വെളഞ്ചിപക്കി

മുള്ളുക്കുറുമ ഭാഷയിലെഴുതിയ കവിതയും അതിന് കവിയുടെ തന്നെ മലയാള പരിഭാഷയും.

പുഞ്ചവേല് ചോപ്പ് പോച്ചിയ കാളമായി
നാള് മുട്ടന മേലെ കീളന്‍ പക്കി പൊതുക്കാം കൂടി കെനവ് എമ്പാടും കീളന്‍ കണ്ട്
കാടയ കാടൊക്ക മറികള കൂട്ട്‌ള് തീനി തെണ്ടണും അന്തി നേരം കലപില കൂട്ടം കൂടി
എര്‌തെ തൂരേക്ക് പെയ്യി തണ്ണീയും,
തീനും തിണണും
നെല്ല്ണ കൊത്‌റ് കൊത്തി കൊറിച്ച്
മര ചെല്ലമ പാട്ട് പാടണും

കീളണ മുട്ട ഒമ്മിണി തോതം കയിഞ്ഞപ്പ
മറി വിരിഞ്ഞ് കീ കീ കരഞ്ഞ്.
തീനിക്ക് വായിതൊറന്ന് കരച്ചയി
വായിലിന് തീനി കക്കി കൊടുത്ത്

ഓരോ തോതം കയ്യും തോറും
ഓമവും ഒരോ ഏറകയും വന്ന്
അന്ന് കെത്‌റ് കൊത്താവ പുഞ്ച വേലേക്ക് പെയ്യി
നല്ല കത്‌റ് കണ്ടം നോക്കി തോട് തെണ്ട്‌ളെ മരത്ത്മ ഏളച്ച് ആമരത്തള് മെനിച്ചന്‍ വെച്ച വെളഞ്ചി
കോളിളെ വെളഞ്ചി എറകലൊട്ടി പൊടച്ച് പൊടച്ച് കരഞ്ഞ് പാറുവ ചായ്ക്കണ്ട് താളേക്ക് വീണ് തന്ന മറികള ഊവനത്തിള് പിന്നെയും
പൊടച്ച് പൊടച്ച് കരഞ്ഞ്
വെളഞ്ചി വെച്ച മെനിച്ചെ പാഞ്ഞ് വന്ന്
കീളണ പിടിയിട്ട്
കണ്ണ് തുള്ളി വിള്ത്തി കീളന്‍
കരഞ്ഞ് കരഞ്ഞ് പറഞ്ഞ്
എന്ന കൊല്ലലി.
എന്ന കാത്ത് മരപൊര്‌ള് നാള് മറിക ഉണ്ട്
അവെക്ക് തീനി കൊടുത്ത് വെരുമ്പ
എന്ന കൊണ്ടയ്‌ക്കെന്‍

ആക്ര മൂത്ത മെനിച്ചെന്‍
കരച്ചന കേക്കാണ്ട് കീളണ നെഞ്ഞില്
കറുത്ത് തടിച്ച വെരള് നെക്കി പിടിച്ച് പ്രാണനൊമ്പെല് കീളന്‍ പൊടച്ച് കരഞ്ഞ്
പറക്ക മാറ്റത്ത മറികള മൊഖം
അമ്മ കീളണ മനസിള് തീയായി

ചീമം നിന്ന കീളണ കൊങ്കിടിലിട്ട്
വെളഞ്ചിക്കാറെന്‍ നടന്ന്
പെയ്യ തണ്ണീക്കും തീന്ക്കും മറിക
കരച്ചന മേലെ കരച്ചായി

അപ്പന്‍ കീളേ അമ്മ കീള ണ കാത്ത് കാത്ത് തളന്ന്
തീനും തണ്ണീയും അമ്മ…
പക്കിയും ഇല്ലാണ്ട് ഒര്‍ന്ന് ഒര്‍ന്ന്
ഒച്ച മാഞ്ഞ് വായും തൊറന്ന്
ഒരോ മറികളെയും ചീമം കടന്ന്

ഇത് കണ്ട് അപ്പന്‍ കീളന്‍.....
നെഞ്ഞി പൊട്ടി---
മരത്തിള്ണ് താളേക്ക്
വീണ് തീര്‍ന്ന്...

