കൊച്ചിയ്ക്ക് ആവശ്യമുണ്ടോ,
കുടിവെള്ളം മുട്ടിക്കുന്ന
ഈ കുത്തക പദ്ധതി?

കൊച്ചിയിൽ 51 ശതമാനം ശുദ്ധജലം പാഴാക്കുന്നു അഥവാ വില കിട്ടാതെ പോകുന്നു, അത് പരിഹരിക്കാൻ വാട്ടർ അഥോറിറ്റിക്ക് കഴിയുന്നില്ല, അതുകൊണ്ട് സ്വകാര്യവത്കരണം എന്ന ന്യായം പറഞ്ഞാണ്, കൊച്ചി നഗരത്തിലെ കുടിവെള്ള വിതരണ ശൃംഖലയുടെ നിയന്ത്രണവും പരിപാലനവും പത്ത് വർഷക്കാലത്തേക്ക് ബഹുരാഷ്ട്ര കമ്പനിക്ക് കൈമാറാൻ നീക്കം നടക്കുന്നത്. എന്നാൽ, എറണാകുളം ജില്ലയിലെ തുരുത്തിക്കരയിൽ അടക്കം രൂപപ്പെടുത്തിയ മാതൃകയുടെ വ്യാപനമല്ലേ യഥാർത്ഥത്തിൽ വേണ്ടത്? അഡ്വ. കെ.പി. രവിപ്രകാശ് എഴുതുന്നു.

2018-ലെ വെള്ളപ്പൊക്കത്തിന്റെ പശ്ചാത്തലത്തിൽ Rebuild Kerala Development Programme (RKDP)- ൽ ഉൾപ്പെടുത്തിയ പദ്ധതിയാണ് ADB- യുടെ സഹകരണത്തോടെയുള്ള തിരുവനന്തപുരത്തേയും കൊച്ചിയിലേയും ശുദ്ധജലവിതരണത്തിന്റെ നവീകരണം.
2050-ലെ ആവശ്യം മുൻനിർത്തി സമഗ്ര ശുദ്ധജലവിതരണ നവീകരണമാണ് ലക്ഷ്യമിടുന്നത്. ആദ്യ ഘട്ടത്തിൽ കൊച്ചിയിലും തുടർന്ന് തിരുവനന്തപുരത്തുമാണ് ഉദ്ദേശിക്കുന്നത്. തൊഴിലാളി സംഘടനകളുടെ വലിയ എതിർപ്പിനെത്തുടർന്ന് പദ്ധതി ആരംഭിക്കുന്നതിൽ മെല്ലെപ്പോക്ക് നയമാണ് സർക്കാർ എടുത്തിരിക്കുന്നത്. MOU (Memorandum of Understanding) ഒപ്പുവയ്ക്കാൻ, കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ADB- യുമായി നിരന്തര ചർച്ചകൾ നടത്തി, മുന്നൊരുക്കങ്ങളുടെ ഭാഗമായി ആഗോള ടെൻഡർ വിളിച്ച് കരാർ ഉറപ്പിക്കൽ, വാട്ടർ അഥോറിറ്റിയെ ബോധ്യപ്പെടുത്തൽ, നഗരപദ്ധതിയായതുകൊണ്ട് കൊച്ചി കോർപ്പറേഷനുമായുള്ള ചർച്ചകൾ എന്നിവ തുടരുകയാണ്.

പദ്ധതിയെ രണ്ടുകൈയും നീട്ടി സ്വീകരിക്കുന്നതിൽ പ്രതിഷേധം വ്യാപകമാകുന്നതിനുപുറകിൽ ചില കാരണങ്ങളുണ്ട്:

കൊച്ചിയിലെയും തിരുവനന്തപുരത്തെയും സമഗ്ര ശുദ്ധജലവിതരണ നവീകരണ പദ്ധതിക്കായി എ.ഡി.ബി വകയിരുത്തിയ ചെലവ്.
കൊച്ചിയിലെയും തിരുവനന്തപുരത്തെയും സമഗ്ര ശുദ്ധജലവിതരണ നവീകരണ പദ്ധതിക്കായി എ.ഡി.ബി വകയിരുത്തിയ ചെലവ്.
  • പദ്ധതി പലതുകൊണ്ടും സുതാര്യമല്ല.

