യു.ഡി.എഫിലെ സഹതാപ നടന്മാരാണ്
എന്റെ രക്തത്തിനുവേണ്ടി
സംഘ്പരിവാറിനെ പ്രചോദിപ്പിച്ചത്
യു.ഡി.എഫിലെ സഹതാപ നടന്മാരാണ് എന്റെ രക്തത്തിനുവേണ്ടി സംഘ്പരിവാറിനെ പ്രചോദിപ്പിച്ചത്
‘‘സംഘപരിവാറിന്റെ തന്ത്രം പൊളിഞ്ഞപ്പോള്‍ അവരൊന്ന് സ്തംഭിച്ചുനിന്നു. അവര്‍ക്ക് അതിനോട് എങ്ങനെ പ്രതികരിക്കണമെന്നറിയില്ലായിരുന്നു. അതുകൊണ്ടാണ്, മുജാഹിദ് സമ്മേളനത്തിന്റെ ആദ്യ ദിവസങ്ങളില്‍ അവര്‍ മൗനികളായിരുന്നത്. അപ്പോഴാണ് ഈ പറഞ്ഞ സഹതാപനടന്മാരിറങ്ങി, നിങ്ങളെന്താണ് ബ്രിട്ടാസിന്റെ രക്തത്തിന് വേണ്ടി പോവാത്തത്? നിങ്ങള്‍ പോയി ബ്രിട്ടാസിന്റെ രക്തം കുടിക്ക് എന്ന് ആഹ്വാനം ചെയ്യുന്നത്. തന്ത്രം പൊളിഞ്ഞ് സ്തംഭിച്ചു നിന്ന സംഘ്പരിവാറിനെ പ്രചോദിപ്പിച്ചത് ഈ പറഞ്ഞ സഹതാപനടന്മാരാണ്''- ജോൺ ബ്രിട്ടാസ് എം.പി സംസാരിക്കുന്നു.
5 Jan 2023, 10:31 AM
കോഴിക്കോടുനടന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തില്‍ സംഘ്പരിവാറിന്റെ ഗൂഢതന്ത്രത്തെക്കുറിച്ചും മുസ്ലിംകള്ക്കും പിന്നാക്കക്കാര്‍ക്കും ലഭിക്കേണ്ട പ്രാതിനിധ്യത്തെക്കുറിച്ചും പ്രസംഗിച്ചതിന് തനിക്കെതിരെ തിരിഞ്ഞ യു.ഡി.എഫ് നേതാക്കളുടെ നിലപാട് നടുക്കമുണ്ടാക്കുന്നതാണെന്ന് ജോണ്‍ ബ്രിട്ടാസ് എം.പി.
ട്രൂ കോപ്പി തിങ്ക് എഡിറ്റര്‍ ഇന്‍ ചീഫ് മനില സി. മോഹനു നല്കിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം യു.ഡി.എഫിന്റെ ഇരട്ടത്താപ്പിനെ വിമര്‍ശിച്ചത്.
‘‘ഈ സംഭവത്തില്‍ എനിക്ക് സഹതാപം തോന്നുന്ന ‘ആര്‍ട്ടിസ്റ്റുകളാ'ണ് യു.ഡി.എഫിന്റെ ചില ആളുകള്‍. സഹനടന്മാര്, ഉപനടന്മാര്‍, എന്നതിനുപകരം സഹതാപ നടന്മാര് എന്നൊരു പുതിയ വിഭാഗത്തെ ഞാന്‍ സൃഷ്ടിക്കുകയാണ്. അതിലാണ് ബഷീറും ഫിറോസുമെല്ലാം വരുന്നത്. ആ വേദിയില്‍ മുസ്ലിംലീഗിനെകുറിച്ചോ, യു.ഡി. എഫിനെകുറിച്ചോ കോണ്‍ഗ്രസിനെക്കുറിച്ചോ ഞാന്‍ ഒരക്ഷരം പറഞ്ഞില്ല. സംഘപരിവാറിന്റെ ഗൂഢതന്ത്രത്തെകുറിച്ചും, മുസ്ലിംകള്ക്കും പിന്നാക്കക്കാര്‍ക്കും കിട്ടേണ്ട പ്രാതിനിധ്യത്തെ കുറിച്ചുമാണ്. എന്തുകൊണ്ട് ഇവര്‍ എനിക്കെതിരെ തിരിഞ്ഞു. ഇവര്‍ അവിടെ എന്റെ പേരെടുത്ത് പല തവണ പ്രസംഗിച്ചു. അതെന്നെ നടുക്കുന്നു. ഇവര്‍ക്ക് ചിന്താശീലം ഇത്ര നഷ്ടപ്പെട്ടോ. രാജ്യം നേരിടുന്ന വെല്ലുവിളികളെ കുറിച്ച് ഇവര്‍ ഇത്ര അജ്ഞരാണോ? എനിക്കവരോട് ദേഷ്യമല്ല, സഹതാപമാണ്. അതുകൊണ്ടാണ് ഞാനവരെ സഹതാപനടന്മാരെന്ന് വിളിച്ചത്.''

