"പൊലീസ് തോക്ക് കൊണ്ട് തലയടിച്ചു പൊട്ടിച്ചു. ആശുപത്രി ബാത്റൂമിലും വെച്ച് അടിച്ചു" മുത്തങ്ങ സമരത്തിലെ ആക്ടിവിസ്റ്റ് കവിത സംസാരിക്കുന്നു.

മുത്തങ്ങയിൽ ഭൂസമരം നടത്തിയ ഗോത്രസമൂഹത്തിനു നേരെ 2003 ൽ പൊലീസ് നടത്തിയ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കവിത സംസാരിക്കുന്നു. അന്ന് ഇരുപതുകളുടെ തുടക്കത്തിലായിരുന്നു കവിതയുടെ പ്രായം. അന്നേറ്റ മർദ്ദനത്തിൻ്റെയും പ്രതിചേർക്കപ്പെട്ട് പിന്നീടുള്ള 23 വർഷം കോടതികൾ കയറിയിറങ്ങിയതിൻ്റെയും വേദന കവിതയുടെ കണ്ണുകളിൽ നിറഞ്ഞ് കിടക്കുന്നുണ്ട്. ഗോത്രജനതയുടെ ഭൂമിയ്ക്കു വേണ്ടിയുള്ള അവകാശസമരം, നീതിയ്ക്കായുള്ള വേദന സഹിച്ച് ഈ കാലത്തും മുന്നോട്ടു പോവുകയാണ്. കവിതയുടെ പങ്കാളി അനിൽകുമാറും ഗോത്ര മഹാസഭാ പ്രവർത്തകരായ ബിനുവും രമേശനും ഗീതാനന്ദനുമെല്ലാം പൊലീസുകാരനെ ആക്രമിച്ചുവെന്ന കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലടയ്ക്കപ്പെട്ടപ്പോൾ അനുഭവിച്ച വേദനയെക്കുറിച്ചും കവിത സംസാരിക്കുന്നു. പൊതു സമൂഹം ഈ പറച്ചിൽ കേൾക്കണം. അടിച്ച് പൊട്ടിച്ച തലയിൽ വീണ്ടും ലാത്തികൊണ്ട് കുത്തുന്ന പൊലീസിൻ്റെ ക്രൂരതയെക്കുറിച്ചാണ് ഈ സംഭാഷണം.


Summary: Kavita, who was seriously injured in a police attack on a tribal community in Muthanga in 2003, speaks out.


കവിത

2003-ൽ മുത്തങ്ങയിൽ നടന്ന ആദിവാസികളുടെ കുടിൽ കെട്ടി സമരത്തിൽ പ​ങ്കെടുത്തതിന് പൊലീസിന്റെ അതിക്രൂരമായ മർദ്ദനത്തിനിരയായി. രണ്ട് കേസുകളിൽ പ്രതിയാക്കപ്പെട്ടുവെങ്കിലും കോടതി കുറ്റമുക്തയാക്കി.

മനില സി. മോഹൻ

ട്രൂകോപ്പി സി.ഇ.ഒ, മാനേജിംഗ് എഡിറ്റർ

Comments