  • ADB പോലുള്ള വിദേശ ഫണ്ടിങ് ഏജൻസികളുടെ താൽപര്യങ്ങൾ കേരളത്തിലെ പൊതുസമൂഹത്തിന് സ്വീകാര്യമായിരുന്നില്ല.ൃ

  • പൊതുമേഖല ശകതമായി നിലനിൽക്കെ ഒരു സ്വകാര്യ ഏജൻസിക്ക് ശുദ്ധജലവിതരണം പൂർണമായും കൈമാറി വാട്ടർ അഥോറിറ്റിക്ക് മേൽനോട്ടച്ചുമതല മാത്രമാക്കി ചുരുക്കുന്നു.

കൊച്ചിയിൽ നടപ്പാക്കുന്ന കേരള അർബൻ വാട്ടർ സർവീസ് ഇംപ്രൂവ്മെൻ്റ് പ്രൊജക്ടിൽ പ്രധാനമായും നടപ്പാക്കുന്നത് പുതിയ ജലശുദ്ധീകരണ പ്ലാൻ്റ് സ്​ഥാപിക്കൽ, നിലവിലെ പൈപ്പ്ലൈൻ മാറ്റി പുതിയത് സ്​ഥാപിക്കൽ, ജലശുദ്ധീകരണപ്ലാന്റിന്റെ നവീകരണം, പഴയത് മാറ്റി പുതിയ മീറ്ററിങ് സംവിധാനം ഏർപ്പെടുത്തൽ എന്നിവയാണ്.

211 MLD ശുദ്ധീകരിച്ച ജലം കൊച്ചി കോർപ്പറേഷനിൽ വിതരണം ചെയ്യുമ്പോൾ 103 MLD ജലത്തിന്റെ മാത്രമേ ബില്ലിംഗ് നടക്കുന്നുള്ളൂ എന്നാണ് ശുദ്ധജലവിതരണ ചുമതലയുള്ള മന്ത്രി പറയുന്നത്. ഇത് KWA- യുടെ കാര്യക്ഷമതയില്ലായ്മയുടെ തെളിവാണ്.
211 MLD ശുദ്ധീകരിച്ച ജലം കൊച്ചി കോർപ്പറേഷനിൽ വിതരണം ചെയ്യുമ്പോൾ 103 MLD ജലത്തിന്റെ മാത്രമേ ബില്ലിംഗ് നടക്കുന്നുള്ളൂ എന്നാണ് ശുദ്ധജലവിതരണ ചുമതലയുള്ള മന്ത്രി പറയുന്നത്. ഇത് KWA- യുടെ കാര്യക്ഷമതയില്ലായ്മയുടെ തെളിവാണ്.