‘‘പ്രതിനിധ്യത്തെക്കുറിച്ചും പ്രാതിനിധ്യമില്ലായ്മയെക്കുറിച്ചും പാര്‍ലമെന്റില്‍ ഞാനടക്കമുള്ളവര്‍ ചര്‍ച്ച ചെയ്യുന്നതാണ്. ഇന്ത്യപോലൊരു രാജ്യത്ത് ഒരു പിന്നാക്ക- ദലിത്- ന്യൂനപക്ഷ ജഡ്ജി ഉന്നത നീതിപീഠത്തില്‍ വരാന്‍ 80 കള്‍ വരെ കാത്തുനില്ക്കേണ്ടിവന്നു എന്നുപറയുന്നത് നമുക്ക് അപമാനകരമല്ലേ എന്ന് ഞാന്‍ എടുത്തെടുത്ത് പാര്‍ലമെന്റില്‍ ചോദിച്ചിട്ടുണ്ട്. അതിനപ്പുറമല്ലല്ലോ ഇത്.യൂണിഫോം സിവില്‍ കോഡ് എന്നുപറഞ്ഞ് ഏത് കോഡാണ് അടിച്ചേല്‍പ്പിക്കുന്നത്? എന്തുകൊണ്ടാണ് 21-ാം ലോ കമീഷന് ഇങ്ങനെയൊരു യൂണിഫോം സിവില്‍ കോഡിന്റെ ആവശ്യമില്ല, അതിന്റെ പ്രസക്തിയില്ല എന്നുപറഞ്ഞത് എന്തുകൊണ്ട് എന്ന് ഞാന്‍ എത്രയോ തവണ അവിടെ ചോദിച്ചിട്ടുള്ളതാണ്. ഇതെല്ലാം ഞാനവിടെ ഉയര്‍ത്തുന്ന വിഷയങ്ങളാണ്. ഡല്‍ഹിയിലില്ലാത്ത തര്‍ക്കം യു.ഡി.എഫുകാര്‍ക്ക് എന്തുകൊണ്ടാണ് ഇവിടെയുണ്ടായതെന്ന് മനസിലാവുന്നില്ല.''
‘‘സംഘപരിവാറിന്റെ തന്ത്രം പൊളിഞ്ഞപ്പോള്‍ അവരൊന്ന് സ്തംഭിച്ചുനിന്നു. അവര്‍ക്ക് അതിനോട് എങ്ങനെ പ്രതികരിക്കണമെന്നറിയില്ലായിരുന്നു. അതുകൊണ്ടാണ്, മുജാഹിദ് സമ്മേളനത്തിന്റെ ആദ്യ ദിവസങ്ങളില്‍ അവര്‍ മൗനികളായിരുന്നത്. അപ്പോഴാണ് ഈ പറഞ്ഞ സഹതാപനടന്മാരിറങ്ങി, നിങ്ങളെന്താണ് ബ്രിട്ടാസിന്റെ രക്തത്തിന് വേണ്ടി പോവാത്തത്? നിങ്ങള്‍ പോയി ബ്രിട്ടാസിന്റെ രക്തം കുടിക്ക് എന്ന് ആഹ്വാനം ചെയ്യുന്നത്. തന്ത്രം പൊളിഞ്ഞ് സ്തംഭിച്ചു നിന്ന സംഘ്പരിവാറിനെ പ്രചോദിപ്പിച്ചത് ഈ പറഞ്ഞ സഹതാപനടന്മാരാണ്.’’
‘‘വിവാദവുമായി ബന്ധപ്പെട്ട് മുജാഹിദ് സംഘടനയുടെ ഭാഗത്തുനിന്ന് ഒരാളും എന്നെ വിളിച്ചിട്ടില്ല, എന്നാല്‍ അണികളില്‍ പലരും വിളിച്ച് അഭിനന്ദിച്ചു. ശക്തമായി നിലപാട് പറയുമെന്നതുകൊണ്ടാണ് നിങ്ങളെ ഞങ്ങള്‍ ക്ഷണിച്ചത്, അത് ശക്തമായി പറഞ്ഞു, അത് കേള്‍ക്കാന്‍ തന്നെയാണ് ഞങ്ങളും വന്നത് എന്നാണ് അവരെന്നോടു പറഞ്ഞത്. എന്നാല്‍, ഇത് വളച്ചൊടിച്ച് അവര്‍ക്കെതിരെയാണ് ഞാന്‍ സംസാരിച്ചെതെന്ന് വരുത്തിത്തീര്‍ക്കാന്‍ പലരും ശ്രമിക്കുന്നുണ്ടെന്നത് ശരിയാണ്. ഇങ്ങനെയുള്ള വേദികളില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയങ്ങള്‍ മാത്രമാണ് ഞാന്‍ സംസാരിച്ചത്. അവ വളരെ പ്രസക്തമാണ്.’’- ബ്രിട്ടാസ് പറഞ്ഞു.
ജോണ്‍ ബ്രിട്ടാസുമായുള്ള അഭിമുഖത്തിന്റെ പൂര്‍ണരൂപം വായിക്കാം.
എം.പി
എഡിറ്റര്‍-ഇന്‍-ചീഫ്, ട്രൂകോപ്പി.
കെ.ടി. കുഞ്ഞിക്കണ്ണൻ
Mar 26, 2023
11 Minutes Read
മനില സി. മോഹൻ
Mar 25, 2023
7 Minutes Watch
ജോണ്‍ ബ്രിട്ടാസ്
Mar 24, 2023
3 Minutes Read
നിഖിൽ മുരളി
Mar 23, 2023
55 Minutes watch
എ.കെ. മുഹമ്മദാലി
Mar 17, 2023
52 Minutes Watch
ദീപന് ശിവരാമന്
Mar 10, 2023
17 Minutes Watch