമ്മുടെ ശരീരത്തിലെ കോശങ്ങള്‍ മനസ്സിലാക്കുകയും ആന്റിബോഡി ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ ഉപയോഗിച്ച് നശിപ്പിക്കുകയും ചെയ്യുന്നു. ഒരിക്കല്‍ ഒരു സൂക്ഷ്മജീവിക്കെതിരെ പ്രതിരോധ പ്രവര്‍ത്തനം നടത്തിയാല്‍ ശരീരം അത് ഓര്‍ത്തുവയ്ക്കുകയും പിന്നെ അണുബാധയുണ്ടായാല്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനം നടത്തുകയും ചെയ്യുന്നു. സൂക്ഷ്മജീവികള്‍ക്കു പകരം അതിന്റെ ഘടകങ്ങളെയോ നിര്‍ജ്ജീവമായ സൂക്ഷ്മജീവിയെയോ ശരീരത്തിലേക്ക് കടത്തിവിട്ടാലും ഇതേപ്രക്രിയ ആവര്‍ത്തിക്കപ്പെടുന്നു. വാക്‌സിനുകള്‍ ഈ രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. പ്രത്യുല്‍പാദന ശേഷി ഇല്ലാത്ത ജീവനുള്ള കോവിഡ് വൈറസിനെയോ വൈറസിന്റെ ഘടകങ്ങളെയോ ആണ് കോവിഡ് വാക്‌സിന്‍ ആയി ഉപയോഗിക്കുന്നത്.
രണ്ട് വാക്‌സിനുകള്‍ ഇന്ത്യയില്‍
ഇപ്പോള്‍ തന്നെ പോളിയോ, ക്ഷയം, തൊണ്ടമുള്ള്, വില്ലന്‍ചുമ, ടെറ്റനസ്, ടൈഫോയ്ഡ്, പേവിഷ ബാധ, ഇന്‍ഫ്‌ളുവന്‍സ വൈറസുകള്‍, ചിക്കന്‍പോക്‌സ് തുടങ്ങിയ രോഗങ്ങള്‍ക്ക് വിജയകരമായി വാക്‌സിന്‍ ഉപയോഗിച്ചുവരുന്നു. കോടിക്കണക്കിനാളുകളുടെ മരണത്തിനിടയാക്കിയ വസൂരിയും പോളിയോയും തുടച്ചു നീക്കിയത് വാക്‌സിനുകളുടെ പ്രവര്‍ത്തനം മൂലമാണ്.

കോവിഡിനെതിരെ നൂറോളം വാക്‌സിനുകള്‍ പരീക്ഷണഘട്ടങ്ങളിലുണ്ടെങ്കിലും ആറോ ഏഴോ വാക്‌സിനുകളാണ് മനുഷ്യനില്‍ ഉപയോഗിക്കുവാന്‍ അംഗീകരിക്കപ്പെട്ടിരിക്കുന്നത്. ഇതില്‍ രണ്ടുതരം വാക്‌സിനുകള്‍ നമ്മുടെ രാജ്യത്ത് നിര്‍മിക്കുന്നു എന്നത് അഭിമാനാര്‍ഹമായ കാര്യമാണ്. പൂനെയിലെ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കുന്ന കോവിഷീല്‍ഡ്, ഭാരത് ബയോടെക് നിര്‍മ്മിക്കുന്ന കോവാക്‌സിന്‍ എന്നിവയാണ് ഇന്ത്യയില്‍ നിര്‍മ്മിക്കുന്നത്.
ഈ വാക്‌സിന്‍ സുരക്ഷിതമാണെന്നും ഫലപ്രദമാണെന്നും ഇതുവരെയുള്ള പരീക്ഷണങ്ങളിലൂടെ തെളിയിക്കപ്പെട്ടിട്ടുണ്ട്. ശാസ്ത്രരംഗത്ത് നടക്കുന്ന ചര്‍ച്ചകളുടെ ഭാഗികമായ വിവരങ്ങള്‍ സമൂഹ മാധ്യമങ്ങളിലും മറ്റും ചര്‍ച്ച ചെയ്ത് ആശങ്ക സൃഷ്ടിയ്ക്കുന്നത് അഭികാമ്യമല്ല.