15 പമ്പിങ് സ്റ്റേഷനുകളിലായി 325 MLD വെള്ളമാണ് ശുദ്ധീകരിച്ച് വിതരണം ചെയ്യുന്നത്. ഇതിനോടൊപ്പം പദ്ധതിപ്രകാരം 190 MLD ശേഷിയുള്ള പുതിയ ഒരു പ്ലാൻ്റ് കൂടി BOT അടിസ്​ഥാനത്തിൽ നിർമിക്കും. 700 കിലോമീറ്റർ പഴയ പൈപ്പുകൾ മാറ്റി കൂടുതൽ കാര്യക്ഷമതയുള്ള പുതിയ പൈപ്പുകൾ സ്​ഥാപിക്കും.
കൊച്ചിയിലെ മുഴുവൻ ജനങ്ങൾക്കും ഒരു ദിവസം 135 ലിറ്റർ ശുദ്ധജലം എന്നതോതിൽ 24 മണിക്കൂറും തടസ്സമില്ലാതെ ലഭ്യമാക്കും.
1,46,000 മീറ്ററുകൾ മാറ്റി സ്​മാർട്ട് മീറ്ററുകൾ സ്​ഥാപിക്കും.
റീഡിങ് എടുക്കുന്നതിന് കുടുംബശ്രീക്കാരെ ഏല്പിക്കും.
10 വർഷത്തേക്ക് വെള്ളം ശുദ്ധീകരിക്കുന്നത് മുതൽ വീട്ടിൽ എത്തിക്കുന്നതുവരെയുള്ള ചുമതല സ്വകാര്യ ഏജൻസിയെ ഏല്പിക്കും.
കൊച്ചി കോർപ്പറേഷൻ മാത്രമല്ല ആലുവ, തൃക്കാക്കര, മരട്, ഏലൂർ മുനിസിപ്പാലിറ്റികളും കുമ്പളം, കുമ്പളങ്ങി, ചെല്ലാനം, വരാപ്പുഴ, ചേരാനെല്ലൂർ, കടമ്പക്കുടി, മുളവുകാട്, എളംകുന്നപ്പുഴ, ഞാറയ്ക്കൽ, നായരമ്പലം, കീഴ്മാട്, എടത്തല, ചൂർണ്ണിക്കര എന്നീ 13 ഗ്രാമപഞ്ചായത്തുകളും പദ്ധതിയിൽ ഉൾപ്പെടും.

കൊച്ചിയിലെ പദ്ധതിച്ചെലവായി 1011 കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്. ഇതിൽ 70 ശതമാനം ADB-യും 30 ശതമാനം കേരള സർക്കാരും വഹിക്കും. നിർമാണ, വിതരണ, മീറ്റർ സംവിധാനങ്ങൾക്കായി 798.13 കോടിയാണ് എസ്റ്റിമേറ്റ് ചെയ്തിരിക്കുന്നത്. ADB വായ്പ കഴിച്ചുള്ള തുക സർക്കാർ കണ്ടെത്തേണ്ടതായി വരും. ഇതിന്റെ ‘കോസ്റ്റ് ബെനിഫിറ്റ് അനാലിസിസ്​’ വേണ്ടത്ര ശ്രദ്ധയോടെയും പ്രായോഗിക ബുദ്ധിയോടെയും പരിശോധിക്കേണ്ടതുണ്ട്.

Read: കുടിവെള്ള സ്രോതസുകളെ ലക്ഷ്യംവച്ച് ബഹുരാഷ്ട്ര കുത്തക,
ഇടതുപക്ഷ സർക്കാറിന്റെ ഒത്താശയും…

എന്തുകൊണ്ട് ഈ പദ്ധതി എന്ന ചോദ്യത്തിന് ADB- യുടെ പദ്ധതി റിപ്പോർട്ടിലെ വിവരണം ഇപ്രകാരമാണ്: 325 MLD- യാണ് നിലവിലെ കപ്പാസിറ്റി. എങ്കിലും, മീറ്റർ പ്രകാരം ഇതിന്റെ 51 ശതമാനത്തിന്റെയും പണം ലഭിക്കുന്നില്ല. അഥവാ മീറ്ററിൽ രേഖപ്പെടുത്തുന്നത് 51 ശതമാനം മാത്രം. 49 ശതമാനം വിവിധ കാരണങ്ങളിൽ പാഴായിപ്പോകുന്നുണ്ട്. ഏറ്റവും പ്രധാനം സ്​ഥിരമായി പൈപ്പ് പൊട്ടലാണ്. നിർദേശിക്കപ്പെട്ട അളവിന്റെ 10 ഇരട്ടിയാണേത്ര കൊച്ചിയിലെ പൈപ്പ്പൊട്ടൽ. ഇതുമൂലം ആവശ്യമായ ജലം ലഭ്യമാക്കാൻ കഴിയുന്നില്ല.

