സലിംകുമാർ : ഒരേ മുറിവിൽ നിന്നുള്ള ചിരിയും സങ്കടവും

സലിം കുമാറിന്റെ വിയോഗത്തോടെ, ചിരിയും സങ്കടവും പലപ്പോഴും ഒരേ മുറിവിൽ നിന്നാണ് ഉണ്ടാകുന്നതെന്ന് മനസ്സിലാക്കിയ മറ്റൊരു കലാകാരനെക്കൂടിയാണ് മലയാള സിനിമയ്ക്ക് നഷ്ടമായത്. കെ.എം. സീതി എഴുതുന്നു.

ലിം കുമാറിന്റെ വിയോഗത്തോടെ, ചിരിയും സങ്കടവും പലപ്പോഴും ഒരേ മുറിവിൽ നിന്നാണ് ഉണ്ടാകുന്നതെന്ന് മനസ്സിലാക്കിയ മറ്റൊരു കലാകാരനെക്കൂടിയാണ് മലയാള സിനിമയ്ക്ക് നഷ്ടമായത്. ചാർളി ചാപ്ലിൻ മുതൽ റോബിൻ വില്യംസ് വരെയും, അടൂർ ഭാസി, ബഹദൂർ, എസ്.പി. പിള്ള, ജഗതി ശ്രീകുമാർ, ഇന്ദ്രൻസ്, ഇന്നസെന്റ് എന്നിവർ മുതൽ സലിം കുമാർ വരെയുമുള്ള മഹാൻമാരായ ഹാസ്യനടന്മാർ നമുക്ക് കാണിച്ചുതന്നത് ഹാസ്യം എന്നത് ദുരന്തത്തിന്റെ വിപരീതമല്ല, അതിന്റെ ഏറ്റവും അടുത്ത സഹചാരിയാണെന്നാണ്. നമ്മളെ ചിരിപ്പിക്കുന്നതിനൊപ്പം തന്നെ, ഓരോ പുഞ്ചിരിയ്ക്ക് പിന്നിലുമുള്ള ആർദ്രമായ മനുഷ്യത്വത്തെക്കൂടി തൊട്ടുകാണിച്ചു തന്നു എന്നതാണ് അവരുടെ സവിശേഷത. ഓർക്കാൻ ഒരു അബൂട്ടിക്ക, സാമുവൽ, ആമു എളാപ്പ, മണികണ്ഠൻ, ഷണ്മുഖൻ…എത്ര എത്ര കഥാപാത്രങ്ങൾ

READ: നര്‍മ്മത്തിന്റെ ശരീരഭാഷ


Summary: K. M. Seethi writes about the passing of Salim Kumar, who died on June 6, 2026, at the age of 56.


കെ.എം. സീതി

രാജ്യാന്തര പഠന വിദഗ്ധൻ, എം.ജി. സർവകലാശാല ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ സോഷ്യൽ സയൻസ് റിസർച്ച് ഡയറക്ടർ.

Comments