കോവിഡ് വാക്‌സിന്‍ സുരക്ഷിതമാണ്
വാക്‌സിന്‍ പരീക്ഷണം പൂര്‍ത്തിയാക്കിയതാണോ, അതുകൊണ്ട് അപകടം ഉണ്ടോ എന്നിവയാണ് പ്രധാനമായും ഉയരുന്ന ചോദ്യം. ആദ്യം അംഗീകരിക്കപ്പെട്ട പരീക്ഷണ രീതികളിലൂടെ സുരക്ഷിതത്വം ഉറപ്പാക്കിയ എന്നതിന് സംശയം വേണ്ട ഫലപ്രദമാണോ രോഗപ്രതിരോധശേഷി നല്‍കുമോ എന്ന ചോദ്യം ഉയരാറുണ്ട്. വാക്‌സിന്‍ ഫലപ്രദമാണെന്നും നല്ല രീതിയില്‍ രോഗപ്രതിരോധശേഷി നല്‍കാന്‍ കെല്‍പുള്ളതാണെന്നും കണ്ടെത്തിയിട്ടുണ്ട്.
വാക്‌സിനുകള്‍ മനുഷ്യനില്‍ ജനിതകവ്യതിയാനം ഉണ്ടാക്കുമോ, മറ്റു രോഗങ്ങള്‍ വരാന്‍ ഇടയാക്കുമോ എന്നൊക്കെ സംശയം പ്രകടിപ്പിക്കുന്നവരുണ്ട്. വാക്‌സിനിലുള്ള ഘടകങ്ങള്‍ ജനിതക വ്യതിയാനം ഉണ്ടാക്കുവാനോ, മറ്റു രോഗങ്ങള്‍ ഉണ്ടാക്കുവാനോ ശേഷിയുള്ളതല്ല എന്നത് ശാസ്ത്രസത്യവും തെളിയിക്കപ്പെട്ടിട്ടുള്ളതുമാണ്.
വാക്‌സിനുകളില്‍ മറ്റു മൃഗങ്ങളുടെ ഘടകങ്ങളുണ്ടോ എന്ന് സംശയം പ്രകടിപ്പിക്കുന്ന മതവിശ്വാസികളും ഉണ്ട്. അംഗീകരിക്കപ്പെട്ട കോവിഡ് വാക്‌സിനുകളില്‍ അത്തരം ഘടകങ്ങള്‍ ഇല്ല, അതുകൊണ്ടുതന്നെ മതവിശ്വാസങ്ങളെയും ഹനിക്കുന്നില്ല.
ജനിതക മാറ്റം സംഭവിച്ച വൈറസുകള്‍ക്കെതിരെ, വാക്‌സിന്‍ പ്രവര്‍ത്തിക്കുമോ എന്ന സംശയം ഉന്നയിക്കപ്പെടാറുണ്ട്. ഇപ്പോള്‍ നിലവിലുള്ള വിവിധ തരം വാക്‌സിനുകള്‍ ഫലപ്രദമാണെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
ആദ്യം ആരോഗ്യപ്രവര്‍ത്തകര്‍ക്ക്
വാക്‌സിന്‍ എങ്ങനെ, ആര്‍ക്കൊക്കെ, എപ്പോള്‍, എത്ര ഡോസ്, എവിടെവച്ച് നല്‍കുമെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്ന ഒരു കാര്യം. ഇന്ത്യയില്‍ എല്ലാവര്‍ക്കും വാക്‌സിന്‍ എത്തിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍, സംസ്ഥാന സര്‍ക്കാരുകളുമായി യോജിച്ച് പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഇതനുസരിച്ച് ആദ്യഘട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും, അടുത്തഘട്ടത്തില്‍ പോലീസ്- മുനിസിപ്പല്‍ ജീവനക്കാര്‍ / ഫയര്‍ഫോഴ്‌സ് തുടങ്ങിയ മുന്‍നിര പ്രവര്‍ത്തകര്‍ക്കും, മൂന്നാംഘട്ടത്തില്‍ 50 വയസ്സിനു മുകളിലുള്ള പൗരന്മാര്‍ക്കും. ഇതിന് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. സര്‍ക്കാര്‍ നിശ്ചയിക്കുന്ന കേന്ദ്രങ്ങളില്‍ മാത്രമായിരിക്കും വാക്‌സിന്‍ നല്‍കുക. തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമാണ്. ഒരാള്‍ക്ക് 28 ദിവസത്തെ ഇടവേളകളില്‍ രണ്ട് ഡോസ് വാക്‌സിനാണ് നല്‍കുക.