2020-ലെ കണക്ക് പ്രകാരം 67 MLD- യുടെ കുറവുണ്ട്. ഇത് 2050 ആകുമ്പോഴേക്കും 143 MLD ആകും. ഇത് പരിഹരിക്കാനാണ് പുതിയ പദ്ധതി. പക്ഷെ 51 ശതമാനം ജലനഷ്ടക്കണക്ക് എവിടെനിന്ന് കിട്ടിയെന്നാണ് വാട്ടർ അഥോറിറ്റിയിലെ ഉദ്യോഗസ്​ഥർ ചോദിക്കുന്നത്. കൊച്ചിയിലെ നിർദിഷ്​ട പദ്ധതിപ്രദേശത്തെ ജനങ്ങൾ എത്രമാത്രമാണ് വാട്ടർ അഥോറിറ്റിയെ ആശ്രയിക്കുന്നത്? സ്വന്തം ശുദ്ധജലേസ്രാതസ്സുകളുടെ ഉപയോഗം എത്രമാത്രമാണ്? കുളം, കിണർ, ചാമ്പ്പൈപ്പ് എന്നീ ശുദ്ധജല സ്രോതസ്സുകൾ എത്രമാത്രം ഉപയോഗിക്കുന്നു, അവയെ സംരക്ഷിക്കുന്നതിന് തദ്ദേശ സ്വയംഭരണസ്​ഥാപനങ്ങൾ എത്രമാത്രം തുക ചെലവഴിക്കുന്നു, അതിന്റെ ജയപരാജയങ്ങൾ എന്തെല്ലാം തുടങ്ങിയ കാര്യം വളരെ വിശദമായി വിലയിരുത്തേണ്ടതുണ്ട്.

എന്തുകൊണ്ട് ഈ പദ്ധതി എന്ന ചോദ്യത്തിന് പദ്ധതിരേഖയിലെ ഒറ്റവാക്കിലെ ഉത്തരം, വിതരണനഷ്​ടവും, ഭാവിയിലെ ആവശ്യവുമാണ്. വിതരണനഷ്​ടം KSWA- യുടെയും ഗവൺമെന്റിന്റെയും പരാജയമായല്ലേ കാണേണ്ടത്?
എന്തുകൊണ്ട് ഈ പദ്ധതി എന്ന ചോദ്യത്തിന് പദ്ധതിരേഖയിലെ ഒറ്റവാക്കിലെ ഉത്തരം, വിതരണനഷ്​ടവും, ഭാവിയിലെ ആവശ്യവുമാണ്. വിതരണനഷ്​ടം KSWA- യുടെയും ഗവൺമെന്റിന്റെയും പരാജയമായല്ലേ കാണേണ്ടത്?

ഇവയൊന്നും പദ്ധതിയിൽ പരാമർശിച്ച് പോകുന്നുപോലുമില്ല. എന്തുകൊണ്ട് ഈ പദ്ധതി എന്ന ചോദ്യത്തിന് പദ്ധതിരേഖയിലെ ഒറ്റവാക്കിലെ ഉത്തരം, വിതരണനഷ്​ടവും, ഭാവിയിലെ ആവശ്യവുമാണ്. വിതരണനഷ്​ടം KSWA- യുടെയും ഗവൺമെന്റിന്റെയും പരാജയമായല്ലേ കാണേണ്ടത്. 211 MLD ശുദ്ധീകരിച്ച ജലം കൊച്ചി കോർപ്പറേഷനിൽ വിതരണം ചെയ്യുമ്പോൾ 103 MLD ജലത്തിന്റെ മാത്രമേ ബില്ലിംഗ് നടക്കുന്നുള്ളൂ എന്നാണ് ശുദ്ധജലവിതരണ ചുമതലയുള്ള മന്ത്രി പറയുന്നത്. ഇത് KWA- യുടെ കാര്യക്ഷമതയില്ലായ്മയുടെ തെളിവാണ്. പക്ഷെ, ഇതിന് പരിഹാരം അന്തർദേശീയതലത്തിൽ ജലവിതരണ കോർപ്പറേഷനായ ‘സോയൂസ്​’ (SOYUS) ആണെന്ന് പറയുന്നതിനോട് യോജിക്കാൻ കഴിയില്ല.

