ഇസ്ലാമോഫോബിയയും ഇസ്ലാം അകപ്പെട്ട അവസ്ഥയും

പോളിക്രോമാറ്റിക് അയ ഒരു സമൂഹത്തെ ചുരണ്ടി മോണോക്രോമാറ്റിക് ആക്കുന്ന ഇന്ത്യൻ അവസ്ഥയിലാണ് ഒരു ആർടിസ്റ്റ് എന്ന നിലയിൽ റിയാസ് കോമുവിന്റെ ജീവിതം. ഒരുഭാഗത്ത് ഇസ്ലാമോഫോബിയയുടെ പ്രശ്നങ്ങൾ. മറുഭാഗത്ത് ഇസ്ലാം സ്വയം അകപ്പെട്ടിരിക്കുന്ന ചുഴി. ഈ സങ്കീർണ സന്ദർഭത്തിൽ കലാകാരനായി ജീവിക്കുക ബുദ്ധിമുട്ടാണോ? റിയാസിന്റെ കല സാക്ഷാത്കാരങ്ങളിൽ കോൺസ്റ്റിറ്റ്യൂഷൻ കടന്നു വരുന്നതെങ്ങനെയെന്നും , വിവാൻ സുന്ദരം ഇന്ത്യൻ ആർട്ടിൽ സൃഷ്ടിച്ച വിപ്ലവവും മീഡിയാറ്റിക് റിയലിസവും ചർച്ച ചെയ്യുന്ന രണ്ടാം എപ്പിസോഡ്.

Watch: ചരിത്രവും കലയും എന്നിൽ ചെയ്തിട്ടുള്ള ഇടപെടലുകൾ


Summary: Indian Artist and curator Riyas Komu talks about Islamophobia in india . Interview series with Kamalram Sajeev 'The Constitution of Art' part 2.


റിയാസ് കോമു

സർ ജെ. ജെ. സ്കൂൾ ഓഫ് ആർട്ടിൽനിന്നും പെയിന്റിങ്ങിൽ മാസ്റ്റർ ഡിഗ്രി. ഉരു ആർട്ട്‌ ഹാർബറിൻറെ സ്ഥാപകൻ. കൊച്ചി മുസിരിസ് ബിനാലെയ്ക്ക് രൂപം നൽകിയ സ്ഥാപകാംഗങ്ങളിലൊരാൾ. ലോകത്തിലെ പ്രധാന കലാകേന്ദ്രങ്ങളിലും പ്രദർശനങ്ങളിലും ചിത്രങ്ങളും ശില്പങ്ങളും ഇൻസ്റ്റലേഷനുകളും അവതരിപ്പിച്ചിട്ടുണ്ട്. സമകാലിക രാഷ്ട്രീയ - സാംസ്‌കാരിക യാഥാർഥ്യങ്ങളിൽ ഇടപെട്ടുകൊണ്ടു പ്രവർത്തിക്കുന്ന മൾടിമീഡിയ ആർട്ടിസ്റ്റും ക്യൂറേറ്ററും കലാചിന്തകനും. ഇപ്പോൾ മുംബെയിൽ താമസിക്കുന്നു.

കമൽറാം സജീവ്

ട്രൂകോപ്പി സി.ഇ.ഒ, മാനേജിംഗ് എഡിറ്റർ.

Comments