വാക്‌സിന്‍ എടുക്കണമെന്ന് നിര്‍ബന്ധമില്ല, സ്വന്തം ഇഷ്ടപ്രകാരം മാത്രം എടുത്താല്‍ മതിയാകും. വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തുന്നതിന് സാധ്യത കൂടുതലാണ്. കോവിഡ് വന്നവരും വാക്‌സിന്‍ എടുക്കണം. രോഗം ഭേദമായി 14 ദിവസത്തിനുശേഷം എടുക്കുന്നതാണ് നല്ലത്. മറ്റ് രോഗങ്ങളുള്ളവര്‍ക്ക് ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം വാക്‌സിന്‍ എടുക്കാം.
മാനവരാശിയെ ഭീതിയിലാക്കുകയും, സാമ്പത്തികരംഗം തകിടം മറിക്കുകയും, സാമൂഹ്യജീവിതം ഇല്ലാതാക്കുകയും ചെയ്ത ഈ രോഗത്തിന് അന്ത്യം കാണാന്‍, രോഗമുക്തമായ, ഐശ്വര്യപൂര്‍ണമായ ഭാവിക്കായി, വാക്‌സിന്‍ പദ്ധതിയുമായി നാം പൂര്‍ണമായി യോജിച്ചു പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു.
Also Read: വാക്‌സിന്‍ എത്തി, ഇനി കോവിഡാനന്തര കാലത്തെക്കുറിച്ച് ചിന്തിക്കാം
Dr Jayakrishnan .T
14 Jan 2021, 02:51 PM
Dr Josekurian, Currently it is now known that the immunity against Covid will persist for long time in recoverd persons . The antibody existence was proved among recovered cohorts for more than 6 months and the follow study is still continuing. More than that it the cell mediated immunity is important in Covid which will persist for years. Similarly medical science expect long time immunity from currently vaccines . Rather than that in an immune person repeated natural subclinical infections will act as booster dose , so repeated booster may not be needed.
DrJose Kurian Kattukaran
13 Jan 2021, 10:24 PM
Longevity of immunity by vaccination is still unknown, so protection methods may have to be continued until it is decided .It is a mirage world. If short, interval boosters may be needed.IIf intranasal application of vaccine is freely available , then the hey day starts against Covid ,which may persist till 2022 half as history of previous pandemics teach us.
Bhaskaran Nambudiripad
13 Jan 2021, 01:50 PM
സംശയ നിവാരണ വിവരണത്തിന്നു നന്ദി.....
Sugathan ME
13 Jan 2021, 12:52 PM
Simple & unequivocal.
ഡോ. മനോജ് വെള്ളനാട്
Mar 03, 2021
5 Minutes Read
ഡോ. ജയകൃഷ്ണന്‍ എ.വി.
Feb 13, 2021
4 Minutes Read
ഡോ: ബി. ഇക്ബാല്‍
Jan 27, 2021
4 minutes read
അനിവര്‍ അരവിന്ദ് / ജിന്‍സി ബാലകൃഷ്ണന്‍
Jan 26, 2021
38 Minutes Listening
ഡോ. വി.ജി. പ്രദീപ്കുമാര്‍
Jan 12, 2021
10 Minutes Read
ഡോ.എ.കെ. അബ്ദുൽ ഹക്കീം
Jan 10, 2021
7 Minutes Read
മുരുകന്‍ കോട്ടായി / അര്‍ഷക് എം.എ.
Jan 04, 2021
12 Minutes Read
എസ്. അനിലാൽ
Dec 11, 2020
12 Minutes Read
MA SHIHAB VETTOM
17 Jan 2021, 07:30 PM
രോഗം വന്നു 90 ദിവസം കഴിഞ്ഞാണ് ഇവിടെ ഗൾഫു നാടുകളിൽ വാക്‌സിൻ എടുക്കാൻ അനുവദിക്കുന്നോള്ളൂ. മുകളിൽ പറഞ്ഞിരിക്കുന്നത് 14 ദിവസം കഴിഞ്ഞാൽ എടുക്കാമെന്നും !!!