കൊച്ചിയിലെ പദ്ധതിച്ചെലവായി 1011 കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്. ഇതിൽ 70 ശതമാനം ADB-യും 30 ശതമാനം കേരള സർക്കാരും വഹിക്കും. നിർമാണ, വിതരണ, മീറ്റർ സംവിധാനങ്ങൾക്കായി 798.13 കോടിയാണ് എസ്റ്റിമേറ്റ് ചെയ്തിരിക്കുന്നത്. സോയൂസ് കമ്പനി 982.13 കോടിക്കാണ് കരാർ ഏറ്റെടുത്തിരിക്കുന്നത് എന്നറിയുന്നു. നിർമാണഘട്ടത്തിൽ തന്നെ തുക വർധിപ്പിച്ച് നൽകേണ്ടിവരുമെന്ന കാര്യത്തിൽ സംശയമില്ല. മുൻകാല അനുഭവങ്ങൾ അങ്ങനെയാണല്ലോ. ഇങ്ങനെ വരുമ്പോൾ ADB വായ്പ കഴിച്ചുള്ള തുക സർക്കാർ കണ്ടെത്തേണ്ടതായി വരും. ഇതിന്റെ ‘കോസ്റ്റ് ബെനിഫിറ്റ് അനാലിസിസ്​’ വേണ്ടത്ര ശ്രദ്ധയോടെയും പ്രായോഗിക ബുദ്ധിയോടെയും പരിശോധിക്കേണ്ടതുണ്ട്.

അത്യന്തം ഗുരുതരമായ സാമ്പത്തിക പ്രയാസത്തിലൂടെ മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ADB വ്യവസ്​ഥകൾക്ക് വിധേയമായി സ്വകാര്യ കമ്പനികളെ ശുദ്ധജലവിതരണം ഏല്പിച്ചാൽ കുടിവെള്ളം കൂടി മുട്ടിപ്പോകുന്ന സാഹചര്യമുണ്ടാകാൻ സാധ്യതയുണ്ട്. ഫീസ് അടച്ചില്ലെങ്കിലും വാട്ടർ അഥോറിറ്റി മീറ്റർ ക്ലോസ് ചെയ്യാറില്ല. കുടിവെള്ളം മനുഷ്യരുടെ പ്രാഥമിക ആവശ്യവും അവകാശവുമാണെന്ന ബോധ്യമാണ് ഇതിന് പിറകിലുള്ളത്. എന്നാൽ സ്വകാര്യകമ്പനിക്ക് സർക്കാർ നൽകേണ്ട തുകയിൽ ഉപേക്ഷയുണ്ടായാൽ പോലും കൊച്ചിയിലെ കുടിവെള്ളം മുട്ടും.

51 ശതമാനം ശുദ്ധജലം പാഴാക്കുന്നു അഥവാ വില കിട്ടാതെ പോകുന്നു, അത് പരിഹരിക്കാൻ വാട്ടർ അഥോറിറ്റിക്ക് കഴിയുന്നില്ല. അതുകൊണ്ട് സ്വകാര്യവത്കരണം എന്നത് ശരിയല്ല എന്നാണ് വാട്ടർ അഥോറിറ്റിയിലെ ഉദ്യോഗസ്​ഥർ പറയുന്നത്. ഇത് ശരാശരി 38 ശതമാനമേ വരൂ എന്നാണ് അവരുടെ വാദം. ADB- ക്കുവേണ്ടി DPR ഉണ്ടാക്കിയവർ വേണ്ടത്ര പഠനങ്ങളുടെ പിൻബലമില്ലാതെയാണ് 51 ശതമാനമെന്നു പറയുന്നത്.

പൊതുമേഖല ശക്തമായി നിലനിൽക്കെ ഒരു സ്വകാര്യ ഏജൻസിക്ക് ശുദ്ധജലവിതരണം പൂർണമായും കൈമാറി വാട്ടർ അഥോറിറ്റിക്ക് മേൽനോട്ടച്ചുമതല മാത്രമാക്കി ചുരുക്കുന്നു.
പൊതുമേഖല ശക്തമായി നിലനിൽക്കെ ഒരു സ്വകാര്യ ഏജൻസിക്ക് ശുദ്ധജലവിതരണം പൂർണമായും കൈമാറി വാട്ടർ അഥോറിറ്റിക്ക് മേൽനോട്ടച്ചുമതല മാത്രമാക്കി ചുരുക്കുന്നു.