മലയാള പരിഭാഷ:
വിളഞ്ഞിപ്പക്ഷി

പുഞ്ചവയല്‍ ചോപ്പ് പുതച്ച കാലമായി
നാല് മുട്ടകളിട്ട് പച്ച കിളി അതില്‍ അടയിരുന്നു.
ഒരു പാട് സ്വപ്നങ്ങള്‍ കിളികള്‍ കണ്ടു
കാടായ കാടൊക്കെ
മക്കളുമായി പറന്ന് നടന്ന്
വെള്ളവും തീറ്റയും തേടണം.
അന്തി നേരത്ത് മരചില്ലയില്‍ ഇരുന്ന്
കലപില വര്‍ത്താനം പറയണം.
രാവിലെ ഏറെ ദൂരെ പോയി
വെള്ളവും തീറ്റയും തേടണം.
നെല്‍കതിര്‍ കൊത്തി കൊറിച്ച് മരച്ചില്ലയില്‍
പാട്ട് പാടണം.

ദിവസങ്ങള്‍ പോയപ്പോള്‍
മുട്ടകള്‍ വിരിഞ്ഞു.
കീ...കീ…
കുഞ്ഞുങ്ങള്‍ തീറ്റയ്ക്ക് വായ് കീറിക്കരഞ്ഞു.
അമ്മക്കിളി ഭക്ഷണം കുഞ്ഞുവായില്‍ കക്കി.

ദിവസങ്ങള്‍ കഴിയെ
രോമവും ചിറകിലെ തൂവലും പൊടിച്ചു തുടങ്ങി
കതിര് കൊത്താന്‍
വിളഞ്ഞ പുഞ്ച നെല്‍പാടത്തേക്ക്
അമ്മക്കിളി പോയി.
നല്ല കതിരു വയല്‍ നോക്കി
തോടരികിലെ ഒരു മരത്തില്‍ ഇരുന്നു.
മനുഷ്യര്‍ പക്ഷിയെ പിടിക്കാന്‍
പശക്കോല് വെച്ചതറിയാതെ
പശക്കോല്‍ ചിറകിലൊട്ടി പറക്കാന്‍ കഴിയാതെ പിടഞ്ഞ് പിടഞ്ഞ്…

പശക്കോല് വെച്ച മനുഷ്യന്‍
ഓടിയെത്തി കിളിയെ പിടിച്ചു...
കണ്ണീര്‍ വീഴ്ത്തി കരഞ്ഞു,
''എന്നെ കൊല്ലല്ലേ....
എന്റെ വരവും കാത്ത് കൂട്ടില്‍ നാല് കുഞ്ഞുങ്ങള്‍''
അവര്‍ക്ക് കതിര്‍ കൊടുത്ത് വരാം !
എന്നിടെന്നെ കൊണ്ടുപോയ്ക്കോളൂ….’’

ആര്‍ത്തി മൂത്ത തടിച്ച കുറുത്ത വിരല്‍
ഒന്നും കേള്‍ക്കാതെ കിളിയുടെ നെഞ്ചിലമര്‍ത്തി പരന്ന വേദനയില്‍ പിടയുമ്പോഴും
അമ്മക്കിളിയുടെ മനസ്സില്‍
കുഞ്ഞുങ്ങളുടെ ഗതി ഓര്‍ത്ത് തീപെയ്ത്ത്...

വെള്ളമില്ല തീറ്റയില്ല അമ്മയുമില്ല
തളര്‍ന്ന് നാലു കുഞ്ഞുങ്ങളുടെ
വായ തുറന്ന് ജീവന്‍ പൊടിഞ്ഞു പോകുന്നു...

ഇത് കണ്ട് അച്ഛന്‍ കിളി
നെഞ്ചു പൊട്ടി
മരത്തില്‍ നിന്നു താഴെ വീണ്
തീരുന്നു.


രാമചന്ദ്രൻ കണ്ടാമല

അഞ്ച് ഗോത്രഭാഷകളറിയുന്ന കവിയാണ് രാമചന്ദ്രൻ കണ്ടാമല. സ്വന്തം ഭാഷയായ മുള്ളുക്കുറുമ ഭാഷയും സഹ ഗോത്രഭാഷകളായ കാട്ടുനായ്ക്ക, ബെട്ടക്കുറുബ, റാവ്ളേറ്, പണിയ എന്നിവയും സ്വന്തം ഭാഷപോലെ കൈകാര്യം ചെയ്യും. കവിതയും ലേഖനങ്ങളും മലയാളം അടക്കം ആറു ഭാഷയിലും എഴുതും. രാമചന്ദ്രൻ തയാറാക്കിയ ഗോത്രഭാഷാ നിഘണ്ടു കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിക്കുന്നുണ്ട്.

Comments