ഇടപെടാൻ പൊലീസോ കോടതിയോ കമ്മിഷനോ മാധ്യമങ്ങളോ പോലുമില്ലാത്ത വിദ്വേഷ പ്രചാരണം

ഔറംഗസേബ് തകർത്ത ക്ഷേത്രങ്ങളെക്കുറിച്ച് രാഹുൽഗാന്ധി മൗനം പാലിക്കുന്നു, ഹിന്ദു രാജാന്മാരെ പ്രകീർത്തിക്കുന്നില്ല എന്നിങ്ങനെയാണ് മോദി കർണ്ണാടകയിൽ പ്രസംഗിച്ചത്. രാഹുൽഗാന്ധി വന്നാൽ പശു മാംസം കഴിക്കാൻ അവകാശം കൊടുക്കുമെന്ന് അമിത് ഷാ ഇതിനെ പിന്തുടരുന്നു. സംവരണം നൽകി മുസ്‍ലിംകൾക്ക് പൊതുസ്വത്ത് നൽകുമെന്ന് യോഗി വീണ്ടും കുളം കലക്കുന്നു. 2019- ലും സമാനമായ ചിലത് പറഞ്ഞിട്ടുള്ളവരാണ് ഇവരൊക്കെ. ജയ് ശ്രീറാമും സ്വാമിയേ ശരണവും വിളിച്ച് വോട്ട് ചോദിച്ചവരാണ്. മതം വോട്ടാക്കിമാറ്റി തഴക്കമുള്ളവരാണ്. ഇടപെടാൻ പൊലീസോ കോടതിയോ കമ്മീഷനോ മാധ്യമങ്ങളോപോലും ഇല്ല എന്നതാണ് വർത്തമാന ഇന്ത്യയുടെ ദുരന്തം. ജനങ്ങളെങ്കിലും ഇടപെട്ടേ തീരൂ. നമ്മൾ ഇടപെട്ടില്ലെങ്കിൽ ഇനി ഇന്ത്യയുണ്ടാവില്ല. മൗനം എല്ലാകാലവും നമുക്ക് അലങ്കാരമാവുകയില്ല.

Comments