ഒരു പ്രദേശത്തെ വിതരണമേഖലയ്ക്ക് എത്ര അളവ് ജലം വിതരണത്തിനായി എത്തിച്ചേരുന്നു? അതിൽ എത്ര യഥാർത്ഥത്തിൽ ഉപഭോക്താക്കൾ ഉപയോഗിക്കുന്നു? അവ തമ്മിലുള്ള വ്യത്യാസമെത്ര എന്നീ മൂന്ന് കാര്യങ്ങൾ അറിഞ്ഞാൽ മാത്രമേ ഒരു വിതരണമേഖലയിലെ യഥാർത്ഥ ജലനഷ്​ടം കണക്കാക്കാൻ കഴിയൂ. ഇതിനാകട്ടെ, ശുദ്ധീകരിക്കുന്ന ജലത്തിന്റെ അളവും ഉപയോഗിക്കുന്ന ജലത്തിന്റെ അളവും കണക്കാക്കേണ്ടതുണ്ട്. ഇത്തരത്തിൽ ഒരു ശാസ്​ത്രീയപഠനവും ADB- യുടെ കൺസൽട്ടന്റുമാർ നടത്തിയിട്ടില്ല. ഇല്ലാത്ത ജലനഷ്​ടമാണ് 51 ശതമാനം എന്നത്. പുതിയ പദ്ധതി വരുന്നതോടെ 20 ശതമാനമാകുമെന്നാണ് പദ്ധതി വക്താക്കളുടെ വാദം. എന്നാൽ യഥാർത്ഥത്തിലുള്ള 38 ശതമാനമെന്നത് 20 ശതമാനമാക്കാൻ ഇപ്പോഴുള്ള KWA സംവിധാനത്തിന് കഴിയും. പിന്നെന്തിനാണ് സോയൂസ്​കമ്പനി എന്നാണ് വാട്ടർ അഥോറിറ്റി ജീവനക്കാർ ചോദിക്കുന്നത്.

ശുദ്ധജലത്തിന്റെ കാര്യത്തിലെങ്കിലും പൂർണമായും സ്വാശ്രിതരാകാൻ നമുക്ക് കഴിയും. എറണാകുളം ജില്ലയിലെ തുരുത്തിക്കരയിൽ മാതൃകകൾ രൂപപ്പെടുത്തിയതുമാണ്. ഇത്തരം മാതൃകയുടെ വ്യാപനമല്ലേ യഥാർത്ഥത്തിൽ വേണ്ടത്?

തൊണ്ണൂറുകൾക്ക് ശേഷമുണ്ടായ അമിത സ്വകാര്യവത്കരണത്തിന്റെയും പ്രകൃതിചൂഷണത്തിന്റെയും ദൂഷ്യഫലങ്ങൾ അനുഭവിക്കുന്നവരാണ് ഈ തലമുറ. ശുദ്ധവായുവും ശുദ്ധജലവും ശുദ്ധഭക്ഷണവും നമുക്ക് കിട്ടാക്കനിയായി വരുന്നു. കാലാവസ്​ഥയും നമ്മുടെ നിയന്ത്രണത്തിലല്ലാതായിരിക്കുന്നു. മനുഷ്യരുടെ അത്യാർത്തിയുടെ ഭാഗമായി, നിലവിലെ സാഹചര്യങ്ങൾ അട്ടിമറിച്ച് പുതിയ ജീവനസാഹചര്യങ്ങൾക്കനുസരിച്ച് ജീവിക്കാൻ പഠിക്കാനാണ് ഇപ്പോൾ ഉപദേശിക്കുന്നത്. ഇതിനെതിരെയുള്ള ഒട്ടേറെ പ്രതിരോധങ്ങൾക്ക് മാതൃകയായ സംസ്​ഥാനമാണ് കേരളം. സ്വാശ്രയത്വ കാമ്പയിനും, ഉൽപാദനാധിഷ്ഠിത വികസനവും, ജനകീയാസൂത്രണവും തകർന്ന വികസനമോഡലുകലല്ല.

