കേരളത്തിന്റെ പ്രശ്നങ്ങളിൽ പിണറായി വിജയന്റെ മറുപടി

തുടർ ഭരണം ലഭിച്ച ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ ഒരു മാധ്യമത്തിന് നൽകുന്ന ആദ്യ അഭിമുഖമാണിത്. ഇന്ത്യയുടെ ഫെഡറൽ സംവിധാനത്തിന് നേരെയുയർന്നിട്ടുള്ള ഭീഷണി, സംസ്ഥാനങ്ങൾ തമ്മിലുണ്ടാവേണ്ട ഐക്യം, സാമ്പത്തിക സംവരണ വിഷയത്തിലും 80:20 ന്യൂനപക്ഷ സംവരണ വിഷയത്തിലുമുള്ള സർക്കാർ നിലപാട്, സൈബർ സ്പേസിൽ നടക്കുന്ന വർഗ്ഗീയ-വിദ്വേഷ പ്രചാരണങ്ങൾ, ആരോഗ്യ പ്രവർത്തകരുടെ കോവിഡ് കാലത്തെ ജീവിത - പ്രൊഫഷണൽ പ്രതിസന്ധി, കോവിഡ് കാലം ദരിദ്രരാക്കിയ ആർട്ടിസ്റ്റുകളുടെ ജീവിതം, കെ.റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട കുടിയൊഴിപ്പിക്കൽ, പരിസ്ഥിതി സംരക്ഷണവും വികസന പ്രവർത്തനങ്ങളും, ഉത്പാദന മേഖലയിലെ സ്വയം പര്യാപ്തത, ആഭ്യന്തര വകുപ്പും പൊലീസിന്റെ രാഷ്ട്രീയവും തുടങ്ങിയ വിഷയങ്ങളിലുള്ള ചോദ്യങ്ങൾക്ക് വിശദമായ ഉത്തരമാണ് മുഖ്യമന്ത്രി ഈ ദീർഘ അഭിമുഖത്തിൽ നൽകിയത്.

ഈ വിഷയങ്ങളിലെല്ലാമുള്ള മുഖ്യമന്ത്രിയുടേയും സർക്കാരിന്റേയും നിലപാടുകളിൽ യോജിക്കുകയും വിയോജിക്കുകയും ചെയ്യേണ്ടതായ നിരവധി ഘടകങ്ങളുണ്ട്. അത്തരത്തിലുള്ള ക്രിയാത്മകവും ജൈവികവുമായ രാഷ്ട്രീയ സംവാദത്തിന് വഴിതുറക്കുകയാണ് ട്രൂകോപ്പി. വ്യക്തിപരവും വൈകാരികവുമായ ആരോപണ പ്രത്യാരോപണങ്ങൾ കോവിഡ് കാലത്തിലൂടെ കടന്നുപോകുന്ന കേരളത്തിന് ഒരു ഗുണവും ഉണ്ടാക്കാൻ പോകുന്നില്ല. രോഗാതുരരായ, കടുത്ത സാമ്പത്തിക പ്രതിസന്ധികളെ നേരിടുന്ന, വിദ്യാഭ്യാസ രംഗത്തും തൊഴിൽ രംഗത്തും ആശങ്കകൾ നിറയുന്ന ഒരു കാലത്ത് രാഷ്ട്രീയമായ ചോദ്യം ചോദിക്കലുകൾക്കാണ് ഏറ്റവും പ്രസക്തിയുള്ളത്. അത്തരം ചോദ്യങ്ങളോട് ഭരണകൂട അദ്ധ്യക്ഷൻ നടത്തുന്ന പ്രതികരണങ്ങൾ ഒരു തുടർ സംവാദത്തിന് കാരണമാവുകയും വേണം.

Comments