ഭിന്നശേഷി സമൂഹവും അതിന് പുറത്തുള്ളവരും

ന്ന് ലോക ഓട്ടിസം അവെയർനെസ്സ് ഡേ ആണ്. ഭിന്നശേഷിക്കാരായ കുട്ടികളെ, മുതിർന്നവരെ സമൂഹം എങ്ങനെയാണ് ഉൾക്കൊള്ളുന്നത്, ഉൾക്കൊള്ളേണ്ടത് എന്ന വിഷയത്തെ മുൻനിർത്തിയുള്ള ചർച്ച.

നമ്മുടെ സ്കൂളുകൾ, സ്ഥാപനങ്ങൾ, തൊഴിലിടങ്ങൾ ഒക്കെ ഡിസെബിലിറ്റിയുള്ളവരെ ഉൾക്കൊള്ളാൻ എങ്ങനെയാണ് മാറേണ്ടത് ? നമ്മുടെ സ്കൂളുകൾ ആർക്ക് വേണ്ടിയാണ് ഉണ്ടാക്കിയിരിക്കുന്നത്? ഭിന്നശേഷിക്കാരായവരെ പരാമർശിക്കുമ്പോൾ നമ്മുടെ ഭാഷ ഇനിയുമെത്ര കരുതൽ കാണിക്കണം?

കോംപോസിറ്റ് റീജ്യണൽ സെന്റർ ഡയറക്ടർ ഡോ: റോഷൻ ബിജിലി, സമഗ്ര ശിക്ഷ കേരളയുടെ കോഴിക്കോട് ജില്ലാ പ്രൊജക്റ്റ് കോർഡിനേറ്റർ ഡോ: എ.കെ. അബ്ദുൽ ഹക്കീം, നടക്കാവ് ഓട്ടിസം സെന്ററിലെ സ്പെഷ്യൽ എഡ്യുക്കേറ്ററായ ബീനാകുമാരി എന്നിവർ പങ്കെടുക്കുന്നു.


മനില സി. മോഹൻ

ട്രൂകോപ്പി സി.ഇ.ഒ, മാനേജിംഗ് എഡിറ്റർ

ഡോ. എ.കെ. അബ്​ദുൽ ഹക്കീം

എഴുത്തുകാരൻ, വിദ്യാഭ്യാസ പ്രവർത്തകൻ. സമഗ്ര ശിക്ഷ കേരളയിൽ (എസ്.എസ്.എ) കോഴിക്കോട് ജില്ല പ്രൊജക്റ്റ് കോ ഓർഡിനേറ്റർ. സാഹിത്യ- വിദ്യാഭ്യാസ വിഷയങ്ങളുമായി ബന്ധപ്പെട്ട് 10 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. പുതിയ ടീച്ചറും പുതിയ കുട്ടിയും, ദേശീയ വിദ്യാഭ്യാസ നയത്തിലെ ഒളിയജണ്ടകൾ, സ്കൂളിലെ ഓൺലൈൻ പഠനം, മാറുന്ന വിദ്യാഭ്യാസം, ശിലയിൽ തീർത്ത സ്മാരകങ്ങൾ, അരാജകവാദിയുടെ ആത്മഭാഷണങ്ങൾ,

ആഫ്രിക്കൻ യാത്രകളുടെ സാംസ്കാരിക ദൂരങ്ങൾ, എഴുത്ത് അഭിമുഖം നിൽക്കുന്നു തുടങ്ങിയ പ്രധാന പുസ്തകങ്ങൾ.

Comments