ADB നൽകുന്ന വായ്പ നമുക്ക് അത്യാവശ്യമാണ്. എങ്കിൽ അത് ഉപാധിരഹിതവും നമ്മൾ നിർദേശിക്കുന്ന പദ്ധതികൾക്ക് അനുസൃതവുമായിരിക്കണമെന്നു പറയാൻ നമുക്ക് കഴിയണം.
ADB നൽകുന്ന വായ്പ നമുക്ക് അത്യാവശ്യമാണ്. എങ്കിൽ അത് ഉപാധിരഹിതവും നമ്മൾ നിർദേശിക്കുന്ന പദ്ധതികൾക്ക് അനുസൃതവുമായിരിക്കണമെന്നു പറയാൻ നമുക്ക് കഴിയണം.

കൊച്ചി കോർപ്പറേഷന് ഈ പദ്ധതിയെക്കുറിച്ച് അറിയില്ലത്രേ. ഇതിനെ അട്ടിമറി എന്നല്ലാതെ എന്താണ് പറയുക. ശുദ്ധജലത്തിന്റെ കാര്യത്തിലെങ്കിലും പൂർണമായും സ്വാശ്രിതരാകാൻ നമുക്ക് കഴിയും. വാട്ടർ അഥോറിറ്റി നൽകുന്ന ശുദ്ധജലം കൂടാതെ ഓരോ കുടുംബത്തിനും ശുദ്ധജല സ്വാശ്രയത്വം എത്രമാത്രം നേടാൻ കഴിയും? ഇതിൽ തദ്ദേശ സ്വയംഭരണ സ്​ഥാപനങ്ങളുടെ പങ്ക് പലവട്ടം ചർച്ച ചെയ്തതും, എറണാകുളം ജില്ലയിലെ തുരുത്തിക്കരയിൽ മാതൃകകൾ രൂപപ്പെടുത്തിയതുമാണ്. ഇത്തരം മാതൃകയുടെ വ്യാപനമല്ലേ യഥാർത്ഥത്തിൽ വേണ്ടത്? ശുദ്ധജലവിതരണം പൂർണമായും കേന്ദ്രീകരിച്ച് സ്വകാര്യവത്കരിച്ച് വിതരണം ചെയ്യുന്ന പദ്ധതി എങ്ങനെ ഒരു പ്രതിഷേധരൂപമാകും? അതിനെ കീഴടങ്ങലെന്നേ നമുക്ക് പറയാൻ കഴിയൂ. സമ്പൂർണ സ്വകാര്യവത്കരണത്തിന്റെ ഇരകളെ സൃഷ്​ടിക്കുന്ന ആഗോള സാമ്പത്തിക സ്​ഥാപനങ്ങളുടെ ചൂണ്ടയിൽ നമ്മൾ കുരുങ്ങരുത്.

ADB നൽകുന്ന വായ്പ നമുക്ക് അത്യാവശ്യമാണ്. എങ്കിൽ അത് ഉപാധിരഹിതവും നമ്മൾ നിർദേശിക്കുന്ന പദ്ധതികൾക്ക് അനുസൃതവുമായിരിക്കണമെന്നു പറയാൻ നമുക്ക് കഴിയണം. വളരെ ശകതമായ കെട്ടുറപ്പുള്ള സംവിധാനങ്ങളുള്ള കേരള വാട്ടർ അഥോറിറ്റിയെ ആധുനികവത്കരിച്ച് സ്വന്തമായി തന്നെ പദ്ധതി നടപ്പിലാക്കാൻ കെല്പുള്ളവരാക്കി മാറ്റുകയാണ് വേണ്ടത്.

Comments